Posts

Featured Post

കണ്ണൂർ : സർക്കാർ , എയ്ഡഡ് സ്‌കൂളുകളിൽ കുട്ടികൾ കുറയുന്നു: അദ്ധ്യാപക ഉദ്യോഗാർത്ഥികൾ ആശങ്കയിൽ

Image
  കണ്ണൂർ:കുട്ടികളുടെ എണ്ണക്കുറവ് കാരണം സംസ്ഥാനത്തെസർക്കാർ , എയ്ഡഡ് വിദ്യാലയങ്ങൾ പ്രതിസന്ധിയിലായി. ഇതോടെ നിയമന പ്രതീക്ഷയോടെ അദ്ധ്യാപക തസ്തിക ലഭിക്കാൻ ശ്രമിക്കുന്ന ഉദ്യോഗാർത്ഥികളും നിരാശയിലായി. യു.പി സ്കൂൾ അധ്യാപക പി . എസ്. സി റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് 10 മാസം കഴിഞ്ഞിട്ടും പല ജില്ലകളിലെയും ആദ്യ റാങ്കുകാർക്കു  പോലും നിയമന ശുപാർശ ഇതുവരെലഭിച്ചിട്ടില്ല. ഇതോടെ റാങ്ക് പട്ടികയിൽ മുൻപിലെത്തിയ ഉദ്യോഗാർത്ഥികൾ കടുത്ത ആശങ്കയിലാണ്.   സംസ്ഥാനത്ത് 735 ഒഴിവ് ഉണ്ടായിരുന്നതിൽ വിദ്യാർത്ഥികളുടെ കുറവുമൂലം ഡിവിഷൻ പുനർനിർണയം നടത്തിയപ്പോൾ 528 തസ്തികകൾ ഇല്ലാതായി. അന്തർജില്ലാ സ്ഥലം മാറ്റം വരുമ്പോൾ ബാക്കിയുള്ള ഒഴിവുകളിൽ അധികവും നികത്തപ്പെടും. കൊല്ലം ജില്ലയിൽ കഴിഞ്ഞ റാങ്ക് പട്ടികയിൽ നിന്നും നിയമന ശുപാർശ ലഭിച്ച ഏറെ അധ്യാപകരെ ഡിവിഷൻ നിർണയ അടിസ്ഥാനത്തിൽ പുറത്തായപ്പോൾ വീണ്ടും സംരക്ഷിക്കേണ്ട അവസ്ഥയിലാണ്.. ഇതോടെ റാങ്ക് ലിസ്റ്റിൽ നിന്ന് എത്രപേർക്ക് നിയമനം കിട്ടുമെന്ന കാര്യം പറയാൻ അപ്രവചീ നിയമായിട്ടുണ്ട്. കേരളത്തിൽ കുട്ടികളുടെ എണ്ണം വല്ലാതെ കുറയുകയും അതിൽ തന്നെ വലിയൊരു ശതമാനം അൺ സിബിഎസ്ഇ വിദ്യാല...

കണ്ണൂർ : കാണ്മാനില്ല

Image
  ശിവനന്ദ.പി (16) പരിപ്പായി, ചെങ്ങളായി (PO) ശ്രീകണ്ഠാപുരം. ഇന്നലെ (06.08.2026 )വൈകിട്ട് 7 മണി മുതൽ കാണാനില്ല കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ താഴെ കൊടുത്ത നമ്പറുകളിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 9496207951 9744214984 9447364000

വനത്തിൽ കണ്ടെത്തിയ അസ്ഥികൂടം കാണാതായ മാത്യു തോമസിന്റേത്; ബന്ധുക്കൾ തിരിച്ചറിഞ്ഞു.

