Posts

Featured Post

പാപ്പിനിശ്ശേരി, ഈന്തോട്. എൻ. പി. ജാനകി (82) അന്തരിച്ചു.

Image
  പാപ്പിനിശ്ശേരി, ഈന്തോട്. എൻ. പി. ജാനകി (82) അന്തരിച്ചു.  ഭർത്താവ് പരേതനായ കുഞ്ഞാൻ.  മക്കൾ മോഹനൻ എടാട്ട്, അജിത പെരുമ്പ ,ഹരീശൻ, റീന ' മരുമക്കൾ കുമാരൻ എം വി (മെമ്പർ CPIM പെരുമ്പ ബ്രാഞ്ച് , ഡയറക്ടർ വെള്ളൂർ ബാങ്ക്) സുലേഖ സുനിത, മോഹനൻ  സഹോദരങ്ങൾ. ഗോവിന്ദൻ കുപ്പം, പാഞ്ചാലി ഏഴോം, മാധവി കമ്പിൽക്കടവ്, പരേതരായ ചിരുകണ്ടൻ, അമ്പു 

കണ്ണൂർ :വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

Image
  വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി പയ്യന്നൂരിലെ സ്വകാര്യസ്ഥാപനത്തിൽ ബ്യൂട്ടീഷൻ കോഴ്സിന് പഠനം നടത്തുന്ന വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ തലിച്ചാലം കരിഞ്ചാമുണ്ഡി ക്ഷേത്രത്തിനു സമീപത്തെ ടി.പി. റിഷിത പ്രിയ (18) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇളയ സഹോദരി സ്‌കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം കണ്ടത്. തുടർന്ന് പരിസരവാസികളെ വിവരമറിയിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലിച്ചാലത്തെ ലോറി ഡ്രൈവർ ശ്രീധരൻ്റെയും സുമയുടെയും മകളാണ്. സഹോദരി:കരുണ (വിദ്യാർത്ഥിനി തായി നേരി സ്‌കൂൾ) .ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

കണ്ണൂർ സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.

Image
  പാനൂർ സ്വദേശി ദുബായിൽ ഹൃദയാഘാതം മൂലം അന്തരിച്ചു പാനൂർ പാലത്തായി നിടുംബ്രത്ത് കണ്ടിയിൽ അയ്യൂബ് (57) ദുബായിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പരേതരായ യൂസഫ് - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സഹീറ (വള്ളിൽ എലാങ്കോട്).മക്കൾ: മുഹമ്മദ്‌ ആഷിക് (ആർക്കിടെക്റ്റ്), താഹ സാലിക്ക് (ഓഡിയോളജി വിദ്യാർത്ഥി ബാംഗ്ലൂർ), ഫാത്തിമ സഹർ (ജെമോളജി വിദ്യാർത്ഥിനി തൃശൂർ),മുസ്ഹബ് (എസ് എസ് എൽ സി വിദ്യാർത്ഥി).മരുമകൾ: സഫ്‌വാന (കടവത്തൂർ).സഹോദരി: സുലൈഖ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ദുബായിൽ നടന്നുവരുന്നു.

എം ഡി എം എ യു മായി കോൾമൊട്ടയിലെ യുവാവ് അറസ്റ്റിൽ

Image
 3.6309 ഗ്രാം എം ഡി എം എ യു മായി  കോൾമൊട്ടയിലെ യുവാവ് അറസ്റ്റിൽ. കോൾമൊട്ട :  ശ്രേയസിലെ  പി കെ ശ്രീരാഗിനെ ( 32) യാണ് തളിപ്പറമ്പ് പ്രിൻസിപ്പൽ എസ് ഐ : കെ എസ് നിതിൻ അറസ്റ്റ് ചെയ്തത്. കണ്ണൂർ റൂറൽ ജില്ലാ പോലിസ് ചീഫ് അനൂജ് പലിവാലിൻ്റെ കീഴിലുള്ള ഡാൻസാഫ്  ടീമിൻ്റെ സഹായത്തോടെയാണ് പ്രതിയെ പിടികുടിയത്. ഗ്രേഡ് എസ് ഐ : ജയ്മോൻ ജോർജ്,  എ എസ് ഐ : മുഹമ്മദാലി എന്നിവരും പോലിസ് പാർട്ടിയിൽ ഉണ്ടായിരുന്നു.

എല്ലാം ഒരു നിമിഷം തീർന്നു, ചലനമറ്റ ആതിര ഫിനിക്സ് പക്ഷിയായി വനിതാ ദിനത്തിൽ അറിയാം അതിജീവന കഥ

