Posts

Featured Post

ഗർഭിണിയുടെ മരണത്തിൽ ട്വിസ്റ്റ് ; പെട്രോൾ വാങ്ങി ബാഗിലാക്കിയത് സോന, കാറിന് തീപിടിച്ചതിൽ ഭർത്താവിന് പങ്കില്ലെന്ന് പൊലീസ്

Image
  പേരാമ്പ്രയിൽ കാറിൽ ​ഗർഭിണി പൊളളലേറ്റ് മരിച്ച സംഭവത്തിൽ പെട്രോൾ വാങ്ങിയത് സോനയെന്ന് പൊലീസ്. കാറിന് തീപിടിച്ചതിൽ ഭർത്താവിന് പങ്കില്ലെന്നും പൊലീസ് പറഞ്ഞു. സംഭവംനടന്ന 15-ന് വൈകീട്ട് 7.25-ഓടെ ഒരു സ്ത്രീ പമ്പിൽ നിന്നും പെട്രോൾ വാങ്ങുന്നതായാണ് ദൃശ്യത്തിലുള്ളത്. ഈ യുവതി സോനയാണെന്നാണ് കുടുംബം സ്ഥിതീകരിച്ചു. കാറിൽ പെട്രോൾ കത്തിയാണ് തീപ്പിടിത്തമുണ്ടായതെന്നും അന്വേഷണസംഘം നിഗമനത്തിലെത്തിയിട്ടുണ്ട്. സോനയുടെ അമ്മാവൻ സത്യൻ ഉൾപ്പെടെയുള്ളവരെ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി സോന പെട്രോൾവാങ്ങുന്ന ദൃശ്യം കാണിക്കുകയുംചെയ്തു. കാറിന് ഉൾവശം മാത്രമായിരുന്നു കത്തിനശിച്ചത്. എൻജിൻ ഭാഗത്തോ, ഡീസൽ ടാങ്ക് ഭാഗത്തോ തീപ്പിടിത്തമുണ്ടായിട്ടില്ല. സി.സി.ടി.വി. ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ സോന തന്നെ പെട്രോളൊഴിച്ച് കത്തിച്ചതാണോ എന്ന കാര്യമാണ് അന്വേഷണസംഘം ഒടുവിൽ പരിശോധിക്കുന്നത്. തീപ്പിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ കക്കറമുക്ക് പൂവത്തുംചാലിൽ രജിൻലാൽ (34) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രജിൻലാലിന്റെ മൊഴിയും പോലീസ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. പെട്രോളിന്റെ മണം ...

വളപട്ടണത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ക്രസന്റ് സ്കൂളിലെ അദ്ധ്യാപകൻ മരണപ്പെട്ടു.

Image
  വളപട്ടണം:. കളരി വാതുക്കൽ പെട്രോൾ പമ്പിനടുത്ത് ബസ്സ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മാട്ടൂൽ തെക്കുമ്പാട് ലെ മുഹമ്മദലി സഅദി (43) യാണ് മരിച്ചത്. കീരിയാട് ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രധാന അധ്യാപകനാണ്  ഇപ്പോൾ ഇരിണാവ് ആണ് താമസം  എസ് വൈ എസ് കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗവും മാടായി സോൺ മുൻ പ്രസിഡന്റുമായിരുന്നു  "ഭാര്യ: ജുമൈല വി എ. (ഇരിണാവ് ) 4 മക്കളുണ്ട്.  ഇന്ന് ഉച്ചയ്ക്ക് ശേഷം 3:30 ഓടെ ആണ് അപകടം നടന്നത്  കബറടക്കം നാളെ വ്യാഴം

പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതിന് സ്ഥാപനത്തിനും വ്യക്തികൾക്കും 20000 രൂപ പിഴ ചുമത്തി ത. സ്വ. ഭ വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്.

Image
  ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ തുരുത്തിയിൽ നടത്തിയ പരിശോധനയിൽ പൊതു സ്വകാര്യ സ്ഥലങ്ങളിൽ റോഡ് വശത്തു മാലിന്യങ്ങൾ തള്ളിയതിന് അഞ്ച് കേസുകളിലായി 20000 രൂപ പിഴ ചുമത്തി. തിരുത്തി റോഡിൽ പ്രവർത്തിച്ചു വരുന്ന ചമ്പക്കര പ്ലൈവുഡ്‌സ് & ബയോ ഫ്യൂവൽസ് എന്ന സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ റോഡ് വശത്തു തള്ളിയതിന് സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി. സ്ഥാപനത്തിൻ്റെ എതിർവശത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും വ്യാപകമായ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും സിമന്റ്‌ ചാക്കുകളും കെട്ടിട അവശിഷ്ടങ്ങളുംമാലിന്യങ്ങൾ തള്ളി വരുന്നത് ശ്രദ്ധയിൽപ്പെട്ടത് പ്രകാരം സ്ഥലത്തിന്റെ ഉടമയ്ക്കും സ്‌ക്വാഡ് പിഴയിട്ടു. വലിയ തോതിലാണ് സ്ഥലത്തു മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്.സ്ഥലമുടമയെ കണ്ടെത്തി 5000 രൂപ പിഴ ചുമത്താൻ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. തുരുത്തി റോഡിൽ തന്നെ പല ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ തള്ളിയതിനു പ്രദീപ്‌ എസ് നായർക്ക് 5000 രൂപയും ആക്രി കച്ചവടം നടത്തി വരുന്ന തമിഴ്നാട് സ്വദേശി ചന്ദ്രഹാസന് 2000 രൂപയും സി കെ ആനന്ദി എന്നവർക്ക് 3000 ...

