Posts

Featured Post

ഫ്‌ളാറ്റിൽ കഞ്ചാവ് ചെടികൾ വളർത്തിയ ഐടി ജീവനക്കാരൻ പിടിയിൽ; പാലിൽ കലക്കി കുടിക്കാനുംചട്‌നി ഉണ്ടാക്കാനും വളർത്തിയതെന്ന് പ്രതിയുടെ മൊഴി.

Image
  തിരുവനന്തപുരം: ശ്രീകാര്യത്ത് വന്‍ 'കഞ്ചാവ് ചെടി വേട്ട'. ഫ്‌ളാറ്റില്‍ വളര്‍ത്തിയ 70 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഹരിയാന സ്വദേശിയായ ഐടി ജീവനക്കാരന്റെ ഫ്‌ളാറ്റിലാണ് ചെടികള്‍ കണ്ടെത്തിയത്. ചര്‍ക്കിദ്രതി വിശാല്‍ എന്നയാള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ ശ്രീകാര്യം പൊലീസ് നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. ചെടിച്ചട്ടികളിലും പേപ്പര്‍ ട്രേയിലുമായിരുന്നു ചെടികള്‍ വളര്‍ത്തിയത്. ഉപയോഗത്തിന് ശേഷം കഞ്ചാവിന്റെ വിത്തുകള്‍ നട്ടുവളര്‍ത്തുകയായിരുന്നു പ്രതി. മുറിയില്‍ നടത്തിയ പരിശോധനയില്‍ 19 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായാണ് ശ്രീകാര്യം പൊലീസ് വിശാലിന്റെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയത്.ഇരുപത്തിയാറുകാരനായ വിശാല്‍ ഒന്നരലക്ഷം രൂപ മാസശമ്പളമുളള ഐടി കമ്പനി മാനേജറാണ്. ഫ്‌ളാറ്റില്‍ ചെടിച്ചട്ടികള്‍ വാങ്ങി കംപോസ്റ്റും മണ്ണും നിറച്ചാണ് കഞ്ചാവ് ചെടികള്‍ നട്ടിരുന്നത്. മൂപ്പെത്താത്ത ചെടികള്‍ താന്‍ ചട്‌നിയുണ്ടാക്കാനാണ് ഉപയോഗിച്ചിരുന്നതെന്ന് വിശാല്‍ പൊലീസിനോട് പറഞ്ഞു. പാലില്‍ അരച്ചുചേര്‍ത്തും കുടിക്കുമായിരുന്നു. മൂപ്പേറിയ ചെടികള്‍ താന്‍ ഉപയോഗിക്കാറില്ലെന്നും പൊലീസിനോട് വിശാല്‍ ...

ടിക്ടോക്കിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; ഷാർജയിൽ കണ്ണൂർ സ്വദേശി കുത്തേറ്റ് മരിച്ചു

Image
ഷാർജയിൽ കുത്തേറ്റ് മരണപ്പെട്ട  ഇസ്മായിൽ പൊന്നൻ തെക്കുമ്പാട് ( ഇപ്പോൾ താമസം നെരുവമ്പ്രം താമസം )   ടിക്ടോക്കിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; ഷാർജയിൽ കണ്ണൂർ സ്വദേശി കുത്തേറ്റ് മരിച്ചു കണ്ണൂർ :ഷാർജയിൽ കണ്ണൂർ സ്വദേശി കുത്തേറ്റ് മരിച്ചു. ഇസ്‌മായിൽ പൊന്നാരം എന്ന ഇബ്രാഹിം കുട്ടിയാണ് മരണപ്പെട്ടത്. ഷാർജ അൽ നഹ്‌ദയിലാണ് സംഭവം നടന്നത്. ടിക്ടോക് ആപ്പിലെ മലയാളികൾ തമ്മിലുള്ള പ്രശ്‌നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പ്രതി മലയാളിയാണന്നാണ് വിവരം. ടിക്ടോക്കിൽ പരസ്‌പരം വെല്ലുവിളിച്ച ശേഷമായിരുന്നു കൊലപാതകം നടന്നത്. കൊലപാതകത്തിന് മുമ്പ് ഇവർ ടിക്ടോക്കിൽ നടത്തിയ വെല്ലുവിളി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തെതുടർന്ന് ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആ കുഞ്ഞ് ശരീരത്തിൽ 91 മുറിവുകൾ, വാരിയെല്ലുകൾ പൊട്ടി; രണ്ടാനച്ഛന്റെ ക്രൂരപീഡനം അമ്മയും അറിഞ്ഞു

