Posts

Featured Post

പയ്യാമ്പലം ബീച്ചിൽ അപകടം തുടർക്കഥയാവുന്നു: സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

Image
കണ്ണൂർ: കണ്ണൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പയ്യാമ്പലം ബീച്ചിൽ അപകടം തുടർക്കഥയാവുന്നു. ബീച്ചിലെ കടലിലെ അപകടക്കെണി യറി യാതെ കടലിൽ ഇറങ്ങി കുളിക്കുന്നവരെയാണ് തിര കവർന്നെടുക്കുന്നത്. ശനിയാഴ്ച്ച പകൽ കർണാടകയിൽ നിന്നുള്ള രണ്ട് സംഘങ്ങൾ പയ്യാമ്പലം ബീച്ചിൽ  കുളിക്കാനിറങ്ങയപ്പോൾ തിരയിൽപ്പെട്ട രണ്ടു പേരെ  രക്ഷപ്പെടുത്തിയിരുന്നു ഇവർക്കു പുറമേ കടലിൽ പെട്ട ഒരാൾക്കായി ത തെരച്ചിൽ തുടരുകയാണ്.  ശനിയാഴ്ച  ഉച്ച ഒന്നരയ്ക്ക് കടലിലിറങ്ങിയ ബംഗ്ലൂരു റൂറൽ സ്വദേശികളായ നാലംഗ സംഘത്തിലെ സന്തോഷ് കുമാറിന് (20) വേണ്ടിയാണ് തിരച്ചിൽ തുടരുന്നത്. ഇയാളുടെ കൂടെ തിരയിൽപ്പെട്ട മനോജിനെ  ലൈഫ്ഗാർഡും തീരദേശ പോലീസും ചേർന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റ മനോജ്‌ ചികിത്സയിലാണ്.  കനത്ത വേലിയേറ്റ സമയത്താണ് ബേഫോറിന് സമീപം സംഘം 200 മീറ്ററോളം കടലിലേക്കിറങ്ങിയത്.  ശനിയാഴ്ച്ചരാവിലെ 9. 15 ന് പോലീസ് എയ്ഡ് പോസ്റ്റിന് സമീപം കടലിൽ ഇറങ്ങിയ മൈസൂർ നിന്നുള്ള എട്ടംഗസംഘവും അപകടം മുന്നിൽകണ്ടു. തിരയിൽപ്പെട്ട 24-കാരനായ ചിരന്ത്ശർമയെ രക്ഷപ്പെടുത്തി.  കണ്ണൂർജില്ലയിൽ ഉണ്ടായിരുന്ന സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പ...

കണ്ണൂർ : പനി ബാധിച്ച് അംഗൻവാടി വർക്കർ മരിച്ചു.

Image
  പരിയാരം: കോട്ടത്തുംചാൽ അംഗൻവാടി വർക്കർ ഇ. വി. നളിനി (59) പനി ബാധിച്ച് മരിച്ചു. പനിയെ തുടർന്ന് രണ്ടു ദിവസം മുമ്പ് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശനിയാഴ്ച രാവിലെ വീണ്ടും മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.  സി.പി.എം കോട്ടത്തുംചാൽ സൗത്ത് ബ്രാഞ്ചംഗമാണ്. ഭർത്താവ്: മാവില വീട്ടിൽ ഭാസ്കരൻ. മക്കൾ: നിധീഷ്, നിശാന്ത് (കുവൈത്ത്). മരുമക്കൾ: വിജിഷ (പട്ടുവം, അധ്യാപിക കുഞ്ഞിമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂൾ), രവീണ ( ചെറുപുഴ). സഹോദരങ്ങൾ: രമ, ശോഭ, വിനോദ്, സജിമോൻ.സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് സമുദായ ശ്മശാനത്തിൽ.

കാഞ്ഞങ്ങാട് ഹൈവേ പട്രോളിങ്ങിനിടെയുണ്ടായ വാഹനാപകടം; പരിക്കേറ്റ പൊലീസുകാരുടെ കാലുകൾ മുറിച്ചു നീക്കി

Image
  കാസർഗോഡ്: കാഞ്ഞങ്ങാട് ഹൈവേ പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ പൊലീസുകാരുടെ കാലുകൾ മുറിച്ചു നീക്കി. കാഞ്ഞങ്ങാട് സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, അലോഷ്യസ് എന്നിവരുടെ കാലുകളാണ് മുറിച്ച് മാറ്റിയത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ. ഉദ്യോഗസ്ഥരിൽ ഒരാളുടെ കാൽ മുട്ടിന് താഴെ വച്ചും മറ്റൊരാളുടെ കാൽപ്പാദവുമാണ് മുറിച്ചു മാറ്റിയത്. വ്യാഴാഴ്ച ഐങ്ങോത്ത് വാഹന പരിശോധനയ്ക്കിടെയാണ് അപകടമുണ്ടായത്. ദേശീയപാതയോരത്ത് അപകടസാധ്യതയുയർത്തി പാർക്ക് ചെയ്ത ലോറികളെ അവിടെ നിന്ന് മാറ്റാൻ നിർദേശിക്കുകയായിരുന്നു പൊലീസുകാർ. ഈ സമയത്ത് കാഞ്ഞങ്ങാടുനിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. അമിതവേഗത്തിലായിരുന്ന കാർ ഉദ്യോഗസ്ഥരെ ഇടിച്ചശേഷം പൊലീസ് ജീപ്പിന്റെ പിന്നിൽ ഇടിച്ചാണ് നിന്നത്. പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് ജീപ്പിനും കാറിനും ഇടയിൽപെടുകയായിരുന്നു.

പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Image
  കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് 1.30ഓടെ പയ്യാമ്പലം ബീച്ചിലെ പോലീസ് എയ്ഡ്‌പോസ്റ്റിനു സമീപം 100 മീറ്റര്‍ വടക്കോട് മാറിയാണ് ബംഗളൂരു സ്വദേശിയായ സന്തോഷ് കുമാറിനെ (20) കാണാതായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മനോജ് എന്നയാളെ രക്ഷപ്പെടുത്തി. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം നാലംഗ സംഘം പയ്യാമ്പാലം ബീച്ചില്‍ എത്തിയതായിരുന്നു. ഇതില്‍ സന്തോഷ് കുമാറും മനോജുമാണ് കുളിക്കാനിറങ്ങിയത്.  വിവരമറിഞ്ഞ് അഴീക്കല്‍ കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഫോഴ്‌സും സ്ഥലത്തെത്തി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വിവരമറിഞ്ഞ് ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ്, ടി.ഒ മോഹനന്‍ എം.എല്‍.എ എന്നിവര്‍ സ്ഥലത്തെത്തി.

നാറാത്ത് ഗ്രാമ പഞ്ചായത്ത് പള്ളേരി വാർഡ് മെമ്പർ സാബിറ യുടെ ഭർത്താവ് ആണ്

Image
 ബൈക്ക് അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന കണ്ണാടിപ്പറമ്പ് നിടുവാട്ട് സ്വദേശി സൈനുദ്ധീൻ 47 വയസ്സ് മരണപ്പെട്ടു. നാറാത്ത് ഗ്രാമ പഞ്ചായത്ത് പള്ളേരി വാർഡ് മെമ്പർ സാബിറ യുടെ ഭർത്താവ് ആണ്  ഏക മകൻ : സഹീം ഉച്ചയ്ക്ക് ശേഷം ഭൗതിക ശരീരം നിടുവാട്ട് വസതിയിൽ എത്തിച്ചേരും. കബറടക്കം വൈകിട്ട് നിടുവാട്ട് മന്ന കബർസ്ഥാനിൽ

കണ്ണൂർ : വിദ്യാർത്ഥിനിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.

Image
  പയ്യന്നൂർ: പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുന്ന വിദ്യാർത്ഥിനിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ടോത്ത് വീവൺ ക്ലബ്ബിന് സമീപം താമസിക്കുന്ന കണ്ണാട ഹൗസിൽ വൈഗ അനിൽകുമാർ (16) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിക്കും 9മണിക്കുമിടയിലാണ് സംഭവം.ഓട്ടോ ഡ്രൈവർ അനിൽകുമാറിൻ്റെയും മധൂജയുടെയും മകളാണ്. സഹോദരി : വജ്ര (വിദ്യാർത്ഥിനി) പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

കല്ലറയിലെ അജ്ഞാത മൃതദേഹം’; വാണിയപ്പാറ പള്ളി സെമിത്തേരിയിലെ ദുരൂഹത നീക്കി പൊലീസ്

Image
  ഇരിട്ടി: വാണിയപ്പാറ പള്ളി സെമിത്തേരിയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ ഉള്ളത് സ്വാഭാവിക രീതിയിൽ സംസ്കരിച്ച മൃതദേഹങ്ങൾ തന്നെയെന്ന് പൊലീസ് അറിയിച്ചു. ആദ്യം ഉണ്ടായിരുന്ന നമ്പർ ഇടക്ക് മാറ്റിയിരുന്നു. ഇതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. 2006ലും 2015ലും 38 എന്നെഴുതിയ കല്ലറയിൽ മൃതദേഹം സംസ്കരിച്ച കാര്യം ബന്ധുക്കൾ സ്ഥിരീകരിച്ചു. 2006ൽ 98 വയസുകരിയുടെ മൃതദേഹവും, 2025ൽ 48കാരൻ ജെയിംസിൻ്റെ മൃതദേഹവും സംസ്കരിച്ചു. ജെയിംസിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ചതിനാൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ഇതിനാലാണ് മൃതദേഹം പായയിൽ പൊതിഞ്ഞ് സംസ്കരിച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം.