Posts

Featured Post

ചിറക്കലിൽ വൻ നിരോധിത പ്ലാസ്റ്റിക് വേട്ട : വീട്ടിൽ നിന്നും ഒന്നര ടണ്ണിലേറെ വസ്തുക്കൾ പിടികൂടി

Image
ചിറക്കൽ: തദ്ദേശ സ്വയംഭരണ വകുപ്പ് കണ്ണൂർ ജില്ലാ എൻഫോഴ്സ്മെന്റ്, ഐ വി ഓ സ്ക്വാഡുകൾ , ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്തമായ പരിശോധനയിൽ ചിറക്കലിലെ പുഴാതി എന്ന സ്ഥലത്തെ മിദിലാജിൻ്റെ വീട്ടിൽ നിന്നും 1600 കിലോ ഒറ്റത്തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടി.  വർഷങ്ങളായി നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും കൂടാതെ ബയോ കാരി ബാഗിന്റെ വ്യാജ ഉൽപ്പന്നങ്ങളും നിരോധിത പേപ്പർ കപ്പുകളുമാണ് പിടികൂടിയത്. താമസിക്കുന്ന വീടിൻ്റെ മുറികളിലാണ് ഇവ സൂക്ഷിച്ചു വെച്ചിരുന്നത് കൃത്യമായ വിവരങ്ങളുടെയും തുടർച്ചയായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഈ വീട്ടിൽ സാധനം സൂക്ഷിക്കുന്നുണ്ടെന്ന് വ്യക്തമായത്. കോഴിക്കോട് , വടകര എന്നീ സ്ഥലങ്ങളിൽ നിന്നുമാണ് പ്രധാനമായും ഇവിടേക്ക് സാധനങ്ങൾ കൊണ്ടുവരുന്നത്. കണ്ണൂർ മാർക്കറ്റ്, ടൗൺ പുതിയതെരു എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് വില്പന നടത്തുകയും ചെയ്യുന്നത്. രാവിലെ 9 മണിക്ക് മുമ്പായും വൈകുന്നേരം അഞ്ചുമണിക്ക് ശേഷവുമാണ് 4 വർഷങ്ങളായി വിൽപ്പന നടത്തി വരുന്നത്. യാതൊരു ട്രേഡ് ലൈസൻസും എടുക്കാതെ അധികാരികളുടെയും സ്‌ക്വാഡുകളുടെയും കണ്ണ് വെട്ടിച്ചാണ് ഈ അസമയത്തുള്ള കച്ചവടം നടത്തിവരുന്നത്. വ...

കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ ആകാത്ത ഗുണഭോക്താക്കൾക്കും മാത്രമായിരിക്കും ഇനി നേരിട്ട് വിതരണം

Image
  തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല . പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ ഉത്തരവ് ഇറക്കി. പെൻഷൻ വിതരണം ബാങ്ക് മുഖേനെയാക്കാനാണ് സർക്കാർ തീരുമാനം. കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ ആകാത്ത ഗുണഭോക്താക്കൾക്കും മാത്രമായിരിക്കും ഇനി നേരിട്ട് വിതരണം. പല സൊസൈറ്റികളും തിരിച്ചടവ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് ഉത്തരവിൽ പറയുന്നുണ്ട്. സഹകരണ സംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിലുള്ള ചിലവും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ കത്തും പരിശോധിച്ച ശേഷമാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നാഷണലൈസ് ബാങ്കുകളുടെ അക്കൌണ്ടുകൾ വഴി മാത്രമായിരിക്കും ഇനി മുതൽ പെൻഷൻ വിതരണം. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പെൻഷൻ വിതരണം പൂർണമായി സഹകരണ സ്ഥാപനങ്ങൾ വഴിയായിരുന്നു. സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്‍റുമാരാണ് നേരിട്ട് പെൻഷൻ വിതരണം ചെയ്തിരുന്നത്. ആ രീതിയാണ് സർക്കാർ എടുത്ത് മാറ്റിയിരിക്കുന്നത്.

