Posts

Featured Post

പടക്കകടകൾ ഇന്നു മുതൽ 10 വരെ അടച്ചിടണം

Image
  നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദേശം കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ പടക്കകടകൾ ഇന്നു മുതൽ ഏപ്രിൽ 10 വരെ അടച്ചിടണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അരുൺ കെ വിജയൻ അറിയിച്ചു

തളിപ്പറമ്പ്: പാചകഗ്യാസ് സിലിണ്ടര്‍ മാറ്റിഘടിപ്പിക്കുന്നതിനിടയില്‍ ചോര്‍ച്ച, അഗ്നിശമനസേന എത്തി പ്രശ്‌നം പരിഹരിച്ചു.

Image
  തളിപ്പറമ്പ്: പാചകഗ്യാസ് സിലിണ്ടര്‍ മാറ്റിഘടിപ്പിക്കുന്നതിനിടയില്‍ ചോര്‍ച്ച, അഗ്നിശമനസേന എത്തി പ്രശ്‌നം പരിഹരിച്ചു. ഇന്നലെ രാത്രി 9.10 ന് സര്‍സയ്യിദ് കോളേജിന് സമീപം വിദ്യാനഗര്‍ ഹൗസിംഗ് കോളനിയിലാണ് സംഭവം. എന്‍.പ്രദീപ്കുമാര്‍ എന്നയാളുടെ വീട്ടിലെ പാചകവാതക സിലിണ്ടറാണ് ചേര്‍ന്നത്. തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ പി.വി.ഗിരീഷിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് വാഷര്‍ മാറ്റിയിട്ട് പ്രശ്‌നം പരിഹരിച്ചത്.

നോവായി ഇരട്ട മരണം, മരണപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയുടെ സം​സ്​കാ​ര ചടങ്ങിനിടെ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു...

Image
  പുനലൂരിൽ നോവായി ഇരട്ട മരണം, മരണപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയുടെ സം​സ്​കാ​ര ചടങ്ങിനിടെ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു. പുനലൂർ: ഒന്നിനുപുറകെ ഒന്നായെത്തിയ 2 മരണങ്ങളുടെ ഞെട്ടലിലും വേദനയിലുമാണ് പുനലൂർ അഷ്ടമംഗലം പ്രദേശം. മരണപ്പെട്ട ചെയ്ത പ്ലസ് വൺ വിദ്യാർത്ഥിനിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ, ആശ്വസിപ്പിക്കാനെത്തിയ അയൽവാസി കുഴഞ്ഞുവീണ് മരിച്ചത് നാടിനെ വീണ്ടും കണ്ണീരിലാഴ്ത്തി. അഷ്ടമംഗലം അതുല്യ ഭവനിൽ അജി, രാജി ദമ്പതികളുടെ മകൾ അതുല്യ അജി (16), അയൽവാസി എസ്. കവിത (38) എന്നിവരാണ് വിടവാങ്ങിയത്.. കഴിഞ്ഞ ബുധനാഴ്ചയാണ് അതുല്യയെ വീടിനുള്ളിൽ ജീവനൊടുക്കാന്‍ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയായിരുന്നു പെൺകുട്ടിയുടെ അന്ത്യം.. അതുല്യയുടെ വീട്ടിലെത്തിച്ചപ്പോൾ മകളുടെ വേർപാടിൽ തളർന്ന മാതാവ് രാജിയെ ആശ്വസിപ്പിക്കാനാണ് കവിത എത്തിയത്. എന്നാൽ ചടങ്ങുകൾക്കിടെ കവിത പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവ...

അങ്കണവാടി കഴിഞ്ഞ് അമ്മ ദീഷ്ണയുടെ കൂടെ കുട്ടി വീട്ടിലേക്ക് നടക്കുന്നതിനിടെ ദൂരെ നിന്നും അമിതവേഗതയിൽ റിവേഴ്സ് വന്ന പിക്കപ്പ് വാൻ കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു..

Image
കോഴിക്കോട്: അങ്കണവാടിയിൽ നിന്ന് അമ്മയുടെ കൈപിടിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരൻ പിക്കപ്പ് വാനിടിച്ച് മരിച്ചു. കായണ്ണ കാപ്പുമ്മൽ ബബിലേഷിന്റെയും, ദീഷ്ണയുടെയും ഏക മകൻ ആര്യൻ ആണ് വിധിക്ക് കീഴടങ്ങിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ കൂടത്താംപൊയിൽ അങ്കണവാടിക്ക് സമീപമായിരുന്നു നാടിനെ നടുക്കിയ ഈ അപകടം.. അങ്കണവാടിയിലെ പഠനത്തിന് ശേഷം അമ്മ ദീഷ്ണയ്‌ക്കൊപ്പം കുട്ടി വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു. ഈ സമയം ദൂരെ നിന്നും അമിതവേഗതയിൽ റിവേഴ്സ് വന്ന പിക്കപ്പ് വാൻ ആര്യന്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. പേരാമ്പ്രയിലെ 'ധീര ഗ്യാസ് ഏജൻസി'ക്ക് വേണ്ടി സിലിണ്ടറുകൾ വിതരണം ചെയ്യുന്ന പിക്കപ്പ് വാനാണ് അപകടമുണ്ടാക്കിയത്.. അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആര്യന്റെ അപ്രതീക്ഷിത വേർപാട് കായണ്ണ ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ബബിലേഷിന്റെയും ദീഷ്ണയുടെയും ഏക മകനായ ആര്യൻ എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു..

മൃതദേഹം നാട്ടിലേക്കയക്കാൻ പണമില്ല . വി ഡി സതീശന്റെ ഇടപെടൽ ഫലം കണ്ടു.

Image
കൊച്ചി : ഷാർജയിൽ മരണപ്പെട്ട എറണാകുളം മട്ടാഞ്ചേരി സ്വദേശിനി സുമയ്യ (31) യുടെ മൃതദേഹം ഇന്ന് രാത്രി എയർ അറേബ്യ ഫ്ലൈറ്റിൽ ഷാർജ എയർപോർട്ട് വഴി കൊച്ചിയിലേക്ക് കൊണ്ട് പോകും. കഴിഞ്ഞ മാസം ഏഴി- നാണു സുമയ്യ ഷാർജയിലെ കുവൈത് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത് . വിസിറ്റിംഗ് വിസയിൽ ആയതിനാൽ കമ്പനി ഉത്തരവാദിത്യം ഏറ്റെടുക്കാൻ ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പണം ഇല്ലാത്തതാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയത്. തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നാട്ടിലുള്ള എറണാകുളം വാരാപ്പുഴ സ്വദേശി ഭർത്താവ് ഷമീറും കുടുംബവും ബന്ധപ്പെടുകയായിരുന്നു . തുടർന്ന് ഷാർജയിലെ യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശ്ശേരിയുമായി ബന്ധപ്പെടുകയും എല്ലാ വിധ നിയമ നടപടികൾ പൂർത്തിയാക്കുകയും മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട ചെലവായ 6000 ദിർഹം (ഒരു ലക്ഷത്തി അമ്പതിനായിരം ഇന്ത്യൻ രൂപ) സലാം പാപ്പിനിശ്ശേരി നൽകുകയുമായിരുന്നു . ഒരു മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ സുമയ്യയുടെ ഭൗതികശരീരം ജന്മനാട്ടിലെത്തിക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് കുടുംബം.ഹൃദയാഘാതമാണ് സുമയ്യയുടെ മരണത്തിനു കാരണം . ദമ്പതികൾക്ക് പ്രായപൂർത്തിയാകാത്ത മൂന്ന് മക്ക...

കണ്ണൂർ : പുഴയിൽ കുളിക്കുന്നതിന് ഇടയിൽ കാലിടറി ഒഴുക്കിൽപ്പെട്ട് തമിഴ്‌നാട് സ്വദേശി മുങ്ങി മരിച്ചു.

Image
 പുഴയിൽ കുളിക്കുന്നതിന് ഇടയിൽ കാലിടറി ഒഴുക്കിൽപ്പെട്ട് തമിഴ്‌നാട് സ്വദേശി മുങ്ങി മരിച്ചു. മലപ്പട്ടം മുനമ്പ് കടവ് പാലത്തിന് താഴെ ഭാഗം പുഴയിൽ കുളിച്ച് കൊണ്ടിരിക്കെ അബദ്ധത്തിൽ ചുഴിയിൽപ്പെട്ട് തമിഴ്‌നാട് നാമക്കൽ സ്വദേശി മോഹനൻ (46) ആണ് മരിച്ചത്.  പണ തൊഴിലാളിയായ മോഹനൻ പുഴയിൽ മുങ്ങി താഴുന്നത് കണ്ട് ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല

പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്.

Image
  പാപ്പിനിശ്ശേരി ചുങ്കം മെരളി റോഡിൽ താമസിക്കുന്ന വിക്രമൻ മരണപ്പെട്ടു.  ഇന്ന് രാവിലെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. സംസ്ക്കാരം വൈകിട്ട് 4 മണിക്ക്