Posts

Featured Post

ഒരു വീടിനുള്ളിൽ ഒടുങ്ങിയ 2 ജീവനുകൾ, 13 വയസ്സുകാരിയായ മകളെ ശ്വാസംമുട്ടിച്ച് ജീവനെടുത്ത ശേഷം അമ്മ ജീവനൊടുക്കി...

Image
  ​ബെംഗളൂരു: കർണാടക തലസ്ഥാനത്തെ നടുക്കി അമ്മയുടെയും, മകളുടെയും മരണം. 13 വയസ്സുകാരിയായ മകളെ ശ്വാസംമുട്ടിച്ച് ജീവനെടുത്ത ശേഷം അമ്മ ജീവനൊടുക്കി.. ബെംഗളൂരുവിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം പുറത്തറിയുന്നത്. സുവർണ (40), മകൾ (13) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.. ​സംഭവത്തിൽ പോലീസ് നിലവിൽ 2 വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 'സുവർണ മകളെ ശ്വാസംമുട്ടിച്ച് കൃത്യം നടത്തിയെന്ന് കാട്ടി ഭർത്താവ് ചന്ദ്രശേഖർ (45) നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. മകളെ കൃത്യം നടത്തിയ ശേഷം സുവർണ സ്വയം ജീവനൊടുക്കിയത് ആണെന്നാണ് ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം.' 'എന്നാൽ സുവർണയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരൻ മഞ്ജുനാഥ് രംഗത്തെത്തി. ഇദ്ദേഹത്തിൻ്റെ പരാതിയിൽ മരണത്തെക്കുറിച്ച് പോലീസ് രണ്ടാമതൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.' മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണത്തിൽ ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് പോലീസ്...

റെയിൽവേ മേൽപ്പാലം കയറുന്നതിനിടെ ബൈക്ക് നിയന്ത്രണം നഷ്ടപെട്ട് തെന്നിമറിഞ്ഞതോടെ യുവാവ് റോഡിൽ തലയടിച്ച് വീഴുകയായിരുന്നു

Image
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവള റോഡിലെ റെയിൽവേ മേൽപ്പാലത്തിന് സമീപം നിയന്ത്രണം വിട്ട് ബൈക്ക് തെന്നിമറിഞ്ഞ് ഉണ്ടായ അപകടത്തിൽ 21 വയസ്സുകാരനായ യുവാവ് മരിച്ചു. വെങ്ങോല കുറ്റിപ്പാടം കോരപ്പിള്ളിക്കുടി വീട്ടിൽ റഹീമിന്റെയും, റസീനയുടെയും മകൻ മുഹമ്മദ് ഇഖ്ബാൽ ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം സംഭവിച്ചത്. 2 സുഹൃത്തുക്കളുമൊത്ത് 2 ബൈക്കുകളിലായിരുന്നു ഇഖ്ബാൽ നെടുമ്പാശ്ശേരി ഭാഗത്തേക്ക് യാത്ര ചെയ്തിരുന്നത്. ഇഖ്ബാൽ തനിച്ചാണ് ബൈക്ക് ഓടിച്ചിരുന്നത്.. റെയിൽവേ മേൽപ്പാലം കയറുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമറിഞ്ഞതോടെ ഇഖ്ബാൽ റോഡിൽ തലയടിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിഴക്കമ്പലത്തെ ഒരു സ്വകാര്യ കൂറിയർ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു ഇഖ്ബാൽ. ആലുവ ജില്ലാ ആശുപത്രിയിൽ തണ്ടേക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ സംസ്കാരം നടത്തി..