എളയാവൂരിൽ വീട്ടിൽ നിന്നു സ്വർണ്ണം മോഷ്ടിച്ച കേസിൽ രണ്ടാംപ്രതിയും പിടിയിൽ

Image
കണ്ണൂർ: എളയാവൂരിൽ വീട്ടിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച കേസിൽ രണ്ടാംപ്രതിയും പിടിയിൽ. ആറ്റടപ്പ സ്റ്റാർ നിവാസിൽ എം.കെ. സവിത (48) ആണ് പിടിയിലായത്. ഒളിവിൽ കഴിയവേ പയ്യന്നൂരിൽ നിന്നാണ് പ്രതിയെ കണ്ണൂർ ടൗൺ എസ്.ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും പിടികൂടിയത്.  ഒന്നാം പ്രതി എളയാവൂർ സൗത്ത് വടക്കേച്ചാലിൽ ഹൗസിലെ എ.ഷിനേഷ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ജൂൺ 8 ന് രാവിലെ 9 മണിക്കും 1 മണിക്കും ഇടയിലായിരുന്നു സംഭവം.  കീഴുത്തള്ളിയിലെ പുഷ്പ എന്ന സ്ത്രീയുടെ വീട്ടിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന രണ്ടര പവൻ സ്വർണമാല മോഷ്ടിച്ചത്. എ.എസ്.ഐ ഗോപകുമാർ, ഉദ്യോഗസ്ഥരായ ലതീഷ്, വിനിൽ, പ്രവിത എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

ഇരിട്ടി തളിപ്പറമ്പ് സംസ്ഥാനപാതയിൽ പെരുവംപറമ്പ് കപ്പച്ചേരിയിൽ കാർ റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് തളിപ്പറമ്പ് സ്വദേശിക്ക് ദാരുണാന്ത്യം.

Image
  ഇരിട്ടി തളിപ്പറമ്പ് സംസ്ഥാനപാതയിൽ പെരുവംപറമ്പ് കപ്പച്ചേരിയിൽ കാർ റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് തളിപ്പറമ്പ് സ്വദേശിക്ക് ദാരുണാന്ത്യം. കാർ ഓടിച്ചിരുന്ന തളിപ്പറമ്പ് സ്വദേശി കേശവൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. പരിക്കേറ്റ കേശവനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായി ല്ല.

തളിപ്പറമ്പ് : കേരളാ മുസ്‌ലിം ജമാഅത്ത് മുൻ ജില്ലാ സെക്രട്ടറിയും ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ ബിഎ അലി മൊഗ്രാൽ മരണപ്പെട്ടു.

Image
കേരളാ മുസ്‌ലിം ജമാഅത്ത് മുൻ ജില്ലാ സെക്രട്ടറിയും ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ ബിഎ അലി മൊഗ്രാൽ മരണപ്പെട്ടു. മാധ്യമ പ്രവർത്തകൻ  അലി മോഗ്രാൽ മരണപ്പെട്ടു. തളിപ്പറമ്പ്: സിറാജ് ദിനപത്രം തളിപ്പറമ്പ് ലേഖകൻ ആയിരുന്നു. മുപ്പത് വർഷത്തോളമായി മാധ്യമ രംഗത്ത് പ്രവർത്തിച്ചിരുന്നു. തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു,

