Posts

Featured Post

റാപ്പിഡോ ബൈക്ക് ടാക്സി അപകടം; മലയാളി യുവതിയുടെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കമ്പനി

Image
  ബെംഗളുരുവിൽ റാപ്പിഡോ ബൈക്ക് ടാക്സി അപകടത്തിൽ പരുക്കേറ്റ മലയാളി യുവതിയുടെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കമ്പനി. ഉപഭോക്താക്കൾക്ക് നൽകുന്ന ഇൻഷുറൻസ് പരുക്കേറ്റ സാനി കൃഷ്ണന് ലഭിക്കാനുള്ള നടപടികൾ തുടങ്ങിയെന്നും റാപ്പിഡോ വക്താവ് വ്യക്തമാക്കി. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും റാപ്പിഡോ വക്താവ് അറിയിച്ചു. ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശി സാനി കൃഷ്ണന്റെ നില ഗുരുതരമായി തുടരുകയാണ്. റാപ്പിഡോ കമ്പനിയുടെ ഭാഗത്ത് നിന്നും സഹായങ്ങൾ ലഭിച്ചില്ലെന്ന് യുവതിയുടെ സഹോദരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഹായം വാ​ഗ്ദാനം ചെയ്തെന്ന് കമ്പനി വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുന്നത്. അപകടത്തിൽ യുവതിയുടെ 12 വാരിയെല്ലുകൾ പൊട്ടി. കരൾ, വൃക്ക ഉൾപ്പെടെയുള്ള അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു. 20 ലക്ഷം രൂപയാണ് ഇതുവരെ ചികിത്സയ്ക്ക് ചിലവഴിച്ചത്. മൂന്ന് മാസ് റെസ്റ്റാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ബെംഗളൂരുവിൽ 13 ദിവസം മുൻപാണ് അപകടം സംഭവിച്ചത്. ഓഫീസിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ചുണ്ട് അടക്കം മുറിഞ്ഞുപോയി. പിന്നീട് പ്ലാസ്റ്റിക് സർജറി ചെയ്തു. നിലവിൽ രണ്ട് ശസ്ത...

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. വിവിധ സ്ഥാപനങ്ങളിൽ നിന്ന് 33000 രൂപ പിഴ ഈടാക്കി

Image
ചെമ്പേരിയിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. വിവിധ സ്ഥാപനങ്ങളിൽ നിന്ന് 33000 രൂപ പിഴ ഈടാക്കി ത. സ്വ. ഭ. വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എരുവേശ്ശി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങളിൽ നിന്നും അര ക്വിൻ്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി 10000 രൂപ വീതം പിഴ ചുമത്തി.ചെമ്പേരി ടൗണിൽ സ്ഥിതി ചെയ്യുന്ന തുഷാര ഫ്രൂട്ട്സ് & വെജിറ്റബിൾസ്, ബേക്കിംഗ് ആശിർവാദ്, പ്രീമിയർ ഗിഫ്റ്റ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടിയത്.തുഷാര ഫ്രൂട്ട്സ് & വെജിറ്റബിൾസിൽ നിന്നും പ്ലാസ്റ്റിക് ക്യാരി ബാഗുകളും ബേക്കിംഗ് ആശിർവാദിൽ നിന്നും പ്ലാസ്റ്റിക് ക്യാരി ബാഗ്,ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് കപ്പ്‌ തുടങ്ങിയവയും പ്രീമിയർ ഗിഫ്റ്റ് സെന്ററിൽ നിന്നും പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ വാഴയിലയുമാണ് പിടികൂടിയത്. നിരോധിത ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനു മൂന്ന് സ്ഥാപനങ്ങളിൽ നിന്നും 10000 രൂപ വീതം പിഴ ഈടാക്കി. പിടിച്ചെടുത്ത വസ്തുക്കൾ ഗ്രാമപഞ്ചായത്തിലേക്ക് മാറ്റി. കെ.എസ്.എഫ്.ഇ ചെമ്പേരി ബ്രാഞ്ചിൽ നടത്തിയ പരിശോധനയ...

പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ കോടതി ഉത്തരവ്

Image
  കണ്ണൂർ: പൈൽസ് ശസ്‌ത്ര ക്രിയക്കിടെ മരിച്ച യുവാവിൻ്റെ മൃതദേഹം അടക്കം ചെയ്ത പളളി ഖബറിസ്ഥാനിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ചക്കരക്കൽഇരിവേരി സ്വദേശിയായ ഷാനവാസിൻ്റെ മൃതദേഹമാണ് ജൂലായ് ഏഴിന് രാവിലെ പുറത്തെടുത്ത് വിദഗ്‌ധ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കുക. പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ബെംഗളൂരുവിലെ വിക്ടോറിയ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷാനവാസ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ഭാര്യ ബെംഗളൂരു പോലീസിൽ പരാതി നൽകിയിരുന്നു. പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ബെംഗളൂരുവിലെ വിക്ടോറിയ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷാനവാസ് മരിച്ചത് ഗുരുതരമായ ചികിത്സാ പിഴവാണെന്നാണ് കുടുംബത്തിൻ്റെെ പരാതി. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ഭാര്യ ബെംഗളൂരു പോലീസിൽ പരാതി നൽകിയിരുന്നു. ഈപരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ശാസ്ത്രീയ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. മൃതദേഹം ചൊവ്വാഴ്ച്ച രാവില...

സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ തിരിമറി ആരോപണം ; ജീവനൊടുക്കാന്‍ ശ്രമിച്ച ജീവനക്കാരികളില്‍ ഒരാള്‍ മരിച്ചു

Image
  തിരുവനന്തപുരത്ത് സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന്, ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളില്‍ ഒരാള്‍ മരിച്ചു. വെങ്ങാനൂര്‍ സ്വദേശി അഞ്ജു (28) ആണ് മരിച്ചത്. വെങ്ങാനൂര്‍ നെല്ലിവിള സൂര്യ ഫിനാന്‍സിലെ ജീവനക്കാരാണിവര്‍. സ്ഥാപനത്തില്‍ രണ്ട് ജീവനക്കാരും ചേര്‍ന്ന് ഏകദേശം 50 ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തി എന്നായിരുന്നു ആരോപണം ഉയര്‍ന്നത്. കഴിഞ്ഞ 30നാണ് ഓഫീസിനുള്ളില്‍ വച്ച് രണ്ടുപേരും ഒരുമിച്ച് വിഷം കഴിച്ചത്. ഷേക്ക് വാങ്ങിയതിന് ശേഷം അതില്‍ എലിവിഷം ചേര്‍ത്ത് കഴിക്കുകയായിരുന്നുവെന്നാണ് വിവരം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ജുവിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. അഞ്ജുവിന് ഒപ്പം വിഷം കഴിച്ച സഹപ്രവര്‍ത്തകയ്ക്ക് വലിയ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അവര്‍ ആശുപത്രി വിട്ടെന്നും വിവരമുണ്ട്. വെങ്ങാനൂരിൽ പ്രവര്‍ത്തിക്കുന്ന സൂര്യ ഫിനാന്‍സ് എന്ന സ്വകാര്യ സ്വര്‍ണപണയ സ്ഥാപനത്തിലാണ് ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടന്നുവെന്ന ആരോപണമുയര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി ലഭിച്ചിട്ടില്ല. എന്നാല്‍ അഞ്ജുവിന്റെ മരണത്തില...

