കണ്ണൂർ : കാശിക്ക് പോകുകയാണെന്ന് കുറിപ്പെഴുതി വീടുവിട്ടു; എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല,അന്വേ ഷണത്തിന് എസ്ഐടി
കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ഥി ശിവസൂര്യയെ എട്ട് ദിവസംപിന്നിട്ടിട്ടുംകണ്ടെത്താനായില്ല. ഓണ്‍ലൈന്‍ ഗെയിം പതിവാക്കിപണംനഷ്ടപ്പെട്ടതോടെ പിതാവ് മൊബൈല്‍ ഫോണ്പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തില്വിദ്യാര്ഥിവീടുവിട്ടിറങ്ങുകയായിരുന്നു.വിദ്യാര്‍ഥിയെ കണ്ടെത്തുന്നതിനായി എസ്ഐടി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ കമ്മിഷണറുടെ നേതൃത്വത്തിലാണ്അന്വേഷണം. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ കുട്ടിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയുടേതെന്നു കരുതുന്ന കുറിപ്പ് വീട്ടില്‍നിന്നു കണ്ടെടുത്തിരുന്നു.കാശിയിലേക്കു പോകുകയാണെന്നും ഇനിയുള്ളകാലംഅവിടെക്കഴിഞ്ഞ്ദൈവത്തോട്അലിയുമെന്നുമാണുകുറിപ്പിലുണ്ടായിരുന്നത്. കുട്ടിയെകണ്ടെത്താനാകാത്തത് പൊലീസ് വീഴ്ചയെന്നാണ് ആരോപണം. കുട്ടിയെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് പൊലീസിനോട് നിര്‍ദേശിച്ചു. ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 9 ദിവസമായി. സിസിടിവി ദൃശ്യങ്ങള്പരിശോധിച്ചെങ്കിലും യാതൊരു തുമ്പും പൊലീസിനു ലഭിച്ചില്ല. ഇതുവരെ തലശ്ശേരി എസ്പിയുടെ സ്ക്വാഡും ചൊക്ലി പൊലീസും നടത്തിയ അന്വ...