Posts

Featured Post

വടകരയിൽ നടന്ന മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ഒരു അധ്യാപിക കൂടി പൊലീസിന്റെ പിടിയിലായി.

Image
  പേരാമ്പ്ര ബിആർസിയിലെ ട്രെയിനറായ കുറ്റോത്ത് ആവള സ്വദേശിനി നീഷ്മയാണ് അറസ്റ്റിലായത്.  എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ കീർത്തന, കാവ്യ എന്നീ അധ്യാപികമാർക്കൊപ്പം പ്രവർത്തിച്ചിരുന്ന ആളാണ് നീഷ്മ എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയതിന് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള പണമിടപാടുകളും ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ വഴിയുള്ള ആശയവിനിമയങ്ങളും പരിശോധിച്ചാണ് പൊലീസ് ഈ നിർണായക അറസ്റ്റിലേക്ക് എത്തിയത്. പ്രതിയെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ​'ഓപ്പറേഷൻ തൂഫാൻ' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക അന്വേഷണ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാസം ഇരുപത്തിഎട്ടാം തീയതി സഫ്‍വാൻ എന്ന യുവാവിനെ രണ്ട് ഗ്രാം എംഡിഎംഎയുമായി വടകരയിൽ വെച്ച് പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മയക്കുമരുന്ന് ശൃംഖലയിലെ അധ്യാപികമാരുടെ പങ്കിനെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചത്. തുടർന്ന് ലേഡി ഡോൺ എന്നറിയപ്പെടുന്ന മരുതോങ്കര സ്വദേശിനി കീർത്തനയെയും ഇവരുടെ സുഹൃത്തായ കൂരാ...

പുതിയതെരു ഓണപ്പറമ്പ് സ്ട്രീറ്റ് no 4ൽ താമസിക്കുന്ന ഖാദർ മരണപെട്ടു

Image
പുതിയതെരു ഓണപ്പറമ്പ് സ്ട്രീറ്റ് no 4ൽ താമസിക്കുന്ന ഖാദർ മരണപെട്ടു  ഭാര്യ സുമിയ്യത്  സഹോദരൻ മഹമൂദ് (പുതിയതെരു പള്ളി ക് സമീപം ഹോട്ടൽ (അബൂകന്റെ ചായ കട ) കബറടക്കം നാളെ ടോപ് സ്റ്റാർ കൂൾബാറിലെ പഴയകാല ജീവനക്കാരൻ ആയിരുന്നു

ഊരാളുങ്കൽ കോ ഓപ്പ് സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ അന്തരിച്ചു

Image
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ULCCS-നെ വിജയകരമായി നയിച്ചുവരുന്ന പാലേരി രമേശൻ വിടവാങ്ങി. കുറച്ചുകാലമായി ചികിത്സയിലായിരുന്ന ഇദ്ദേഹം കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യംപ്രാദേശിക തൊഴിലാളി കൂട്ടായ്മയായിരുന്ന ULCCS, ഇൻഫ്രാസ്ട്രക്ചർ, ഐ.ടി (UL Cyberpark), ടൂറിസം, എജ്യുക്കേഷൻ ഉൾപ്പെടെയുള്ള വൻകിട മേഖലകളിലേക്ക് വളർന്നത് പാലേരി രമേശന്റെ നേതൃപാടവത്തിലൂടെയാണ്വാഗ്ഭടാനന്ദ ഗുരുദേവന്റെ ദർശനങ്ങളെ മുൻനിർത്തി, കൃത്യനിഷ്ഠയും നിർമ്മാണ നിലവാരവും അഴിമതിരഹിതമായ പ്രവർത്തനങ്ങളും ഉറപ്പാക്കിക്കൊണ്ട് പ്രസ്ഥാനത്തെ ആഗോള തലത്തിൽ ശ്രദ്ധേയമായ സഹകരണ മാതൃകയാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. മികച്ച സഹകരണ സംഘാടകനുള്ള അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. റോബർട്ട് ഓവൻ അവാർഡ്, ഗ്ലോബൽ കടത്തനാടൻ അവാർഡ്, ദേശീയ പാത അതോറിറ്റിയുടെ NHAI ബെസ്റ്റ് പെർഫോമർ അവാർഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.​ലളിതമായ ജീവിതശൈലിയും സമഗ്രമായ വികസന കാഴ്ചപ്പാടുമാണ് അദ്ദേഹത്തിന്റെ സംഘാടക മികവിന് കരുത്തേകുന്നത്.

മയ്യിൽ ടൗണിലെ വ്യാപാരി ആണ് അമൽ കൃഷ്ണൻ.