തളിപ്പറമ്പ് : മെക്കാനിക്ക് തൂങ്ങി മരിച്ചു.

Image
തളിപ്പറമ്പ് പുഴകുളങ്ങരയിൽ താമസിക്കുന്ന ഭുവനെന്ദ്രൻ നിര്യാതനായി. സെയ്ത് നഗറിൽ ടു വീലർ മെക്കാനിക്ക് ആണ്. തമിഴ് നാട് സ്വദേശിയാണ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഉച്ചയ്ക്ക് 2.30 ന് അദ്ദേഹം താമസിച്ചിരുന്ന പുഴക്കുളങ്ങരയിലെ ഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കുന്നതാണ് . (1 മണിക്കൂർ ) ആയതിനുശേഷം സ്വദേശമായ കൊല്ലമാം കൂടി,തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതാണ്

കെ റെയിൽ പദ്ധതി റദ്ദാക്കി : മഞ്ഞക്കുറ്റികൾ നീക്കുമെന്ന് മുഖ്യമന്ത്രിവി ഡി സതീശൻ

Image
തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ തീരുമാനം റദ്ദാക്കി. പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശയും സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിസഭാ യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷൻ 2031 നടപ്പിലാക്കും. 100 ദിവസത്തെ കർമ്മ പദ്ധതി അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കും. പദ്മ പുരസ്കാരം ശുപാർശ സമർപ്പിക്കാൻ സമിതി നിർമിക്കും. സിൽവർ ലൈനിന് പകരം സ്പീഡ് കൊറിഡോർ, അതിവേഗ ഇടനാഴി എന്നിവയും പരിഗണനയിലുണ്ട്. പ്രായോഗികം അല്ലാത്തത് കൊണ്ടാണ് സിൽവർ ലൈൻ വേണ്ടെന്ന് വച്ചതെന്നും യുഡിഎഫ് സബ് കമ്മിറ്റി പഠിച്ച് വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന് വച്ചതെന്നും സതീശൻ പറഞ്ഞു.  പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി. 2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന ലിസ്റ്റുകൾ നവംബർ 30 വരെ നീട്ടും. യുഡിഎഫ് ...

കണ്ണൂരിൽ ഡെങ്കിപനി പടരുന്നു :ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ

Image
  കണ്ണൂർ: മഴ കനത്തു തുടങ്ങിയതോടെ കണ്ണൂർ ജില്ലയിൽ പകർച്ചവ്യാധികളും പടരുന്നു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വൻവർധനവുണ്ടായി. 42,376 പേരാണ്‌ പനി ബാധിച്ച്‌ ചികിത്സ തേടിയത്‌. 692 പേർ കിടത്തി ചികിത്സയും തേടി. നിലവിൽ ജില്ലയിൽ 237 ഡെങ്കി കേസുകളാണ്‌ റിപ്പോർട്ട് ചെയ്‌തത്. മൂന്ന്‌ മരണവുമുണ്ട്‌.ഏറ്റവും കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്‌തത്‌ മാങ്ങാട്ടിടം പഞ്ചായത്തിലാണ്‌. 22 കേസുകൾ. അഴീക്കോട്‌, എടക്കാട്, കുന്നോത്തു പറമ്പ് എന്നിവിടങ്ങളിലാണ്‌ ഡെങ്കിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌. .കണ്ണൂർ കോർപ്പറേഷനിൽ 17, ചെങ്ങളായി 12, ചപ്പാരപ്പടവ്‌ 12, മട്ടന്നൂർ നഗരസഭ 11, പിണറായി 10, വേങ്ങാട്‌ 9, തലശേരി നഗരസഭ 8, ആറളം 8, ഉളിക്കൽ 7 എന്നിങ്ങനെയാണ്‌ ജില്ലയിൽ മറ്റു ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്‌തത്‌.ഇടവിട്ടുള്ള മഴ ഡെങ്കി കേസുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്‌. വീട്ടിലും പരിസരങ്ങളിലും കൊതുക് വളരുന്ന സാഹചര്യം ഇല്ലയെന്ന്‌ ഉറപ്പ് വരുത്തണം. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ നിർമാർജ്ജനം ചെയ്യണം.

ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക CITU മയ്യിൽ ഏരിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

Image
  മയ്യിൽ - പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിച്ച കേന്ദ്ര ഗവൺമെൻ്റ് നടപടിയിൽ പ്രതിഷേധിച്ച് CITU മയ്യിൽ ഏറിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിന് എ ബാലകൃഷ്ണൻ, കെ.വി. പവിത്രൻ, ആർ.വി. രാമകൃഷ്ണൻ, സി.ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ CITU ഏറിയ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായ എ. ബാലകൃഷ്ണൻ സംസാരിച്ചു. ഏറിയ വൈസ് പ്രസിഡണ്ട് പി.വി. ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു. കെ.പി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു