Posts

Featured Post

കെ റെയിൽ പദ്ധതി റദ്ദാക്കി : മഞ്ഞക്കുറ്റികൾ നീക്കുമെന്ന് മുഖ്യമന്ത്രിവി ഡി സതീശൻ

Image
തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ തീരുമാനം റദ്ദാക്കി. പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശയും സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിസഭാ യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷൻ 2031 നടപ്പിലാക്കും. 100 ദിവസത്തെ കർമ്മ പദ്ധതി അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കും. പദ്മ പുരസ്കാരം ശുപാർശ സമർപ്പിക്കാൻ സമിതി നിർമിക്കും. സിൽവർ ലൈനിന് പകരം സ്പീഡ് കൊറിഡോർ, അതിവേഗ ഇടനാഴി എന്നിവയും പരിഗണനയിലുണ്ട്. പ്രായോഗികം അല്ലാത്തത് കൊണ്ടാണ് സിൽവർ ലൈൻ വേണ്ടെന്ന് വച്ചതെന്നും യുഡിഎഫ് സബ് കമ്മിറ്റി പഠിച്ച് വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന് വച്ചതെന്നും സതീശൻ പറഞ്ഞു.  പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി. 2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന ലിസ്റ്റുകൾ നവംബർ 30 വരെ നീട്ടും. യുഡിഎഫ് ...

കണ്ണൂരിൽ ഡെങ്കിപനി പടരുന്നു :ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ

Image
  കണ്ണൂർ: മഴ കനത്തു തുടങ്ങിയതോടെ കണ്ണൂർ ജില്ലയിൽ പകർച്ചവ്യാധികളും പടരുന്നു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വൻവർധനവുണ്ടായി. 42,376 പേരാണ്‌ പനി ബാധിച്ച്‌ ചികിത്സ തേടിയത്‌. 692 പേർ കിടത്തി ചികിത്സയും തേടി. നിലവിൽ ജില്ലയിൽ 237 ഡെങ്കി കേസുകളാണ്‌ റിപ്പോർട്ട് ചെയ്‌തത്. മൂന്ന്‌ മരണവുമുണ്ട്‌.ഏറ്റവും കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്‌തത്‌ മാങ്ങാട്ടിടം പഞ്ചായത്തിലാണ്‌. 22 കേസുകൾ. അഴീക്കോട്‌, എടക്കാട്, കുന്നോത്തു പറമ്പ് എന്നിവിടങ്ങളിലാണ്‌ ഡെങ്കിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌. .കണ്ണൂർ കോർപ്പറേഷനിൽ 17, ചെങ്ങളായി 12, ചപ്പാരപ്പടവ്‌ 12, മട്ടന്നൂർ നഗരസഭ 11, പിണറായി 10, വേങ്ങാട്‌ 9, തലശേരി നഗരസഭ 8, ആറളം 8, ഉളിക്കൽ 7 എന്നിങ്ങനെയാണ്‌ ജില്ലയിൽ മറ്റു ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്‌തത്‌.ഇടവിട്ടുള്ള മഴ ഡെങ്കി കേസുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്‌. വീട്ടിലും പരിസരങ്ങളിലും കൊതുക് വളരുന്ന സാഹചര്യം ഇല്ലയെന്ന്‌ ഉറപ്പ് വരുത്തണം. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ നിർമാർജ്ജനം ചെയ്യണം.

ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക CITU മയ്യിൽ ഏരിയ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി

Image
  മയ്യിൽ - പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിച്ച കേന്ദ്ര ഗവൺമെൻ്റ് നടപടിയിൽ പ്രതിഷേധിച്ച് CITU മയ്യിൽ ഏറിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രകടനത്തിന് എ ബാലകൃഷ്ണൻ, കെ.വി. പവിത്രൻ, ആർ.വി. രാമകൃഷ്ണൻ, സി.ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ CITU ഏറിയ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായ എ. ബാലകൃഷ്ണൻ സംസാരിച്ചു. ഏറിയ വൈസ് പ്രസിഡണ്ട് പി.വി. ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു. കെ.പി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു

കണ്ണൂർ : മൂന്നുപെരിയയിൽ കെ എസ് ആർ ടി സി ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ ദാരുണമായി മരിച്ചു

Image
  പെരളശേരി : കണ്ണൂർ - കൂത്തുപറമ്പ റോഡിലെ മൂന്ന് പെരിയയിൽ കെ എസ് ആർ ടി സി ബസിടിച്ച് മധ്യവയസ്ക്കനായ സ്‌കൂട്ടർ യാത്രക്കാരൻ ദാരുണമായി മരിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം. മകൾ ഓടിച്ച സ്‌കൂട്ടറിന് പിന്നിലിരുന്ന് സഞ്ചരിച്ച യാത്രക്കാരനാണ് മരിച്ചത്. കണ്ണൂരിൽ നിന്നും വരികയായിരുന്നു ഇരുവരും. മൂന്ന് പെരിയ വായനശാലയ്ക്കു മുൻപിൽ വെച്ച് പുറകിലെത്തിയ കെ. എസ് ആർ ടി സി ബസ് ഇവരെ മറികടക്കുന്നതിനിടെ റോഡ് അരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്കും ബസിനും ഇടയിൽ ഇരുവരും പെട്ടു പോവുകയും ബസിൻ്റെ പിൻഭാഗം ഇടിച്ചു പിതാവ് അടിയിൽ വീഴുകയായിരുന്നു .ഇതു കണ്ട് ഓടിയെത്തിയ നാട്ടുകാർ കാൽ മണിക്കൂറിലേറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളുടെ പരുക്ക് സാരമുളളതല്ലെന്നാണ് വിവരം. 

കണ്ണൂരിൽ കാറിടിച്ച് രണ്ട് വഴിയാത്രക്കാർ മരിച്ചു.

Image
കുത്ത്പറമ്പ് : കാറിടിച്ച് രണ്ട് വഴിയാത്രക്കാർ മരിച്ചു. കണ്ണവം കൂടലിലെ ബാബു (45), കൈച്ചേരിയിലെ ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്. കണ്ണവം ടൗണിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.

ജില്ലാ പഞ്ചായത്ത് സംയുക്ത പ്രോജക്ട് :കൊളച്ചേരിയിൽ അവലോകനയോഗം

Image
   കൊളച്ചേരി: 2026- 27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച അന്തിമ വാർഷിക പദ്ധതിയിലെ സംയുക്ത പ്രോജക്ടുകൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി നടപ്പിലാക്കുന്നതിനായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അവലോകനയോഗം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ അധ്യക്ഷത വഹിച്ചു. കൊളച്ചേരി ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ കോടിപ്പോയിൽ പ്രൊജക്ടുകൾ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വത്സൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി ഫസീല, പി വി റഹ്മത്ത്, ടിന്റു സുനിൽ, ഗ്രാമപഞ്ചായത്തിലെ നിർവഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആന്റണി എൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ജനേഷ് നന്ദിയും പറഞ്ഞു

രാജ്യത്തെ തെരുവുനായ പ്രശ്നം പരിഹരിക്കാൻ സുപ്രധാനമായ നിർദേശങ്ങളുമായി സുപ്രീം കോടതി. അക്രമകാരികളായ തെരുവ് നായകളെ ദയാവധം ചെയ്യാം.

Image
  നടപടി എടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം നൽകണം. സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായകളെ നീക്കാനും സുപ്രീം കോടതി നിർദേശിച്ചു. പ്രകടമായും അപകടകാരികളും ആക്രമണാത്മക സ്വഭാവമുള്ള തെരുവ് നായകളെ ദയാവധം ചെയ്യാമെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ ഉത്തരവ്. ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത, എൻ ജെ അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവ് നായകളെ പിടികൂടുന്നത് അവിടെ തുറന്ന് വിടരുത് എന്ന മുൻ ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു. പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്ന അവകാശമാണ്. ഏതെങ്കിലും ഒരു ജീവിയെ പേടിച്ച് സഞ്ചാര സ്വാതന്ത്ര്യം ഹനിക്കാനാകില്ല. പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തെരുവ് നായകൾക്ക് എതിരെ നടപടിയെടുക്കണം. സർക്കാരുകൾക്ക് മൂകസാക്ഷിയായി ഇരിക്കാൻ കഴിയില്ലന്നും സുപ്രീം കോടതി വ്യക്തമാക്കി. എ ബി സി ചട്ടങ്ങൾ പൂർണമായും നടപ്പാക്കിയെങ്കിൽ ഇപ്പോഴ...