Posts

Featured Post

മുണ്ടേരി കടവിനു സമീപം കിണർ കുഴിക്കുന്നതിനിടെ റോപ്പ് പൊട്ടിവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

Image
   മുണ്ടേരി കടവ് സതീശൻ റോഡിന് സമീപം കിണർ കുഴിക്കുന്നതിനിടെ റോപ്പ് പൊട്ടിവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 6.30ഓടെയായിരുന്നു അപകടം. തൊഴിലാളികളായ ചേലേരി മുക്ക് സ്വദേശി അബ്ദുൽ ഗഫൂർ, കണ്ണൂർ അത്താഴക്കുന്ന് സ്വദേശിയും ഇപ്പോൾ കണ്ണാടിപറമ്പ് ടാക്കീസ് റോഡിൽ താമസക്കാരനുമായ രാജേഷ് എന്നിവരാണ് മരിച്ചത്.  കിണർ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന റോപ്പ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സുസും സ്ഥലത്തെത്തി അതിസാഹസികമായി രണ്ടുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തു.  ഉടൻ കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മുണ്ടേരി കടവ് കിണർ കുഴിക്കുന്നതിനിടെ റോപ്പ് പൊട്ടിവീണ് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

Image
  നൂഞ്ഞേരി : മുണ്ടേരി കടവ് സതീശൻ റോഡിന് സമീപത്ത് കിണർ കുഴിക്കുന്നതിനിടെ റോപ്പ് പൊട്ടിവീണ് രണ്ട് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. ഇന്ന് (വ്യാഴാഴ്‌ച) രാവിലെ 7 മണി -ഓടെയായിരുന്നു അപകടം സംഭവിച്ചത്. കിണർ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന റോപ്പ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി അതിസാഹസികമായി രണ്ടുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് ഇവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. അപകടത്തിൽപ്പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

സ്വപ്നങ്ങളുമായി വിദേശത്തെത്തി, ഒടുവിൽ അപകടത്തില്‍ വിധി തട്ടിയെടുത്തു. 14 മാസത്തെ ആശുപത്രി വാസത്തിനൊടുവിൽ അവല്‍ യാത്രയായി. മരണത്തിലും മറ്റുള്ളവർക്ക് വെളിച്ചമേകി അവയവദാനത്തിലൂടെ തൻ്റെ പേര് അനശ്വരമാക്കി ഈ 35കാരി

Image
മുംബൈ: അമേരിക്കയിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് 14 മാസത്തോളം കോമയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥിനി നീലം ഷിന്ദേ (35) അന്തരിച്ചു. മഹാരാഷ്ട്രയിലെ സത്താറ സ്വദേശിനിയായ നീലം, കാലിഫോർണിയയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് 28ന് ആണ് അന്തരിച്ചത്. സംസ്കാര ചടങ്ങുകൾ ഇന്ന് കാലിഫോർണിയയിലെ മൗണ്ട് വെർനോൺ മെമ്മോറിയൽ പാർക്കിൽ നടന്നു. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ എൻജിനീയറിങ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി ആയിരുന്ന നീലത്തിന് 2025 ഫെബ്രുവരി 14ന് ആണ് അപകടം സംഭവിച്ചത്. പുലർച്ചെ നടക്കാനിറങ്ങിയ നീലത്തെ അമിതവേഗതയില്‍ എത്തിയ കാർ ഇടിച്ച് തെറിപ്പിക്കുക ആയിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നീലം അന്നുമുതൽ അബോധ അവസ്ഥയിലായിരുന്നു.. അപകടത്തിന് പിന്നാലെ കോമയിലായ മകളെ കാണാൻ നീലത്തിന്റെ പിതാവ് തനാജിക്ക് വിസ ലഭിക്കാൻ വൈകിയത് വലിയ വാർത്തയായിരുന്നു. സുപ്രിയ സുലേ എം.പി ഉൾപ്പെടെയുള്ളവർ ഇടപെട്ടതിനെ തുടർന്നാണ് പിതാവിനും ബന്ധുവിനും അമേരിക്കയിലേക്ക് പോകാൻ അനുമതി ലഭിച്ചത്. 2 മാസത്തെ സന്ദർശനത്തിന് ശേഷം ഇവർ മടങ്ങിയതിനെത്തുടർന്ന് അമേരിക്കയിലുള്ള മറ്റ് ബന്ധുക്കളാണ് നീലത്തിന്റെ കാര്യങ്ങൾ നോക്കിയിരുന്...

കരിവെള്ളൂരിലെ പൊലിസുകാരി ദിവ്യശ്രീ വധം: ഭർത്താവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു

Image
 കരിവെള്ളൂരിലെ പൊലിസുകാരി ദിവ്യശ്രീ വധം: ഭർത്താവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു തലശേരി:കരിവെള്ളൂരിൽ പൊലീസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കൊഴുമ്മൽ കോട്ടൂർ പെരളത്തെ കെ. രാജേഷിനെയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത് തലശ്ശേരി ജില്ലാ സെഷൻസ് ജഡ്ജ് കെ ടി നിസാർ അഹമ്മദാണ് ശിക്ഷ വിധിച്ചത് .ചന്തേര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ദിവ്യശ്രീയെ 2024 നവംബർ 21നാണ് കൊലപ്പെടുത്തിയത് അപൂർവ്വങ്ങളിൽ അപൂർവ്വ കേസായി പരിഗണിച്ച് പ്രതിക്ക് വധ ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ അജിത്ത് കുമാർ വാദിച്ചു. ചന്തേര പൊലിസ് സ്റ്റേഷനിലെവനിതാ സിവിൽ പോലീസ് ഓഫീസറായിരുന്നുപി. ദിവ്യശ്രീ. കരിവെള്ളൂർ സ്വദേശിനിയായ ദിവ്യശ്രീയെ ഭർത്താവ് കെ. രാജേഷ് വെട്ടിക്കൊലപ്പെടുത്തുകയും പിതാവിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. കേസിലെ ഏറ്റവും ശക്തമായ തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയത് കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ്. പ്രതി ആയുധം വാങ്ങുന്നതും കൃത്യം നടത്തുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ കോടതിയിൽ...

വീട്ടുജോലി കഴിഞ്ഞുമാത്രം സ്കൂളിൽ പോയാൽ മതിയെന്ന് ഭർതൃമാതാവ്, എലിവിഷം ഉള്ളിൽച്ചെന്ന് ചികിത്സയില്‍ ആയിരുന്ന 20 വയസ്സുകാരി മരണത്തിന് കീഴടങ്ങി...

Image
  ആലത്തൂർ: ഭർതൃഗൃഹത്തിൽ വെച്ച് എലിവിഷം ഉള്ളിൽച്ചെന്നതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇരട്ടക്കുളം നെല്ലിയാംകുന്നം ഇടത്തിൽകോളനി അബ്ദുൽ റഹ്‌മാന്റെ ഭാര്യ അസ്‌ന (20) ആണ് മരിച്ചത്. ഗവ.ഗേൾസ് സ്കൂ‌ളിലെ പ്ലസ്‌ടു വിദ്യാർഥിനിയാണ്.. കഴിഞ്ഞ വർഷം ഏപ്രിൽ 20ന് ആയിരുന്നു ഇവരുടെ വിവാഹം. വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ അസ്നയെ ആലത്തൂർ, എറണാകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപ്രതികളിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു, ചൊവ്വാ രാവിലെയാണ് മരിച്ചത്.. ഭർത്താവിന്റെ ഉമ്മ വീട്ടുജോലികൾ മുഴുവൻ ചെയ്യിപ്പിച്ച ശേഷം മാത്രമേ സ്കൂളിൽ പോകാൻ അനുവദിച്ചിരുന്നുള്ളു എന്നും ഇത് അസ്നയ്ക്കു മാനസികവിഷമങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും അസ്ന‌യുടെ ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.. അസ്വാഭാവിക മരണത്തിനാണ് കേസ്. ബന്ധുക്കളുടെ പരാതി അന്വേഷിച്ചു തുടർനടപടി സ്വീകരിക്കുമെന്നു പൊലീസ് പറഞ്ഞു. കാവശ്ശേരി ചുണ്ടക്കാട് പെരിങ്ങോട്ടുകുന്ന് വീട്ടിൽ ഹനീഫയുടെ മകളാണ് അസ്ന...

