Posts

Featured Post

ദുബായ് : സുഹൃത്തുക്കൾ തമ്മിലുള്ള വഴക്ക് ശാന്തമാക്കാൻ ശ്രമിച്ച കോഴിക്കോട് സ്വദേശിയായ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു...

Image
  ദുബായ്: പ്രവാസ ലോകത്തുനിന്ന് വീണ്ടും നോവാർന്നൊരു വാർത്ത. ദുബായിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാറിലെ നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരണപ്പെട്ടത്. അൽഖൂസിലെ താമസസ്ഥലത്ത് നടന്ന സംഘർഷത്തിനിടയിലാണ് ഈ ദാരുണ സംഭവം. തൊട്ടടുത്ത മുറിയിലുള്ളവരുടെ മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കമാണ് വലിയൊരു ദുരന്തത്തിൽ കലാശിച്ചത്. പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തിയ ജസീൽ, മുറിയിൽ നടന്നിരുന്ന വഴക്ക് ശാന്തമാക്കാൻ വേണ്ടിയാണ് ഇടപെട്ടത്. എന്നാൽ വിവേകം നശിച്ച അക്രമിയുടെ കയ്യിലുണ്ടായിരുന്ന കത്തി ജസീലിന്റെ കഴുത്തിൽ ആഴ്ന്നിറങ്ങുകയായിരുന്നു.. രക്തം വാർന്ന നിലയിൽ പോലീസെത്തി ഉടൻ തന്നെ റാഷിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല. ഒരു തർക്കത്തിൽ മധ്യസ്ഥനാകാൻ ശ്രമിച്ച യുവാവ് ഇത്തരത്തിൽ ഒരു ക്രൂരതയ്ക്ക് ഇരയായത് പ്രവാസി മലയാളി സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കണ്ണൂരില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

Image
  കണ്ണൂര്‍: കണ്ണൂരില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പാപ്പിനിശ്ശേരിയിലാണ് സംഭവം. പാപ്പിനിശ്ശേരി സ്വദേശി ഷെഫീഖ് ആണ് മരിച്ചത്. ഷെഫീഖിന്റെ അടിയേറ്റ് ഗുരുതര പരിക്കേറ്റ പ്രശാന്തന്‍ ചികിത്സയിലാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഷെഫീഖും പ്രശാന്തനും. ഏറെ നാളായി വിദേശത്ത് ജോലി ചെയ്തിരുന്ന ഷെഫീഖ് അടുത്തിടെയാണ് നാട്ടില്‍ എത്തിയത്. ഇതിന് ശേഷം ഒരു കട തുടങ്ങുന്നതിനുള്ള നടപടികളും തുടങ്ങിയിരുന്നു. കടയിലെ ഇലക്ട്രിക് ജോലികള്‍ ചെയ്തിരുന്നത് പ്രശാന്തനാണ്. ഇന്ന് രാവിലെ പ്രശാന്തനെ കാണുന്നതിനായി ഷെഫീഖ് പ്രശാന്തന്റെ വീട്ടില്‍ എത്തിയിരുന്നു. ഈ സമയം പ്രശാന്തന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. പ്രശാന്തന്‍ വരുന്നതുവരെ ഷെഫീഖ് കാത്തിരുന്നു. ഇതിനിടെ പ്രശാന്തന്‍ വീട്ടിലേക്ക് എത്തി. ഈ സമയം ഷെഫീഖ് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കുന്നതിനായി പ്രശാന്തന്‍ വീട്ടിലേക്ക് കയറിപ്പോകുകയും തിരിച്ചുവന്ന സമയത്ത് ഷെഫീഖ് അവിടെയുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് പ്രശാന്തന്റെ തലയ്ക്ക് ആഞ്ഞ് അടിക്കുകയുമായിരുന്നു. പ്രശാന്തന്‍ സംഭവ സ്ഥലത്ത് കുഴഞ്ഞുവീണു. നിലവിളി കേട്ട്...

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..