പൂമംഗലം കൊടിലേരി പാലത്തിന് സമീപം ഒഴുക്കിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Image
കുറുമാത്തൂർ :   തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻ പീടിക സ്വദേശിയായ പിടിപി ജാഫറിന്റെ മകൻ മുഹമ്മദ് നജ്‌മാൻ ആണ് മരിച്ചത്. തളിപ്പറമ്പ് പൂമംഗലം കൊടിലേരി പാലത്തിന് സമീപമുള്ള തോട്ടിലാണ് ഞായറാഴ്ച വൈകീട്ടോടെ കുട്ടി അപകടത്തിൽപ്പെടുന്നത്. വൈകീട്ട് ബന്ധുക്കളോടൊപ്പം തോട്ടിനരികിൽ കുളിക്കാനായി എത്തിയതായിരുന്നു കുട്ടി. ഇതിനിടയിൽ കാൽ വഴുതി തോട്ടിലേക്ക് വീഴുകയും ശക്തമായ ഒഴുക്കിൽ പെടുകയുമായിരുന്നു. കുട്ടി ഒഴുക്കിൽപ്പെട്ട വിവരം അറിഞ്ഞയുടൻ തന്നെ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് പ്രദേശത്ത് വലിയ തോതിലുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ ഊർജ്ജിതമായ തിരച്ചിലിന് ഒടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. അപകടത്തെ തുടർന്ന് സ്ഥലത്ത് എത്തിയ തളിപ്പറമ്പ് പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തുന്നത് ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി. തുടർന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്ക് മൃതദേഹം പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കല്യാശ്ശേരി :ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള വഴിയിൽ കല്യാശ്ശേരി സ്വദേശി മരണപ്പെട്ടു

Image
  കല്യാശ്ശേരി:    ദുബായിയിൽ നിന്നും നാട്ടിലേക്കുള്ള വഴിയിൽ കല്യാശ്ശേരി പാറക്കടവ് സ്വദേശി ടി.പി. ബിജോയ് (45) മരണപ്പെട്ടു.  ഞായറാഴ്ച വൈകീട്ട് കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങി വീട്ടിലെത്താനിരിക്കേ അസ്വസ്ഥത തോന്നിയതിനെ തുടർന്ന് പാപ്പിനിേശ്ശേരി  എം എം ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  അമ്മ മരണപ്പെട്ടതിനാൽ മാർച്ച് അവസാനം നാട്ടിൽ വന്ന് മെയ്  ഒന്നിന് വീണ്ടും ഗൾഫിലേക്ക് മടങ്ങിയതായിരുന്നു. വീണ്ടും നാട്ടിലേക്ക് എത്തുന്നതിനിടയിലാണ് മരണം തട്ടിയെടുത്തത്.  പാതാവ്: കല്യാശ്ശേരി പാറക്കടവിലെ പട്ടത്ത് വിജയൻ (മുൻ വെസ്റ്റേൺ ഇന്ത്യാ വുഡ്സ് തൊഴിലാളി) അമ്മ: പരേതയായ ടി.പി.ശോഭന  ഭാര്യ: ഭാഗ്യലക്ഷ്മി (അധ്യപിക, ഹാപ്പി കിഡ്സ് എരിപുരം) മകൾ: നയോണിക (ഏഴാം ക്ലാസ് വിദ്യാർത്ഥിനി ,നെ രുവമ്പ്രം എ യു പി സ്കൂൾ) സഹോദരി: ടി.പി. ലസിത  സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പാളിയത്ത് വളപ്പിലെ നായർ സമുദായ ശ്മശാനമായ സ്മൃതി സ്ഥലിൽ

നോവലിസ്റ്റ് മനോജ് കാട്ടാമ്പള്ളി , നോവലിസ്റ്റ് രമ്യ രതീഷ് എന്നിവർ പുറത്തിറക്കിയ ആഗസ്റ്റ് കാർണിവൽ, സിഗ്നേച്ചർ എന്നീ ക്രൈം ത്രില്ലർ നോവലുകൾ ഇന്ന് പ്രകാശിതമായി.

Image
  പാപ്പിനിശ്ശേരി എ.കെ.ജി ഹാളിൽ വെച്ചു നടന്ന ക്രൈം ത്രില്ലർ നോവൽ പ്രകാശനം നോവലിസ്റ്റും, സിനിമാ നിരൂപകയുമായ അനുചന്ദ്ര നിർവ്വഹിച്ചു . ചടങ്ങിൽ അനുചന്ദ്ര, ശ്രീജൻപുന്നാട്,അഞ്ജലി പോള , വിനിത രാമചന്ദ്രൻ, ബിജിന സനിൽ , ബാലചന്ദ്രൻ കീച്ചേരി, രമ്യ പ്രവീൺ, പ്രകാശൻകുന്നിരിക്ക എന്നിവർ സംസാരിച്ചു.