കണ്ണൂർ : ടി. എം റഹീസ് 40)അന്തരിച്ചു.

Image
കാഞ്ഞിരോട്: കൂടാളി കോയസ്സൻകുന്ന് മദ്രസക്ക്സമീപം തീയ്യത്തികണ്ടി മൗലവളപ്പിൽ അസറിൽ താമസിക്കുന്ന ടി. എം റഹീസ് 40)അന്തരിച്ചു .സൗദിഅറേബ്യയിലെ റിയാദിലെ യു.പി.എസ് കമ്പനിയിലെ ജീവനക്കാരനാണ് . മൂന്നുമാസമായി അസുഖബാധിതനായി നാട്ടിൽ ചികിത്സയിലായിരുന്നു.  കാഞ്ഞിരോട് സ്വദേശിയായ സി. കെ. സി.അഹമ്മദിന്റെയും തീയ്യത്തികണ്ടി മൗലവളപ്പിൽ സൗദത്തിന്റെയും മകനാണ്.ഭാര്യ. ബുഷ്‌റ (ചക്കരക്കൽ )മക്കൾ റിൻസ, മിൻഹാ.സഹോദരങ്ങൾ റഹീം ടി.എം ( ബാംഗ്ലൂർ)സഹീറ. (കൂടാളി ) കബറടക്കംഇന്ന് വൈകുന്നേരം 4 മണിക്ക് ശേഷം കൂടാളി ജുമാ മസ്ജിദ് കബർ സ്ഥാനിൽ.

ദോശ കഴിച്ചതിന് പിന്നാലെ ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും, 3 മാസം പ്രായമുള്ള കുഞ്ഞടക്കം 2 സഹോദരങ്ങൾ മരിച്ചു. ദുരന്തത്തിൽ മാതാപിതാക്കൾ തീവ്രപരിചരണ വിഭാഗത്തിൽ.

Image
  അഹമ്മദാബാദ്: വീട്ടിലുണ്ടാക്കിയ ദോശ കഴിച്ചതിനെത്തുടർന്ന് ഒരം കുടുംബത്തിലെ 2 പിഞ്ചുകുഞ്ഞുങ്ങൾ ദാരുണമായി മരിച്ചു. അഹമ്മദാബാദിലെ ചന്ദ്ഖേഡ സ്വദേശികളായ വിമൽ പ്രജാപതിയുടെ മക്കളായ രാഹ (മൂന്ന് മാസം), മിശ്രി (4) എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ വിമലും ഭാര്യ ഭാവന പ്രജാപതിയും സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.. ഏപ്രിൽ 1ന് രാത്രി ഐഒസി റോഡിലെ ഒരു ഡയറിയിൽ നിന്നാണ് വിമൽ റെഡിമെയ്‌ഡ് ദോശമാവ് വാങ്ങിയത്. അന്ന് രാത്രി തന്നെ ദോശയുണ്ടാക്കി കഴിച്ച വിമലിന് പിറ്റേന്ന് രാവിലെ മുതൽ കഠിനമായ ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. തുടർന്ന് ഇയാൾ ചികിത്സ തേടി. എന്നാൽ ഭക്ഷണമാണ് വില്ലനായതെന്ന് തിരിച്ചറിയാതിരുന്ന കുടുംബം, പിറ്റേന്ന് അതേ മാവ് ഉപയോഗിച്ച് വീണ്ടും ദോശയുണ്ടാക്കി കഴിക്കുകയും 4 വയസ്സുകാരിയായ മിശ്രിക്ക് നൽകുകയും ചെയ്തു. വൈകാതെ ഭാവനയ്ക്കും കുട്ടിക്കും ശാരീരിക അസ്വസ്ഥതകൾ തുടങ്ങുകയായിരുന്നു.. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഏപ്രിൽ 4ന് മൂന്ന് മാസം മാത്രം പ്രായമുള്ള രാഹ മരിച്ചു. പിന്നാലെ ഏപ്രിൽ 5ന് രാവിലെ 4 വയസ്സുകാരിയായ മിശ്രിയും കുഴഞ്ഞുവീണ് മരണത്തിന് കീഴടങ്ങി. 3 മാസം പ്രായമുള...