സ്വഭാവദൂഷ്യം ചോദ്യം ചെയ്തു തർക്കം, കോഴിക്കോട് 16കാരിയെ കഴുത്തിൽ ഷാൾ മുറുക്കി ബന്ധുവായ യുവാവ് ജീവനൊടുക്കി

Image
  സ്വഭാവദൂഷ്യം ചോദ്യം ചെയ്തു തർക്കം, കോഴിക്കോട് 16കാരിയെ കഴുത്തിൽ ഷാൾ മുറുക്കി ബന്ധുവായ യുവാവ് ജീവനൊടുക്കി. ഒരു കുടുംബത്തെ തകർത്ത ദാരുണ കാഴ്ച, മൂഴിക്കലിനെ നടുക്കിയ ഇരട്ടമരണം... കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ 16 കാരിയായ നസ്രിനയെ ജീവനെടുത്ത ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. കുളത്തൂർ സ്വദേശിയായ അദ്‌നാൻ (21) ആണ് നസ്രിനയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച് കൃത്യം നടത്തിയത്. ശേഷം മറ്റൊരു മുറിയിൽ അദ്നാനെയും മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു.. ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിൽ കള്ളൻ കയറിയെന്ന് കരുതി വീട്ടുകാർ പരിശോധിച്ചപ്പോഴാണ് നസ്രിനയെ മുകള്‍ നിലയിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നസ്രിനയുടെ അമ്മയും, മുത്തശ്ശിയും സഹോദരങ്ങളും വീട്ടിലുള്ളപ്പോഴായിരുന്നു അതിക്രൂരമായ ഈ കൃത്യം നടന്നത് നടന്നത്.. നസ്രിനയുടെ വീട്ടിൽ താമസിച്ചായിരുന്നു അദ്‌നാൻ പഠിച്ചിരുന്നത്. അദ്‌നാൻ്റെ സ്വഭാവദൂഷ്യത്തെക്കുറിച്ച് നസ്രിന ചോദ്യം ചെയ്തിരുന്നതായും ഇതാണ് ഇതിലേക്ക് നയിച്ച പകയ്ക്ക് കാരണമെന്നും പൊലീസ് കരുതുന്നു. കൂടാ...

പുലർച്ചെ അഞ്ചരയ്ക്കും സുഹൃത്തുക്കളോട് ചിരിച്ചുസംസാരിച്ചു, ഒരു മണിക്കൂറിപ്പുറം ഹോസ്റ്റൽ മുറ്റത്ത് മരിച്ച നിലയിൽ,

Image
  പുലർച്ചെ അഞ്ചരയ്ക്കും സുഹൃത്തുക്കളോട് ചിരിച്ചുസംസാരിച്ചു, ഒരു മണിക്കൂറിപ്പുറം ഹോസ്റ്റൽ മുറ്റത്ത് മരിച്ച നിലയിൽ, എറണാകുളം സ്വദേശിയായ നിയമ വിദ്യാർഥിയുടെ വിയോഗം വിശ്വസിക്കാനാവാതെ പ്രിയപ്പെട്ടവർ... കൊച്ചി: എറണാകുളം സ്വദേശിയായ നിയമ വിദ്യാർഥിയെ കൊൽക്കത്തയിൽ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി കോർപറേഷൻ 33ാം ഡിവിഷനിൽ പാലാരിവട്ടം പഴശ്ശി ലൈനിൽ ജെബിൻ ജോസിൻ്റെ ഏക മകൻ ജുവൻ ജോസ് (19) ആണ് മരിച്ചത്. ഒന്നാം വർഷ എൽ.എൽ.ബി വിദ്യാർഥിയാണ് ജുവൻ. പ്ലസ്ടുവിന് ശേഷം മികച്ച വിജയം കൈവരിച്ച്, ദേശീയതലത്തിലെ ക്ലാറ്റ് പ്രവേശന പരീക്ഷയിലൂടെയാണ് ഏതാനും മാസം മുമ്പ് ജുവൻ കൊൽക്കത്തയിൽ എത്തിയത്.. എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കാറുള്ള ജുവൻ ഞായറാഴ്ച രാത്രി ഏഴരയ്ക്കും വീട്ടുകാരുമായി സംസാരിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ചര വരെ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നതായും വിവരമുണ്ട്. എന്നാൽ, രാവിലെ ആറരയോടെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.. ഏറെ ആഗ്രഹിച്ചു കിട്ടിയ പഠന സൗകര്യത്തിൽ ജുവൻ വളരെയധികം സന്തോഷവാനായിരുന്നുവെന്ന്...

കണ്ണൂർ : മദ്ധ്യവയസ്‌ക്കന്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍.