Image
  രാജപുരം: പനത്തടി ചാമുണ്ഡിക്കുന്ന് വട്ടക്കയം സർക്കാർ വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം നാലുമാസം മുമ്പ് കാണാതായ ഭീമനടി മൗക്കോട് കക്കോടി സ്വദേശിയായ മാത്യു തോമസ് (56) എന്നയാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കൈയിലെ സ്റ്റീൽ വളയും ധരിച്ചിരുന്ന വസ്ത്രവുമാണ് തിരിച്ചറിയലിന്സഹായമായത്. എന്നാൽ ഡി.എൻ.എ പരിശോധന പൂർത്തിയാക്കി അസ്ഥികൂടം മാത്യു തോമസിന്റേതാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ച ശേഷമേകേസ്അവസാനിപ്പിക്കുകയുള്ളുവെന്ന് പോലീസ് അറിയിച്ചു. മാർച്ച് മാസം മുതലാണ് മാത്യു തോമസിനെ കാണാതായത്. കഴിഞ്ഞ ദിവസം രാവിലെയാണ് രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ പനത്തടി ചാമുണ്ഡിക്കുന്ന് വട്ടക്കയം സർക്കാർ വനത്തിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. തൂങ്ങിമരിച്ച ശേഷം മൃതദേഹം അഴുകി നിലത്തേക്ക് വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം തുടരുകയാണ്.

കണ്ണൂരിൽനിരവധി കേസുകളിൽ പ്രതിയായ യുവാവിനെകാപ്പ ചുമത്തി ജയിലിലടച്ചു

Image
കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. കണ്ണൂർ സിറ്റി പൊലിസ് സ്റ്റേഷൻ പരിധിയിലെആദി കടലായി സ്വദേശി ജബ്ഷീർ എന്ന കല്ല് ജംഷി എന്ന ജംഷീറിനെ (35)കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമ പ്രകാരമാണ് വ്യാഴാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ പ്രകാരം കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണു രാജാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. കണ്ണൂർ സിറ്റി, കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഇയാൾ പ്രതിയാണ്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ നിലവിലുള്ള കേസിൽ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ.   കണ്ണൂർസിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ . കെഷിജുവിൻ്റെ നേതൃത്വത്തിൽ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു.

കണ്ണൂർ: സിനിമാ നിർമാതാവ് ലിബർട്ടി ബഷീറിൻ്റെ ചെറുമകൻ ജഫാകിഷ് റെയ്ഹാൻ ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ പ്രധാന അധ്യാപികക്കെതിരെ ബന്ധുക്കൾ പരാതി നൽകി.

Image
  തലശേരി: പ്രശസ്ത മലയാളസിനിമാ നിർമാതാവ് ലിബർട്ടി ബഷീറിന്റെ ചെറുമകൻ തലശേരി ചിറക്കര മോറക്കുന്നിൽഷ ബാന മൻസിലിൽ അമീറിൻ്റെ മകൻ റയാൻ അമീർ (14) ജീവനൊടുക്കിയസംഭവത്തിൽ കണ്ണൂർ മോറാഴയിലെ ജെംസ് ഇൻ്റർനാഷനൽ സ്കൂൾ പ്രധാന അധ്യാപികക്കെതിരെ ബന്ധുക്കൾ തലശേരി ടൗൺ പൊലി സിൽ പരാതി നൽകി. കണക്ക് പരീക്ഷയിൽ തോറ്റതിന്റെ പേരിൽ പ്രധാന അധ്യാപിക കുട്ടിയെ വഴക്ക് പറഞ്ഞതാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് വീട്ടുകാരുടെ ആരോപണം. ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് മറ്റ് കുട്ടികളുടെ മുന്നിൽവെച്ച് അധ്യാപിക വഴക്ക് പറഞ്ഞുവെന്നും ഇത് റയാന് കടുത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും കുടുംബം പറയുന്നു.  മൊറാഴയിലെ ജെംസ് ഇൻ്റർനാഷനൽ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു റയാൻ അമീർ. കഴിഞ്ഞ ശനിയാഴ്ച്ച (ഓഗസ്‌റ്റ്) ഒന്നിന് വൈകിട്ട് അഞ്ചു മണിക്ക് തലശേരി ചിറക്കരയിലെ വീട്ടിൽ വെച്ചാണ് റയാനെ സെൻട്രൽ ഹാളിലെ മുറിയിലെ ഫാനിൽ കെട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ബന്ധുക്കൾ തലശേരി മഞ്ഞോടിയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ അസ്വാഭാവിക മരണത്തിന് കുട്ടിയുടെ ബന്ധു ചിറക്കരയിലെ...

