Posts

Featured Post

യൂനിഫോം ഇസ്‌തിരിയിടുന്നതിനിടെയിൽ ഷോക്കേറ്റ് വിദ്യാർത്ഥിനി മരിച്ചു

Image
  എർണാകുളം:അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിനി മരിച്ചു. എറണാകുളം വടക്കൻ പറവൂർ ചെറിയ പല്ലംതുരുത്ത് സ്വദേശികളായ അടിമപ്പറമ്പിൽ സനീഷ് – നീതു ദമ്പതികളുടെ മകൾ സ്വാതിയാണ് മരിച്ചത്. പറവൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് 13 കാരി സ്വാതി. യൂണിഫോം തേയ്ക്കുന്നതിനിടെയാണ് സ്വാതിയ്ക്ക് ഷോക്കേറ്റത്. ഉടൻ പറവൂർ ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. പോസ്റ്റു മോർട്ടത്തിനു ശേഷം മൃതദേഹം തിങ്കളാഴ്ച സംസ്‌ക്കരിക്കും.

പാമ്പുകടിയേറ്റ് നിർമ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു

Image
  ഇരിട്ടി: പാമ്പുകടിയേറ്റ് നിർമ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു. ഉളിക്കൽ പൊയ്യൂർക്കരി അരിമുണ്ട ഉന്നതിയിലെ സന്തോഷ് (44) ആണ് മരിച്ചത്. വീട്ടുപറമ്പിൽ ശുചീകരണം നടത്തുന്നതിനിടയിലാണ് പാമ്പ് കടിയേറ്റത്. ഭാര്യ: ഓമന. മക്കൾ: സനത്, സനിഷ. സംസ്കാരം പിന്നീട്.

താമരയിൽ ഭാവിയില്ല :നടന്‍ ദേവന്‍ ബിജെപി വിട്ടു.

Image
  തൃശൂർ : തെന്നിന്ത്യൻ നടന്‍ ദേവന്‍ ബിജെപി വിട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജിവെച്ചുകൊണ്ടുള്ള കത്ത് ഉടന്‍ കൈമാറും. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ പൊതു വേദിയിലാണ് ബിജെപി വിട്ടതായുള്ള ദേവന്‍റെ പ്രഖ്യാപനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടതായി ദേവന്‍ പറഞ്ഞു. ആ വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപി പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് എഴുതിവെച്ചിരിക്കുന്നുവെന്നായിരുന്നു നടന്‍റെ പ്രഖ്യാപനം. കത്ത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും. 2004ൽ ദേവൻ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാർട്ടി ബിജെപിയുമായി ലയിക്കുകയായിരുന്നു. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്നും ദേവൻ അന്ന് പറഞ്ഞിരുന്നു. 2004ൽ ദേവൻ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ കേരള പീപ്പൾസ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുമുണ്ട്.

കണ്ണൂർ : വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Image
  മട്ടന്നൂർ: വാഹനാപകടത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഇരിട്ടി നേരംപോക്ക് റോഡിൽ കീഴൂർ അമ്പലത്തിന് സമീപം ഹരി നന്ദത്തിൽ കെ.സി. ആദിദേവാണ് (16) മരണമടഞ്ഞത്. അച്ഛൻ: എം. പ്രദീപൻ (കൂടാളി ഹയർസെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകൻ, കെ.ബാലൻ നമ്പ്യാർ സൺസ് മട്ടന്നൂർ). അമ്മ: കെ.സി. സൗമ്യ (ഇരിട്ടി എംപ്ലോയീസ് വെൽഫയർ സൊസൈറ്റി ജീവനക്കാരി). സഹോദരി: ദേവനന്ദ (ഇരിട്ടി സി.എം.ഐ. സ്‌കൂൾ വിദ്യാർത്ഥിനി)..

ചെറുകുന്ന് പുന്നച്ചേരിയിലെ പി. അക്ഷയ് (30) നിര്യാതനായി.

Image
  ചെറുകുന്ന് പുന്നച്ചേരിയിലെ പി. അക്ഷയ് (30) നിര്യാതനായി. അച്ഛൻ തമ്പ്രാക്ക വളപ്പിൽ ശശിധരൻ, അമ്മ പച്ച ശ്യാമള (മെമ്പർ CPI(M) പുന്നച്ചേരി ബ്രാഞ്ച്, സഹോദരി അഷിത (ചെറുകുന്ന് ഗ്രാമ പഞ്ചായത്ത്‌ ) സംസ്ക്കാരം ഇന്ന് 16/08/2026 ഞായർ വൈകുന്നേരം 5 മണിക്ക് പുന്നച്ചേരി സമുദായ ശ്മശ്ശാനത്തിൽ

കാസർഗോഡ് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

Image
കാസർഗോഡ്: മീപ്പുഗിരി സ്വദേശികളായ അച്ഛനെയും മകളെയും വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരിയിലെ ഗണേശനും (55), പ്ലസ് ടു വിദ്യാർഥിനിയായ പതിനേഴുകാരിയായ മകളുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11.10 ഓടെ ചെമ്മനാട്, കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വീടിനകത്ത് കിടപ്പുമുറിയിലായിരുന്നു ഇരുവരുടെയും മൃതദേഹം കണ്ടത്. ഒരേ ഹുക്കിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. വിവരമറിഞ്ഞ് മേൽപ്പറമ്പ് പോലീസ് സ്ഥലത്തെത്തി നടപടി ആരംഭിച്ചു.

കണ്ണൂർ : കാശിക്ക് പോകുകയാണെന്ന് കുറിപ്പെഴുതി വീടുവിട്ടു; എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല,അന്വേ ഷണത്തിന് എസ്‌ഐടി

Image
  കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ഥി ശിവസൂര്യയെ എട്ട് ദിവസംപിന്നിട്ടിട്ടുംകണ്ടെത്താനായില്ല. ഓണ്‍ലൈന്‍ ഗെയിം പതിവാക്കിപണംനഷ്ടപ്പെട്ടതോടെ പിതാവ് മൊബൈല്‍ ഫോണ്‍പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തില്‍വിദ്യാര്‍ഥിവീടുവിട്ടിറങ്ങുകയായിരുന്നു.വിദ്യാര്‍ഥിയെ കണ്ടെത്തുന്നതിനായി എസ്‌ഐടി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ കമ്മിഷണറുടെ നേതൃത്വത്തിലാണ്അന്വേഷണം. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ കുട്ടിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയുടേതെന്നു കരുതുന്ന കുറിപ്പ് വീട്ടില്‍നിന്നു കണ്ടെടുത്തിരുന്നു.കാശിയിലേക്കു പോകുകയാണെന്നും ഇനിയുള്ളകാലംഅവിടെക്കഴിഞ്ഞ്ദൈവത്തോട്അലിയുമെന്നുമാണുകുറിപ്പിലുണ്ടായിരുന്നത്. കുട്ടിയെകണ്ടെത്താനാകാത്തത് പൊലീസ് വീഴ്ചയെന്നാണ് ആരോപണം. കുട്ടിയെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പൊലീസിനോട് നിര്‍ദേശിച്ചു. ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 9 ദിവസമായി. സിസിടിവി ദൃശ്യങ്ങള്‍പരിശോധിച്ചെങ്കിലും യാതൊരു തുമ്പും പൊലീസിനു ലഭിച്ചില്ല. ഇതുവരെ തലശ്ശേരി എസ്പിയുടെ സ്‌ക്വാഡും ചൊക്ലി പൊലീസും നടത്തിയ അന്വ...