Posts

Featured Post

മരണാനന്തര ചടങ്ങുകൾ നടന്ന വീട്ടിൽ നിന്നും സ്വർണ വളകൾ മോഷണം പോയി : മയ്യിൽ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി

Image
  മയ്യിൽ : മുണ്ടേരിക്കടവിൽ മരണാനന്തര ചടങ്ങുകൾ നടന്ന വീട്ടിൽ നിന്ന് അര പവന്റെ രണ്ട് സ്വർണ്ണവളകൾ കാണാതായതായി പരാതി. മുണ്ടേരിക്കടവിലെ കണ്ടത്തിൽ ഹൗസിൽ രാജൻ - അനിത എന്നിരുടെ വീട്ടിലാണ് മോഷണം നടന്നതെന്നാണ് മകൻ കെ.ലിഗേഷ് മയ്യിൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. രാജന്റെ അമ്മ അരിങ്ങളയൻ ചിങ്കാരയുടെ നാല്പതാം ചരമദിനത്തിൽ മരണാനന്തര ചടങ്ങുകൾ നടന്നതിന് പിന്നാലെയാണ് സ്വർണ്ണവളകൾ നഷ്‌ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. ഇതേ തുടർന്നാണ് മകൻ ലിഗേഷ് മയ്യിൽ പൊലിസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. ഇതേ തുടർന്ന് മയ്യിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.

25 കാരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊന്ന് പ്രതിശ്രുത വധുവും കാമുകനും

Image
  പുണെ: മഹാരാഷ്ട്രയിലെ പ്രശസ്തമായ ലോഹഗഡ് കോട്ടയിൽവെച്ച് 25കാരൻ കൊക്കയിൽവീണ് മരിക്കാനിടയായ സംഭവത്തിൽ വൻ ട്വിസ്റ്റ്. പ്രതിശ്രുത വരനായ കേതൻ അഗർവാളിനെ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ട്രക്കിങ്ങിനിടെ സെൽഫി എടുക്കുമ്പോൾ അബദ്ധത്തിൽ വീണതാകാമെന്ന് കരുതിയെങ്കിലും പിന്നീട് ഞെട്ടിക്കുന്ന കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇരുവരെയും പൊലീസ് അറസ്റ്റ്ചെയ്തു.20കാരിയായ സിയക്ക് ചേതൻ ചൗധരിയുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കുടുംബം കണ്ടെത്തിയ കേതനെ വിവാഹം കഴിക്കാൻ സിയക്ക് താൽപര്യമില്ലായിരുന്നു. ഇരുവരുടെയും ബന്ധത്തിന് കേതൻ തടസമാകുമെന്ന് കരുതി സിയയും ചേതനും ചേർന്ന് കേതനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. സംഭവം അപകടമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും പൊലീസ് അറിയിച്ചു. മൊബൈൽ ഫോൺ രേഖകൾ, കോൾ ഡാറ്റ, സാക്ഷിമൊഴികൾ എന്നിവ സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തി.മഹാബലേശ്വറിലെ ഒരു ആഡംബര റിസോർട്ടിൽ സിയയുടെ പിറന്നാൾ ആഘോഷം കേതൻ പ്ലാൻ ചെയ്തിരുന്നതായും അതിനായി 40 ഓളം മുറികൾ ...

വാർത്തകൾ തുണയായി കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥൻ തിരിച്ചേൽപ്പിച്ചു കീരിയാട് സ്വദേശി.

Image
  വാർത്തകൾ തുണയായി കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥൻ തിരിച്ചേൽപ്പിച്ചു കീരിയാട് സ്വദേശി ഷാജഹാൻ.  മിൻഹജ് എന്നവരുടെ പേഴ്സ് വളപട്ടണം കീരിയാട് നിന്ന് കളഞ്ഞു കിട്ടിയ ഉടനെ ഷാജഹാൻ ഗ്രൂപ്പ്‌ അഡ്മിനെ വിളിച്ചു അറിയിച്ചു ഉടനെ തന്നെ whatsapp ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യുകയും ഉണ്ടായി.  പേഴ്സിന്റെ ഉടമസ്ഥൻ മിൻഹജും പേഴ്സ്  കിട്ടിയ ഷാജഹാനും  whatsapp ഗ്രൂപ്പ്‌ അഡ്മിനെ പ്രത്യേകം നന്ദി രേഖപ്പെടുത്തി

സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി നിര്യാതനായി

Image
  കാസർകോട്:സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി ( 75 ) നിര്യാതനായി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സമസ്ത കാസർകോട് ജില്ലാ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. കാസർകോഡ് തളങ്കര സ്വദേശിയാണ് പരേതൻ. 1948 ഏപ്രിലില്‍ ഖാസിയാര്‍ മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ആയിഷയുടെയും മകനായായിരുന്നു ജനനം. നിലവില്‍ ദക്ഷിണ കന്നഡ ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡൻ്റ് കൂടിയാണ്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെയും കാസര്‍കോട് കീഴൂര്‍ സംയുക്ത ജമാഅത്ത്, കുഞ്ചത്തൂര്‍ എന്നിവിടങ്ങളിലെ ഇരുന്നൂറില്‍പരം മഹല്ലുകളുടെ ഖാസിയാണ്. മയ്യിത്ത് ഇന്ന് (ചൊവ്വ) വൈകുന്നേരം നാലുമുതല്‍ തളങ്കര ഖാസിലൈനിലെ ഖാസിയാരകം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. സംസ്ക്കാരം നാളെ (ബുധന്‍) രാവിലെ 11ന് ദക്ഷിണ കന്നഡ ജില്ലയിലെ കാശിപട്ടണം ദാറുന്നൂര്‍ എജ്യുക്കേഷന്‍ സെൻ്റർ കാംപസില്‍.

