Posts

Featured Post

വീട്ടിൽ നിന്ന് കാണാതായ യുവതിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

Image
  കുമ്പള(കാസർഗോഡ്): വീട്ടിൽ നിന്ന് കാണാതായ യുവതിയെക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സീതാംഗോളി എടനാട് ബാങ്കിന് സമീപം താമസിക്കുന്നരാമകൃഷ്ണയുടെ ഭാര്യ എം. സുനിത (48)യെയാണ് കുമ്പള മുജങ്കാവ് ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽകണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്ന സുനിതയെ രാവിലെ ഭർത്താവ് അന്വേഷിച്ചപ്പോൾ വീട്ടിൽ കണ്ടെത്താനായില്ല. തുടർന്ന് പരിസര പ്രദേശങ്ങളിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കുമ്പള പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണംആരംഭിക്കുകയും ചെയ്തു. അന്വേഷണംപുരോഗമിക്കുന്നതിനിടെ വ്യാഴം വൈകിട്ട് നാലുമണിയോടെയാണ് മുജങ്കാവ് ക്ഷേത്രക്കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് കുമ്പള എസ്.ഐ. കെ.പി. ഗണേശന്റെ നേതൃത്വത്തിൽ പോലീസും കാസർകോട് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സംഘവും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ലീഡിങ് ഫയർമാൻ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുകു,പ്രസീദ്,ഫയർമാൻമാരായ മുഹമ്മദ് സിറാജ്, അമൽരാജ്, ശ്രീജിഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത...

കണ്ണൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി.

Image
കുവൈത്ത് സിറ്റി: കണ്ണൂർ, പെരളശ്ശേരി ഐവർകുളത്ത് ഒതേനൻ ചാലിൽ പുത്തൻപുരയിൽ പി.പി. ശ്രീജേഷ്(43) കുവൈത്തിൽ നിര്യാതനായി. അച്ഛൻ പരേതനായ കൊക്കാ പ്രത്ത് ശ്രീധരൻ. അമ്മ പി.പി. രമ. ഭാര്യ സജിഷ വി.കെ, മകൾ ആരാധ്യ. സഹോദരി സീമ. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ കല കുവൈറ്റിന്റെ നേതൃത്വത്തിൽ പൂർത്തിയായി. ഭൗതികശരീരം ഉച്ചക്ക് 01:30 മുതൽ 02:00 മണിവരെ അൽ സബാഹ് ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശനത്തിന് വെക്കും, വൈകീട്ട് 05:20 നുള്ള എയർ അറേബ്യ വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോകും, എയർപോർട്ടിൽ നിന്നും നോർക്ക ആംബുലൻസ് സഹായത്തോടെ വീട്ടിലെത്തിക്കും. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് കടമ്പൂർ മാളികപ്പറമ്പ് ശ്മശാനത്തിൽ വെച്ചു നടക്കും.

കണ്ണൂർ : മേലെ ചൊവ്വ: അന്ന നീനു ജോർജ് നിര്യാതയായി

Image
  കണ്ണൂർ:മേലെ ചൊവ്വ കൊട്ടാരത്തിൽ അന്ന നീനു ജോർജ് (34 കുഞ്ഞുമോൾ ) നിര്യാതയായി.  അസുഖബാധിതയായി ചികിത്സയിലായിരുന്നു. പരേതനായ ജോർജ്, ലിസി ജോർജ് എന്നിവരുടെ മകളാണ് ഭർത്താവ് : പ്രശാന്ത്  സഹോദരങ്ങൾ: നിഖിൽ ജോർജ് നീതു ജോർജ്  സംസ്കാരം നാളെ ( ശനി) ബെർണ്ണശേരി പള്ളി സെമിത്തേരിയിൽ രാവിലെ 10:00 മണിക്ക്

മട്ടന്നൂർ കൊതേരി എൽപി സ്കൂൾ സ്റ്റോപ്പിൽ കൊതേരി കൂട്ടായ്മ നിർമ്മിച്ചു നൽകിയ ബസ് കാത്തിരിപ്പ് കേന്ദ്രം

Image
  കീഴല്ലൂർ പഞ്ചായത്ത് അംഗം കെ. പ്രശാന്തൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശുഹൈബ് കൊതേരി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.കെ. വനജ,ഇ.ടി നിഷാജ്,പ്രൊഫസർ ജിജേഷ്,   സി.കെ. മനോജ്, എം.പി. അബ്ദുൽ റഷീദ്, കെ.പി. റാഷിദ്, റീന രാജൻ, കെ. പി. പവിത്രൻ എന്നിവർ പ്രസംഗിച്ചു.

വടകരയിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവം: ലഹരി ആരോപിച്ചുള്ള ആൾക്കൂട്ട മർദ്ദനത്തിൽ കണ്ണൂർ സ്വദേശികളായ ആറ് പേർക്കെതിരെ കേസ്

Image
  വടകര: വടകരയിലെ 17 കാരന്റെ മരണത്തിൽ ആറ് പേർക്ക് എതിരെ കേസെടുത്തു. കുട്ടിയുടെ ആത്മഹത്യ ആൾക്കൂട്ട മർദനവും വിചാരണയും കാരണമെന്ന് പരാതി ഉയർന്നിരുന്നു. ഇതുചൂണ്ടിക്കാട്ടി മരിച്ച അഭിജിത്തിന്റെ സുഹൃത്തുക്കൾ നൽകിയ പരാതിയിലാണ് നടപടി. കണ്ണൂർ സ്വദേശികളായ റിസ്വാൻ, അഭിനവ് , ഷമിൽ, നസീഫ് , ഷഹബാസ്, മിസ്ഹബ് എന്നിവർക്ക് എതിരെ ആണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

കണ്ണൂർ : പൂഴി ശേഖരിച്ചു വിൽക്കാൻലൈസന്‍സ് അനുവദിക്കുന്നതിന്കൈക്കൂലി വാങ്ങിയ മിനറല്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

Image
  കണ്ണൂര്‍: ചെറുകുന്ന് സ്വദേശിയായ അപേക്ഷകന് പൂഴി മണൽ ശേഖരിച്ച് വില്‍പ്പന നടത്തുന്നതിനുള്ള അനുമതി നല്‍കുന്നതിന് 15,000 രൂപ കൈക്കൂലി വാങ്ങിയ തളിപ്പറമ്പ് കുറ്റ്യേരി സ്വദേശിയും ജില്ലാ മൈനിംഗ് ആന്റ് ജിയോളജി ഓഫീസിലെ മിനറല്‍ റവന്യു ഇന്‍സ്‌പെക്ടറുമായ പി.പി.ശ്രീധരനെ (49) വിജിലന്‍സ് കയ്യോടെ പിടികൂടി. പൂഴിമണൽശേഖരിച്ച് വില്‍പ്പന നടത്തുന്നതിനുള്ള അനുമതിക്കായി 2025 ജൂണ്‍ മാസത്തില്‍ കണ്ണൂര്‍ മൈനിംഗ് ആന്റ് ജിയോളജി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അനുമതി നല്‍കുന്നതിന് ഓഫീസ് കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് 08.07.2026 തീയതി ജിയോളജി ഓഫീസില്‍ നിന്നും പരാതിക്കാരനെ ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും, പരാതിക്കാരന്‍ രേഖകളുമായി ഓഫീസിലെത്തി മൈനിംഗ് റവന്യു ഇന്‍സ്‌പെക്ടര്‍ ശ്രീധരനെ നേരില്‍ കാണുകയും ചെയ്തു. ഇന്‍സ്‌പെക്ഷന്‍ നടത്തുന്നതിനായി പിന്നീട് എത്തികൊള്ളാമെന്നു പറഞ്ഞ് പരാതിക്കാരനെ തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്‍സ്‌പെക്ഷനായി ഉദ്യോഗസ്ഥര്‍ എത്താത്തതിനെ തുടര്‍ന്ന് വിവരം തിരക്കുന്നതിനായ...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; കര്‍ണാടകയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തി

Image
  സ്വകാര്യ നഴ്‌സിംഗ് ഹോം ജീവനക്കാരി കക്കേപദവ് സ്വദേശി ലാവണ്യയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ പ്രതി ചേതന്‍ ഓടിരക്ഷപ്പെട്ടു. ബെംഗളുരു: കര്‍ണാടക ബണ്ട്‌വാളില്‍ അരുംകൊല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ബണ്ട്‌വാളില്‍ കര്‍ണാടക ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ഇന്നലെ വൈകിട്ടാണ് കൊലപാതകം നടന്നത്. കല്ലഡ്കയിലെ സ്വകാര്യ നഴ്‌സിംഗ് ഹോം ജീവനക്കാരി കക്കേപദവ് സ്വദേശി ലാവണ്യയാണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിന് പിന്നാലെ പ്രതി ചേതന്‍ ഓടിരക്ഷപ്പെട്ടു. ലാവണ്യയുടെ അകന്ന ബന്ധുവാണ് ചേതന്‍. പെണ്‍കുട്ടിക്ക് താല്‍പര്യമില്ലായിരുന്നിട്ടും നിരന്തരം ശല്യം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ, വീട്ടിലേക്ക് മടങ്ങാനായി ബി സി റോഡ് ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു ലാവണ്യ. സ്ഥലത്തെത്തിയ ചേതന്‍ ബാഗില്‍ നിന്ന് മൂര്‍ച്ചയേറിയ ആയുധം പുറത്തെടുത്ത് ആക്രമിക്കുകയായിരുന്നു. ലാവണ്യ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, ചേതന്‍ പിന്തുടര്‍ന്ന് പലതവണ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന ലാവണ്യയെ ഉടന്‍ തന്നെ ബണ്ട്വാള്‍ സര്‍ക്കാര്‍ ആശുപത...