പയ്യാമ്പലം ബീച്ചിൽ അപകടം തുടർക്കഥയാവുന്നു: സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്
കണ്ണൂർ: കണ്ണൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പയ്യാമ്പലം ബീച്ചിൽ അപകടം തുടർക്കഥയാവുന്നു. ബീച്ചിലെ കടലിലെ അപകടക്കെണി യറി യാതെ കടലിൽ ഇറങ്ങി കുളിക്കുന്നവരെയാണ് തിര കവർന്നെടുക്കുന്നത്. ശനിയാഴ്ച്ച പകൽ കർണാടകയിൽ നിന്നുള്ള രണ്ട് സംഘങ്ങൾ പയ്യാമ്പലം ബീച്ചിൽ കുളിക്കാനിറങ്ങയപ്പോൾ തിരയിൽപ്പെട്ട രണ്ടു പേരെ രക്ഷപ്പെടുത്തിയിരുന്നു ഇവർക്കു പുറമേ കടലിൽ പെട്ട ഒരാൾക്കായി ത തെരച്ചിൽ തുടരുകയാണ്. ശനിയാഴ്ച ഉച്ച ഒന്നരയ്ക്ക് കടലിലിറങ്ങിയ ബംഗ്ലൂരു റൂറൽ സ്വദേശികളായ നാലംഗ സംഘത്തിലെ സന്തോഷ് കുമാറിന് (20) വേണ്ടിയാണ് തിരച്ചിൽ തുടരുന്നത്. ഇയാളുടെ കൂടെ തിരയിൽപ്പെട്ട മനോജിനെ ലൈഫ്ഗാർഡും തീരദേശ പോലീസും ചേർന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റ മനോജ് ചികിത്സയിലാണ്. കനത്ത വേലിയേറ്റ സമയത്താണ് ബേഫോറിന് സമീപം സംഘം 200 മീറ്ററോളം കടലിലേക്കിറങ്ങിയത്. ശനിയാഴ്ച്ചരാവിലെ 9. 15 ന് പോലീസ് എയ്ഡ് പോസ്റ്റിന് സമീപം കടലിൽ ഇറങ്ങിയ മൈസൂർ നിന്നുള്ള എട്ടംഗസംഘവും അപകടം മുന്നിൽകണ്ടു. തിരയിൽപ്പെട്ട 24-കാരനായ ചിരന്ത്ശർമയെ രക്ഷപ്പെടുത്തി. കണ്ണൂർജില്ലയിൽ ഉണ്ടായിരുന്ന സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പ...