Image
 നിരത്തുപാലം പഴശ്ശി അനഘാലയത്തിൽ അമൽ കൃഷ്ണൻ വി.വി (29 വയസ്സ്) അന്തരിച്ചു. മയ്യിൽ ടൗണിലെ വ്യാപാരി ആണ്. പിതാവ് : ബാലകൃഷ്ണൻ കെ.കെ  മാതാവ് : മിനിമോൾ വി.വി. സഹോദരി : അനഘ വി.വി. ഉച്ചക്ക് 2 മണിക്ക് മയ്യിൽ സി. പി. കോപ്ലക്സിലും തുടന്ന് വസതിയിലും പൊതുദർശനം സംസ്കാരം ഇന്ന് 3:00 .മണിക്ക് കണ്ടകൈ വാതക സമ് ശാനത്തിൽ

കണ്ണൂരിലെ പ്രമുഖസാംസ്കാരിക പ്രവർത്തകൻ വിജയൻ കൂടാളി വിട പറഞ്ഞു

Image
കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രമുഖ സാംസ്കാരിക, സാഹിത്യ പ്രവർത്തകൻ  പി. വിജയൻ കൂടാളി (66)നിര്യാതനായി. കണ്ണൂർ ജില്ലയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു വിജയൻ കൂടാളി. കെ എസ് വൈ എഫ് കൂടാളി വില്ലേജ് പ്രസിഡൻ്റ്, ഡിവൈഎഫ്ഐ കൂടാളി വില്ലേജ് പ്രസിഡൻ്റ്, ബാലസംഘം വില്ലേജ് സെക്രട്ടറി ,മട്ടന്നൂർ കോളേജ് യൂണിയൻ ചെയർമാൻ, പു ക സ മുൻസംസ്ഥാന സമിതി അംഗം, ദേശാഭിമാനി ഏജൻ്റ് , കൂടാളി ആർട്സ് കോളേജ് അധ്യാപകൻ, കൂടാളി ക്ഷീര വ്യവസായ സഹകരണ സംഘം സെക്രട്ടറി , കൂടാളി വായനശാല പ്രസിഡൻ്റ്,കേരളശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂരിലെ എം.എൻ വിജയൻ സ്മാരക ഗ്രന്ഥാലയത്തിൻ്റെ പ്രവർത്തകനാണ്. ഗീതയാണ് ഭാര്യ . മക്കൾ :അനൂപ് (അസി.എഞ്ചിനീയർ, ആയി ക്കര ഹാർബർ )ഡോ: ആതിര 'മരുമക്കൾ: ഹർഷ് ( കതിരൂർ) അനുഷ (ഏറണാകുളം). സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത് .

നാറാത്ത് ആലിങ്കീഴിൽ കോട്ടഞ്ചേരി അച്ചുവാട്ടന്റെ മില്ലിന്റെ പിറകിൽ താമസിക്കുന്ന സൗജത്ത് നിര്യാതയായി.

Image
പരേതനായ കണ്ണൂർ മമ്മദ് എന്നവരുടെ ഭാര്യ സൗജത്ത് (ഷാക്കിർ ഉമ്മ) നിര്യാതയായി. മക്കൾ, റഫീഖ്, ഷാക്കിർ, ഷഹറാബി, കബറടക്കം : കണ്ണൂർ സിറ്റിയിൽ.

കണ്ണൂർ കോർപറേഷനിലെ അസി. എൻജിനിയർ 15, 000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ

Image
  കണ്ണൂര്‍:  കണ്ണൂര്‍ കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ 15,000രൂപ കൈക്കൂലി പണവുമായി വിജിലന്‍സ് പിടിയില്‍. കണ്ണൂര്‍ കോര്‍പ്പറേഷന്‍ എടക്കാട് സോണല്‍ ഓഫീസിലെ താൽക്കാലിക ജീവനക്കാരനായ അസിസ്റ്റന്റ് എഞ്ചിനീയര്‍ പി. മുഹമ്മദ് അസ്ലമിനെയാണ്  കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കൈക്കൂലിപ്പണവുമായി കൈയ്യോടെ പിടികൂടിയത്. ബില്‍ഡിംഗ് പെര്‍മിറ്റിനുള്ള അപേക്ഷ പത്തുമാസത്തിലധികമായി വെച്ച് താമസിക്കുകയും തുടര്‍ന്ന് പെര്‍മിറ്റ് അനുവദിക്കാന്‍ 20,000രൂപ കൈക്കൂലി ആവശ്യപ്പെടുകയും ആദ്യ ഗഡുവായ 15,000രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.  തിങ്കളാഴ്ച്ച വൈകിട്ട്  കണ്ണൂര്‍ ടൗണില കാള്‍ടെക്‌സ് എന്ന സ്ഥലത്ത് പണവുമായി പരാതിക്കാരനോട് എത്താന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് വിജിലന്‍സ് ഡി വൈ എസ് പി നേതൃത്വത്തില്‍ കെണിയൊരുക്കി പ്രതിയെ പിടികൂടുകയാണ് ചെയ്തത്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.