Image
  തിരുവനന്തപുരം: നെടുമങ്ങാട് ക്രൂരപീഡനത്തിനൊടുവിൽ കൊല്ലപ്പെട്ട ഒന്നരവയസ്സുകാരന്റെ ശരീരത്തിൽ 91 മുറിവുകളുണ്ടെന്ന് കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് 91 മുറിവുകളുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഏഴ് വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും തലയിലെ നീർക്കെട്ടും രക്തസ്രാവവുമാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.നേരത്തേ പോലീസ് നടത്തിയ ഇൻക്വസ്റ്റിൽ 51 മുറിവുകളെന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം, കുട്ടിയുടെ കൈ ഒടിഞ്ഞതിൽ അവ്യക്തത തുടരുകയാണ്ചവിട്ടുപടിയിൽനിന്ന് വീണ് കുട്ടിയുടെ കൈ ഒടിഞ്ഞെന്നാണ് കേസിൽ അറസ്റ്റിലായ അമ്മ അഖിലയും രണ്ടാനച്ഛൻ അഷ്കറും പോലീസിന് നൽകിയ മൊഴി. എന്നാൽ, ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും അതിനാൽ വിശദമായ അന്വേഷണം നടത്തുമെന്നുമാണ് പോലീസ് പറയുന്നത്കുട്ടിയെ നിരന്തരം മർദിച്ച് കൊലപ്പെടുത്തിയത് താനാണെന്ന് രണ്ടാനച്ഛനായ അഷ്കർ സമ്മതിച്ചിട്ടുണ്ട്. അഖിലയ്ക്കും തനിക്കും ഒരുമിച്ച് താമസിക്കാൻ കുട്ടി തടസമാകുമെന്ന് കരുതിയാണ് മർദിച്ചത്. കുട്ടി ഇടയ്ക്കിടെ കരയുന്നതും പ്രകോപനമുണ്ടാക്കിയെന്നും ഇയാൾ മൊഴി നൽകിയിരുന്നു. കൊലപാതകം, കുട...

കണ്ണൂർ : കാറും മിനി വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

Image
  മുണ്ടേരി: പടന്നോട്ട് കാറും മിനി വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.   പടന്നോട്ട് പെട്രോൾ പമ്പിന് സമീപമാണ് അപകടം. മിനി വാനിലുണ്ടായിരുന്ന രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ പിലാത്തറയിൽ കാർ തകർത്ത നിലയിൽ; ചോരപ്പാടുകളും സ്ത്രീകളുടെ വസ്ത്രങ്ങളും കണ്ടെത്തി, സംഭവത്തിൽ ദുരൂഹത

Image
  ​പിലാത്തറ: പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ കാർ അടിച്ചുതകർത്ത നിലയിൽ കണ്ടെത്തി. ചോര ഒഴുകി കട്ടപിടിച്ച പാടുകളും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള യാത്രാസാധനങ്ങൾ വാരിവലിച്ചിട്ട നിലയിലും കണ്ടെത്തി . ​കെ.എൽ.58 എ.എൻ-2059 നമ്പറിലുള്ള ഗ്രേ നിറത്തിലുള്ള സുസുക്കി ഗ്രാൻഡ് വിറ്റാര കാറാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് . പെരിന്തൽമണ്ണ ഭാഗത്തുനിന്നാണ് ഈ കാർ എത്തിയതെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. ​ കാറിനകത്തെ സീറ്റുകളും ഡാഷ്‌ബോർഡിന്റെ ഭാഗങ്ങളും ഫ്ലോർ മാറ്റുകളും പൂർണ്ണമായും അഴിച്ചുമാറ്റിയോ തകർത്തോ പരിശോധിച്ചിട്ടുണ്ട് . വണ്ടിയിലുണ്ടായിരുന്ന ബാഗുകൾ, തുണികൾ, കുട്ടികളുടെ വസ്ത്രങ്ങൾ, കാർ കവർതുടങ്ങിയവയെല്ലാം വണ്ടിയുടെ പുറത്ത് വശങ്ങളിലായി ചിതറിക്കിടക്കുന്നുണ്ട്. വണ്ടിയുടെ ബോണറ്റും ഡോറുകളും തുറന്നിട്ട നിലയിലാണ്. ​സ്വർണ്ണവ്യാപരികളെന്ന് സംശയം വൻ കവർച്ചാശ്രമമെന്ന് സൂചനകാറിലുണ്ടായിരുന്നത് സ്വർണ്ണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശികളാണെന്നാണ് പോലീസ് സംശയിക്കുന്നത്. കാറിനുള്ളിലെ രഹസ്യ അറകളിലോ മറ്റോ ഒളിപ്പിച്ചിരുന്ന സ്വർണ്ണമോ പണമോ കവരുന്നതിന...

കാട്ടാമ്പള്ളി : നാറാത്ത് ആലിങ്കിഴിൽ താമസിക്കുന്ന പരൂര വളപ്പിൽ മുത്തലിബ്(പുതി) കാട്ടാമ്പള്ളി 61 വയസ്സ് മരണപ്പെട്ടു

Image
 നാറാത്ത് ആലിങ്കിഴിൽ താമസിക്കുന്ന പരൂര വളപ്പിൽ മുത്തലിബ്(പുതി) കാട്ടാമ്പള്ളി 61 വയസ്സ് മരണപ്പെട്ടു ,  മത്സ്യ വ്യാപാരി ആയിരുന്നു. ഭാര്യ :നസീമ ബീവി (നാറാത്ത് ഹമീദ് പെങ്ങൾ ) മക്കൾ : മുർഷിദ  മുബശ്ശിർ, നുസൈഫ്,  മയ്യിത്ത് കാട്ടാമ്പള്ളിയിൽ കുതിരത്തടം  മയ്യിത്ത് നിസ്കാരം അസർ നിസ്കാരത്തിന് കാട്ടാമ്പള്ളി ജുമാ മസ്ജിദിൽ.

പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി

Image
  വാണിയംകുളത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മനിശ്ശേരിയിലാണ് സംഭവം. മനിശ്ശേരി വാച്ചാക്കര പ്രദീപ് കുമാറിന്റെ മകന്‍ പ്രവീഷാണ്(16) മരിച്ചത്. വാണിയംകുളം ടിആര്‍കെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു പ്രവീഷ്. വീട്ടിലെ കിടപ്പുമുറിയില്‍ ഇന്നലെ വൈകീട്ടോടെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.