Posts

Featured Post

ഒന്നാം ക്ലാസ് മുതൽ തുടങ്ങിയ ആ ചങ്ങാത്തം മരണത്തിലും പിരിഞ്ഞില്ല, പിറന്നാൾ മധുരം മായും മുൻപേ വിധി തട്ടിയെടുത്തത് 2 ഉറ്റചങ്ങാതിമാരെ. പന്തളത്തെ കണ്ണീരിലാഴ്ത്തി ജമീലും അസ്‌ലമും ഇനി ഒരേ മണ്ണിൽ ചാരെ വിശ്രമിക്കും."

Image
  പന്തളം: കളിചിരിയിലും, പഠനത്തിലും സേവനത്തിലും ഒരുമിച്ച് നിന്ന ഉറ്റചങ്ങാതിമാർ ഒടുവിൽ മരണത്തിലും ഒന്നിച്ചതിന്റെ വേദനയിലാണ് നാട്ടുകാർ. പന്തളം തോന്നല്ലൂർ ഉളമയിൽ ചാങ്ങിത്ത് വടക്കേതിൽ കെ.എം ഷുക്കൂർ, ഷാഹിന ദമ്പതികളുടെ മകൻ ജമീൽ അഹമ്മദ് (21), പൂഴിയ്ക്കാട് ദാറുൽ റഹ്മായിൽ ഷാലു കാസിമിൻ്റെ മകൻ അസ്‌ലം ഷലൂ (21) എന്നിവരാണ് അപകടത്തിൽ മരിച്ചത്.. ബുധനാഴ്ച രാവിലെ എ.സി റോഡിൽ മങ്കൊമ്പ് പാലത്തിന് സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. ബൈക്ക് ഓടിച്ചിരുന്ന അസ്‌ലം ഷലൂ അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ജമീൽ അഹമ്മദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചെയാണ് മരിച്ചത്.. ഇരുവരും ഒന്നാം ക്ലാസ് മുതൽ ഐ.എച്ച്.ആർ.ഡിയിലെ പഠനം വരെ ഒരുമിച്ചായിരുന്നു. ജന്മദിന ദിവസം ജമീൽ അഹമ്മദിൻ്റെ വീട്ടിലെത്തിയ അസ്ലം കൂട്ടുകാർക്കൊപ്പം കേക്ക് മുറിച്ച് സന്തോഷത്തിൽ പങ്കാളികളായി. രാത്രിയിൽ ജമീലിന്റെ വീട്ടിലായിരുന്നു കിടന്നത്.. റീൽ ചിത്രീകരണത്തിൽ താല്പര്യമുള്ള ഇവർ പുലർച്ചയോടെയാണ് ബൈക്കിൽ ആലപ്പുഴയിലേക്ക് പോയത്. ജന്മദിനാഘോഷ റീൽ ചിത്രീകരിക്കാനായിരുന്നു യാത്ര. കൂട്ടുകാരുടെ മരണ...

തനിക്ക് അധ്യാപകനുമായി ബന്ധമെന്ന് സുഹൃത്തുക്കൾ പറഞ്ഞു പരത്തി, പരിഹാസം സഹിക്കവയ്യാതെ അവസാന വര്‍ഷ വിദ്യാര്‍ഥിനി ജീവനൊടുക്കി...

Image
  ബംഗളൂരു: സഹപാഠികളുടെ നിരന്തരമായ പരിഹാസവും തെറ്റായ അപവാദ പ്രചാരണങ്ങളും മൂലം കർണാടകയിൽ മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി. മല്ലാദിഹള്ളിയിലെ രാഘവേന്ദ്ര ആയുർവേദിക് കോളേജിലെ അവസാന വർഷ ബി.എ.എം.എസ് വിദ്യാർത്ഥിനിയായ നിഖിതയെയാണ് (22) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.. കോളേജിലെ ലക്‌ചററായ ഡോ. രാജുവുമായി നിഖിതയ്ക്ക് നല്ല സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ ചില സഹപാഠികൾ കോളേജിലുടനീളം മോശമായ രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് നിഖിതയുടെ പിതാവ് ഉമാശങ്കർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.. സഹപാഠികളുടെ പരിഹാസം അതിരുവിട്ടതോടെ നിഖിത വലിയ രീതിയിലുള്ള മാനസിക വിഷമത്തിലായിരുന്നു. മാതാപിതാക്കൾ മകൾക്ക് ആത്മവിശ്വാസം നൽകാനും, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപദേശിക്കാനും ശ്രമിച്ചിരുന്നുവെങ്കിലും കോളേജിലെ മാനസിക ഉപദ്രവം തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ സഹിക്കാനാവാത്ത മാനസികസമ്മർദ്ദത്തെ തുടർന്നാണ് പെൺകുട്ടി ഈ കടുംകൈ ചെയ്തത്.. സംഭവസ്ഥലത്തുനിന്നും പോലീസ് കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മകളുടെ മരണത്തിന് ഉത്തരവാദികളായ സഹപാഠികളുടെ പേരുവിവരങ്ങൾ പിതാവ് ഉമാശങ്കർ പോലീസിന്...

