Posts

Featured Post

പയ്യന്നൂരിൽസ്വകാര്യ ആശുപത്രി കാൻ്റീനിൽ തീ പിടിത്തം:അഗ്നിശമന സേനയുടെ ഇടപെടൽ വൻ ദുരന്തമൊഴിവാക്കി

Image
   പയ്യന്നൂർ : സ്വകാര്യ ആശുപത്രിയുടെ കാൻ്റീനിൽ തീപിടിച്ചത് വൻ ദുരന്തമായി മാറാതിരിക്കാൻ ഫയർഫോഴ്സിൻ്റെ സമയോചിതമായ ഇടപെടലിലുടെ കഴിഞ്ഞു. .പയ്യന്നൂർ മുകുന്ദ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള കാൻ്റീനിൽ തിങ്കളാഴ്ച രാത്രി8.45 മണിയോടെയാണ് അടുപ്പിന് സമീപത്തായി നിരത്തി വച്ച ഉണങ്ങിയ വിറകുകൾക്ക് തീ പിടിച്ചത്. കാൻ്റീൻ അടച്ച് നടത്തിപ്പുക്കാരൻ വീട്ടിൽ പോയ സമയത്താണ് തീ പടർന്നത്. അടുപ്പിൽ അണയാതെ കിടന്ന കനലിൽ നിന്നും ഉണങ്ങിയ വിറകിലേക്ക് തീപൊരി വീണ് കത്തിയതാകാമെന്നാണ് സംശയിക്കുന്നത്. സമീപത്തായി നാലോളം ഗ്യാസ് സിലിണ്ടറുകളും അടുക്കി വെച്ചിട്ടുണ്ടായിരുന്നു. തീയും പുകയും നിറഞ്ഞ അടുക്കളയിൽ സേനാംഗങ്ങൾ ശ്വസനോപാധികൾ ധരിച്ച് കയറിയ ഉടനെ സിലിണ്ടറുകൾ സുരക്ഷിതമായി പുറത്തെത്തിക്കുകയും നിമിഷ നേരം കൊണ്ട് തീ അണക്കുകയും ചെയ്തു. തീ പടർന്ന ഉടനെ സമീപവാസി ഫയർ എക്സ്റ്റിംഗ്യുഷർ ഉപയോഗിച്ചിരുന്നതു തീ പടരുന്നത് തടയാൻ സഹായിച്ചു. തീ പിടിച്ച ഉടനെ കണ്ടെത്തിയതും സിലിണ്ടറുകൾ സുരക്ഷിതമായി മാറ്റാൻ കഴിഞ്ഞതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.അസി .സ്റ്റേഷൻ ഓഫീസർ തോമസ് ഡാനിയേൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുരളി എൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സത്യ...

ഇടിമിന്നലേറ്റ് കാലിത്തൊഴുത്തില്‍ പശുക്കൾ ചത്തുവീണു ; പരിശോധിക്കാൻ കയറിയ ക്ഷീരകര്‍ഷകന് ഷോക്കേറ്റു ദാരുണാന്ത്യം.

Image
  ഇടിമിന്നലിനെതുടർന്ന് പശു കരയുന്നതുകേട്ട് കാലിത്തൊഴുത്തില്‍ കയറിയ ക്ഷീരകർഷകൻ ഷോക്കേറ്റുമരിച്ചു. ഇലിപ്പക്കുളം വട്ടയ്‌ക്കാട് പുത്തൻതറയില്‍ രാമകൃഷ്ണപിള്ള(72)യാണ് മരിച്ചത്.തൊഴുത്തിലെ ബള്‍ബിലേക്കുള്ള വയറില്‍ നിന്നാണ് ഷോക്കേറ്റത്. കഴിഞ്ഞ‌ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം. ഇടിമിന്നലേറ്റ് പശു കരയുകയും തുടർന്ന് ചത്തുവീഴുകയുമായിരുന്നു. ശബ്‌ദംകേട്ട് രാമകൃഷ്‌ണപിള്ള വീട്ടുമുറ്റത്തുള്ള കാലിത്തൊഴുത്തിലേക്ക് ഓടിച്ചെന്നു. ഈസമയം തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ കെട്ടിയിരുന്ന ബള്‍ബിലേക്കുള്ള വയറില്‍ നിന്ന് ഇദ്ദേഹത്തിന് ഷോക്കേല്‍ക്കുകയായിരുന്നു. പിന്നാലെ ചെന്ന മകള്‍ ഷീജയ്‌ക്ക് ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു. അർബുദരോഗബാധിതനായ രാമകൃഷ്‌ണപിള്ള ആറുവർഷമായി ചികിത്സയിലായിരുന്നു. വള്ളിക്കുന്നം പൊലീസ് തുടർനടപടികള്‍ സ്വീകരിച്ചു

കണ്ണപുരം : ഇടക്കേപ്പുറം തെക്ക് ഗുരുമഠം റോഡിന് സമീപം എം വി ശാന്ത (81) അന്തരിച്ചു.

