Posts

Featured Post

തിരൂരിനെ നടുക്കിയ ദുരന്തം, പിതാവ് പള്ളിയിൽ പോയ സമയം നോക്കി മകനെയും ചേർത്തുപിടിച്ച് കിണറ്റിൽ ചാടി ജീവനൊടുക്കി, ഉമ്മയുടെ വേർപാട് ഏൽപ്പിച്ച കടുത്ത മനോവിഷമം എന്ന് നിഗമനം...

Image
  തിരൂർ: മലപ്പുറം തിരൂർ എഴൂരിൽ അമ്മയെയും ഒന്നര വയസ്സുകാരനായ മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന, മകൻ അമൻ മാലിക് എന്നിവരാണ് ജീവനൊടുക്കിയത് ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് ഇർഫാനയുടേതെന്ന് കരുതുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.. ഇന്നലെ ഉച്ചയോടെയാണ് ഇർഫാനയെയും, കുഞ്ഞിനെയും വീട്ടിൽ നിന്ന് കാണാതാകുന്നത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ വിശദമായ തിരച്ചിലിനൊടുവിൽ വൈകിട്ടോടെ വീടിന് സമീപത്തെ കിണറ്റിൽ കണ്ടെത്തുക ആയിരുന്നു. ഫയർഫോഴ്സും, പൊലീസും എത്തിയാണ് ഇവരെ പുറത്തെടുത്തത്. 4 മാസം മുൻപ് സ്വന്തം ഉമ്മ മരിച്ചതിന്റെ കടുത്ത മനോവിഷമത്തില്‍ ആയിരുന്നു ഇർഫാനയെന്ന് പൊലീസ് പറയുന്നു. കുടുംബത്തോടൊപ്പം ഉംറ നിർവഹിച്ച് കഴിഞ്ഞ 15ാം തീയതിയാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയത്. വിദേശത്തായിരുന്ന പിതാവ് ഇബ്രാഹിം കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. അദ്ദേഹം പള്ളിയിൽ പോയ സമയത്തായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്.. കോഴിക്കോട് സ്വദേശി റാഫിയാണ് ഇർഫാനയുടെ ഭർത്താവ്. തിരൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു..

പ്രസംഗവേദിയിൽ കുഴഞ്ഞുവീണു, പിന്നാലെ മരണം, പ്രബന്ധം അവതരിപ്പിക്കാന്‍ എത്തിയ മലപ്പുറം സ്വദേശിനിക്ക് പാലക്കാട്ട് ദാരുണാന്ത്യം, കണ്ണീരോടെ വിടപറഞ്ഞ് ക്യാമ്പസ്...

Image
  പ്രസംഗവേദിയിൽ കുഴഞ്ഞുവീണു, പിന്നാലെ മരണം, പ്രബന്ധം അവതരിപ്പിക്കാന്‍ എത്തിയ മലപ്പുറം സ്വദേശിനിക്ക് പാലക്കാട്ട് ദാരുണാന്ത്യം, കണ്ണീരോടെ വിടപറഞ്ഞ് ക്യാമ്പസ്... മലപ്പുറം: പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കോളജ് വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. വളാഞ്ചേരി ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ബയോടെക്നോളജി വിദ്യാർഥിനിയായ തിരൂർ പറവണ്ണ സ്വദേശിനി ഷെഫീഖയാണ് (20) മരിച്ചത്. ഇന്റേൺഷിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒരു എൻജിനിയറിങ് കോളജിൽ പ്രബന്ധം അവതരിപ്പിക്കുന്നതിന് ഇടെയായിരുന്നു കുഴഞ്ഞുവീണത്. സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂർ ടൗണിലെ ഓട്ടോ ഡ്രൈവറായ പറവണ്ണ പാലക്കാവളപ്പിൽ ഷംസുദ്ദീന്റെയും ഷെരീഫയുടെയും മകളാണ്..

