Posts

Featured Post

കണ്ണൂർ : വാർത്തകൾ തുണയായി.കളഞ്ഞു കിട്ടിയ സ്വർണഭരണം തിരിച്ചു നൽകി യുവാവ് മാതൃകയായി

Image
  കളഞ്ഞു കിട്ടിയ സ്വർണഭരണം തിരിച്ചു നൽകി യുവാവ് മാതൃകയായി മുസ്ലിം ലീഗ് പ്രവർത്തകനും വളപട്ടണം ഓട്ടോ ഡ്രൈവറും ആയ നൗജാസ് ആണ് പയ്യാമ്പലത്ത് നിന്നും കളഞ്ഞു കിട്ടിയ സ്വർണഭരണം ഉടമസത്തനെ കണ്ടെത്തി തിരികെ നൽകി മാതൃകയായത്..

സിപിഐ എം വളപട്ടണം ലോക്കൽ സെക്രട്ടറിയും കർഷകസംഘം കണ്ണൂർ ഏരിയാ പ്രസിഡന്റുമായ ശിഖ നിവാസിൽ ചന്ദ്രൻ പാലക്കൽ ( 69 ) അന്തരിച്ചു..

Image
സിപിഐ എം വളപട്ടണം ലോക്കൽ സെക്രട്ടറിയും കർഷകസംഘം കണ്ണൂർ ഏരിയാ പ്രസിഡന്റുമായ ശിഖ നിവാസിൽ ചന്ദ്രൻ പാലക്കൽ ( 69 ) അന്തരിച്ചു. സംസ്ക്കാരം തിങ്കൾ പകൽ മൂന്നിന് പയ്യാമ്പലത്ത്. സിപിഐ എം കാസർക്കോട് ബേഡകം ഏരിയാ കമ്മിറ്റി അംഗവും കർഷകസംഘം കാസർക്കോട് ജില്ലാ ഭാരവാഹിയും തളിപ്പറമ്പ് പരിയാരം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. ഐആർപിസി വളപട്ടണം ലോക്കൽ കൺവീനറാണ്. അച്ഛൻ: പരേതനായ അബൂട്ടി, അമ്മ: പരേതയായ പത്മാവതി. ഭാര്യ: വത്സല. മക്കൾ: ശിഖ ( എ കെ ജി സഹകരണ ആശുപത്രി ജീവനക്കാരി), പ്രവീൺ, മനോജ് . മരുമക്കൾ : അഷിജ, ഹരിണി, പരേതനായ മനോജ് കുമാർ. സഹോദരങ്ങൾ : സുമതി , ശാന്ത, രാധ, പരേതരായ ബാബു, സതീശൻ. മൃതദേഹം തിങ്കൾ പകൽ 11. 30 മുതൽ വീട്ടിൽ പൊതു ദർശനത്തിനുവെക്കും.

കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ കെ. ഷമേഷ് അന്തരിച്ചു

Image
  കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ പാളത്ത് ഹൗസിൽ കെ. ഷമേഷ് (42) അന്തരിച്ചു. പരേതനായ കൃഷ്ണന്റെയും അംബുജാക്ഷിയുടെയും മകനാണ്. ഷീബ (ശ്രീകണ്ഠാപുരം), ഷിബി (ഷാർജ) എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം ഇന്ന്  (ഏപ്രിൽ 27, തിങ്കളാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് കരിങ്കൽകുഴിയിലെ അമ്മയുടെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ സംസ്കാരം നടക്കും.

പട്ടുവത്ത് ഒരു വയോധികക്ക് കൂടി പാമ്പുകടിയേറ്റു

Image
                                               തളിപ്പറമ്പ്: പട്ടുവത്ത് വീണ്ടും വയോധികക്ക് പാമ്പുകടിയേറ്റു. കാവുങ്കലിലെ നമ്പ്രോത്ത് വീട്ടില്‍ നാരായണി (77)നാണ് വീട്ടുപരിസരത്തുവെച്ച് ചുരുട്ടമണ്ഡലിയുടെ കടിയേറ്റത്. ഇന്ന് വൈകുന്നേരം നാലിന് വീട്ടുപരിസരം ശുചീകരിക്കുകയായിരുന്ന നാരായണിയുടെ കൈക്കാണ് കടിയേറ്റത്. ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍  പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വീട്ടുപരിസരത്തുവെച്ച് പട്ടുവം മുതുകുടയിലെ നബീസയെ (75) പാമ്പുകടിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് ഇവര്‍ മരിച്ചത്.

കണ്ണൂർ : എംഡിഎംഎയുമായി യുവാക്കൾ എക്സൈസ് പിടിയിൽ.