Image
  തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ ദുരൂസാഹചര്യത്തില്‍ രക്തംവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ത്തികപുരം സ്വദേശിയും ഇപ്പോള്‍ അമ്മംകുളത്ത് താമസക്കാരനുമായ തുരുത്തിപ്പള്ളി ജോസിനെയാണ് (67) പൂവത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. അമ്മംകുളത്തെ വീട്ടില്‍ നിന്നു പൂവത്തുള്ള വീട്ടില്‍ എത്തിയ ജോസ് ഇന്നലെ ഉച്ചക്ക് 12 ന് ഭാര്യ കുഞ്ഞമ്മയെ വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ എടുക്കാതിരിക്കുകയും വിവരമൊന്നും ലഭിക്കാതിരിക്കുകയും ചെയ്തിനാല്‍ തൊട്ടടുത്ത താമസക്കാരനോട് ഫോണില്‍ വിളിച്ച് വീട്ടില്‍ ചെന്നുനോക്കാന്‍ ഭാര്യ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി ഏഴരയോടെ വീട്ടിലെത്തിയപ്പോള്‍ രണ്ടാം നിലയിലെ സെന്‍ട്രല്‍ ഹാളില്‍ വീണുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. രക്തം വാര്‍ന്നുപോയ നിലയിലായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഡോക്ടറെ വീട്ടില്‍ വരുത്തിച്ച് മരണം ഉറപ്പുവരുത്തി. പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. മക്കള്‍: തലശേരി അതിരൂപതയിലെ ഫാ.ഡയസ് തുരുത്തിപ്പള്ളി (യു.എസ്), സാല്‍വിന്‍ (ലണ്ടന്‍).

നാറാത്ത് ഓണപ്പറമ്പ് നാഗമുള്ള പറബിനു സമീപം നന്ദനത്തിൽ രാജു നിര്യാതനായി.

Image
നാറാത്ത് ഓണപ്പറമ്പ് നാഗമുള്ള പറബിനു സമീപം നന്ദനത്തിൽ രാജു നിര്യാതനായി. നാറാത്ത്: രാജു 71 വയസ്സ് ഭാര്യ: സരസ്വതി മക്കൾ: ശരത്, സജിത്ത്, സജിത, മരുമക്കൾ: പ്രിൻസോ, അഞ്ജലി, നിത്യ സംസ്കാരം നാളെ 10 (14ന് ) മണിക്കു പയ്യാമ്പലത്ത്

നൂഞ്ഞേരി സ്വദേശി മുഹമ്മദ് സുഫിയാൻ (19) ആണ് മരിച്ചത്.

Image
  മരണപ്പെട്ട സൂഫിയാൻ  സ്‌കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച് ഡിഗ്രി വിദ്യാർത്ഥി മരിച്ചു    കണ്ണാടിപ്പറമ്പ് : ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രികനായ ഡിഗ്രി വിദ്യാർത്ഥിമരിച്ചു. കണ്ണൂർ കോളേജ് ഓഫ് കൊമേഴ്‌സ് ഡിഗ്രി വിദ്യാർത്ഥി ചേലേരി നൂഞ്ഞേരി യിലെ സഫവില്ലയിൻ മുഹമ്മദ് സൂഫിയാൻ (19) ആണ് മരിച്ചത്. മുഹമ്മദ് കുഞ്ഞി മൗലവിയുടെയുടെയും ജുവൈരിയയുടെയും മകനാണ്. സഹോദരൻ: മുഹമ്മദ് സിനാൻ(ഗൾഫ് ) ഇന്ന് രാവിലെ 8. 30 മണിയോടെ കണ്ണാടിപ്പറമ്പ് ഗവ. സ്‌കൂളിന് സമീപത്തായിരുന്നു അപകടം. സ്‌കൂട്ടിയുമായി കൂട്ടിയിടിച്ച് ബൈക്ക് നിയന്ത്രണം വിട്ടതോടെ റോഡരികിലെ ഇരുമ്പ് കൈവരിയിൽ തലയിടിച്ച് അപകടത്തിൽപ്പെട്ടാണ് വിദ്യാർത്ഥി മരിച്ചത്. മയ്യിൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.