Posts

Featured Post

കല്യാശ്ശേരി :ഗൾഫിൽ നിന്നും നാട്ടിലേക്കുള്ള വഴിയിൽ കല്യാശ്ശേരി സ്വദേശി മരണപ്പെട്ടു

Image
  കല്യാശ്ശേരി:    ദുബായിയിൽ നിന്നും നാട്ടിലേക്കുള്ള വഴിയിൽ കല്യാശ്ശേരി പാറക്കടവ് സ്വദേശി ടി.പി. ബിജോയ് (45) മരണപ്പെട്ടു.  ഞായറാഴ്ച വൈകീട്ട് കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങി വീട്ടിലെത്താനിരിക്കേ അസ്വസ്ഥത തോന്നിയതിനെ തുടർന്ന് പാപ്പിനിേശ്ശേരി  എം എം ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  അമ്മ മരണപ്പെട്ടതിനാൽ മാർച്ച് അവസാനം നാട്ടിൽ വന്ന് മെയ്  ഒന്നിന് വീണ്ടും ഗൾഫിലേക്ക് മടങ്ങിയതായിരുന്നു. വീണ്ടും നാട്ടിലേക്ക് എത്തുന്നതിനിടയിലാണ് മരണം തട്ടിയെടുത്തത്.  പാതാവ്: കല്യാശ്ശേരി പാറക്കടവിലെ പട്ടത്ത് വിജയൻ (മുൻ വെസ്റ്റേൺ ഇന്ത്യാ വുഡ്സ് തൊഴിലാളി) അമ്മ: പരേതയായ ടി.പി.ശോഭന  ഭാര്യ: ഭാഗ്യലക്ഷ്മി (അധ്യപിക, ഹാപ്പി കിഡ്സ് എരിപുരം) മകൾ: നയോണിക (ഏഴാം ക്ലാസ് വിദ്യാർത്ഥിനി ,നെ രുവമ്പ്രം എ യു പി സ്കൂൾ) സഹോദരി: ടി.പി. ലസിത  സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പാളിയത്ത് വളപ്പിലെ നായർ സമുദായ ശ്മശാനമായ സ്മൃതി സ്ഥലിൽ

നോവലിസ്റ്റ് മനോജ് കാട്ടാമ്പള്ളി , നോവലിസ്റ്റ് രമ്യ രതീഷ് എന്നിവർ പുറത്തിറക്കിയ ആഗസ്റ്റ് കാർണിവൽ, സിഗ്നേച്ചർ എന്നീ ക്രൈം ത്രില്ലർ നോവലുകൾ ഇന്ന് പ്രകാശിതമായി.

Image
  പാപ്പിനിശ്ശേരി എ.കെ.ജി ഹാളിൽ വെച്ചു നടന്ന ക്രൈം ത്രില്ലർ നോവൽ പ്രകാശനം നോവലിസ്റ്റും, സിനിമാ നിരൂപകയുമായ അനുചന്ദ്ര നിർവ്വഹിച്ചു . ചടങ്ങിൽ അനുചന്ദ്ര, ശ്രീജൻപുന്നാട്,അഞ്ജലി പോള , വിനിത രാമചന്ദ്രൻ, ബിജിന സനിൽ , ബാലചന്ദ്രൻ കീച്ചേരി, രമ്യ പ്രവീൺ, പ്രകാശൻകുന്നിരിക്ക എന്നിവർ സംസാരിച്ചു.

ലൈവ് സ്ട്രീമിംഗില്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മലയാളി വ്ലോഗർ യുഎഇയില്‍ പിടിയില്‍

Image
യു എ ഇ: ലൈവില്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മലയാളി വ്ലോഗർ യുഎഇയില്‍ പിടിയില്‍.  എന്റെ കാസറ്റ് എന്ന പേജിലൂടെ പ്രശസ്തനായ അബ്ദുള്‍ ഹക്കീമിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. സ്വന്തം ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധത്തില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഇയാള്‍ അറസ്റ്റിലായത്. ലഹരി വിരുദ്ധ പ്രചാരണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ ഇയാള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. യുഎഇയില്‍ താമസ സ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ കിക്ക് എന്ന ആപ്പില്‍ അബദ്ധത്തില്‍ ലൈവ് സ്ട്രീമിംഗ് ഓണ്‍ ആയതോടെയാണ് അബ്ദുള്‍ ഹക്കീം പിടിയിലായത്.  വീഡിയോ പുറത്തായതിന് പിന്നാലെ രാജ്യം വിടാനും ഇയാള്‍ ശ്രമിച്ചിരുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഷാർജ പോലീസ് ഈ സംഭവം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബെംഗളൂരുവില്‍ മലയാളികളെ കുടുക്കുന്ന ലഹരി മാഫിയക്കെതിരെ എന്റെ കാസറ്റ് എന്ന പേജിലൂടെ ചെയ്ത വീഡിയോ ആണ് ഹക്കീമിനെ പ്രശസ്തിയിലേക്ക് എത്തിക്കുന്നത്. കേരളത്തിലും ഇയാള്‍ക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.  സമൂഹ മാധ്യമങ്ങളിലൂടെ...

കുറുമാത്തൂർ : പൂമംഗലത്ത് മൂന്ന് വയസുകാരനെ ഒഴുക്കിൽപെട്ട് കാണാതായി.

