Posts

Featured Post

കണ്ണൂർ : സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ ലോറി ഡ്രൈവർ നിഷാദ് മോൻ അറസ്റ്റിൽ

Image
  തളിപ്പറമ്പ്: നിയമസഭ തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കണ്ണുര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് റേഞ്ച് പാര്‍ട്ടി നടത്തിയ രാത്രി കാല പട്രോളില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ.ജോസഫിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് ടൗണ്‍, കാഞ്ഞിരങ്ങാട് ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് 21 ഗ്രാം ഹാശിഷ് ഓയിലും, 10 ഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് കാഞ്ഞിരങ്ങാട് തീയന്നൂരിലെ എ.സി.നിഷാദ് മോന്‍(48)പിടിയിലായത്. ഇയാള്‍ മുന്‍ കഞ്ചാവ് കേസിലെ പ്രതി കൂടിയാണ്. തളിപ്പറമ്പ് മേഖലയിലും പൂവം കാഞ്ഞിരങ്ങാട് മേഖലയിലും മയക്കുമരുന്നുകള്‍ എത്തിക്കുന്നതില്‍ പ്രധാന കണ്ണിയാണ് നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറായ ഇയാളെന്ന് എക്‌സൈസ് പറഞ്ഞു. കേരളത്തിന് പുറത്ത് ലോറിയുമായി പോയാല്‍ മംഗാലാപുരത്ത് നിന്ന് തിരികെ വരുമ്പോഴാണ് കഞ്ചാവും ഹാഷിഷും കൊണ്ടുവരുന്നതെന്ന് എക്‌സൈസ് പറഞ്ഞു. ഇയാളുടെ കെ.എല്‍-59. എച്ച്.2143 സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മലപ്പട്ടം അഷറഫ്, എക്‌സൈസ് പ്രിവന്റീവ് ഓ...

കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു, വേലിയേറ്റത്തിൽ വാഹനം പൂർണ്ണമായും മുങ്ങി, കാലടി സ്വദേശി പ്രിൻസിനൊപ്പം മറ്റൊരാളും മരിച്ചു. ഭാര്യയെയും പിഞ്ചുകുഞ്ഞുങ്ങളെയും അനാഥരാക്കി പ്രിൻസിന്റെ മടക്കം. അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിൽ.

Image
വെല്ലിങ്ടൺ: പ്രവാസലോകത്തെ നടുക്കി ന്യൂസിലാൻഡിലെ വെല്ലിങ്ടണിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാലടി താന്നിപ്പുഴ ഇഞ്ചിപറമ്പൻ പോളിന്റെ മകൻ പ്രിൻസ് പോൾ (35) ആണ് അന്തരിച്ചത്. ബുധനാഴ്ച രാവിലെ 8 മണിയോടെ വെല്ലിങ്ടണിലെ മാക്കറ ബീച്ച് റോഡിലായിരുന്നു അപകടം. പ്രിൻസിനൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റൊരു മലയാളിയും അപകടത്തിൽ മരണപ്പെട്ടതായാണ് വിവരം.. വളവുകൾ നിറഞ്ഞതും അപകടസാധ്യത ഏറിയതുമായ മാക്കറ ബീച്ച് റോഡിൽ വെച്ച് പ്രിൻസ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് 3 മീറ്ററോളം താഴ്ചയുള്ള തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. കടലിനോട് ചേർന്നുള്ള ഭാഗമായതിനാൽ വേലിയേറ്റ സമയത്ത് തോട്ടിലെ ജലനിരപ്പ് ഉയർന്നത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. വിവരം അറിഞ്ഞ് പോലീസും ഫയർഫോഴ്സും എത്തുമ്പോഴേക്കും വാഹനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. കാറിനുള്ളിൽ കുടുങ്ങിയ നിലയിലാണ് ശരീരം കണ്ടെടുത്തതെന്ന് ന്യൂസിലാൻഡ് പോലീസ് സ്ഥിരീകരിച്ചു.. 2015ല് ആണ് മികച്ച ജീവിതം ലക്ഷ്യമിട്ട് പ്രിൻസ് ന്യൂസിലാൻഡിലേക്ക് കുടിയേറിയത്. കഠിനാധ്വാനത്തിലൂടെയും, വിനയത്തോടെയുള്ള പെരുമാറ്റത്തിലൂടെയും വെല്ലിങ്ടണിലെ മലയാളി സമൂഹത്തിന് ഏറെ ...

നീന്തൽ അറിയത്തില്ല, എന്നാലും കൂടെ കൂട്ടുകാർ ഉണ്ടെന്ന വിശ്വാസത്തിൽ കനാലിൽ കുളിക്കാനിറങ്ങി. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു.

Image
  കൊച്ചി: പത്താം ക്ലാസ് പരീക്ഷ പൂർത്തിയാക്കി സുഹൃത്തുക്കളോടൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ റിനാസ് (15) ആണ് മരിച്ചത്. മൂവാറ്റുപുഴ വളയൻചിറങ്ങരയിലെ പെരിയാർവാലി കനാലിലായിരുന്നു അപകടം.. ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പരീക്ഷാ തിരക്കുകൾക്ക് ശേഷം സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയതായിരുന്നു റിനാസ്. എന്നാൽ കനാലിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കുട്ടി താഴേക്ക് പോവുകയായിരുന്നു.. റിനാസ് ഒഴുക്കിൽപ്പെടുന്നത് കണ്ട് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്ക് തടസ്സമായി. തുടർന്ന് നാട്ടുകാരും പട്ടിമറ്റത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ അപകടം നടന്ന സ്ഥലത്തിന് കുറച്ചകലെയുള്ള കടവിൽ നിന്ന് മരിച്ച കണ്ടെത്തുകയായിരുന്നു..

