Posts

Featured Post

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

Image
  ചട്ടുകപ്പാറ-സാമൂഹ്യ സുരക്ഷ പെൻഷൻ വീടുകളിൽ എത്തിച്ചു നൽകുന്നത് ഒഴിവാക്കാനുള്ള യു.ഡി.എഫ് നീക്കത്തിനെതിരെ കർഷക തൊഴിലാളി യൂനിയൻ,സീനിയർ സിറ്റിസൺ ഫ്രണ്ട് അസോസിയേഷൻ, സിംഗിൾ വുമൺ, DAWA എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മാണിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു CPI(M) കണ്ണൂർ ജില്ലാ കമ്മറ്റി അംഗം കെ.സി. ഹരികൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. സീനിയർ സിറ്റിസൺ മയ്യിൽ ഏറിയ ട്രഷറർ പി. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു. കണിയത്ത് മുകുന്ദൻ, കെ.നാണു, കെ.പ്രിയേഷ് കുമാർ, പി.ദിവാകരൻ എന്നിവർ സംസാരിച്ചു. കർഷക തൊഴിലാളി യൂനിയൻ വേശാല വില്ലേജ് സെക്രട്ടറി എ.ഗിരിധരൻ സ്വാഗതം പറഞ്ഞു

കോവിഡ് ബിഗ്രേഡ്സ് ആയ സഹപ്രകാർത്തകർ ചികിത്സാ സഹായം കൈമാറി

Image
  കരൾ രോഗം ബാധിച്ചു എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന റനീഷ് നു സഹായം ആയി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ കോവിഡ് ബിഗ്രേഡ്സ് ആയ സഹപ്രവർത്തകർ ചികിത്സ സാഹയം ആയി സമാഹരിച്ച തുക ഇന്നു വൈകുന്നേരം 4മണിക്ക് കൈ മാറി

പാപ്പിനിശ്ശേരി ബോട്ട് ജെട്ടി (MCK റോഡ്) സമീപം താമസിക്കുന്ന കെ. കെ. മഹമ്മൂദ് മരണപ്പെട്ടു.

Image
  പാപ്പിനിശ്ശേരി ബോട്ട് ജെട്ടി (MCK റോഡ്) സമീപം താമസിക്കുന്ന കെ. കെ. മഹമ്മൂദ് മരണപ്പെട്ടു. ഭാര്യ: ഖദീജ എം. പി. മക്കൾ: നൂർജഹാൻ, ഷംശുദ്ധീൻ, അഷറഫ്, സൗജത്ത്, താജുദ്ധീൻ ഖബറടക്കം: അസറിന് ശേഷം കാട്ടിലെ പള്ളി.

കരുവാറ്റ കൊലപാതകത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമം; സ്വന്തം അച്ഛനെതിരെ മൊഴി: പൊലീസ് പിടിച്ചാല്‍ പറയാന്‍ മുന്‍കൂട്ടി കഥ തയാറാക്കി

Image
  ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ ക്വട്ടേഷന്‍ കൊലപാതകത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ കുട്ടികളുടെ ശ്രമം. സ്വന്തം അച്ഛനെതിരെ മൊഴി നല്‍കി. തുടര്‍ചോദ്യം ചെയ്യലില്‍ വ്യാജ മൊഴിയെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് പിടിച്ചാല്‍ പറയാന്‍ മുന്‍കൂട്ടി കഥ തയാറാക്കി. നാല് പേരും പറയുന്നത് ഒരേ കഥയെന്ന് പൊലീസ് വ്യക്തമാക്കി. ആണ്‍സുഹൃത്തും പെണ്‍കുട്ടിയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് ആണ് കഥകള്‍ പൊളിച്ചത്. കരുവാറ്റ കൊലപാതകത്തില്‍ പ്രതികള്‍ക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. ജുവനെയില്‍ ജസ്റ്റിസ് ബോര്‍ഡാണ് അപേക്ഷ പരിഗണിക്കുക. കുറ്റാരോപിതരെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണ നടത്താനുള്ള പൊലീസ് റിപ്പോര്‍ട്ടും ബോര്‍ഡ് പരിഗണിക്കും. പതിനാറിനും 18നും ഇടയില്‍ പ്രായമുള്ളവര്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉള്‍പ്പെട്ടാല്‍ മുതിര്‍ന്ന കുറ്റവാളികളായി പരിഗണിച്ച് നടപടി സ്വീകരിക്കാനുള്ള നിയമമുണ്ട്. പ്രതികള്‍ ലഹരി ഉപയോഗിക്കുന്നവരാണോ എന്ന പരിശോധനയും കസ്റ്റഡിയില്‍ വാങ്ങിയ ശേഷം നടത്തും. നാലുപേരുടെയും മൊബൈല്‍ഫോണ്‍ പൊലീസ് കസ്റ്റഡിയിലാണ്. കുടുംബ പ്രശ്‌നങ്ങള്‍ കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചിരുന്നതായാണ് പൊലീസ് സംശയിക്ക...