മയ്യിൽ : കുറ്റ്യാട്ടൂരിൽ ഗൃഹനാഥൻ മതിലിൽ നിന്ന് വീണ് മരിച്ചു.

Image
കുറ്റ്യാട്ടൂർ: പറമ്പിൻ്റെ ചുറ്റുമതിലിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ കുന്നുമ്മൽ വീട്ടിൽ കെ പി സുരേശൻ (62) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മയ്യിൽ കോറലാട് ആണ് സംഭവം. വിലയ്ക്ക് വാങ്ങിയ സ്ഥലത്ത് പണിയെടുപ്പിക്കാൻ എത്തിയതായിരുന്നു. ഭാര്യ: ശോഭന. മക്കൾ: പ്രണയ, ഹൃദയ. മരുമക്കൾ: സജിനേഷ് (പൊലീസ്, കാഞ്ഞിരോട്), സൂരജ് (ജീവനക്കാരൻ, കണ്ണൂർ ജില്ലാ ആസ്പത്രി). സഹോദരങ്ങൾ: രോഹിണി, ബാലകൃഷ്ണൻ, സാവിത്രി, രാധ, പ്രകാശൻ. സംസ്കാരം ഇന്ന് ചൊവ്വ ഉച്ചക്ക് ഒന്നിന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ.

തളിപ്പറമ്പ്: കൊഴുക്കൽ മുസ്തഫ മരണപ്പെട്ടു

Image
  തളിപ്പറമ്പ് കാക്കാൻ ചാലിൽ താമസിക്കുന്ന കൊഴുക്കൽ മുസ്തഫ 65 വയസ്സ് മരണപ്പെട്ടു. ഭാര്യ. റംല എംപി മക്കൾ: റംഷീദ്. റാഷിദ്‌. റംഷീന. കബറടക്കം തളിപ്പറമ്പ് ജുമാമസ്ജിദ് ഇന്ന് വൈകിട്ട് കഴിഞ്ഞു

വേനൽ കടുക്കുമ്പോൾ പാമ്പുകൾ പുറത്തേയ്ക്ക്, മറഞ്ഞിരിക്കുന്ന അപകടം തിരിച്ചറിയാം

Image
  വേനൽ കടുക്കുമ്പോൾ പാമ്പുകൾ പുറത്തേയ്ക്ക്, മറഞ്ഞിരിക്കുന്ന അപകടം തിരിച്ചറിയാം സംസ്ഥാനത്ത് വേനൽ കടുക്കുകയാണ്. ചൂടിനെ നേരിടാൻ ജനങ്ങൾ പല വഴി തേടുമ്പോൾ മറിഞ്ഞിരിക്കുന്ന മറ്റൊരു അപകടം കൂടി നമുക്ക് മുൻപിലുണ്ട്. അത് പാമ്പുകളാണ്. മനുഷ്യർക്ക് പോലും സഹിക്കാൻ കഴിയാത്ത ഈ അന്തരീക്ഷത്തിൽ മാളങ്ങൾക്ക് ഉള്ളിൽ വസിക്കുന്ന പാമ്പുകൾ അതിലേറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.  അതുകൊണ്ട് തന്നെ തണുപ്പ് പ്രദേശങ്ങൾ തേടി ഇവ മാളങ്ങളിൽ നിന്നും പുറത്തിറങ്ങും. ‌ശീതരക്തമുള്ള ഉരഗങ്ങളായത് കൊണ്ടാണ് ഇവ തണുപ്പ് തേടി ഇറങ്ങുന്നത്. വീടുകളിലെ ചില ഇടങ്ങളാണ് വേനൽക്കാലത്ത് ഇവയ്ക്ക് സുരക്ഷിതത്വം. അവരുടെ സുരക്ഷിതത്വം മനുഷ്യർക്ക് മറഞ്ഞിരിക്കുന്ന അപകടം കൂടിയാണെന്ന് ബീസ്റ്റ് ഫോറസ്റ്റ് ഓഫീസറും ​സർക്കാർ അം​ഗീകൃത പാമ്പ് സംരക്ഷ കൂടിയായ ഡോ. റോഷ്നി ജി എസ് പറയുന്നു. 🟠വീടും വീടിന്റെ പരിസരവും വൃത്തിയായി സൂക്ഷിക്കുക. 🟠വീടിനോട് ചേർന്ന് നിൽക്കുന്ന മരങ്ങളും വള്ളി ചെടികളും ചാഞ്ഞ് കിടക്കുന്ന മരകൊമ്പുകളും ഉണ്ടെങ്കിൽ വെട്ടി മാറ്റണം. 🟠ചെടിച്ചട്ടികൾ, ഇൻഡോർ ആന്റ് ഔട്ട്ഡോർ പ്ലാന്റുകൾ എപ്പോഴും തണുപ്പ് നിറഞ്ഞ ഇടങ്ങളായത് കൊണ്ട് തന്നെ പ്രത്യേകം ശ്ര...

