Posts

Featured Post

ഫോൺ എടുക്കാത്തതോടെ ഉമ്മ വാടക വീട്ടിൽ എത്തിയപ്പോൾ മകൾ അബോധാവസ്ഥയിൽ;ഗർഭിണി യുവതി ചികിത്സയിലിരിക്കെ മരണപ്പെട്ടു

Image
  കോഴിക്കോട്:കൊയിലാണ്ടിഅരിക്കുളത്ത്വാടകവീട്ടിൽഅബോധാവസ്ഥയിൽകണ്ടെത്തിചികിത്സയിലായിരുന്നഗർഭിണിമരണപ്പെട്ടു. പയ്യോളി താരയിൽ വിരുന്നുകണ്ടി ഷമീമ (28) ആണ്കോഴിക്കോട്മെഡിക്കൽകോളേജ്ആശുപത്രിയിൽ വെച്ച് മരിച്ചത്. ഒന്നര മാസത്തോളമായി അവർഅതീവഗുരുതരാവസ്ഥയിൽചികിത്സയിലായിരുന്നു. ഷമീമയുടെഫോണിലേക്ക് വിളിച്ചിട്ട്എടുക്കാതിരുന്നതിനെ തുടർന്ന്,ഉമ്മവാടക വീട്ടിൽ എത്തിയപ്പോഴാണ്‌ മകൾഅബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ,കോഴിക്കോട്മെഡിക്കൽകോളേജ്ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നര മാസത്തോളമായി ചികിത്സയിലായിരുന്നു. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം കൊയിലാണ്ടി പൊലീസിൽ പരാതി നൽകി.പൊലീസ്അസ്വാഭാവികമരണത്തിന്കേസെടുത്തു.തഹസിൽദാരുടെനേതൃത്വത്തിൽഇൻക്വസ്റ്റ്നടത്തി.ബാപ്പ:പരേതനായ സമീർ. ഉമ്മ: അസ്മ. ഭർത്താവ്‌:ചവറങ്ങാട്ടുകുന്നുമ്മൽ നവാസ്‌. മകൾ: മിന്നൂസ്. സഹോദരൻ: ഷാമിൽ.

അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്‌തു; പിടിയിലായത് കണ്ണൂരിൽ നിന്ന്

Image
  കണ്ണൂർ: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ നഗരത്തിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. സുഹൃത്തായ മറ്റൊരാളും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ. കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തിൽ അർജുൻ ആയങ്കിയെയും കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം, റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്‌പെക്ടർക്കെതിരെയും ഊന്നുകൽ എസ്.എച്ച്.ഒയ്ക്ക് എതിരെയും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഭീഷണി സന്ദേശങ്ങളും അധിക്ഷേപങ്ങളും അയച്ചതിന് പോലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി ...

വിദ്യാഭ്യാസം നല്ല പ്രൊഫഷണലുകളെ മാത്രമല്ല, നല്ല മനുഷ്യരെയും സൃഷ്ടിക്കണം:അഡ്വ. കരീം ചേലേരി

Image
  പുതിയതെരു: ഉയർന്ന അക്കാദമിക് യോഗ്യത നേടുന്നതും മികച്ച പ്രൊഫഷണലാകുന്നതും വിദ്യാഭ്യാസത്തിന്റെ പ്രധാന നേട്ടങ്ങളാണ്. എന്നാൽ അതിനപ്പുറം മനുഷ്യന്റെ മനസ്സിൽ അന്തർലീനമായി കിടക്കുന്ന സ്വാർത്ഥത, അഹങ്കാരം, അസഹിഷ്ണുത തുടങ്ങിയ ദുർവാസനകളെ സംസ്കരിക്കുകയും സ്നേഹം, കരുണ, സഹാനുഭൂതി, സത്യസന്ധത, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ മാനവിക മൂല്യങ്ങൾ വളർത്തുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം അതിന്റെ യഥാർത്ഥ ലക്ഷ്യം കൈവരിക്കുന്നതെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കരീം ചേലേരി പറഞ്ഞു. മുസ്ലിം ലീഗ് ചിറക്കൽ പഞ്ചായത്ത് കമ്മിറ്റി പുതിയതെരു വ്യാപാര ഭവനിൽ സംഘടിപ്പിച്ച എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ചിറക്കൽ ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥകൾക്കുള്ള വി.കെ. അബ്ദുൽഖാദർ മൗലവി സാഹിബ് സ്മാരക എക്സലൻസ് അവാർഡ്-2026 വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മുസ്ലിം ലീഗ് ചിറക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.എൽ.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ.പി. സക്കരിയ ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അവാർഡ...