ചിറക്കലിൽ വൻ നിരോധിത പ്ലാസ്റ്റിക് വേട്ട : വീട്ടിൽ നിന്നും ഒന്നര ടണ്ണിലേറെ വസ്തുക്കൾ പിടികൂടി

Image
ചിറക്കൽ: തദ്ദേശ സ്വയംഭരണ വകുപ്പ് കണ്ണൂർ ജില്ലാ എൻഫോഴ്സ്മെന്റ്, ഐ വി ഓ സ്ക്വാഡുകൾ , ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്തമായ പരിശോധനയിൽ ചിറക്കലിലെ പുഴാതി എന്ന സ്ഥലത്തെ മിദിലാജിൻ്റെ വീട്ടിൽ നിന്നും 1600 കിലോ ഒറ്റത്തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടി.  വർഷങ്ങളായി നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും കൂടാതെ ബയോ കാരി ബാഗിന്റെ വ്യാജ ഉൽപ്പന്നങ്ങളും നിരോധിത പേപ്പർ കപ്പുകളുമാണ് പിടികൂടിയത്. താമസിക്കുന്ന വീടിൻ്റെ മുറികളിലാണ് ഇവ സൂക്ഷിച്ചു വെച്ചിരുന്നത് കൃത്യമായ വിവരങ്ങളുടെയും തുടർച്ചയായ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഈ വീട്ടിൽ സാധനം സൂക്ഷിക്കുന്നുണ്ടെന്ന് വ്യക്തമായത്. കോഴിക്കോട് , വടകര എന്നീ സ്ഥലങ്ങളിൽ നിന്നുമാണ് പ്രധാനമായും ഇവിടേക്ക് സാധനങ്ങൾ കൊണ്ടുവരുന്നത്. കണ്ണൂർ മാർക്കറ്റ്, ടൗൺ പുതിയതെരു എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് വില്പന നടത്തുകയും ചെയ്യുന്നത്. രാവിലെ 9 മണിക്ക് മുമ്പായും വൈകുന്നേരം അഞ്ചുമണിക്ക് ശേഷവുമാണ് 4 വർഷങ്ങളായി വിൽപ്പന നടത്തി വരുന്നത്. യാതൊരു ട്രേഡ് ലൈസൻസും എടുക്കാതെ അധികാരികളുടെയും സ്‌ക്വാഡുകളുടെയും കണ്ണ് വെട്ടിച്ചാണ് ഈ അസമയത്തുള്ള കച്ചവടം നടത്തിവരുന്നത്. വ...

കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ ആകാത്ത ഗുണഭോക്താക്കൾക്കും മാത്രമായിരിക്കും ഇനി നേരിട്ട് വിതരണം

Image
  തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല . പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ ഉത്തരവ് ഇറക്കി. പെൻഷൻ വിതരണം ബാങ്ക് മുഖേനെയാക്കാനാണ് സർക്കാർ തീരുമാനം. കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ ആകാത്ത ഗുണഭോക്താക്കൾക്കും മാത്രമായിരിക്കും ഇനി നേരിട്ട് വിതരണം. പല സൊസൈറ്റികളും തിരിച്ചടവ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് ഉത്തരവിൽ പറയുന്നുണ്ട്. സഹകരണ സംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിലുള്ള ചിലവും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ കത്തും പരിശോധിച്ച ശേഷമാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നാഷണലൈസ് ബാങ്കുകളുടെ അക്കൌണ്ടുകൾ വഴി മാത്രമായിരിക്കും ഇനി മുതൽ പെൻഷൻ വിതരണം. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പെൻഷൻ വിതരണം പൂർണമായി സഹകരണ സ്ഥാപനങ്ങൾ വഴിയായിരുന്നു. സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്‍റുമാരാണ് നേരിട്ട് പെൻഷൻ വിതരണം ചെയ്തിരുന്നത്. ആ രീതിയാണ് സർക്കാർ എടുത്ത് മാറ്റിയിരിക്കുന്നത്.