Posts

Featured Post

മയ്യിൽ : കുറ്റ്യാട്ടൂരിൽ ഗൃഹനാഥൻ മതിലിൽ നിന്ന് വീണ് മരിച്ചു.

Image
കുറ്റ്യാട്ടൂർ: പറമ്പിൻ്റെ ചുറ്റുമതിലിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ കുന്നുമ്മൽ വീട്ടിൽ കെ പി സുരേശൻ (62) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മയ്യിൽ കോറലാട് ആണ് സംഭവം. വിലയ്ക്ക് വാങ്ങിയ സ്ഥലത്ത് പണിയെടുപ്പിക്കാൻ എത്തിയതായിരുന്നു. ഭാര്യ: ശോഭന. മക്കൾ: പ്രണയ, ഹൃദയ. മരുമക്കൾ: സജിനേഷ് (പൊലീസ്, കാഞ്ഞിരോട്), സൂരജ് (ജീവനക്കാരൻ, കണ്ണൂർ ജില്ലാ ആസ്പത്രി). സഹോദരങ്ങൾ: രോഹിണി, ബാലകൃഷ്ണൻ, സാവിത്രി, രാധ, പ്രകാശൻ. സംസ്കാരം ഇന്ന് ചൊവ്വ ഉച്ചക്ക് ഒന്നിന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ.

തളിപ്പറമ്പ്: കൊഴുക്കൽ മുസ്തഫ മരണപ്പെട്ടു

Image
  തളിപ്പറമ്പ് കാക്കാൻ ചാലിൽ താമസിക്കുന്ന കൊഴുക്കൽ മുസ്തഫ 65 വയസ്സ് മരണപ്പെട്ടു. ഭാര്യ. റംല എംപി മക്കൾ: റംഷീദ്. റാഷിദ്‌. റംഷീന. കബറടക്കം തളിപ്പറമ്പ് ജുമാമസ്ജിദ് ഇന്ന് വൈകിട്ട് കഴിഞ്ഞു

വേനൽ കടുക്കുമ്പോൾ പാമ്പുകൾ പുറത്തേയ്ക്ക്, മറഞ്ഞിരിക്കുന്ന അപകടം തിരിച്ചറിയാം

Image
  വേനൽ കടുക്കുമ്പോൾ പാമ്പുകൾ പുറത്തേയ്ക്ക്, മറഞ്ഞിരിക്കുന്ന അപകടം തിരിച്ചറിയാം സംസ്ഥാനത്ത് വേനൽ കടുക്കുകയാണ്. ചൂടിനെ നേരിടാൻ ജനങ്ങൾ പല വഴി തേടുമ്പോൾ മറിഞ്ഞിരിക്കുന്ന മറ്റൊരു അപകടം കൂടി നമുക്ക് മുൻപിലുണ്ട്. അത് പാമ്പുകളാണ്. മനുഷ്യർക്ക് പോലും സഹിക്കാൻ കഴിയാത്ത ഈ അന്തരീക്ഷത്തിൽ മാളങ്ങൾക്ക് ഉള്ളിൽ വസിക്കുന്ന പാമ്പുകൾ അതിലേറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.  അതുകൊണ്ട് തന്നെ തണുപ്പ് പ്രദേശങ്ങൾ തേടി ഇവ മാളങ്ങളിൽ നിന്നും പുറത്തിറങ്ങും. ‌ശീതരക്തമുള്ള ഉരഗങ്ങളായത് കൊണ്ടാണ് ഇവ തണുപ്പ് തേടി ഇറങ്ങുന്നത്. വീടുകളിലെ ചില ഇടങ്ങളാണ് വേനൽക്കാലത്ത് ഇവയ്ക്ക് സുരക്ഷിതത്വം. അവരുടെ സുരക്ഷിതത്വം മനുഷ്യർക്ക് മറഞ്ഞിരിക്കുന്ന അപകടം കൂടിയാണെന്ന് ബീസ്റ്റ് ഫോറസ്റ്റ് ഓഫീസറും ​സർക്കാർ അം​ഗീകൃത പാമ്പ് സംരക്ഷ കൂടിയായ ഡോ. റോഷ്നി ജി എസ് പറയുന്നു. 🟠വീടും വീടിന്റെ പരിസരവും വൃത്തിയായി സൂക്ഷിക്കുക. 🟠വീടിനോട് ചേർന്ന് നിൽക്കുന്ന മരങ്ങളും വള്ളി ചെടികളും ചാഞ്ഞ് കിടക്കുന്ന മരകൊമ്പുകളും ഉണ്ടെങ്കിൽ വെട്ടി മാറ്റണം. 🟠ചെടിച്ചട്ടികൾ, ഇൻഡോർ ആന്റ് ഔട്ട്ഡോർ പ്ലാന്റുകൾ എപ്പോഴും തണുപ്പ് നിറഞ്ഞ ഇടങ്ങളായത് കൊണ്ട് തന്നെ പ്രത്യേകം ശ്ര...

വിഷു ആഘോഷിക്കാൻ എത്തിയ നവവധു മരിച്ച നിലയില്‍, ഭർതൃവീട്ടിലേക്ക് പോകാൻ ഓട്ടോ വിളിച്ചുവരുത്തി, കുട്ടികൾക്ക് ഉടുപ്പുകളും വാങ്ങി, പിന്നാലെ കൃഷ്ണപ്രിയയുടെ വിയോഗം.