Image
കണ്ണൂര്‍: കണ്ണൂരില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പാപ്പിനിശ്ശേരിയിലാണ് സംഭവം. പാപ്പിനിശ്ശേരി സ്വദേശി ഷെഫീഖ് ആണ് മരിച്ചത്. ഷെഫീഖിന്റെ അടിയേറ്റ് ഗുരുതര പരിക്കേറ്റ പ്രശാന്തന്‍ ചികിത്സയിലാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു ഷെഫീഖും പ്രശാന്തനും. ഏറെ നാളായി വിദേശത്ത് ജോലി ചെയ്തിരുന്ന ഷെഫീഖ് അടുത്തിടെയാണ് നാട്ടില്‍ എത്തിയത്. ഇതിന് ശേഷം ഒരു കട തുടങ്ങുന്നതിനുള്ള നടപടികളും തുടങ്ങിയിരുന്നു. കടയിലെ ഇലക്ട്രിക് ജോലികള്‍ ചെയ്തിരുന്നത് പ്രശാന്തനാണ്. ഇന്ന് രാവിലെ പ്രശാന്തനെ കാണുന്നതിനായി ഷെഫീഖ് പ്രശാന്തന്റെ വീട്ടില്‍ എത്തിയിരുന്നു. ഈ സമയം പ്രശാന്തന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. പ്രശാന്തന്‍ വരുന്നതുവരെ ഷെഫീഖ് കാത്തിരുന്നു. ഇതിനിടെ പ്രശാന്തന്‍ വീട്ടിലേക്ക് എത്തി. ഈ സമയം ഷെഫീഖ് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കുന്നതിനായി പ്രശാന്തന്‍ വീട്ടിലേക്ക് കയറിപ്പോകുകയും തിരിച്ചുവന്ന സമയത്ത് ഷെഫീഖ് അവിടെയുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് പ്രശാന്തന്റെ തലയ്ക്ക് ആഞ്ഞ് അടിക്കുകയുമായിരുന്നു. പ്രശാന്തന്‍ സംഭവ സ്ഥലത്ത് കുഴഞ്ഞുവീണു. നിലവിളി കേട്ട് ഓടിയെ...

ഇനിയൊരിക്കലും മടങ്ങിവരാത്ത യാത്ര, വാൽപ്പാറയിലെ കൊടുംവളവിൽ തകർന്നു വീണത് ഒരു വിദ്യാലയത്തിന്റെ സ്വപ്നങ്ങൾ. പ്രധാനാധ്യാപികയും അധ്യാപികയും കുടുംബാംഗങ്ങളും ഉൾപ്പെടെ 9 പേർക്ക് കണ്ണീരോടെ വിട നൽകി നാട്...

Image
  ​പൊള്ളാച്ചി: തമിഴ്‌നാട്ടിലെ വാൽപ്പാറയിലുണ്ടായ വൻ വാഹനാപകടത്തിൽ 9 മലയാളികൾ മരിച്ചു. മലപ്പുറം ജില്ലയിലെ പാങ്ങ് ജി.എൽ.പി സ്കൂളിലെ അധ്യാപകരും, ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിൽ നിന്നുള്ള വിനോദ യാത്രയ്ക്കിടെയാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്.. അപകടത്തിൽ ജീവൻ നഷ്ടമായവർ: അജിത (പ്രധാനാധ്യാപിക) (54), ഷക്കീന (37), ആശ (41), റംല (52), ഹിഷാം (12), അബ്ദുല്‍ മജീദ് (43), സുഹറ (43), സാജിത (45), റുഖിയ (39) ചികിത്സയിൽ കഴിയുന്നവർ: ​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മസീൻ (10) പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. നൗഷാദ്, ഷഹദിൻ (11), ഡ്രൈവർ മുഹമ്മദ് ഫാഹിസ് എന്നിവരെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. 'രണ്ട് വർഷമായി പാങ്ങ് സ്കൂളിലെ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്ന അജിത ടീച്ചർ പുലാമന്തോൾ പാലൂർ സ്വദേശിനിയാണ്. പരേതരായ കെ. പത്മനാഭൻ നായരുടെയും മീനാക്ഷിക്കുട്ടിയുടെയും മകളാണ്. ശിവരഘുവാണ് ഭർത്താവ്. മക്കൾ അഭിരാമി, അവന്തിക. '​കൊളത്തൂർ സ്വദേശിനിയായ ആശ ടീച്ചര്‍ ദീർഘകാലമായി പാങ്ങ് സ്കൂളിലെ അധ്യാപികയായിരുന്നു. പരേതനായ റിട്ട. പ...

ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് നടത്തിപ്പുകാരെ നോയിഡയിൽ നിന്ന് പിടികൂടി സൈബർ ക്രൈം പോലീസ്.

Image
  കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഭീഷണി മുഴക്കിയ "ഇൻസ്റ്റന്റ് ഫണ്ട്സ്" എന്ന ലോൺ ആപ്പ് നടത്തിപ്പുകാരായ പ്രധാന പ്രതികളെ നോയിഡയിൽ വച്ച് അതിസാഹസികമായി കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടി.  ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി (32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ (28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ് (54) എന്നിവരാണ് പിടിയിലായത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്ന്റെ നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.ഐ. മിഥുൻ്റെ നേതൃത്വത്തിൽ സി.പി.ഒമാരായ കെ സുനിൽ, നിജിൻ രാജ് എന്നിവരാണ് നോയിഡയിൽ വച്ച് പ്രതികളെ പിടികൂടിയത്. വിദ്യാർത്ഥിയുടെ അധ്യാപിക നൽകിയ പരാതിയിലാണ് നടപടി ഉണ്ടായത്. വിദ്യാർത്ഥി ലോൺ ആപ്പ് വഴി കടമെടുക്കുകയും തിരിച്ചടക്കാത്തതിനെ തുടർന്ന് റഫറൻസ് എന്ന രീതിയിൽ നൽകിയിരുന്ന ടീച്ചറുടെ ഫോൺ നമ്പറിലേക്ക് നിരന്തരം കോളുകളും മെസ്സേജുകളും വരികയുമായിരുന്നു. പണം അടച്ചില്ലെങ്കിൽ നിരന്തരം ശല്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഇവർ ഒരു മണിക്കൂറിൽ തന്നെ നിരവധി കോളുകൾ അധ്യാപികയ്ക്ക് ചെയ്തിരുന്നു...

കണ്ണൂർ : കക്കാട് ഒണ്ടെൻ പറമ്പ് സായിപ്പ് റോഡിലെ ഷാജിയുടെ മകൾ അമല്യ ഷാജി (25) ബാംഗ്ലൂരിൽ നിര്യാതയായി.

Image
  കക്കാട് ഒണ്ടെൻ പറമ്പ് സായിപ്പ് റോഡിലെ ഷാജിയുടെ മകൾ അമല്യ ഷാജി (25) ബാംഗ്ലൂരിൽ നിര്യാതയായി.  അച്ഛൻ ഷാജി, അമ്മ മനോജ്ന, സഹോദരി അഹല്യ. ഇന്ന് രാത്രി ഒണ്ടെൻ പറമ്പിലെ വീട്ടിലെത്തിക്കുന്ന ഭൗതികശരീരം നാളെ ശനി രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കുന്നു.

യാത്രപോതത് 13 അംഗ സംഘം, നിയന്ത്രണം വിട്ട വാഹനം റോഡിലെ സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിഞ്ഞു. 13ാം ഹെയർപിൻ വളവിൽ നിന്നും മിനിവാൻ പതിച്ചത് 9ാം വളവിലേക്ക്. കുട്ടികളള്‍ ഉൾപ്പെടെ 9 പേർക്ക് ദാരുണാന്ത്യം, അധ്യാപകരുടെ വിനോദയാത്ര ദുരന്തമായപ്പോൾ.

Image
പൊള്ളാച്ചി: വിനോദയാത്രയ്ക്കിടെ തമിഴ്നാട്ടിലെ വാൽപ്പാറയിൽ മിനി വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 9 മലയാളികൾ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂ‌കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ 7 സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടുന്നു. പൊള്ളാച്ചി, വാൽപ്പാറ റോഡിലെ 13ാം ഹെയർപിൻ വളവിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ഇന്ന് പുലർച്ചെ 3 മണിക്ക് മലപ്പുറം കോളത്തൂർ പോലീസ് പരിധിയിൽ നിന്നാണ് 13 അംഗ സംഘം യാത്ര പുറപ്പെട്ടത്. വാൽപ്പാറയിലേക്കുള്ള യാത്രയ്ക്കിടെ വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.. വാൻ പൂർണ്ണമായും തകർന്ന നിലയിലാണ്. ഡ്രൈവറും 12 യാത്രക്കാരുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട 5 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതിൽ 3 കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട് പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിനോദസഞ്ചാരികൾ എത്തിയ ...