Posts

Featured Post

ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം; വാർത്താസമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി

Image
  തിരുവനന്തപുരം :കൃഷി മന്ത്രി ടി.സിദ്ദിഖിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കൃഷി വകുപ്പ് ഡയറക്ട‌ർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുക്കുന്ന വാർത്താസമ്മേളനത്തിൽ ഇരിക്കില്ലെന്ന് മാധ്യമ പ്രവർത്തകർ നിലപാടെടുക്കുകയായിരുന്നു.മന്ത്രി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ബഹളം കൂടിയതോടെ ശ്രീറാം വാർത്താസമ്മേളനത്തിൽനിന്ന് പുറത്തിറങ്ങിപ്പോയി. തുടർന്ന് മന്ത്രിയുടെ വാർത്താസമ്മേളനം പുനരാരംഭിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൃഷിമന്ത്രിയായിരുന്ന പി.പ്രസാദ് വാർത്താസമ്മേളനം നടത്തിയപ്പോൾ ശ്രീറാം വെങ്കിട്ടരാമൻ ഒപ്പമിരുന്നിരുന്നു. 2019 ഓഗസ്‌റ്റ് 3ന് പുലർച്ചെ ശ്രീറാം സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ മലപ്പുറം തിരൂർ സ്വദേശി ബഷീർ മരിച്ച കേസിൽ വിചാരണ തുടരുകയാണ്.

ഏച്ചൂർ കമാൽ പീടികയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.

Image
 ഏച്ചൂർ കമാൽ പീടികയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക് ഏച്ചൂർ: കമാൽ പീടികയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. കണ്ണൂരിൽ നിന്ന് ഇരിക്കൂറിലേക്ക് പോവുകയായിരുന്ന കളേഴ്‌സ് ബസ്സും എതിർ ദിശയിൽ നിന്ന് വരുന്ന ഗുരുദീപം ബസ്സുമാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമാൽപീടിക റേഷൻ കടക്ക് മുന്നിലാണ് അപകടമുണ്ടായത്.

കണ്ണൂർ സ്വദേശി ബാംഗ്ലൂരിൽ വാഹനപകടത്തിൽ മരണപ്പെട്ടു.

Image
  വലിയന്നൂർ സ്വദേശി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു കണ്ണൂർ: സി.പി.ഐ വലിയന്നൂർ ലോക്കൽ കമ്മിറ്റി അംഗം എ. ലോഹിതാക്ഷന്റെ മകൻ നന്ദകിഷോർ ബാംഗ്ലൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. മൃതദേഹം നാളെ രാവിലെ 9 മണിക്ക് വീട്ടിൽ എത്തിക്കും. സംസ്കാരം 10.30 ന് പയ്യാമ്പലത്ത്.  

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Image
  ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മാഈല്‍ പൊന്നന്‍ ഇബ്‌റാഹീമിന്റെ (40) മൃതദേഹം നാട്ടിലേത്തിക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റല്‍, ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ കോടതി എന്നിവയുമായി ഏകോപിച്ച് യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഓ സലാം പാപ്പിനിശ്ശേരി, യാബ് ലീഗല്‍ സര്‍വീസസ് ടീം അംഗങ്ങളായ മുന്‍ ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥർ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുൻദിർ കൽപകഞ്ചേരി, ബന്ധുക്കള്‍ ഉള്‍പ്പെടെ ചേര്‍ന്ന്‌ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

കുവൈത്ത് എയർപോർട്ടിൽ ഇറാന്‍റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, വിമാന സർവീസുകൾ നിലച്ചു

Image
  കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി. ആക്രമണത്തെ തുടർന്ന് ടെർമിനൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. സാഹചര്യങ്ങൾ സായുധ സേന ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന പൂർണ സജ്ജതയിലാണെന്നും വക്താവ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്‍റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന ടി 1 ടെർമിനൽ ജൂൺ 1ന് ആണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പ്രവർത്തനം പുനരാരംഭിച്ചത്....

ഡൽഹിയിൽ റസ്‌റ്ററന്റിൽ തീപിടിത്തം: 20 പേർക്ക് ദാരുണാന്ത്യം, 11 പേർ പൊള്ളലേറ്റ് ആശുപത്രിയിൽ.

Image
  ഡൽഹിയിൽ റസ്‌റ്ററന്റിൽ തീപിടിത്തം: 20 പേർക്ക് ദാരുണാന്ത്യം, 11 പേർ പൊള്ളലേറ്റ് ആശുപത്രിയിൽ. ന്യൂഡൽഹി :തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിൽ റസ്റ്ററന്റിലുണ്ടായ തീപിടിത്തത്തിൽ 20 മരണം. അപകടത്തിൽ 11 പേർക്ക് പൊള്ളലേറ്റതായാണ് വിവരം. 'ലെമൺ ഗ്രീൻ' റസ്റ്ററന്റിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 8.50 ഓടെയാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് 9.45 ഓടെ ഫയർ ഫോഴ്സിനു സന്ദേശം ലഭിക്കുകയും നെഹ്റു പ്ലേസ് ഫയർ സ്‌റ്റേഷനിൽ നിന്നുള്ള സംഘം സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.പത്ത് ഫയർ ഫോഴ്സ‌് യൂണിറ്റുകൾ മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ ബേസ്മെന്റിൽ കുടുങ്ങിക്കിടന്ന മൂന്ന് പേരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപെടുത്തി. പൊള്ളലേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല.

കണ്ണൂർ : ഓട്ടോ ഡ്രൈവർ കിണറ്റിൽ വീണു മരിച്ച നിലയിൽ

Image
 കരുവഞ്ചാലിൽ ഓട്ടോ ഡ്രൈവർ കിണറ്റിൽ വീണു മരിച്ച നിലയിൽ ആലക്കോട്: കരുവഞ്ചാലിൽ ഓട്ടോഡ്രൈവറെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൂളാമ്പിയിലെ പുളിയൻപറമ്പിൽ രാജേഷാ(43) ണ് മരിച്ചത്. ഇന്ന് രാവിലെകിണർ വൃത്തിയാക്കാൻ രാജേഷ് തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി പുലർച്ചെ നാലിന് മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമം തുടങ്ങി. വെള്ളത്തിന്‍റെ നില അറിയാൻ കിണർ പരിശോധിക്കുന്നതിനിടെയിരുന്നു അപകടമെന്നാണ് പൊലിസിൻ്റെപ്രാഥമിക നിഗമനം. രാജേഷിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.