Image
കൊച്ചി: സ്വന്തം വീട്ടിൽ വിഷു ആഘോഷിക്കാന്‍ എത്തിയ നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിന് സമീപം ഇഞ്ചിക്കപ്പറമ്പിൽ കൃഷ്ണപ്രിയ (24) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയിൽ ശനിയാഴ്ച വൈകിട്ടാണ് കണ്ടത്. ഉടൻ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല. കഴിഞ്ഞ സെപ്റ്റംബർ 14ന് ആയിരുന്നു വിവാഹം. 2 മാസത്തെ അവധിക്ക് ശേഷം ഭർത്താവ് ശ്രീക്കുട്ടൻ വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു. ഈ മാസം 14ന് ആണ് കൃഷ്ണപ്രിയ സ്വന്തം വീട്ടിലെത്തിയത്. ഇന്നലെ തൃശൂരിലെ വീട്ടിലേക്ക് പോകാൻ ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയും ഏർപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് സഹോദരനൊപ്പം ഭക്ഷണം കഴിക്കുമ്പോഴും സന്തോഷവതിയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.. തൃശൂരിലെ ഭർതൃ സഹോദരിയുടെ കുട്ടികൾക്ക് നൽകാൻ കുട്ടിയുടുപ്പുകളും വാങ്ങിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായി ആലുവ ഇൻസ്പെക്ടർ കെ ജി ഗോപകുമാർ അറിയിച്ചു. ദുരൂഹതകളൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. ആലുവ ജില്ലാ ആശുപത്രിയിൽ വിശദമായ നടപടികള്‍ നടത്തി ബന്ധ...

പാപ്പിനിശ്ശേരി: ഗെയിറ്റ് കുഞ്ഞിപ്പള്ളി പാപ്പിക്കാം തോട് റോഡിൽ താമസിക്കുന്ന മുസ്തഫ( ലണ്ടൻ ) മരണപ്പെട്ടു.

Image
  പാപ്പിനിശ്ശേരി: ഗെയിറ്റ് കുഞ്ഞിപ്പള്ളി പാപ്പിക്കാം തോട് റോഡിൽ താമസിക്കുന്ന മുസ്തഫ( ലണ്ടൻ ) മരണപ്പെട്ടു. കബറടക്കം : വൈകിട്ട് കാട്ടിലെ പള്ളി കബർസ്ഥാനിൽ.

വടകരയിൽ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി

Image
 കോഴിക്കോട് വടകരയിൽ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ ആപ്പ് അല്ല മറ്റ് സാമ്പത്തിക ബാധ്യതകളാണെന്നാണ് പൊലീസ് പറയുന്നത്.  വിഷ്ണുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. വിഷ്ണുവിന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ പോലീസ് മൊഴി എടുക്കും. ഒളിവിൽ കഴിഞ്ഞ സമയം ആരെയൊക്കെ ബന്ധപ്പെട്ടു എന്നതും പൊലീസ് പരിശോധിക്കും. തിരോധാനത്തിന് പിന്നിൽ മറ്റ് സാമ്പത്തിക ബാധ്യതകളെന്ന് പൊലീസ് പറയുന്നത്. പതിനായിരം രൂപയാണ് 25കാരനായ വിഷ്ണു ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ, മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ലോൺ ആപ്പ് മാഫിയാ സംഘത്തിലുള്ളവർ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. ഇക്കഴിഞ്ഞ പതിമൂന്നിനാണ് ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ കാണാതായത്. 65000 രൂപ ലോണെടുത്തിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ആയെന്നും ആണ് വിഷ്ണു സഹോദരങ്ങൾക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നത്.

കണ്ണൂർ : റിട്ട. സി.ഐ. സുരേന്ദ്രൻ കല്ല്യാടൻ നിര്യാതനായി

Image
  കണ്ണൂർ: ഇരിട്ടി ആറളം സ്വദേശിയും പുന്നാട് താമസക്കാരനുമായ റിട്ട. സി.ഐ. സുരേന്ദ്രൻ കല്ല്യാടൻ (57) നിര്യാതനായി. എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.  പ്രമാദമായ നിരവധി കേസുകൾ തെളിയിച്ച ഉദ്ദ്യോഗസ്ഥനാണ്. ജില്ലയിലും പുറത്തും വിവിധ സ്‌റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആറളത്തെ പരേതരായ ഗോവിന്ദൻ നമ്പ്യാരുടെയും പാർവ്വതിയമ്മയുടെയും മകനാണ്. ഭാര്യ: പി.സി ശർമ്മിള മക്കൾ: ശ്രീലക്ഷ്‌മി (ആസ്‌റ്റർ മിംസ്, കാസർക്കോട് ) കാർത്തിക (ബി.ബി.എ വിദ്യാർത്ഥി, ബംഗ്ലുരു ) സഹോദരങ്ങൾ: രവീന്ദ്രൻ, ഹരീന്ദ്രൻ, ദേവി സുജാത കണ്ണൂർ വിജിലൻസ് സി.ഐ പി.സി. സഞ്ജയ് കുമാറിൻ്റെ സഹോദരി ഭർത്താവ് കൂടിയാണ് സുരേന്ദ്രൻ കല്ല്യാടൻ. നാളെ ( 21-4-26, ചൊവ്വാഴ്ച ) പുന്നാട് വീട്ടിൽ 11 മണി വരെ പൊതുദർശനം. ശേഷം മൃതദേഹം ആറളത്തെ തറവാട് വീട്ടിലേക്ക് കൊണ്ടുപോകുന്നതാണ്. സംസ്ക്കാര ചടങ്ങുകൾ തറവാട്ട് ശ്മശാനത്തിൽ നടക്കുന്നതാണ്.