ചിറക്കൽ സ്വദേശി കാർത്തിക്ക് രോഹിൽ ആണ് മരിച്ചത്

Image
  മമ്പറം കേളാലൂർക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു മമ്പറം: മമ്പറം കേളാലൂർ മഹാവിഷ്‌ണു ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു. കണ്ണൂർ ചിറക്കൽ സ്വദേശി കാർത്തിക്ക് രോഹിലാണ് മരിച്ചത്.  വ്യാഴാഴ്ച രാവിലെ 7:15 ഓടെയായിരുന്നു സംഭവം.മമ്പറം കേളാലൂർ മഹാവി ഷ്ണു - ഗണപതി ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു കാർത്തി ക് രോഹിൻ. കുളത്തി ൽ കുളിച്ചു കൊണ്ടി രിക്കുകയായിരുന്ന മറ്റുള്ളവരാണ് ഇയാ ൾ മുങ്ങിതാഴുന്നത് കണ്ടത്.തുടർന്ന് കൂത്തുപറമ്പ് ഫയർ ഫോഴ്സിൽ വിവരമ റിയിക്കുകയായിരുന്നു.സ്റ്റേഷൻ ഓഫീ സർ പി ഷനിത്തിന്റെ നേതൃത്വത്തിൽ സ് കൂബ ടീം ഉൾപ്പെടെ എത്തി കാർത്തിക്കി നെ പുറത്തെടുത്തെ ങ്കിലും ജീവൻ രക്ഷി ക്കാനായില്ല. ചെന്നൈയിൽ എഞ്ചിനീയറാണ് കാർത്തിക് മമ്പറം കേളാ ലൂരിലെ ഭാര്യ വീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു കാർത്തിക്ക് .

വീട് വാടകയ്ക്കെന്ന വ്യാജേന ദമ്പതികളെ ആക്രമിച്ച് 12 പവൻ കവർന്നു; മടിക്കൈ സ്വദേശി പിടിയിൽ.

Image
  മടിക്കൈ: ആലപ്പുഴ നഗരമധ്യത്തിലെ വീട്ടിൽ വാടകയ്ക്കെടുക്കാനെന്ന വ്യാജേന എത്തി പ്രായമായ ദമ്പതികളുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് ആക്രമിച്ച് 12 പവൻ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ മടിക്കൈ സ്വദേശി അറസ്റ്റിൽ. മടിക്കൈ ഏച്ചിക്കാനം ആനച്ചാമക്കുറ്റി വീട്ടിൽ രാജ്മോഹൻ (42) ആണ് അറസ്റ്റിലായത്. എറണാകുളത്ത് ഫ്ലാറ്റ് ഇടപാടുമായി ബന്ധപ്പെട്ട് 15 ലക്ഷം രൂപ തട്ടിയ കേസിൽ റിമാൻഡിലായിരുന്ന ഇയാൾ രണ്ടാഴ്ച മുൻപാണ് ജയിൽ മോചിതനായതെന്ന് ആലപ്പുഴ സൗത്ത് പൊലീസ് അറിയിച്ചു. കഴിഞ്ഞരണ്ടുവർഷത്തിലേറെയായി ആലപ്പുഴ വാടയ്ക്കലിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കയർഫെഡ് മുൻ പർച്ചേസ് മാനേജർ കെ.ആർ. സുദർശൻ (75), ഭാര്യ രത്നകുമാരി (65) എന്നിവരാണ് ആക്രമണത്തിനിരയായത്. വീടിന്റെ മുകൾനില വാടകയ്ക്ക് നൽകുന്ന പരസ്യം കണ്ടാണ് പ്രതി ഇവരെ ബന്ധപ്പെട്ടത്. വാടകക്കരാർ തയ്യാറാക്കാമെന്ന് പറഞ്ഞ് തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ രാജ്മോഹൻ സംസാരത്തിനിടെ സുദർശന്റെ മുഖത്തേക്ക് മുളകുപൊടി എറിയുകയും, നിലവിളി കേട്ട് എത്തിയ രത്നകുമാരിയെയും ആക്രമിക്കുകയും ചെയ്തു. ഇരുവരെയുംഭീഷണിപ്പെടുത്തിയശേഷംവീട്ടിലുണ്ടായിരുന്ന പണവും 12 പവൻ സ്വർണാഭരണങ്ങളും കവർന്ന് പ്രതി രക...