വടുവൻകുളം: മൂലക്കൽ വീട്ടിൽ പാർവ്വതി അമ്മ നിര്യാതയായി

Image
  മൂലക്കൽ വീട്ടിൽ പാർവ്വതി അമ്മ നിര്യാതയായി  വടുവൻകുളം - കുറ്റ്യാട്ടൂർ അമിഞ്ചേരിയിലെ മുലക്കൽ വീട്ടിൽ പാർവ്വതി അമ്മ (89) നിര്യാതയായി. ഭർത്താവ് പരേതനായ എ.സി.നാരായണൻ നമ്പ്യാർ മക്കൾ - എം.വി സരസ്വതി, എം.വി.സുരേഷ് ബാബു (CPI(M) കൂവോട് ബ്രാഞ്ച് അംഗം), എം.വി.സുഷമ, എം.വി.സുലേഖ മരുമക്കൾ - ശ്രീധരൻ (വേശാല),രവീന്ദ്രൻ.എം.വി (കടൂർ), കെ.സി.ഹേമലത, പത്മനാഭൻ (മാമാനം അമ്പലം) സംസ്കാരം 27.03.26 ന് വെള്ളി രാവിലെ 11 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊറോലം ശാന്തി വനത്തിൽ

നാറാത്ത് : തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തു.

Image
  ദേശീയ ജനാധിപത്യസഖ്യ o(NDA )നാറാത്ത് പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നാറാത്ത് ഭാരതി ബിൽഡിങ്ങിൽ ആന്ധ്രാ പ്രദേശ് ബിജെപി വക്താവ് . T. P.. രാമകൃഷ്ണജി ഉത്ഘാടനം ചെയ്തു. ബിജെപി നാറാത്ത് ഏരിയ പ്രസിഡന്റ്‌C. V. പ്രശാന്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ബിജെപി ചിറക്കൽ മണ്ഡലം ജനറൽ സെക്രട്ടറി രത്നാകരൻ കണ്ണാടിപറമ്പ്, സെക്രട്ടറി ശ്രീജു പുതുശ്ശേരി, ബിജെപി ജില്ല കമ്മിറ്റി അംഗം p. C നാരായണൻ,K. N. മുകുന്ദൻ, P. C ഉണ്ണി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ബിജെപി നാറാത്ത് ഏരിയ ജനറൽ സെക്രട്ടറി P. T. ഷമൽ രാജ് സ്വാഗതവും വൈസ് പ്രസിഡന്റ്‌ P. K. ഉണ്ണി കൃഷ്ണൻ നന്ദിയും പറഞ്ഞു.

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ ; പ്രായപൂർത്തിയാകാത്തപ്പോഴും സമാനകൃത്യത്തിൽ ഉൾപ്പെട്ടു.

Image
  പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് യുവാവ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മുമ്പ് ഇതേ കുറ്റത്തിന് ഇയാള്‍ പിടിയിലാകുകയും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നെങ്കിലും വീണ്ടും കുറ്റം ആവര്‍ത്തിക്കുകയായിരുന്നു. 2025 ഒക്‌ടോബറിലാണ് തന്റെയും കൂട്ടുകാരികളുടെയും ചിത്രങ്ങള്‍ മോശമായ രീതിയില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്ന പെണ്‍കുട്ടിയുടെ ആദ്യ പരാതി വയനാട് സൈബര്‍ പോലീസിന് ലഭിക്കുന്നത്. പരാതി പ്രകാരം അന്വേഷണം തുടങ്ങിയ പോലീസ് 'മുണ്ടേരി തിങ്ങ്‌സ്' എന്ന അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തുകയും അക്കൗണ്ട് ഉപയോഗിച്ചിരുന്നത് യദു കൃഷ്ണയാണെന്നും കണ്ടെത്തി .

ഉമ്മയുടെ സഹോദരിയെ ഫോൺ വിളിച്ചതിനെച്ചൊല്ലി തർക്കം; ഭാര്യയുടെ വാരിയെല്ല് തകർത്ത് ഭർത്താവ്, കേസ്

Image
  ഉമ്മയുടെ സഹോദരിയെ ഫോൺ വിളിച്ചെന്ന കാരണത്താൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ചയാൾ അറസ്റ്റിൽ. ചെമ്പഴന്തി കീരിക്കുഴിയിൽ ജലീൽ മൻസിലിൽ ആസിഫിനെയാണ്‌ (28) കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ചേങ്കോട്ടുകോണം ഷംനാദ് മൻസിൽ അറഫ നജുമുദ്ദീനാണ് ക്രൂരമർദനമേറ്റത്. ഇക്കഴിഞ്ഞ ജനുവരി 25-നായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ 17-ന് അറഫയുടെ ഉമ്മയുടെ സഹോദരിയെ ഫോണിൽ വിളിച്ചുവെന്ന കാരണത്താൽ പ്രകോപിതനായ പ്രതി വീട്ടിലെ കിടപ്പുമുറിയിൽ വെച്ച് അറഫയെ ഇരുകവിളിലും പലതവണ അടിക്കുകയും വലതുകാൽമുട്ട് ചവിട്ടിയൊടിക്കുകയും മേശപ്പുറത്തിരുന്ന സ്‌പ്രേ കുപ്പികൊണ്ട് നെഞ്ചിലും വാരിയെല്ലിലും പല പ്രാവശ്യം അടിക്കുകയും ചെയ്തെന്നാണ് പരാതി. മർദ്ദനത്തിൽ വാരിയെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റ അറഫ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടുകാർ നൽകിയ പരാതിയെത്തുടർന്നാണ് ആസിഫിനെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.