Posts

Featured Post

ഒടുവിൽ പ്രഖ്യാപിച്ചു.. കേരള മുഖ്യമന്ത്രി വി.ഡി സതീശനെ പ്രഖ്യാപിച്ചു.

Image
കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ വരുന്നു തിരു:വി ഡി സതീശന്‍ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രി. എഐസിസി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ആരെന്ന് അന്തിമ തീരുമാനമായത്. ഇതോടെ പ്രകടനങ്ങളും ഫ്ളക്സുകളും വാര്‍ത്തകല്‍ നിറഞ്ഞു നിന്ന ഉദ്വേഗജനകമായ കാത്തിരിപ്പിന് വിരാമമായി.  എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. കെ.സി. വേണുഗോപാലിന്റെ പേര് അവസാന നിമിഷം വരെ നിറഞ്ഞു നിന്നിരുന്നെങ്കിലും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ അനുനയത്തിന് വഴങ്ങുകയായിരുന്നു. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ചും കേരളത്തിലെ പൊതുവികാരം മാനിച്ചും വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുകയായിരുന്നു. മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണയും വിഡി സതീശന് അനുകൂലമായി.

തളിപറമ്പിൽ വൻ എം ഡി എം എ ശേഖരവുമായി പിടിയിലായ യുവാക്കൾ മയക്കുമരുന്ന് വിൽപന സംഘത്തിലെ മുഖ്യ കണ്ണികളെന്ന് എക്സൈസ്

Image
  തളിപ്പറമ്പ്:തളിപറന്ന് താലൂക്കിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയില്‍ പിടിയിലായ 2 യുവാക്കൾ കണ്ണൂർ ജില്ലയിലെ മയക്കുമരുന്ന് സംഘത്തിലെ മുഖ്യ കണ്ണികളെന്ന് എക്സൈസ്. കേരളത്തിന് പുറത്തു നിന്ന് ബാംഗ്ളൂര്,മംഗ്ളുര് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇവർ എം ഡി എം എ കൊണ്ടുവന്ന് ചില്ലറ വിൽപന നടത്തി വന്നിരുന്നത് നേരത്തെ ഇടനിലക്കാരായ യുവാ ക്കൾ മൊത്ത കച്ചവടക്കാരായി മാറുകയായിരുന്നു യുവാക്കളെയും യുവതികളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് ലഹരി വിൽപന. അതിമാരക മയക്കുമരുന്നായ 66.224 ഗ്രാം എം ഡി എം എ യുമായിട്ടാണ് രണ്ട് യുവാക്കള്‍ തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായത്. തളിപ്പറമ്പ് ഞാറ്റുവയലിലെ സി.അബ്ദുശ്ഫത്താഹ്, ചൊറുക്കളയിലെ എം.പി.നിഹാല്‍ എന്നിവരെയാണ് തളിപ്പറമ്പ് എക്‌സൈസ്റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ.ജോസഫ് നേതൃത്വം നല്‍കിയ രാത്രികാല പട്രോളിംഗ് സംഘം പിടികൂടിയത്. കണ്ണൂർ ജില്ലയിലെഎം.ഡി.എം.എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്‌സൈസ് പറഞ്ഞു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് അസീസ്, പി.കെ.രാജീവന്‍, പ്രിവന്റ് ഓഫീസര്‍ ഗ്രേഡ് കെ.മുഹമ്മദ് ഹാരിസ് ടി.വി.വിജിത്ത് സിവില്‍ എക്‌സൈസ് ഓഫീസര്‍ കലേഷ്, സിവില്‍...

മൂവരില്‍ ആര്?, കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

Image
തിരുവനന്തപുരം:  കേരളത്തിലെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്നു പ്രഖ്യാപിക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്ന വിഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരില്‍ ഒറ്റപ്പേരിലേക്ക് ഹൈക്കമാന്‍ഡ് എത്തിച്ചേര്‍ന്നു. ഇന്ന് തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ അടിയന്തര നിയമസഭാകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ആ യോഗത്തില്‍ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തീരുമാനം മുദ്ര വെച്ച കവറില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എത്തിക്കും. നിയമസഭാകക്ഷി യോഗത്തില്‍ വെച്ചാകും പുതിയ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് വിവരം. ഉച്ചയ്ക്ക് ഒരു മണിക്കാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നത്. യോഗത്തില്‍ ദീപാദാസ് മുന്‍ഷിക്ക് പുറമെ, രണ്ട് കേന്ദ്ര നിരീക്ഷകരും പങ്കെടുത്തേക്കും. വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെല്ലാം യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഒമ്പതുദിവസം നീണ്ട സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് ഹൈക്കമാന്‍ഡ് ഒടുവില്‍ തീരുമാനത്തിലെത്തിച്ചേര്‍ന്നിട്ടുള്ളത്. മുഖ്യമന്ത്രി പദവി സംബന്ധിച...

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനം മേയ് 19നെന്ന് ആക്ഷൻ കൗൺസിൽ

Image
  റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേൾ അബ്ദുൾ റഹീമിൻ്റെ മോചനം ഉടൻ. പേപ്പർ വർക്കുകൾ പൂർത്തിയായാൽ മേയ് 19ന് മോചനമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.മേയ് 19ന് ശിക്ഷാ കാലാവധി അവസാനിക്കും. മേയ് 20 ന് റഹീം നാട്ടിലെത്തുമെന്നാണ് ആക്ഷൻ കൗൺസിൽ പ്രതീക്ഷിക്കുന്നത്. സൗദി ബാലനെ കൊലപ്പെടുത്തിയ കേസിലാണ് അബ്ദുൾ റഹീം അറസ്റ്റിലായത്. 2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിൻ്റെ കൊലപാതകക്കേസിൽ അബ്‌ദുൽ റഹീം അ റസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വി ധിച്ചത്. പിന്നീട് 34 കോടിയിലേറെ രൂപ ദിയാധനം നൽകിയതിന്റെ പശ്ചാത്തലത്തിൽ കോടതി അബ്ദു‌ൾ റ ഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.

കർണാടക ഹിജാബ് നിരോധനം പിൻവലിച്ചു

Image
  ബംഗളൂരു: ക്ലാസ് മുറികളിൽ ശിരോവസ്ത്രം നിരോധിച്ച് കൊണ്ടുള്ള 2022ലെ ബിജെപി സർക്കാർ ഉത്തരവ് കർണാടകയിലെ കോൺഗ്രസ് സർക്കാർ ബുധനാഴ്ച പിൻവലിച്ചു. ഹിജാബ് നിരോധനം പിൻവലിക്കൽ ഉൾപ്പെടെ കോൺഗ്രസ് മുസ്ലിംകൾക്ക് നൽകിയ വാഗ്ദാനങ്ങൾ മൂന്ന് വർഷമായിട്ടും പാലിക്കാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച ബംഗളൂരുവിൽ സമ്മേളനം നടക്കാനിരിക്കെയാണ് നടപടി. വിദ്യാർഥിനികൾക്ക് പരമ്പരാഗതവും ആചാരാധിഷ്ഠിതവുമായ ചിഹ്നങ്ങൾ ധരിക്കാൻ അനുമതി നൽകിക്കൊണ്ടുള്ളതാണ് പുതിയ ഉത്തരവ്. ക്ലാസ് മുറികളിൽ വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നത് 2022 ഫെബ്രുവരിയിൽ മുൻ ബി.ജെ.പി സർക്കാർ നിരോധിച്ചിരുന്നു. മുസ്ലിം പെൺകുട്ടികളുടെ വസ്ത്രധാരണം സ്ഥാപനങ്ങളുടെ യൂനിഫോമിന് അനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി തടഞ്ഞതിനെ തുടർന്ന് വിവാദം സൃഷ്ടിച്ചു. പെൺകുട്ടികൾ അവർ പഠിക്കുന്ന സ്കൂ‌ളുകളോ കോളജുകളോ നിർദ്ദേശിക്കുന്ന യൂണിഫോം പിന്തുടരണമെന്നും ബി.ജെ.പി സർക്കാർ നിർബന്ധിച്ചു.

അമ്മയ്ക്ക് പിന്നാലെ മകളും യാത്രയായി

Image
  കൊല്ലത്തെ നടുക്കി ദാരുണമായ വാഹനാപകടം:  അമ്മയ്ക്ക് പിന്നാലെ മകളും യാത്രയായി ​കൊല്ലം നിലമേലിൽ നടന്ന അതിദാരുണമായ വാഹനാപകടം ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൾ ഹൽബി ജലാൽ (21) കൂടി മരണത്തിന് കീഴടങ്ങിയതോടെ, ഒരു നോക്കു കാണാൻ പോലും കാത്തുനിൽക്കാതെ അമ്മയും മകളും ഒരേ ദുരന്തത്തിൽ യാത്രയായി. ​സെൽവം മുഹമ്മദ് കുഞ്ഞ് (53), മകൾ ഹൽബി ജലാൽ (21). ​പത്തനംതിട്ട, പന്തളം.  കഴിഞ്ഞ ദിവസം രാത്രി കൊല്ലം നിലമേലിൽ വെച്ചായിരുന്നു അപകടം. പന്തളം സ്വദേശികളായ ഇരുവരും സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. ​ആ നടുക്കുന്ന നിമിഷങ്ങൾ ​ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അതേ ദിശയിൽ വന്ന കാർ അമിതവേഗതയിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇരുവരുടെയും മേൽ എതിർദിശയിൽ വന്ന മറ്റൊരു കാർ കൂടി ഇടിച്ചുകയറി. തികച്ചും അപ്രതീക്ഷിതവും ഭയാനകവുമായ ഈ രംഗം കണ്ടുനിന്നവരെപ്പോലും മരവിപ്പിച്ചു കളഞ്ഞു. ​അമ്മ സെൽവം മുഹമ്മദ് കുഞ്ഞ് അപകടസ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൽബി ആശുപത്രിയി...

കല്യാശ്ശേരി : തേങ്ങ പറിക്കാൻ കയറിയ തൊഴിലാളി വീണു മരിച്ചു..

Image
  കല്യാശേരി തേങ്ങ പറിക്കുന്നതിനിടയിൽ തെങ്ങ് കയറ്റ തൊഴിലാളി  തെങ്ങിൽ നിന്നും വീണു മരിച്ചു. ചെക്കിക്കുണ്ട്  വടേരപറമ്പ് കോളനി അപ്പനത്ത് ഹൗസിൽ  വേലായുധനാ (51) ണ് മരിച്ചത്.  വെള്ളാംചിറയിൽ ബുധനാഴ്ച രാവിലെ തേങ്ങപറിക്കുന്നതിനിടെ  കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പാപ്പിനിശ്ശേരിയിലെ ആശുപത്രിയിലും, തുടർന്നു കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം വ്യാഴം പകൽ 12ന് ചെക്കിക്കുണ്ട് സമുദായ ശ്‌മശാനത്തിൽ. ഭാര്യ: ഇ അനിത. മക്കൾ: രേഷ്‌മ, രാഹുൽ മരുമകൻ: അനൂപ്.