Posts

Featured Post

പാപ്പിനിശ്ശേരി ലിജിമയ്ക്ക് സമീപം താമസിക്കുന്ന കുഞ്ഞാമിന (68) മരണപ്പെട്ടു.

Image
പാപ്പിനിശ്ശേരി ലിജിമയ്ക്ക് സമീപം താമസിക്കുന്ന കുഞ്ഞി മെയ്തീന്റെ ഭാര്യ കുഞ്ഞാമിന (68) മരണപ്പെട്ടു. മക്കൾ:അബ്ദുൾ ഖാദർ, ഹാരിസ്, സിദ്ധിഖ്, സിയാദ് ഖമ്പറടക്കം: ഇന്ന് 4 :00 pm ന് കാട്ടിലെപള്ളിയിൽ

രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി. ലിറ്ററിന് മൂന്നു രൂപയാണ് വർധിപ്പിച്ചത്

Image
ഡൽഹിയിൽ പെട്രോൾ വില 100 രൂപയിലേക്ക് എത്തി. കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. ഇതിനിടെയാണ് ഇന്ധനവില വർധനവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വില വർധനവുണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് നിലവിൽ 107 രൂപയും കൊച്ചിയിൽ 105 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 110.76 രൂപയിലെത്തി. ഡീസലിന് 99.64 രൂപയിലും എത്തി. നേരത്തെ 96.48 രൂപയായിരുന്നു. നാല് വർഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്. ആർബിഐ ഗവർണറുടെ മുന്നറിയിപ്പിന് പിന്നാലെ കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾക്ക് സമാനാമായി സ്വയം നിയന്ത്രണങ്ങളിലേക്ക് പോകണമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. അകമ്പടി വാഹനങ്ങളുടെ എണ്ണം പ്രധാനമന്ത്രിയുട ഉൾപ്പെടെ കുറച്ചിരുന്നു.

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്; എ പ്ലസുകാരുടെ എണ്ണം കുറയാൻ സാധ്യത.

Image
  തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഫലം പ്രഖ്യാപിക്കും 4.17 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. വകുപ്പ് മന്ത്രി പരീക്ഷഫലം പ്രഖ്യാപിക്കില്ല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേൽക്കും മുമ്പ് പ്രഖ്യാപിക്കാൻ കെ.പി.സി.സി നിർദേശം നൽകിയിരുന്നു. ഇത്തവണ എ പ്ലസുകാരുടെ എണ്ണം കുറയാനാണ് സാധ്യത. 4,17,497 വിദ്യാർഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ വിവരങ്ങൾ എല്ലാം ലഭ്യമാകും. ഈ മാസം അവസാനം സേ പരീക്ഷ എഴുതാനും സംവിധാനം ഉണ്ടാകും. ജൂൺ ആദ്യ ആഴ്ച പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കാനാണ് ശ്രമം. കഴിഞ്ഞവർഷം 99.5 ശതമാനമായിരുന്നു വിജയം.

കണ്ണൂർ നഗരത്തിൽ എല്‍.എസ്.ഡി സ്റ്റാമ്പും മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍.

Image
  കണ്ണൂര്‍: കണ്ണൂർ നഗരത്തിൽ എല്‍.എസ്.ഡി സ്റ്റാമ്പും മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍. എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. സിയാദിന്റെ നേതൃത്വത്തില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍, പുതിയ ബസ്സ് സ്റ്റാന്റ്, പാറക്കണ്ടി എന്നീ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 0.015 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പും 317 മില്ലി ഗ്രാം മെത്താഫിറ്റുനുമായി കക്കാട് സ്വദേശി സൂരജാണ് (24) അറസ്റ്റിലായത്.എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി.വി.ഗണേഷ് ബാബു, പി.പി.സുഹൈല്‍ എന്നിവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു

Image
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും. പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. സിപിഎം സംസ്ഥാന സമിതിയോഗത്തിന്റേതാണ് തീരുമാനം

ഒടുവിൽ പ്രഖ്യാപിച്ചു.. കേരള മുഖ്യമന്ത്രി വി.ഡി സതീശനെ പ്രഖ്യാപിച്ചു.

Image
കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ വരുന്നു തിരു:വി ഡി സതീശന്‍ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രി. എഐസിസി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ആരെന്ന് അന്തിമ തീരുമാനമായത്. ഇതോടെ പ്രകടനങ്ങളും ഫ്ളക്സുകളും വാര്‍ത്തകല്‍ നിറഞ്ഞു നിന്ന ഉദ്വേഗജനകമായ കാത്തിരിപ്പിന് വിരാമമായി.  എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. കെ.സി. വേണുഗോപാലിന്റെ പേര് അവസാന നിമിഷം വരെ നിറഞ്ഞു നിന്നിരുന്നെങ്കിലും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ അനുനയത്തിന് വഴങ്ങുകയായിരുന്നു. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ചും കേരളത്തിലെ പൊതുവികാരം മാനിച്ചും വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുകയായിരുന്നു. മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണയും വിഡി സതീശന് അനുകൂലമായി.

തളിപറമ്പിൽ വൻ എം ഡി എം എ ശേഖരവുമായി പിടിയിലായ യുവാക്കൾ മയക്കുമരുന്ന് വിൽപന സംഘത്തിലെ മുഖ്യ കണ്ണികളെന്ന് എക്സൈസ്

Image
  തളിപ്പറമ്പ്:തളിപറന്ന് താലൂക്കിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയില്‍ പിടിയിലായ 2 യുവാക്കൾ കണ്ണൂർ ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ മുഖ്യ കണ്ണികളെന്ന് എക്സൈസ്. കേരളത്തിന് പുറത്തു നിന്ന് ബാംഗ്ളൂര്,മംഗ്ളുര് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇവർ എം ഡി എം എ കൊണ്ടുവന്ന് ചില്ലറ വിൽപന നടത്തി വന്നിരുന്നത് നേരത്തെ ഇടനിലക്കാരായ യുവാ ക്കൾ മൊത്ത കച്ചവടക്കാരായി മാറുകയായിരുന്നു യുവാക്കളെയും യുവതികളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് ലഹരി വിൽപന. അതിമാരക മയക്കുമരുന്നായ 66.224 ഗ്രാം എം ഡി എം എ യുമായിട്ടാണ് രണ്ട് യുവാക്കള്‍ തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായത്. തളിപ്പറമ്പ് ഞാറ്റുവയലിലെ സി.അബ്ദുശ്ഫത്താഹ്, ചൊറുക്കളയിലെ എം.പി.നിഹാല്‍ എന്നിവരെയാണ് തളിപ്പറമ്പ് എക്‌സൈസ്റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ.ജോസഫ് നേതൃത്വം നല്‍കിയ രാത്രികാല പട്രോളിംഗ് സംഘം പിടികൂടിയത്. കണ്ണൂർ ജില്ലയിലെഎം.ഡി.എം.എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്‌സൈസ് പറഞ്ഞു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് അസീസ്, പി.കെ.രാജീവന്‍, പ്രിവന്റ് ഓഫീസര്‍ ഗ്രേഡ് കെ.മുഹമ്മദ് ഹാരിസ് ടി.വി.വിജിത്ത് സിവില്‍ എക്‌സൈസ് ഓഫീസര്‍ കലേഷ്, സിവില്‍...