Image
ഇടക്കേപ്പുറം തെക്ക് ഗുരുമഠം റോഡിന് സമീപം എം വി ശാന്ത (81) അന്തരിച്ചു.സംസ്കാരം  11 ന് പൊന്നച്ചി കൊവ്വൽ ശാന്തി തീരത്ത്.  കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ കാല പ്രവർത്തകൻ മാടവളപ്പിൽ കോരന്റെയും ചിയ്യയിയുടെയും മകളാണ് .  ഭർത്താവ്: പരേതനായ കഴുത്തോളൻ ഗോവിന്ദൻ. മക്കൾ തങ്കമണി, പ്രശാന്തൻ , പ്രമോദ് (ഷാർജ)പ്രജീഷ് (മെഡിക്കൽ സെയിൽസ് റപ്പ്) ,മരുമക്കൾ: മുകുന്ദൻ (അടുത്തില) , രജിത (ഇരിണാവ്) നിമിത, (കോത്തായി മുക്ക് ) സഹോദരങ്ങൾ: പരേതരായ കണ്ണൻ, നാരായണൻ , മാധവി, ശ്രീമതി, യശോദ, 

നോമ്പ് നോറ്റ്, വൈകീട്ട് കുടുംബത്തോടൊപ്പം നോമ്പ് തുറക്കാൻ കാത്തിരുന്ന 3 പ്രിയപ്പെട്ടവർ ഇനി ഓർമ്മ. വിശ്രമത്തിനിടെ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു.

Image
നോമ്പ് നോറ്റ്, വൈകീട്ട് കുടുംബത്തോടൊപ്പം നോമ്പ് തുറക്കാൻ കാത്തിരുന്ന 3 പ്രിയപ്പെട്ടവർ ഇനി ഓർമ്മ. വിശ്രമത്തിനിടെ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു ​കോഴിക്കോട്: പുതിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് 3 ചുമട്ടുതൊഴിലാളികൾ മരിച്ചു. പുതിയങ്ങാടി സ്വദേശികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദ് എന്ന തൊഴിലാളി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.. 'റംസാൻ നോമ്പായതിനാൽ ജോലി നേരത്തെ തീർത്ത് വീട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. രാവിലെ നേരത്തെ ജോലിക്ക് എത്തി ചുമടിറക്കിയ ശേഷം കെട്ടിടത്തിന്റെ വരാന്തയിൽ വിശ്രമിക്കുകയായിരുന്നു തൊഴിലാളികൾ.' ജബ്ബാർ, അഷ്റഫ്, ബഷീർ, കോയ, വിനോദ് എന്നിവർ ഒരുമിച്ചിരുന്ന വരാന്തയിലേക്കാണ് കെട്ടിടത്തിന്റെ മുകൾഭാഗത്തെ സ്ലാബ് പൊളിഞ്ഞുവീണത്. അപകടം നടന്ന ഉടനെ ജബ്ബാറിനെയും അഷ്റഫിനെയും കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബഷീറും മരണത്തിന് കീഴടങ്ങി...

തന്റെ ഭാര്യ മോഷണക്കേസിൽ അറസ്റ്റിലായി റിമാൻഡിലായതിനെ തുടർന്ന് മനോവിഷമത്താൽ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു.

Image
അഞ്ചൽ: തന്റെ ഭാര്യ മോഷണക്കേസിൽ അറസ്റ്റിലായി റിമാൻഡിലായതിനെ തുടർന്ന് മനോവിഷമത്താൽ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് മരിച്ചു. കൊല്ലം അഞ്ചൽ പടിഞ്ഞാറ്റിൻകര റഫീഖ് മൻസിലിൽ റഫീഖ് (41) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്.. ​ഞായറാഴ്ച ഉച്ചയോടെയാണ് റഫീഖ് വീട്ടിൽ വെച്ച് സ്വന്തം ശരീരത്തിൽ തീ കൊളുത്തിയത്. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ നാട്ടുകാരും, അഗ്നിരക്ഷാസേനയും ചേർന്ന് ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു.. 'കഴിഞ്ഞ ഫെബ്രുവരി 16ന് റഫീഖിന്റെ ഭാര്യ സബീനയെ മോഷണക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ചലിൽ നിന്ന് കുളത്തൂപ്പുഴയിലേക്ക് പോയ സ്വകാര്യ ബസിൽ വെച്ച് ഒരു കുഞ്ഞിന്റെ മുക്കാൽ പവൻ സ്വർണ്ണക്കൊലുസ് മോഷ്ടിച്ചെന്നായിരുന്നു പരാതി. പരിശോധനയിൽ സബീനയുടെ പക്കൽ നിന്ന് സ്വർണ്ണം കണ്ടെത്തുകയും തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.' ഭാര്യ ജയിലിലായതിനെ തുടർന്ന് റഫീഖ് കടുത്ത മാനസിക വിഷമത്തിലായിരുന്നു. സംഭവ ദിവസം മകനെ ഭാര്യവീട്ടിൽ കൊണ്ടുവിട്ട ശേഷം തിരികെ എത്തിയ റഫീഖ്, വീട്ടിൽ ആരുമില്ലാത്ത നേരത്ത് പെട്രോളൊഴിച്ച് തീ കൊളുത്ത...