Image
കോഴിക്കോട്:ബൈക്ക് അപകടത്തിൽ ഡോ. ആതിര സുഗതന് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടു. പക്ഷെ മനക്കരുത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ പരിമിതികൾ പരാജയപ്പെട്ടു. എല്ലാ ദുർഘട സന്ദർഭങ്ങളെയും മറികടന്ന് കോഴിക്കോട് സ്വദേശിയായ ആതിര സുഗതൻ ഇന്ന് സിവിൽ സർവീസ് നേട്ടത്തിന്റെ നെറുകയിലാണ്‌. കഴിഞ്ഞ ദിവസം സിവിൽ സർവീസ് പരീക്ഷാഫലം വന്നപ്പോൾ 437-ാം റാങ്കാണ് അതിരയ്ക്ക് ലഭിച്ചത്. മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതിയ ജീവിതമായിരുന്നു ആതിരയുടേത്. എന്നാൽ വിരലുകളുടെ ഒരു ചെറിയ ചലനമാണ് ഇന്ന് ആതിരയുടെ ജീവിതത്തെ മാറ്റിമറിച്ചത്. അവിടം തുടങ്ങിയ പോരാട്ടമാണ് ഇന്ന് സിവിൽ സർവീസിന്റെ നെറുകയിലേക് ആതിരയെ എത്തിച്ചത്. അസാധാരണമായ അതിജീവനകഥയാണ് അതിരയുടേത്. തനിക്ക് നേരിട്ട അഗ്നിപരീക്ഷണം ആതിര പറയുന്നത് ഇങ്ങനെയാണ്. 2016 ലാണ് എനിക്ക് അപകടം സംഭവിക്കുന്നത്. ബൈക്കിൽ നിന്ന് തെറിച്ചുവീണായിരുന്നു അപകടം. വീഴ്ചയിൽ തലയ്ക്കും സ്‌പൈനൽ കോർഡിനുമാണ് പരിക്ക് പറ്റിയത്. രണ്ട് ആശുപത്രികളിലാണ് എന്നെ ആദ്യം എത്തിച്ചത്. രക്ഷപ്പെടാനുള്ള സാധ്യത വിരളമായിരുന്നു. ബംഗളുരുവിലെ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി അധികൃതരും തന്നെ രക്ഷിക്കാൻ കഴിയില്ല എന്നാണ് പറഞ്ഞത്. എന്നാൽ വി...

പരിയാരം കാരക്കുണ്ടിൽ ലോറിയും പിക്കപ്പും കുട്ടിയിട്ടിച്ച് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്

Image
  പരിയാരം കാരക്കുണ്ടിൽ ലോറിയും പിക്കപ്പും കുട്ടിയിട്ടിച്ച് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക് പരിയാരം : കാരക്കുണ്ടിൽ ലോറിയും പിക്കപ്പ് വാനും കുട്ടിയിടിച്ച് ഒരു മരണം. മൂന്ന് പേർക്ക് പരിക്കേറ്റു.ചെങ്കൽ  ലോറി ഡ്രൈവർ അരിപ്പാമ്പ്രയിലെ ബഷാർ (22) ആണ് മരിച്ചത്. അരിപ്പാമ്പ്രയിലെ അഭിഷിത്ത് (19) അസാം സ്വദേശി നജിറുൽ (26) ചീമേനി സ്വദേശി   റോബിൻസ് (37) എന്നിവർക്കാണ് പരിക്കറ്റേത്. മൂവരെയും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

പരീക്ഷയില്‍ മാർക്ക് കുറയുമെന്ന ഭയത്തിൽ വീണ്ടും ഒരു ജീവൻ നഷ്ടമായി, കുട്ടികൾക്ക് വേണ്ടത് A+ ഗ്രേഡല്ല, മറിച്ച് മാതാപിതാക്കളുടെ ചേർത്തുപിടിക്കലാണ്

Image
  തിരുവനന്തപുരം: പരീക്ഷാക്കാലം കുട്ടികളിൽ ഏൽപ്പിക്കുന്ന കടുത്ത മാനസിക സമ്മർദ്ദത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു ഹൃദയഭേദകമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്ലസ്ടു പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോകുമെന്ന ഭയത്താൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം സമൂഹമനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ഈ ദാരുണമായ വാർത്തയെ ആസ്പദമാക്കി അർച്ചന മീര എന്ന രക്ഷകർത്താവ് പങ്കുവെച്ച കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.. തന്റെ മകളുടെ സഹപാഠിയായ, ഇരട്ടക്കുട്ടികളിൽ ഒരാളായ പെൺകുട്ടിയാണ് പരീക്ഷാപ്പേടിയെ തുടർന്ന് ജീവിതം അവസാനിപ്പിച്ചത്. പ്ലസ്ടു പരീക്ഷകൾ ആരംഭിച്ചതിന് പിന്നാലെ, തനിക്ക് മാർക്ക് കുറഞ്ഞുപോകുമോ എന്ന ആശങ്കയിലായിരുന്നു കുട്ടി. കുറിപ്പ് എഴുതിവെച്ച ശേഷമാണ് കുട്ടി കടുംകൈ ചെയ്തത്. ഒരു സാധാരണ കുടുംബത്തിലെ പ്രതീക്ഷയായിരുന്ന ആ പെൺകുട്ടിയുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി.. 'കുട്ടികൾക്ക് ഒരു വിജയത്തിന്റെ സർട്ടിഫിക്കറ്റോ ഫുൾ A+ ഒന്നുമല്ല വേണ്ടത്, അവരുടെ മനസ്സിന് ഇപ്പോൾ നല്ലൊരു സപ്പോർട്ട് രക്ഷകർത്താക്കൾ കൊടുക്കണം. അവർ വളരെ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. മാർക്ക് കുറഞ്ഞുപോകട്ടെ, ന...