ഹോട്ടലുകൾ ഭൂരിഭാഗവും ചക്രശ്വാസം വലിക്കുന്നു:പെറോട്ട,ചായ തീൻ മേശയിൽ നിന്ന് പുറത്ത്





കണ്ണൂർ : പശ്ചിമേഷ്യയിൽഇറാൻ- ഇസ്രായേൽ യുദ്ധം തുടരുന്നതു കാരണം പാചകവാതക ക്ഷാമം രൂക്ഷമായതോടെ പൊറോട്ടയും ചായയും നിർത്തി ഹോട്ടൽ ഉടമകൾ'

എല്‍പിജി ക്ഷാമത്തിനൊപ്പം പാമോയില്‍ വില കൂട്ടിയതാണ് ഹോട്ടലുകള്‍ക്ക് തിരിച്ചടിയായത്. ഇതോടെയാണ് പൊറോട്ട നിർമാണം താൽക്കാലികമായി നിർത്തിയത്. പാൽ തിളപ്പിക്കുന്നതിന് പാചക വാതകം ആവശ്യമുള്ളതു കാരണം പാൽച്ചായ പല ഹോട്ടലുകളും നിർത്തിയിട്ടുണ്ട്. കട്ടൻ ചായ മാത്രമാണ് പലയിടങ്ങളിലും ലഭിക്കുന്നത്. വൻകിട ഹോട്ടലുകൾ പാചക വാതക ക്ഷാമം മറികടക്കാൻ വാണിജ്യ സിലിൻഡറുകൾ കൂടിയ വിലയിൽ കരിഞ്ചന്തയിൽ നിന്നും വാങ്ങുന്നുവെന്നാണ് വിവരം. ഇവർ പൊറാട്ടയ്ക്കും മറ്റു വിഭവങ്ങൾക്കും വില കൂട്ടിയിട്ടുണ്ട

പൊറോട്ടയ്ക്ക് മൂന്നുരൂപയാണ് കൂട്ടിയത്. നേരത്തെ ബിരിയാണിയ്ക്കും കറികള്‍ക്കും വില കൂട്ടിയിരുന്നു. എല്‍പിജി പ്രതിസന്ധി രൂക്ഷമായതോടെ കണ്ണൂർ ജില്ലയിൽ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചിട്ടുണ്ട്. ചെറിയ പെരുന്നാള്‍ വരെ എങ്ങനെയെങ്കിലും ഹോട്ടല്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാമെന്ന നിലപാടിലായിരുന്നു ഹോട്ടലുടമകള്‍. എന്നാൽ പെരുന്നാള്‍ ആഘോഷത്തിനായി അടച്ച ഹോട്ടലുകള്‍ പലതും പിന്നീട് തുറന്നിട്ടില്ല. ഇരുന്നൂറോളം ഹോട്ടലുകൾ കണ്ണൂർ ജില്ലയിൽ അടച്ചുപൂട്ടിയെന്നാണ് വിവരം.

എല്‍പിജി പ്രതിസന്ധി മറികടക്കാന്‍ ആവശ്യമെങ്കില്‍ വിലവര്‍ധന നടപ്പാക്കാന്‍ കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍ഡ്‌സ് അസോസിയേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 20 ശതമാനം പാചകവാതകം നല്‍കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ അതിനുളള നടപടിയായിട്ടില്ലെന്നും വാക്ക് പാലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. തൊഴിലാളികള്‍ക്കുളള ചെലവിന് വേണ്ടി മാത്രമാണ് ഹോട്ടലുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. കനലില്‍ ചുട്ടെടുക്കുന്ന അല്‍ഫാം പോലുളള വിഭവങ്ങളാണ് ഹോട്ടലുകാര്‍ പ്രോത്സാഹിപ്പിക്കുന്നത്. കറികള്‍ ചൂടോടെ നിലനിര്‍ക്കുന്നതിനായി മണിക്കൂറുകള്‍ തീ കത്തിക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ അറക്കപ്പൊടി നിറച്ച് ഉപയോഗിക്കുന്ന കുറ്റി അടുപ്പുകളാണ് ഹോട്ടലുകാര്‍ കൂടുതലായും ഇപ്പോള്‍ ഉപയോഗിക്കുന്ന

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.