Posts

Featured Post

നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിലിടിച്ച് മടിക്കൈ സ്വദേശി മരിച്ചു.

Image
  കാഞ്ഞങ്ങാട്: പുതിയകോട്ടയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിലിടിച്ച് ഡ്രൈവർ മരിച്ചു. അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ടായിരുന്നു അപകടം. മടിക്കൈ കീക്കാംകോട്ടെ എം.എസ്. മോഹനൻ (58) ആണ് മരിച്ചത്. ആലാമി പള്ളി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു. ആലാമിപള്ളിയിൽ നിന്ന് യാത്രക്കാരുമായി കാഞ്ഞങ്ങാട്ടേക്ക് വരുന്നതിനിടെ പുതിയകോട്ട ഇന്ത്യൻ കോഫി ഹൗസിന് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്. തെരുവുനായ കുറുകെ ഓടിയതോടെ ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് അടുത്തുള്ള വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മോഹനനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ലീല. മക്കൾ: അജയ്, അനുരാഗ്.

ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥി മരിച്ചു.

Image
  കുമ്പള: (കാസർഗോഡ്) ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന ഒന്നാം വർഷ ഡിഗ്രി വിദ്യാർഥി മരിച്ചു. കുമ്പള കുണ്ടങ്കേരടുക്കയിലെ അബ്ദുള്ളയുടെ മകൻ മുബാരിസ് (18) ആണ് ഇന്നലെ രാത്രി മംഗളൂരുവിലെ ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് മുബാരിസ് കുഴഞ്ഞുവീണത്. തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു. ചികിത്സയ്ക്കിടെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. മംഗളൂരുവിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയായിരുന്നു മുബാരിസ്. മാതാവ്: ആയിഷ. സഹോദരങ്ങൾ: മനാസ്, മിർസ .

പിലാത്തറ മണ്ടൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് മരിച്ച രണ്ട് പേരെ തിരിച്ചറിഞ്ഞു

Image
ഭാരത് ബെൻസ് ഷോറൂമിലെ ജീവനക്കാരായ രണ്ടുപേര് ആണ് മരിച്ചത്. കാഞ്ഞങ്ങാട് മാവുങ്കൽ സ്വദേശി ഇബിനെസർ ആൻ്റോ (24), പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ (22) എന്നിവരാണ് മരിച്ചത്

പാപ്പിനിശ്ശേരി: ഹൈദ്രോസ് പള്ളിക്ക് പിൻവശം താമസിക്കുന്ന വി.പി മുബീന (34) നിര്യാതയായി.

Image
പാപ്പിനിശ്ശേരി: ഹൈദ്രോസ് പള്ളിക്ക് പിൻവശം താമസിക്കുന്ന വി.പി ജമീലയുടെ മകൾ വി.പി മുബീന (34) നിര്യാതയായി. (ഇരിക്കൂർ  ആണ് താമസം )  അസുഖബാധിതയായി ചികിത്സയിലായിരുന്നു. കണ്ണൂർ മിംസ് ഹോസ്പിറ്റൽ വെച്ചായിരുന്നു മരണം. ഭർത്താവ് :സഫ്‌വാൻ (ഇരിക്കൂർ ) ഏക മകൾ : ആയിഷ ( 2 ക്ലാസ്സ്‌ ) മയ്യത്ത് 12:30ക്ക് ശേഷം ഹൈദ്രോസ് പള്ളിക്ക് പിൻവശമുളള ഈ.കെ ഹൗസിൽ (നവാസ് സാഹിബ്) താമസിക്കുന്ന വീട്ടിൽ കൊണ്ടു വരുന്നതാണ് ഖബറടക്കം :വൈകിട്ട് പാപ്പിനിശ്ശേരി കാട്ടിലപ്പളളി ഖബർസ്ഥാൻ