എം.എൽ.എയുടെ ഇടപെടൽ; ഷാർജ ജയിലിൽ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശിനി നാട്ടിലെത്തി

Image
  ഷാര്‍ജ: ലക്ഷക്കണക്കിന് രൂപ ഏജന്റിന് നല്‍കി ഹൗസ്‌മൈഡ് വിസയെടുത്ത് പ്രൈവറ്റ് ജോലിക്ക് ഷാര്‍ജയിലെത്തിയ തൃശൂര്‍ അരിമ്പൂര്‍ സ്വദേശിനി രണ്ട് വര്‍ഷം ജോലി ചെയ്യുകയും പിന്നീട് വിസ അടിക്കാന്‍ അറബിക്കും ഏജന്റിനും കൂടി 9000 ദിര്‍ഹംസ് (2.20 ലക്ഷം ഇന്ത്യന്‍ രൂപ) മൊത്തം കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ വിസ അടിക്കാതെ അനധികൃതമായി ജോലി ചെയതുവരികയായിരുന്നു. ഇതിനിടയില്‍ അറബിയുടെ ഭാഗത്ത് നിന്ന് ബിന്ദു ഓടിപ്പോയതായി എമിഗ്രേഷനില്‍ പരാതി നല്‍കി.  വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയപ്പോള്‍ ഷാര്‍ജ പോലീസിന്റെ പ്രത്യേക നിരീക്ഷണ സംഘത്തിന്റെ ശ്രദ്ധയില്‍ പെടുകയും ഷാര്‍ജ പോലീസ് ബിന്ദുവിനെ അറസ്റ്റ് ചെയ്തു നിയമനടപടിക്ക് വിധേയമാക്കി. ബിന്ദുവിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് മണലൂര്‍ എം.എല്‍.എ മുരളി പെരുനെല്ലി വിഷയത്തില്‍ ഇടപെടുകയും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയോട് സഹായം അഭ്യര്‍ത്ഥിക്കുകയുമായിരുന്നു.  തുടര്‍ന്ന് അദ്ദേഹം നിയമപരമായ നീക്കങ്ങളിലൂടെ ഷാര്‍ജ പോലീസ് ജയില്‍ വിഭാഗവുമായി ബന്ധപ്പെടുകയും രണ്ട് ദിവസത്തിനകം ഔട്ട്പാസ് റെഡിയാക്കുകയും ഫ്‌...

തളിപ്പറമ്പിൽ കാറിന് തീപ്പിടിച്ച് യുവാവിന് പരിക്ക്

Image
തളിപ്പറമ്പിൽ കാർ സ്റ്റാർട്ട് ചെയ്യവെ തീപിടിച്ച് ബാങ്ക് ജീവനക്കാരന് ഗുരുതരം        തളിപ്പറമ്പ് : കാറിന് തീപിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. ലൂർദ്ദ് ആശുപത്രിയിൽ എത്തിച്ച ഇയാളെ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചു കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ തീ പടർന്നു പിടിക്കുകയായിരുന്നു. തളിപ്പറമ്പ് അർബൻ ബേങ്ക് ജീവനക്കാരൻ കീഴാറ്റൂരിലെ ധനേഷിനാണ് പൊള്ളലേറ്റത്.  നില ഗുരുതരമാണ്. കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ തീ പിടിക്കുകയായിരുന്നു. തളിപ്പറമ്പ് ദേശീയ പാതയോരത്ത് പുതിയ ബേങ്ക് കെട്ടിടം നിർമിക്കുന്നതിനടുത്ത് കീഴാറ്റൂർ റോഡിന് സമീപത്താണ് സംഭവം.  എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റതായി ആശുപത്രി അധികൃതർ പറഞ്ഞു.