വിഷു ആഘോഷിക്കാൻ എത്തിയ നവവധു മരിച്ച നിലയില്‍, ഭർതൃവീട്ടിലേക്ക് പോകാൻ ഓട്ടോ വിളിച്ചുവരുത്തി, കുട്ടികൾക്ക് ഉടുപ്പുകളും വാങ്ങി, പിന്നാലെ കൃഷ്ണപ്രിയയുടെ വിയോഗം.

Image
കൊച്ചി: സ്വന്തം വീട്ടിൽ വിഷു ആഘോഷിക്കാന്‍ എത്തിയ നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിന് സമീപം ഇഞ്ചിക്കപ്പറമ്പിൽ കൃഷ്ണപ്രിയ (24) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയിൽ ശനിയാഴ്ച വൈകിട്ടാണ് കണ്ടത്. ഉടൻ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല. കഴിഞ്ഞ സെപ്റ്റംബർ 14ന് ആയിരുന്നു വിവാഹം. 2 മാസത്തെ അവധിക്ക് ശേഷം ഭർത്താവ് ശ്രീക്കുട്ടൻ വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു. ഈ മാസം 14ന് ആണ് കൃഷ്ണപ്രിയ സ്വന്തം വീട്ടിലെത്തിയത്. ഇന്നലെ തൃശൂരിലെ വീട്ടിലേക്ക് പോകാൻ ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയും ഏർപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് സഹോദരനൊപ്പം ഭക്ഷണം കഴിക്കുമ്പോഴും സന്തോഷവതിയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.. തൃശൂരിലെ ഭർതൃ സഹോദരിയുടെ കുട്ടികൾക്ക് നൽകാൻ കുട്ടിയുടുപ്പുകളും വാങ്ങിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായി ആലുവ ഇൻസ്പെക്ടർ കെ ജി ഗോപകുമാർ അറിയിച്ചു. ദുരൂഹതകളൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. ആലുവ ജില്ലാ ആശുപത്രിയിൽ വിശദമായ നടപടികള്‍ നടത്തി ബന്ധ...

പാപ്പിനിശ്ശേരി: ഗെയിറ്റ് കുഞ്ഞിപ്പള്ളി പാപ്പിക്കാം തോട് റോഡിൽ താമസിക്കുന്ന മുസ്തഫ( ലണ്ടൻ ) മരണപ്പെട്ടു.

Image
  പാപ്പിനിശ്ശേരി: ഗെയിറ്റ് കുഞ്ഞിപ്പള്ളി പാപ്പിക്കാം തോട് റോഡിൽ താമസിക്കുന്ന മുസ്തഫ( ലണ്ടൻ ) മരണപ്പെട്ടു. കബറടക്കം : വൈകിട്ട് കാട്ടിലെ പള്ളി കബർസ്ഥാനിൽ.