മലയാളി ദമ്പതികൾക്ക് കണ്ണീരോടെ വിട നൽകാൻ സൗദി ആൽബിൻ ജീവനൊടുക്കിയത് ഭാര്യയുടെ മരണം കണ്ട് മനംതകർന്ന്

Image
  ഒരുക്കങ്ങൾക്കിടയിലാണ് നാട്ടിലേക്ക് അവധിക്ക് പോകാനുള്ള ദമ്പതികളുടെ വിയോഗത്തിലേക്ക് നയിച്ച ദൗർഭാഗ്യകരമായ സംഭവങ്ങളുടെ തുടക്കം. മേയ് അഞ്ചിന് ഉണ്ടായ ആത്മഹത്യാ ശ്രമത്തെ തുടർന്ന് അതീവ ആത്മഹത്യാ അതീവ ഗുരുതരാവസ്ഥയിലായ ലിധിയ, ശുമൈസി് കിങ് സൗദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ മേയ് 20നാണ് മരിച്ചത്. അന്ന് രാവിലെ ആശുപത്രിയിൽ നിന്ന് ഭാര്യയുടെ ഭൗതികശരീരം ഏറ്റുവാങ്ങി മോർച്ചറിയിലേക്ക് മാറ്റിയ ശുമൈസിയിലെ സ്വന്തം ഫ്ലാറ്റിൽ തിരിച്ചെത്തിയ ആൽബിൻ മാനസിക വിഷമത്താൽ അന്നുച്ചയോടെ ജീവനൊടുക്കുകയായിരുന്നു.

ബംഗളൂരുവിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ട നിലയിൽ

Image
  ബംഗളൂരു: ബംഗളൂരുവിലെ കെആർ പുരത്തിന് സമീപം സിഗേഹഹള്ളിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ ഫ്ലാറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്‌മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂത്ത മകൾ ശ്വേതയും പങ്കാളി കെന്നത്തും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. നിലവിൽ ഇരുവരും ഒളിവിലാണ്. ശ്വേതയും കെന്നത്തും ത മ്മിലുള്ള ബന്ധത്തെ മാതാപിതാക്കൾ എ തിർത്തിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.വിവരം അറിഞ്ഞ് പോലിസ് സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ശ്വേതയെയും കെന്നത്തിനെയും കണ്ടെത്താൻ പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ശ്വേതയ്ക്ക് 30 ലക്ഷം രൂപയോളം കടബാധ്യത ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇത് ശ്വേതയും മാതാപിതാക്കളും തമ്മിൽ തർക്കങ്ങൾക്ക് കാരണമായി. തിങ്കളാഴ്ച ശ്വേതയും കെന്നത്തും വീട്ടിലെത്തിയപ്പോൾ മുത്തുലക്ഷ്മ‌ി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. സോമസുന്ദറും സുപ്രിയയും പുറത്തു പോയിരിക്കുകയായിരുന്നു. മുത്തുലക്ഷിയും ശ്വേതയും തമ്മിൽ വാക്കുതർക്കം ഉണ...

ഖത്തർ റാസ് ലഫാനിലെ സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും.

Image
 ഖത്തർ റാസ് ലഫാനിലെ സ്ഫോടനത്തിൽ മരിച്ചവരിൽ പുറമേരി സ്വദേശിയും ഖത്തറിലെ റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും . കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി കളരിയുള്ളതിൽ അർജുൻ (30) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലുണ്ടായ അപകടത്തെക്കുറിച്ച് ഇന്നലെയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 13 പേർ മരിച്ചതായി ഖത്തർ എനർജി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. മരിച്ച മറ്റൊരാൾ പാക്കിസ്ഥാനിയാണ്. ഫാക്ടറിയിലെ സാധാരണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ ഈ അപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ 66 തൊഴിലാളികൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടായിരുന്നു ഖത്തറിനെ നടുക്കിയ സ്ഫോടനം. ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിൽ ഉൽപാദനം പുനരാരംഭിക്കാനിരിക്കെയാണ് അപകടം. അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായതെന്നും ആക്രമണമല്ലെന്നും ഖത്തർ അറിയിച്ചു. മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വ്യവസായ കേന്ദ്രത്തിനു പുറത്തേക്കു വാതകച്ചോർച്ച ഉണ്ടായിട്ടില്ലെന്നാണു വിവരം. എന്നാൽ, സ്ഫോടനം പ്രകൃതി വാതക ...