Image
  ഇരിട്ടിയിൽ എംഡിഎംഎയുമായി യുവാക്കൾ എക്സൈസ് പിടിയിൽ        ഇരിട്ടി: ഇരിട്ടിയിൽ മയക്കുമരുന്നുമായി യുവാക്കൾ എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. ഉളിക്കൽനുച്യാട് സ്വദേശികളായ എം മിഥിലാജ് (23), കെ മുഹമ്മദ് സാദിഖ് (28) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 5.20 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. ബെംഗളൂരുവിൽ നിന്നും ബസിൽ ഇരിട്ടിയിൽ വന്നിറങ്ങിയ ഇവരെ എക്സൈസ് പിടികൂടുകയായിരുന്നു. ഇരിട്ടിയിലേക്ക് വരുന്ന ദീർഘദൂര അന്തർ സംസ്ഥാന ബസ്സുകളിലെ യാത്രക്കാരെ കേന്ദ്രീകരിച്ചായിരുന്നു എക്സൈസിൻ്റെ പരിശോധന. ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി നടക്കുന്ന പരിശോധനയിലാണ് ഇവർ പിടിയിലായതെന്നാണ് വിവരം.

മയ്യിൽ : വീടാക്രമിച്ച് ഭാര്യയെയും മാതാവിനെയും കൊലപ്പെടുത്താൻ ശ്രമം: ഒരാൾ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

Image
  ​മയ്യിൽ: കുറ്റ്യാട്ടൂർ പഴശ്ശിയിൽ വീടാക്രമിച്ച് യുവതിയെയും മാതാവിനെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിലായി. ഇരിട്ടി സ്വദേശി സവാദിനെ (26) ആണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയും യുവതിയുടെ ഭർത്താവുമായ പരിയാരം കൊളപ്പറയിലെ ജാഫർ ബാഖവി ഒളിവിലാണ്. ​പഴശ്ശി സ്വദേശിനി സി.പി. മാരിയത്ത്, മാതാവ് സി.പി. മൈമൂന എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. മൈമൂനയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ജാഫർ ബാഖവിയും സുഹൃത്ത് സവാദും ചേർന്ന് ജനൽ ചില്ലുകൾ, ചെടിച്ചട്ടികൾ, മുൻവാതിൽ, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവ അടിച്ച് തകർത്തു. വീട്ടിലുണ്ടായിരുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പത്ത് വർഷം മുമ്പ് വിവാഹിതരായ ജാഫറും മാരിയത്തും കുടുംബകോടതിയിൽ നിലനിൽക്കുന്ന കേസുകളെത്തുടർന്ന് അകന്ന് കഴിയുകയായിരുന്നു. മാരിയത്തിന് ചെലവിന് നൽകാൻ കോടതി വിധിച്ച തുക നൽകാത്തതിലും, കുട്ടികളെ വിട്ടുകിട്ടാത്തതിലുമുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. ജാഫർ മറ്റൊരു വിവാഹം കഴിച്ചതിനെതിരെ മാരിയത്ത് ന...

വാടകവീട്ടിൽ കിടന്നുറങ്ങുമ്പോൾ ശംഖ് വരയൻ്റെ കടിയേറ്റു ,ആൻ്റിവെനം നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല : കണ്ണൂരിനെ നടുക്കി നബീസയുടെ ദാരുണാന്ത്യം.

Image
  തളിപ്പറമ്പ് : കേരളത്തിൽ വീണ്ടും പാമ്പ് കടിയേറ്റ് ഒരാൾ കൂടി മരിച്ചത് ജനങ്ങളിൽ ഭീതി പരത്തുന്നു. തളിപറമ്പ് പട്ടുവം  മുതുകുട സ്വദേശിനി നബീസയാണ് (70) യാണ് പാമ്പുകടിയേറ്റുള്ള ചികിത്സയ്ക്കിടെ അതി തീവ്ര പരിചരണ വിഭാഗത്തിൽ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് കിടന്നുറങ്ങവെ വീട്ടിൽ നിന്നും പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജാശുപത്രിയിൽ പ്രവേശിപിച്ചത്. രാത്രി വീട്ടില്‍ കിടന്നുറങ്ങുന്ന സമയത്ത് വീട്ടിനകത്ത് വച്ചുതന്നെയാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്.  ആദ്യഘട്ടത്തില്‍ പാമ്പുകടിച്ചതാണെന്ന് ബന്ധുക്കൾക്ക് മനസിലായിരുന്നില്ല. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്നാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ശരീരത്തില്‍ പാടുകളുമുണ്ടായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പാമ്പ് കടിച്ചതാണെന്ന് വ്യക്തമായത്. ശ്വാസകോശത്തിനെ അടക്കം ബാധിച്ചിരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. നബീസയെ രക്ഷപെടുത്തുന്നതിനായി ആൻ്റിവെനം നൽകി വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു ശംഖ് വരയൻ പാമ്പാണ കടിച്ചതെന്നായിരുന്നു സംശയം. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഞായ...