Posts

Featured Post

ഓട്ടോയിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കവെ സ്കൂൾ വാൻ ഇടിച്ചുതെറിപ്പിച്ചു, വേങ്ങരയിൽ 6ാം ക്ലാസുകാരൻ ദാരുണാന്ത്യം.

Image
  ഓട്ടോയിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കവെ സ്കൂൾ വാൻ ഇടിച്ചുതെറിപ്പിച്ചു, വേങ്ങരയിൽ 6ാം ക്ലാസുകാരൻ ദാരുണാന്ത്യം. ഒരു നിമിഷത്തെ അശ്രദ്ധ കവർന്നത് പിഞ്ചുജീവനെ... ​വേങ്ങര: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂൾ വാൻ ഇടിച്ച് 6ാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. വേങ്ങര വലിയോറ പാണ്ടികശാല സ്വദേശി മോയൻ ഇസ്മായിലിന്റെ മകൻ മുഹമ്മദ് റിസ്‌വാൻ ആണ് മരിച്ചത് 12 വയസ്സായിരുന്നു പ്രായം. ഇന്ന് വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിലെ വിദ്യാർത്ഥിയായ റിസ്‌വാൻ, ഓട്ടോയിൽ നിന്നിറങ്ങി റോഡിന്റെ മറുഭാഗത്തേക്ക് നടക്കുകയായിരുന്നു. ഈ സമയം എതിർദിശയിൽ നിന്നെത്തിയ അൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാൻ കുട്ടിയെ ഇടിച്ച് തെറിപ്പിക്കുക ആയിരുന്നു. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്ന് റിസ്‌വാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല. സംഭവത്തിൽ വേങ്ങര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..

കണ്ണൂർ സിറ്റി പോലീസിന് പുതിയ ആസ്ഥാനം; കണ്ണൂരിൽ 4 കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു.

Image
  കണ്ണൂർ :കണ്ണൂർ സിറ്റി പോലീസിന്റെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. കണ്ണൂർ സിറ്റി ജില്ലാ പോലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ ഷംസീർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ജി. എച്ച് ഐപിഎസ് പറഞ്ഞു. കണ്ണൂരിൽ നാലു നിലകളിലായി 12.625 കോടി രൂപ ചെലവിൽ നിർമ്മിച്ച ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം, തളാപ്പിൽ മൂന്ന് നിലകളിലായി 1.89 കോടി രൂപ ചെലവിൽ നിർമ്മിച്ച ആറ് ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്‌സുകൾ, കൂത്തുപറമ്പിൽ അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് ഓഫീസിന് മുകളിലായി 51 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച സെൻട്രൽ കസ്‌റ്റോഡിയൽ ഫെസിലിറ്റേഷൻ സെൻ്റർ എന്നിവയും കണ്ണൂർ റേഞ്ച് ഡിഐജി ഓഫീസിനു മുകളിലായി പുതുതായി നിർമ്മിച്ച ട്രെയിനിംഗ് സെന്ററുമാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. അഴിക്കോട് എം.എൽ.എ. കെ. വി. സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി കെ. ടി....

സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാനെത്തിയ ഹരികൃഷ്ണന്‍, തടിക്കഷണം കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. 4 ദിവസത്തെ പോരാട്ടത്തിനൊടുവിൽ മരണത്തിന് കീഴടങ്ങി.

Image
  കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ ക്രൂരമായ ഉപദ്രവത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന വിദ്യാർത്ഥി മരിച്ചു. കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളിൽ സോപാനം വീട്ടിൽ ജയസേനൻ്റെയും, രജനിയുടെയും മകൻ ഹരികൃഷ്ണൻ (18) ആണ് മരിച്ചത്. വികലാംഗരും നിർദ്ധനരുമായ മാതാപിതാക്കളുടെ ഏക പ്രതീക്ഷയായിരുന്നു ഈ യുവാവ്.. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം. സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാന്‍ എത്തിയതായിരുന്നു ഹരികൃഷ്ണനും, സഹോദരൻ ജയകൃഷ്ണനും. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘം ഹരികൃഷ്ണനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.. സഹോദരൻ ഇടപെട്ട് പ്രശ്നം പരിഹരിച്ച് മടങ്ങിയെങ്കിലും, പിന്നീട് പ്രതികൾ ഇവരെ ഓഡിറ്റോറിയത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി ഉപദ്രവിക്കുക ആയിരുന്നു. 'തടിക്കഷണം കൊണ്ട് തലയ്ക്ക് മാരകമായി അടിയേറ്റ ഹരികൃഷ്ണൻ സംഭവസ്ഥലത്ത് തന്നെ ബോധരഹിതനായി വീണു.' തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോട...

ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി ജസ്‌ലിയ ജോൺസൺ യാത്രയായി.

Image
  പഠിച്ചു വളരാന്‍ മോഹിച്ചവള്‍, കുടുംബത്തിന് താങ്ങായവള്‍. അപകടത്തില്‍ മരണം സംഭവിച്ച ആ മിടുക്കി യാത്രയാകുന്നത് അനേകര്‍ക്ക് വെളിച്ചമായി, ജസ്‌ലിയ ഇനി നാലുപേരിലൂടെ ജീവിക്കും... അങ്കമാലി: ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി ജസ്‌ലിയ ജോൺസൺ യാത്രയായി. എന്നാൽ പോകുമ്പോഴും 4 പേരിലൂടെ ലോകം കാണാൻ ആ മിടുക്കി അവസരമൊരുക്കി. അങ്കമാലിയില്‍ ഉണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ജസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ എടുത്ത തീരുമാനം നാടിനാകെ മാതൃകയാവുകയാണ്.. വൈപ്പിൻ എടവനക്കാട് സ്വദേശിയായ ജസ്‌ലിയ (19) അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ 2ാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. സാധാരണ കുടുംബത്തിന്റെ പ്രാരബ്ധങ്ങൾക്കിടയിലും പഠനത്തോടൊപ്പം കുടുംബത്തെ സഹായിക്കാൻ പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജസ്‌ലിയയെ, ഫെബ്രുവരി 28ന് രാത്രി ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് കാർ ഇടിച്ചുതെറിപ്പിച്ചത്.. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്‌ലിയയെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം പരമാവധി ശ്രമിച്ചുവെങ്കിലും മാർച്ച് 3-ന് പുലർച്ചെ ...

ചെന്നൈയിൽ ഉണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർത്ഥിനി മരിച്ചു.

Image
  സഞ്ചരിച്ചിരുന്ന കാറിന് മുന്നില്‍ ഉണ്ടായിരുന്ന വാഹനം പെട്ടെന്ന് തിരിഞ്ഞതോടെ നിയന്ത്രണം നഷ്ടപെട്ട് അതിലേക്ക് ഇടിച്ചു കയറുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു... ചെന്നൈ: കോട്ടൂർപുരം ഗാന്ധിമണ്ഡപം റോഡിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർത്ഥിനി മരിച്ചു. വടക്കഞ്ചേരി മൂലങ്കോട് കാവുങ്കൽ വീട്ടിൽ എൻ. വിജയകുമാറിന്റെയും, വിജയകുമാരിയുടെയും മകൾ ജിനു (21) ആണ് മരിച്ചത്. ചെന്നൈ അംബേദ്കർ ഗവൺമെന്റ് നിയമ കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥിനി ആയിരുന്നു.. ചൊവ്വാഴ്ച പുലർച്ചെ 3 മണിയോടെ അണ്ണാ സർവകലാശാലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കോളേജ് പരിപാടിയിൽ പങ്കെടുത്ത അതിഥിയെ നുങ്കമ്പാക്കത്തെ വീട്ടിലാക്കി മടങ്ങുകയായിരുന്നു ജിനുവും സഹപാഠികളായ പ്രിയ, ജഗദീപ്, ആർത്തിപ് എന്നിവർ. ഇവർ സഞ്ചരിച്ചിരുന്ന കാറിന് മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് തിരിഞ്ഞതോടെ നിയന്ത്രണം വിട്ട വിദ്യാർത്ഥികളുടെ കാർ അതിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ നിന്ന് തെറിച്ചുവീണ ജിനുസംഭവസ്ഥലത്തുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന സഹപാഠികൾക്കും, മറ്റൊരു കാറിന്റെ ഡ്രൈവർ വെങ്...

തന്റെ സ്വപ്നമായ ബിരുദദാനത്തിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്യാര്‍ത്ഥിനി സവിത ഷാൻ അന്തരിച്ചു

Image
  ​വാഷിങ്ടൺ: അമേരിക്കയിലെ ടെക്‌സസിൽ ബാറിന് പുറത്തുണ്ടായ ദാരുണമായ വെടിവയ്പ്പിൽ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി ഉൾപ്പെടെ 4 പേർ മരണപ്പെട്ടു. ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിലെ വിദ്യാർത്ഥിനിയും സജീവ വിദ്യാർത്ഥി നേതാവുമായ സവിത ഷാൻ (21) ആണ് മരിച്ചത്. ബിരുദദാനത്തിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സവിതയെ മരണം തട്ടിയെടുത്തത്.. ഓസ്റ്റിനിലെ 'ബാക്ക്യാർഡ് ബിയർ ഗാർഡനിൽ' പുലർച്ചെ 1.59ഓടെയാണ് അക്രമണം നടന്നത്. പ്രതിയായ സെനഗൽ സ്വദേശി എൻഡിയാഗ ഡയഗ്‌നെ (45) കാറില്‍ എത്തിയ ശേഷം തോക്ക് ഉപയോഗിച്ച് ആൾക്കൂട്ടത്തിന് നേരെ തുരുതുരാ വെടിയുതിർക്കുക ആയിരുന്നു. സവിതയെ കൂടാതെ ഹാരിങ്ടൺ, ഷാൻ എന്നിവരാണ് മരിച്ച മറ്റ് 2 പേരെന്ന് ഓസ്റ്റിൻ പോലീസ് ചീഫ് ലിസ ഡേവിസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്തു വെച്ച് തന്നെ പ്രതിയെ പോലീസ് കീഴിപെടുത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തില്‍ 14 പേർക്ക് പരിക്കേറ്റു. ഇവരിൽ ഭൂരിഭാഗവും സർവകലാശാലാ വിദ്യാർത്ഥികളാണ്. പരിക്കേറ്റ 3 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സവിതയുടെ ആകസ്മിക വേർപാട് ഓസ്റ്റിനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ വലിയ ഞെട്ടലും വേദനയും ഉണ്ടാക്കിയിട്ടുണ്ട്..

മുയ്യം മുണ്ടേരിയിലെ കഴുത്തോളൻ കുഞ്ഞമ്പു 103 വയസ് നിര്യാതനായി.

Image
  മുയ്യം മുണ്ടേരിയിലെ കഴുത്തോളൻ കുഞ്ഞമ്പു 103 വയസ് നിര്യാതനായി. ഭാര്യ പരേതയായ ചിയ്യയി  മക്കൾ യശോദ,ശാന്ത, രാഘവൻ,ഇന്ദിര രമണി, സരോജിനി. പരേതനായ കുഞ്ഞിരാമൻ. മരുമക്കൾ രാഘവൻ (മുണ്ടേരി) രാമകൃഷ്ണൻ (ചവനപ്പുഴ),പ്രസന്ന(കണ്ണാടിപ്പറമ്പ് ) സുശീല, പരേതരായ നാരായണൻ, കുഞ്ഞിരാമൻ. സംസ്ക്കാരം 4 മണിക്ക് മഞ്ചാൽ പൊതു ശ്മശാനത്തിൽ