പിലാത്തറ മണ്ടൂരിൽ ലോറികൾ കൂട്ടിയിടിച്ച് കത്തി : രണ്ട് പേർ പൊള്ളലേറ്റ് മരിച്ചു

Image
  മണ്ടൂര്‍ പള്ളിക്ക് മുന്‍വശം ദാരുണ അപകടം; സിമന്റ് ബള്‍ക്കര്‍ തടിലോറിയില്‍ ഇടിച്ച് തീപിടുത്തം, രണ്ട് മരണം പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡില്‍ മണ്ടൂര്‍ പള്ളിക്ക് മുന്‍വശം പുലര്‍ച്ചെയുണ്ടായ ദാരുണ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാഞ്ഞങ്ങാട് ഭാരത്‌ബെന്‍സ് ഷോറൂമിലെ ജീവനക്കാരായ കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശി എബനൈസര്‍ ആന്റോ(24), ട്രെയിനി പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിന്‍(22) എന്നിവരാണ് മരിച്ചത്. ഷെബിന്‍ നാല് ദിവസം മുമ്പ് മാത്രമാണ് ജോലിക്കെത്തിയത്. റോഡരികില്‍ തകരാറിലായി നിര്‍ത്തിയിട്ടിരുന്ന തടികയറ്റിയ ലോറിയില്‍ നിയന്ത്രണം വിട്ടെത്തിയ സിമന്റ് ബള്‍ക്കര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയില്‍ തീപിടുത്തമുണ്ടായി വാഹനം പൂര്‍ണമായും കത്തിനശിച്ചു.  തടികയറ്റിയ ലോറി തകരാർ സംഭവിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായി രുന്നു. ഇന്ന് പുലർച്ചെ ഭാരത് ബെൻസിന്റെ മെക്കാനിക്കുമാർ വാഹനത്തിന്റെ തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഏകദേശം 50 ടൺ സിമന്റ് കയറ്റിവന്ന കോൺക്രീറ്റ് സിമന്റ് ബൾക്കർ നിയന്ത്രണം വിട്ട് തടിലോറ...

മയ്യിൽ : ടിപ്പർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

Image
  മയ്യിൽ: റോഡ് കുറുകെ കടക്കുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് മധ്യ വയസ്കൻ മരിച്ചു . നിരന്തോട് ടൗണിലെ പണ്ണേരി വീട്ടിൽ കനകൻ(57) ആണ് മരിച്ചത് .  പറശ്ശിനി മുത്തപ്പൻ മടപ്പുരയിലെ കാൻ്റീൻ ജീവനക്കാരനാണ്.  ഞായറാഴ്ച വൈകീട്ട് ഏഴിന് മയ്യിൽ സർവീസ് സഹകരണ ബേങ്ക് നിരന്തോട് ശാഖക്ക് മുന്നിൽ വെച്ചാണ് അപകടം നടന്നത്. മയ്യിൽ ഭാഗത്തു നിന്ന് കാഞ്ഞിരോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയാണ് ഇടിച്ചത് . മടപ്പുരയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു . മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് പരിയാരത്തും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .  ഭാര്യ : പണ്ണേരി ശാന്ത.  മക്കൾ : മഹേഷ്, മായ.  മരുമകൻ: ജലേഷ് (കണ്ണാടിപ്പറമ്പ് ) സംസ്ക്കാരം : 

പാമ്പുരുത്തി ദ്വീപിലെ അനധികൃത മണൽവാരൽ:_ അടിയന്തര നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകി

Image
  കണ്ണൂർ : ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവുകൾ ലംഘിച്ച് വളപട്ടണം പുഴയിലെ പാമ്പുരുത്തി ദ്വീപിന് ചുറ്റും നടക്കുന്ന വ്യാപകമായ അനധികൃത മണൽവാരൽ തടയണമെന്നും, രൂക്ഷമായ കരയിടിച്ചിലിൽ നിന്ന് ദ്വീപിനെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് (പാമ്പുരുത്തി) മെമ്പർ കെ.സി. ഫാസില ജില്ലാ കളക്ടർക്ക് നിവേദനം നൽകി.   ഹരിത ട്രിബ്യൂണൽ ഉത്തരവ് പ്രകാരം വളപട്ടണം പുഴയിൽ മണലെടുപ്പ് പൂർണ്ണമായി നിരോധിച്ചിട്ടുണ്ടെങ്കിലും, നിയമങ്ങൾ കാറ്റിൽപ്പറത്തി രാപ്പകലില്ലാതെ നിരോധിത യന്ത്രങ്ങൾ ഉപയോഗിച്ച് നിരവധി ലോഡ് മണലാണ് മാഫിയ സംഘങ്ങൾ കടത്തുന്നത്. അടിത്തട്ട് ആഴത്തിൽ തുരന്നുള്ള അനിയന്ത്രിതമായ ഈ മണലെടുപ്പ് കാരണം ദ്വീപിന്റെ സംരക്ഷണഭിത്തികളും തെങ്ങുകളും പുഴയിലേക്ക് ഇടിഞ്ഞുതാഴുകയും, നിരവധി കുടുംബങ്ങളുടെ വീടുകൾ അപകടാവസ്ഥയിലാവുകയും ചെയ്തിട്ടുണ്ട്.   കൂടാതെ, പുഴയിലെ മണൽത്തട്ട് ഇല്ലാതാകുന്നതോടെ വേനലിൽ ഉപ്പുവെള്ളം കയറി പ്രദേശത്തെ കിണറുകളിലെല്ലാം ഉപ്പുരസം പടർന്ന് കുടിവെള്ള ക്ഷാമം ഉണ്ടാകാനും ഇടയുണ്ട്. അതോടൊപ്പം കണ്ടൽക്കാടുകളുടെ വംശനാശത്തിനും മത്സ്യസമ്പത്തിന്റെ നാശത്തിനും ഇത് കാരണമാകുന്ന...