Image
  തളിപ്പറമ്പ :മൂന്ന് വയസുകാരൻ ഒഴുക്കിൽപ്പെട്ടു. കണ്ണൂർ തളിപ്പറമ്പ് പൂമംഗലം കൊടിലേരി പാലത്തിന് സമീപമാണ് സംഭവം. പരിയാരം കോരൻ പീടിക സ്വദേശിയുടെ മകൻ മുഹമ്മദ് നജ്മാൻ ആണ് ഒഴുക്കിൽപ്പെട്ടത്. ഉമ്മയുടെയും ബന്ധുക്കളുടെയും കൂടെ എത്തിയതായിരുന്നു കുട്ടി. ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിക്കുന്നതിനിടെ കരയിൽ ഉണ്ടായിരുന്ന മൂന്ന് വയസുകാരൻ തോട്ടിൽ വീഴുകയായിരുന്നു എന്നാണ് വിവരം. തളിപ്പറമ്പിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. വിവരമറിഞ്ഞ് ടി.കെ. ഗോവിന്ദൻ എം എൽ എ സ്ഥലത്തെത്തി.

ഇൻസ്റ്റാഗ്രാം പരസ്യവിവാദം: മെറ്റയോട് അടിയന്തരമായി വിശദീകരണം തേടി കേന്ദ്ര സർക്കാർ

Image
  ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗി കാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അത്തരം ഉള്ളടക്കങ്ങളിലേക്ക് ഉപയോ ക്താക്കളെ നയിക്കുന്നതുമായ എല്ലാ പെയ്‌ഡ് പരസ്യങ്ങളും അടിയന്തരമായി നീക്കം ചെയ്യാൻ കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയം മെറ്റയ്ക്ക് നിർദേശം നൽകി. ഏഴ് ദിവസത്തിനകം വിശദമായ മറുപടി നൽകാ നാണ് മെറ്റയോട് കേന്ദ്രം ആവശ്യപ്പെട്ടത്ഇത്തരം ഉള്ളടക്കങ്ങൾ എങ്ങനെ പ്ലാറ്റ്ഫോമിലെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു, ഇതിനെ തടയാനുള്ള സംവിധാനങ്ങൾ എന്തു കൊണ്ട് പരാജയപ്പെട്ടു തുടങ്ങിയ കാര്യങ്ങളിൽ മന്ത്രാലയം വ്യക്തത തേടിയിട്ടുണ്ട്. ഇ ൻസ്റ്റാഗ്രാമിലെ ചില പെയ്‌ഡ് പരസ്യങ്ങൾ വഴി കുട്ടികൾക്കെതിരായ ലൈംഗികാതിക്ര മ ഉള്ളടക്കങ്ങൾ ലഭ്യമാകുന്ന ടെലഗ്രാം ചാ നലുകളിലേക്ക് ഉപയോക്താക്കളെ വഴിതി രിച്ചുവിടുന്നതായി കണ്ടെത്തിയിരുന്നു. കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന ഇ ത്തരം വിഷയങ്ങളിൽ "സീറോ ടോളറൻസ്" നയമാണ് സർക്കാർ സ്വീകരിക്കുന്നത്. അ ൽഗോരിതം ഉപയോഗിച്ച് ഇത്തരം ഉള്ളടക്ക ങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുണ്ടോ എന്ന കാര്യവും സർക്കാർ ഗൗരവമായി പരിശോധി ക്കുന്നുണ്ട്. ഇത്തരം ഉള്ളടക്കങ്ങളോട് മെറ്റ യ്ക്ക് "സീറോ ടോളറൻസ്" നയമാണുള്ള തെന...

തളിപറമ്പിൽ എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ

Image
  തളിപ്പറമ്പ്: എം.ഡി.എം.എയുമായി യുവാവ് എക്‌സൈസ് പിടിയില്‍. പരിയാരം അയിഷാസ് വീട്ടില്‍ കെ.ജുനൈദി (23)നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.സതീഷും സംഘവും ഏമ്പേറ്റ് മുടിക്കാനം റോഡില്‍ മുടിക്കാനം സെന്റ് ആന്റണീസ് ചര്‍ച്ചിന് സമീപം നടത്തിയ വാഹന പരിശോധനയില്‍ പിടികൂടിയത്. കെ.എല്‍- 59 പി 0604 നമ്പര്‍ സ്‌കൂട്ടറില്‍ 2.6 ഗ്രാം എം.ഡി.എം.എ കൈവശം വെച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ തൂഫാൻ്റെ ഭാഗമായി എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റിവ് ഓഫീസര്‍ വി.പി.ശ്രീകുമാര്‍, പി.പി.രജിരാഗ് എന്നിവര്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജുനൈദ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഓണ്‍ലൈന്‍വഴിയാണ് ഇയാള്‍ രാസലഹരി നിരവധി യുവതി യുവാക്കള്‍ക്ക് വില്‍പ്പന നടത്തി വന്നിരുന്നതായി എക്‌സൈസ് പറഞ്ഞു.

വളപട്ടണം : സിയാദ് മരണപ്പെട്ടു.

Image
കീരിയാട് ജലാലുദ്ദീൻ ബുഖാരി മസ്ജിദിൻ സമീപം താമസിക്കുന്ന വളപട്ടണം മാർക്കറ്റിൽ മീൻ കച്ചവടം നടത്തിയിരുന്ന മഹമൂദ്ക്കാന്റെ മകളെ ഭർത്താവ് സിയാദ് മരണപ്പെട്ടു...