Posts

Featured Post

നാറാത്ത്: ഓണപ്പറമ്പിലെ കെ.കെ. രതീശൻ 57 വയസ്സ് നിര്യാതനായി.

Image
  നാറാത്ത്: ഓണപ്പറമ്പിലെ കെ.കെ. രതീശൻ 57 വയസ്സ് നിര്യാതനായി.  പിതാവ് പരേതനായ പറമ്പിൽ പുതിയ പുരയിൽ രാമൻ,  മാതാവ് കെ.കെ മാധവി.  സഹോദരങ്ങൾ മോഹനൻ , സോമൻ , ഇന്ദിര ,രവീന്ദ്രൻ , ബാബു.  സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ.

ചെറുപുഴ സ്വദേശി ആലക്കോട്ടെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍

Image
ആലക്കോട്: ചെറുപുഴ സ്വദേശിയായ യുവാവിനെ ആലക്കോട്ടെ ബന്ധുവീട്ടില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടത്തില്‍ വീട്ടില്‍ എബിന്‍ ജോസ് (39) ആണ് മരിച്ചത്. ആലക്കോട്ടെ അമ്മാവന്റെ വീട്ടിലാണ് ഇയാളെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌ക്കൂൾ റിട്ട.അധ്യാപകന്‍ ജോസ്-പ്രാപ്പൊയില്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ റിട്ട.അധ്യാപിക പരേതയായ ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: പെരിങ്ങാല കണക്കാശേരി കുടുംബാംഗം സുമിയ റാണി. മകന്‍ അബ്രാം ജോസ്. സഹോദരങ്ങള്‍: ജെസ്റ്റിന്‍ ജോസ് (ബംഗളൂരു), സെബിന്‍ ജോസ് (കെ.എസ്.ഇ.ബി, എറണാകുളം).

വളപട്ടണം: ചിറക്കല്‍ റെയില്‍വെ സ്റ്റേഷന് സമീപം ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു.

Image
  വളപട്ടണം: ചിറക്കല്‍ റെയില്‍വെ സ്റ്റേഷന് സമീപം ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു. പുരുഷനാണ് മരിച്ചത്. മൃതദേഹം ചിന്നി ചിതറിയ നിലയിലാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നേത്രാവതി എക്‌സ്പ്രസാണ് തട്ടിയത്. വളപട്ടണം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

കണ്ണൂർ : വി.പി.സുജേഷ് നിര്യാതനായി

Image
  കണ്ണൂർ: പയ്യാമ്പലം ലയേൺസ് കമ്യൂണിറ്റി ഹാളിനു സമീപം വെസ്റ്റേൺ മൈനർ ഫ്ലാറ്റിൽ വി.പി.സുജേഷ് (53) നിര്യാതനായി. സിവിൽ എഞ്ചിനീയറായിരുന്നു. പരേതരായ രാഘവന്റെയും മീനാക്ഷിയുടെയും മകനാണ്. സഹോദരങ്ങൾ: വി.പി.അനിൽകുമാർ ( കോൺട്രാക്ടർ), ശ്രീജിത്ത്, രേഷ്മ. സംസ്കാരം ഇന്ന് വ്യാഴാഴ്ച്ച പകൽ മൂന്നരയ്ക്ക് പയ്യാമ്പലത്ത് നടക്കും

മാട്ടൂൽ മടക്കരയിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു.

Image
മാട്ടൂൽ മടക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മാട്ടൂൽ മടക്കര സ്വദേശി നിഖിൽ പണ്ണേരിയെ മടക്കര മുനമ്പ് റോഡിന് സമീപത്തെ പരേതരായ മുണ്ടോൻ അശോകൻ്റെയും പണ്ണേരി കല്ല്യാണിയുടെയും മകൻ നിഖിലിനെയാണ് (36) മരിച്ച നിലയിൽ കണ്ടെത്തിയത് സഹോദരൻ: രഖിൽ. പോലീസ് ഇൻക്വസ്റ്റ് സംഭവ സ്ഥലത്ത് നിന്ന് ആരംഭിച്ചു.

യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി.

Image
  തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. ബാറിലെ തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. തർക്കത്തിനിടെ ബാറിൽ നിന്ന് ഇറങ്ങിയ യുവാവിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. തിരുവല്ലം വണ്ടിത്തടം പാലപുരിൽ വാടകയ്ക്ക് താമസിക്കുന്ന സുമൻ (38) എന്ന യുവാവണ് കൊല്ലപ്പെട്ടത്. വിഷു ആഘോഷവുമായി ബന്ധപ്പെട് ചൊവ്വാഴ്ച രാത്രി 11 ഓടെ ഇവർ ബാറിൽ എത്തിയതായിരുന്നു. തുടർന്ന് മദ്യപാനത്തിനിടെ പരസ്പരം തർക്കത്തിലേർപ്പെട്ടു. തുടർന്ന് ബാറിന് പുറത്തിറങ്ങിയ ശേഷം സുമനെ മൂന്ന് പേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ് റോഡിൽ അബോധാവസ്ഥയിലായിരുന്ന യുവാവിനെ വിഴിഞ്ഞം പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിക്രൂരമായാണ് യുവാവിനെ സംഘം മർദ്ദിക്കുന്നത്. നെഞ്ചിനും മുഖത്തും ആഞ്ഞ് ചവിട്ടുകയും കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും തലയ്ക്ക് നിരന്തരം മർദിക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.  റോഡിൽ കൂടി കടന്ന് പോയ കാറിലെ ആളാണ് വീഡിയോ ചിത്രീകരിച്ചത്. യുവാവിന്റെ മുഖം ചതച്ചരക്കുന്നതിന് ഇടയിൽ 'വീഡിയോ എട്രാ, വീഡിയോ എട...

മാട്ടൂൽ മടക്കര തെക്ക് മുനമ്പ് ഭാഗത്ത് വീടിന്റെ പിറകിൽ ഒരാളെ ദുരൂഹസാചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Image
  BREAKING NEWS  മാട്ടൂൽ മടക്കര തെക്ക് മുനമ്പ് ഭാഗത്ത് വീടിന്റെ പിറകിൽ ഒരാളെ ദുരൂഹസാചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി കൂടുതൽ വിവരവങ്ങൾ ലഭ്യമായിട്ടില്ല