കണ്ണൂർ : യുവ നടിയുടെ വീട്ടിൽ സാരിയുമായെത്തിവിവാഹ അഭ്യർത്ഥന നടത്തിയ ആരാധകനെതിരെ പൊലിസ് കേസെടുത്തു.

Image
   കണ്ണൂർ: മലയാളചലച്ചിത്ര യുവനടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ കടുത്ത ആരാധകനായ യുവാവിനെ പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചു കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്ന് അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നതും ഇയാളുടെ പതിവാണത്രേ. ചപ്പാരപ്പടവ് സ്വദേശിയായ യുവാവിനെയാണ് താക്കീത് ചെയ്തു വിട്ടയച്ചത് ബുധനാഴ്ച്ച രാവിലെ 10 മണിയോടെ നടിയുടെ വീട്ടില്‍ ഒരു സാരിയുമായെത്തി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭയന്നുപോയ നടിയും അമ്മയും വാതിലടച്ചാണ് രക്ഷപ്പെട്ടത്. നടിയുടെ പരാതിയിലാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ മനോരോഗ വിദഗ്ധനെ കാണിക്കണമെന്ന് ബന്ധുക്കളോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇനി മേലിൽ നടിയുടെ വീട്ടിൽ പോവുകയോ സോഷ്യൽ മീഡിയയിലുടെ പ്രണയ അഭ്യർത്ഥന നടത്തരുതെന്നും പൊലിസ് നിർദ്ദേശിച്ചിട്ടുണ്ട് നടിയുടെ ആരാധകനായ യുവാവിൻ്റെ ബന്ധുക്കളെ വിളിച്ചു വരുത്തിയായിരുന്നു താക്കീത് ചെയ്തത്.

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് പാപ്പിനിശ്ശേരിയിൽ ക്വാർട്ടേഴ്‌സുകൾക്ക് 17500 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ്

Image
  ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഈന്തോട് സ്ഥിതി ചെയ്യുന്ന എം. ടി ജാഫർ എന്നവരുടെ ക്വാർട്ടേഴ്സിന് 10000 രൂപയും കെ ബുഷ്‌റ എന്നവരുടെ ക്വാർട്ടേഴ്സിനു 7500 രൂപയും പിഴയിട്ടു. എം ടി ജാഫർ എന്നവരുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ ക്വാർട്ടേഴ്‌സ് പരിസരത്തു മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതായും ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ മറ്റൊരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തള്ളുന്നതായും അടുക്കളയിൽ നിന്നുള്ള മലിന ജലം തുറസ്സായി ഒഴുക്കി വിടുന്നതായും കണ്ടെത്തി.മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നില്ല എന്നും കണ്ടെത്തി.ക്വാർട്ടേഴ്സിന് 10000 രൂപ പിഴയിട്ടു. കെ ബുഷ്‌റ എന്നവരുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ കത്തിക്കുന്നതായും വലിച്ചെറിയുന്നതായും ഹരിത കർമ്മ സേനയ്ക്ക് കൈമാറാത്തതായും കണ്ടെത്തി. ക്വാർട്ടേഴ്സിന് 7500 രൂപ പിഴയിട്ടു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പാപ്പിനിശ്ശേരി ഗ്രാമപഞ്...

ജ്യൂസ് കടയിൽ സഹായിക്കാനെത്തിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

Image
  മലപ്പുറം: സ്‌കൂൾ അവധിക്കാലത്ത് ജ്യൂസ് കടയിൽ സഹായിയായി എത്തിയ പതിനഞ്ചുകാരൻ ഷോക്കേറ്റ് മരിച്ചു. അരീക്കോട് തവരാപറമ്പ് സ്വദേശി പി.കെ. മുഹമ്മദ് ഷാമിൽ ആണ് മരിച്ചത്. കാവനൂർ അത്താണിക്കലിലെ കരിമ്പ് ജ്യൂസ് കടയിൽ വെച്ച് ഇന്നലെ രാത്രിയാണ് അപകടം നടന്നത് . അവധി ദിവസമായതിനാൽ കടയിൽ സഹായിക്കാൻ എത്തിയതായിരുന്നു ഷാമിൽ. കടയിലെ യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ ഉടൻ തന്നെ കുട്ടിയെ കാവനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് തവരാപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ! താഴെക്കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളോടൊപ്പം ചേരൂ, മലബാറിൻ്റെ പ്രധാനപ്പെട്ട വിവരങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തും.

മകൾ പോയ വേദന മാറും മുൻപേ അച്ഛനും മടങ്ങി, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹോട്ടൽ ഉടമ ജീവനൊടുക്കി. തകർന്നുപോയത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങൾ...

Image
  പെരുമ്പാവൂർ: തുടർച്ചയായുണ്ടായ ജീവിത പ്രതിസന്ധികളിൽ തളർന്ന് പ്രശസ്ത സ്റ്റുഡിയോ, ഹോട്ടൽ ഉടമ ജീവനൊടുക്കി. ഗിന്നസ്' സ്റ്റുഡിയോകളിലൂടെയും സിനിമകളിലൂടെയും പെരുമ്പാവൂരുകാർക്ക് സുപരിചിതനായ മുടക്കുഴ സ്വദേശി കെ.കെ. രാജനെയാണ് (58) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നുള്ള മാനസിക വിഷമമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.. പെരുമ്പാവൂർ, കുറുപ്പംപടി, കോതമംഗലം എന്നിവിടങ്ങളിൽ 'ഗിന്നസ്' എന്ന പേരിൽ ഫോട്ടോ സ്റ്റുഡിയോകൾ നടത്തിവരികയായിരുന്നു രാജന്റെ കുടുംബം. എന്നാൽ കാലമാറ്റത്തിനനുസരിച്ച് ബിസിനസ്സിൽ ഉണ്ടായ തിരിച്ചടികൾ മൂലം 2 സ്റ്റുഡിയോകൾ നിർത്തേണ്ടി വന്നു. തുടർന്ന് ഈ വർഷമാണ് കാക്കനാട് പുതിയൊരു ഹോട്ടൽ ആരംഭിച്ച് ബിസിനസ് രംഗത്തേക്ക് അദ്ദേഹം തിരിച്ചുവരവ് നടത്തിയത്. എന്നാൽ അപ്രതീക്ഷിതമായി നേരിട്ട ഗ്യാസ് ദൗർലഭ്യവും തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതകളും ഹോട്ടലിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. കടങ്ങൾ വർദ്ധിച്ചതും ഹോട്ടൽ അടച്ചിടേണ്ടി വന്നതും രാജനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു.. മകൾ കൃഷ്ണയുടെ വേർപാട് നൽകിയ ആഘാതത്തിൽ നിന്നും രാജനും കുടുംബവും ഇതുവരെ മോചിതര...

കണ്ണൂർ : ജോലിക്കിടെ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു

Image
  ജോലിക്കിടെ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു. കടവത്തൂർ എലിത്തോട് പടിഞ്ഞാറെ കല്ലുവയൽ വീട്ടിൽ അമൽ ചന്ദ്രൻ (27) ആണ് മരിച്ചത്. ബുധനാഴ്‌ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. ചെറുവാഞ്ചേരി അമ്പലപ്പുഴ പാലത്തിനു സമീപം വൈദ്യുതക്കമ്പികളിൽ പ്ലാസ്റ്റിക് കേബിളുകൾ സ്ഥാപിക്കുമ്പോൾ വൈദ്യുതലൈനിൽനിന്ന് ആഘാതമേൽക്കുകയായിരുന്നു. ഉടൻ ചെറുവാഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിലും തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: ചന്ദ്രൻ. അമ്മ: ലെനി. ഭാര്യ: നിരഞ്ജന. സഹോദരങ്ങൾ: അഖിൽ, അർജുൻ