Posts

Featured Post

ജയിലിൽ സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ച് ബിജെപി കൗൺസിലർ ആർ. സുഗതൻ.

Image
  തിരുവനന്തപുരം: കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽവെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. രാവിലെ 11 മണിയോടെ ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷാണ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു സത്യപ്രതിജ്ഞ. ജനവിധി മാനിക്കപ്പെടേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണെന്നും അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനങ്ങൾ സ്വീകരിക്കാൻ കോടതിക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കാനാണ് ഇത്തരമൊരു ഉത്തരവെന്നും കോടതി വ്യക്തമാക്കി. മുൻപ് ചട്ടവിരുദ്ധമായി ഒന്നിലധികം ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സുഗതന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. വാർഡ് 20-ലെ കൗൺസിലറായ സുഗതൻ ജൂൺ 9 മുതൽ കാപ്പ നിയമപ്രകാരം നാടുകടത്തൽ ഉത്തരവിനെ തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്.

ആൾക്കൂട്ട മർദനത്തിന് പിന്നാലെ പതിനേഴുകാരന്റെ ദുരൂഹ മരണം; വടകരയിൽ സമഗ്ര അന്വേഷണത്തിന് ആവശ്യം

Image
  വടകര: ആൾക്കൂട്ട വിചാരണയും മർദനവും നേരിട്ടതിന്റെ രണ്ട് ദിവസത്തിന് ശേഷം പതിനേഴുകാരനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. അഴിയൂർ കോറോത്ത് റോഡ് പരപ്പറമ്പത്ത് മീത്തൽ സ്വദേശി കെ.എം. അഭിജിത്തിനെ ആണ് മരിച്ച നിലയിൽ കണ്ടത്. രണ്ട് ദിവസം മുമ്പ് ഒളവിലം പുഴയോരത്തെ ടർഫിന് സമീപം വച്ചാണ് അഭിജിത്തിന് ആൾക്കൂട്ട വിചാരണയും മർദനവും നേരിടേണ്ടി വന്നത്. ഈ സംഭവത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ ചോമ്പാല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണം ദുരൂഹമാണെന്ന സംശയം നിലനിൽക്കുന്നതിനാൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. അഭിജിത്തിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആർ.എം.പി അഴിയൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ മയക്കുമരുന്ന് ലോബിയുടെ ഇടപെടൽ ഉണ്ടോ എന്നും അന്വേഷിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. അഭിജിത്തിന്റെ പിതാവ് അനൂപ്, മാതാവ് വിജീഷ, സഹോദരൻ അശ്വന്ത് എന്നിവരാണ് കുടുംബാംഗങ്ങൾ. സംഭവം പ്രദേശത്ത് വലിയ ഞെട്ടലും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട്. പോലീസ് എല്ലാ കോണുകളിൽ നിന്നും തെളിവുകൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

തെരഞ്ഞെടുപ്പ് പരാജയം വിശദമായി ചർച്ച ചെയ്തു, പാർട്ടിക്ക് പല തലങ്ങളിൽ ജാഗ്രതകുറവ് ഉണ്ടായി’; എംഎ ബേബി

Image
  ന്യൂഡൽഹി:തെരഞ്ഞെടുപ്പ് പരാജയം വിശദമായി സി പി ഐ എം കേന്ദ്ര കമ്മിറ്റി യോ​ഗത്തിൽ ചർച്ച ചെയ്തതായി സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു. തെറ്റ് തിരുത്തൽ കാമ്പയിൻ ഉൾപ്പെടെ ചർച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ സെപ്റ്റംബർ പകുതിയോടെ വിശാല സംസ്ഥാന സമതി യോഗം ചേരും. അതിൽ നടപടികൾ പ്രഖ്യാപിക്കുമെന്നും എംഎ ബേബി ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിലും, പ്രചാരണത്തിലും ചില പിഴവുകൾ ഉണ്ടായിട്ടുണ്ട്. പാർട്ടിക്ക് പല തലങ്ങളിൽ ജാഗ്രതകുറവ് ഉണ്ടായി. ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും, മോദി സർകാർ രാജ്യത്തെ ഇന്ധന വില കുറക്കാൻ തയ്യാറാകുന്നില്ല. കിസാൻ സഭയും, സംയുക്ത കിസാൻ മോർച്ചയും ആഗസ്റ്റ് 10 മുതൽ നടത്തുന്ന ജയില് നിറക്കൽ സമരത്തിന് എംഎ ബേബി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സോനം വാങ്ചുകിൻറെ സമരത്തിനും ഐക്യദാർഡ്യം പ്രഖ്യാപിച്ചു https://chat.whatsapp.com/JrWJdpxwutBItHkuOu5gRg?mode=gi_t

കണ്ണൂർ ആയിക്കരയിൽ വീടിന് തീയിട്ട യുവാവ് അറസ്റ്റിൽ*

Image
  കണ്ണൂർ: ലഹരിമരുന്ന് വാങ്ങാൻ ആവശ്യപ്പെട്ട പണം മാതാപിതാക്കൾ നൽകാത്തതിനെ തുടർന്ന് വീടിന് തീവെച്ച ലഹരിക്ക് അടിമയായ മകൻ അറസ്റ്റിൽ. കണ്ണൂർ ആയിക്കര സ്വദേശിയായ അഭിഷേക് (25) എന്ന യുവാവിനെയാണ് സിറ്റി പൊലീസ് ഇൻസ്പെക്ടർ ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം .കണ്ണൂർ കോവിലകം ആയിക്കര ദണ്ഡമാരിയമ്മൻ കോവിലിന് സമീപമുള്ള വീടിനാണ് പ്രതി തീയിട്ടത്. വീടിന്റെ പ്രധാന കിടപ്പുമുറി പൂർണ്ണമായും കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത് മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ട്ടമുണ്ടായി

കണ്ണൂർ : ജോലിക്കിടെകടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

Image
  പയ്യാവൂരിൽ ജോലിക്കിടെകടന്നൽ കുത്തേറ്റ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു കണ്ണൂർ:പയ്യാവൂരിൽ ജോലിക്കിടെ കടന്നൽ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. തെങ്ങ് കയറ്റ തൊഴിലാളി യായ പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജി (57) യാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങയിടാൻ കയറിയപ്പോഴാണ് കടന്നൽ കുത്തേറ്റത്. തുടർന്ന് നാട്ടുകാർ പയ്യാവൂർ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷമാണ് സജിക്ക് കടന്നൽ കുത്തേറ്റത്.

കാട്ടാമ്പള്ളി : മുതിർന്ന കോൺഗ്രസ്‌ നേതാവും കാട്ടാമ്പള്ളി മഹൽ പ്രെസിഡണ്ടും പുതിയതെരു വ്യാപാരി ഏകോപന സമിതി പ്രെസിഡണ്ടും ആയ പുതിയതെരു മഹാത്മാ ഇലക്ട്രിസ്‌ ന്റെ ഉടമ ഉം ആയ കടവൻ സലാം ഹാജി മരണപെട്ടു

Image
 മുതിർന്ന കോൺഗ്രസ്‌ നേതാവും കാട്ടാമ്പള്ളി മഹൽ പ്രെസിഡണ്ടും പുതിയതെരു വ്യാപാരി ഏകോപന സമിതി പ്രെസിഡണ്ടും ആയ പുതിയതെരു മഹാത്മാ ഇലക്ട്രിസ്‌ ന്റെ ഉടമ ഉം ആയ കടവൻ സലാം ഹാജി മരണപെട്ടു  ഭാര്യ ജമീല M A  മക്കൾ ഇമത്യാസ് .ലൈല .ജാസ്മിൻ .രേഷ്മ  മരുമക്കൾ നാസർ .അബ്ദുള്ള .സത്താർ .ഷാനിദ കബറടക്കം : 

പാപ്പിനിശ്ശേരി അരോളി അതുൽ ജഗേഷ് 19 നിര്യാതനായി (കല്യാശേരി,പോളിടെക്നിക് വിദ്യാർത്ഥിയാണ്-

Image
  അരോളി- പുലക്കറ വയലിന് സമീപം താമസിക്കുന്ന വി കെ ജഗേഷ് - ജിജിത ദമ്പതികളുടെ മകൻ അതുൽ ജഗേഷ് 19 നിര്യാതനായി (കല്യാശേരി,പോളിടെക്നിക് വിദ്യാർത്ഥിയാണ്) സഹോദരൻ. ഋതുൽ ജഗേഷ്.  മൃതദേഹം 14/07/26 ന് ചൊവ്വാഴ്ച രാവിലെ 11 30ന് ആസ്ക് ഐക്കലിൽ പൊതുദർശനം