ക്ഷേമപെൻഷൻ ബാങ്ക് അക്കൗണ്ടിലാക്കാൻ തിടുക്കമില്ല; ഓണത്തിന് നിലവിലെ രീതി തന്നെ തുടരും

Image
  തിരുവനന്തപുരം: കിടപ്പ് രോഗികൾ ഒഴികെയുള്ള ഗുണഭോക്താക്കൾക്ക് ക്ഷേമപെൻഷൻ വിതരണം പൂർണമായും ബാങ്ക് അക്കൗണ്ട് വഴിയാക്കാനുള്ള തീരുമാനം തിടുക്കത്തിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. പുതിയ സംവിധാനത്തിലേക്ക് മാറുന്നതിന് മുൻപായി ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് മതിയായ സമയം അനുവദിക്കും. വരാനിരിക്കുന്ന ഓണക്കാലത്തുൾപ്പെടെ പെൻഷൻ വിതരണം നിലവിലെ രീതിയിൽ തന്നെ തുടരാനാണ് സർക്കാരിന്റെ തീരുമാനം. ക്ഷേമപെൻഷൻ വാങ്ങുന്ന എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ കൊണ്ടുവരികയുള്ളൂ. ഇതിനായി വേഗത്തിൽ ബാങ്ക് അക്കൗണ്ടുകൾ എടുപ്പിക്കുന്നതിനുള്ള നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഈ നടപടിക്രമങ്ങൾ പൂർത്തിയായ ഉടൻ തന്നെ വിതരണം ബാങ്ക് വഴിയാക്കാനാണ് ലക്ഷ്യമിടുന്നത്. മുൻപ് തീരുമാനിച്ചതുപോലെ കിടപ്പ് രോഗികളെ ഈ പരിഷ്കാരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഗുണഭോക്താക്കൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്ന് സർക്കാർ അറിയിച്ചു. ക്ഷേമപെൻഷൻ വിതരണം അവസാനിപ്പിക്കുന്നതിനായുള്ള സർക്കാരിന്റെ രഹസ്യ നീക്കമാണ...

പാപ്പിനിശ്ശേരി ബോട്ട് ജെട്ടി കച്ചായി ഒടിയിൽ ആമിന 79 മരണപെട്ടു

Image
  പാപ്പിനിശ്ശേരി ബോട്ട് ജെട്ടി  കച്ചായി ഒടിയിൽ ആമിന 79 മരണപെട്ടു  കബറടക്കം മഗ്‌രിബ് നിസ്കാരത്തിനു മുൻപ്

രാജേഷ് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപം, ധീരതയ്ക്ക് സല്യൂട്ട്': ഹൈക്കോടതി

Image
കൊച്ചി: കണ്ണൂര്‍ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷിന്റെ ധീരതയ്ക്ക് ബിഗ് സല്യൂട്ടുമായി ഹൈക്കോടതി. രാജേഷ് യഥാര്‍ത്ഥ ഹീറോയാണെന്നും, സ്വന്തം ലൈഫ് ജാക്കറ്റ് ഊരികൊടുത്താണ് രാജേഷ് മറ്റൊരാള്‍ക്ക് രക്ഷകനായതെന്നും കോടതി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ത്യാഗം പരമോന്നതവും സമാനതകളില്ലാത്തതുമാണെന്നും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് പരാമര്‍ശം. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ത്യജിച്ച രാജേഷിന്റെ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ നില്‍ക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. പ്രളയ ജലത്തില്‍ അകപ്പെട്ട 61കാരനെ സ്വന്തം ലൈഫ് ജാക്കറ്റ് നല്‍കി രക്ഷിച്ച ശേഷമാണ് രാജേഷ് എന്ന 36കാരന്‍ ഒഴുക്കില്‍ പെട്ടത്. ആഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. റാപ്പലിങ് ഇന്‍സ്ട്രക്ടറായ തിരുവനന്തപുരം നേമം കല്ലിയൂര്‍ കിഴക്കേതെറ്റിവിള രാജേഷ്ഭവനില്‍ ആര്‍ രാജേഷാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ചത്. പുളിങ്ങോം മീന്തുള്ളിയില്‍ പുഴക്കും കര്‍ണാടക വനത്തിനുമിടയിലെ കൃഷിയിടത്തില്‍നിന്ന് കോലുവള്ളിയിലെ ശബനിയില്‍ ബെന്നിയെ (61) ര...

കോഴിക്കോട് നിന്ന് പോയ കെഎസ്ആർടിസി ബസ് ബിടതിയിൽ തലകീഴായി മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, നിരവധി യാത്രക്കാർക്ക് പരിക്ക്

Image
ബംഗളൂരു: കർണാടകയിലെ ബിടതിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പർ സൂപ്പർ ഡീലക്സ് എയർ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മരിച്ച രണ്ടുപേരിൽ ഒരാൾ ബസിലെ കണ്ടക്ടറായ അരുൺ എൻ.എം. ആണ്. ഡ്രൈവറും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. മൈസൂരു - ബംഗളൂരു ദേശീയപാതയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ബോർഡിൽ ഇടിച്ചു കയറി തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പോലീസും പ്രാദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. റോഡരികിലെ ദിശാസൂചിക ബോർഡിൻ്റെ തൂണിലേക്ക് ബസ് ഇടിച്ചുകയറി മറിഞ്ഞെന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. ഇന്ന് രാവിലെ 9.30 ഓടെ ബെംഗളൂരുവിൽ എത്തിച്ചേരേണ്ട ബസായിരുന്നു. അപകടത്തിൽപെട്ടവരിൽ അധികവും മലയാളികളെന്നാണ് പ്രാഥമിക വിവരം.