നാറാത്ത് വാച്ചാപ്പുറം താമസിക്കുന്ന കുന്നറവയൽ ആദംകുട്ടി കെ വി 62 വയസ്സ് നിര്യാതനായി.

Image
 നാറാത്ത് വാച്ചാപ്പുറം താമസിക്കുന്ന കുന്നറവയൽ  ആദംകുട്ടി കെ വി 62 വയസ്സ് നിര്യാതനായി. ഭാര്യ : ആയിശ മക്കൾ : ശിബിലി,മുഹ്‌സിന, മാജിദ, ആദിൽ. സഹോദരങ്ങൾ : അഷ്‌റഫ് ഖദീജ ഭൗതിക ശരീരം പരിയാരം മെഡിക്കൽ കോളേജിൽ. ഉച്ചയ്ക്ക് ആലിങ്കീഴിൽ വാച്ചാപ്പുറം വസതിയിൽ കൊണ്ട് വരും. കബറടക്കം : വൈകിട്ട് നാറാത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുരുങ്ങി.

Image
കണ്ണൂർ: കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുരുങ്ങി. കെ പി ആർ നഗർ സ്വദേശിയായ രാമകൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ പന്നിക്കെണിയിലാണ് പുലർച്ചെ പുലി കുരുങ്ങിയത്. പ്രദേശവാസികൾ അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കെണിയിൽ പുലി കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചു. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പുലിയെ മയക്കുവെടി വെച്ചു. പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം അതിനെ കാട്ടിലേക്ക് തിരിച്ചയക്കണമോ എന്ന കാര്യത്തിൽ വനംവകുപ്പ് അധികൃതർ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസം ശ്രീ കണ്ഠാപുരം ചെങ്ങളായിയിൽ പുലി ഇറങ്ങിയതിനെ തുടർന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു.

നഷ്ടപ്പെട്ട 63,000 രൂപയും ബാഗും തിരികെ നൽകി ക്ലീനിങ് ജീവനക്കാരി..

Image
  കാസർകോട്:റെയിൽവേ സ്റ്റേഷനിൽ അബദ്ധത്തിൽ മറന്നുവെച്ച 63,000 രൂപയും പണമടങ്ങിയ ബാഗും ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് റെയിൽവേ ക്ലീനിങ് ജീവനക്കാരി സജിനി മാതൃകയായി. തളങ്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദുവിനാണ് നഷ്ടപ്പെട്ട പണവും ബാഗും തിരിച്ചുകിട്ടിയത്. കഴിഞ്ഞ ഓഗസ്റ്റ് 15ന് രാവിലെ 11 മണിയോടെയാണ് ബിന്ദു പണമടങ്ങിയ ബാഗ് റെയിൽവേ സ്റ്റേഷനിൽ മറന്നുവെച്ചത്. ട്രെയിനിൽ കയറിയ ശേഷമാണ് ബാഗ് നഷ്ടപ്പെട്ട വിവരം അധ്യാപികയുടെ ശ്രദ്ധയിൽപ്പെട്ടത്. സ്റ്റേഷനിലെ താൽക്കാലിക ക്ലീനിങ് ജീവനക്കാരിയായ സജിനിക്ക് ബാഗ് ലഭിച്ചതോടെ ഉടൻ തന്നെ അത് ആർ.പി.എഫിന് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാഗും പണവും തളങ്കരയിലെ അധ്യാപികയുടേതാണെന്ന് കണ്ടെത്തിയത്. തുടർന്ന് ചൊവ്വാഴ്ച അധ്യാപികയെ റെയിൽവേ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പണമടങ്ങിയ ബാഗ് കൈമാറി. യാത്രക്കാരുടെ സുരക്ഷയും അവരുടെ സ്വത്തുക്കളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിൽ സജിനിയും ആർ.പി.എഫും കാഴ്ചവെച്ച പ്രവർത്തനം സത്യസന്ധതയുടെയും സേവനമനോഭാവത്തിന്റെയും മികച്ച മാതൃകയാണെന്ന് യാത്രക്കാർ പറഞ്ഞു. സജിനിയുടെ സത്യസന്ധതയ്ക്ക് യാത്രക്കാരും നാട്ടുകാരും അഭിനന്ദനം അറി...