Posts

Featured Post

മുയ്യം വരഡൂര് ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞവും ത്രിദിന മഹോത്സവവും ഏപ്രിൽ 23 മുതൽ മെയ് 3 വരെ.

Image
  തളിപ്പറമ്പ:മുയ്യം വരഡൂര് ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞവും ത്രിദിന മഹോത്സവവും ഏപ്രിൽ 23 മുതൽ മെയ് 3 വരെ ആഘോഷിക്കുമെന്ന് ഭരണസമിതി ട്രഷറർ പുരുഷോത്തമൻ പാലേരി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഭാഗവത വാചസ്പതി വാച്ച വാദ്ധ്യാർ കരിവെള്ളൂർ സുബ്രഹ്മണ്യൻ നമ്പൂതിരി ആണ് യജ്ഞാചാര്യൻ.  മെയ് 1ന് രാവിലെ 6 മണി മുതൽ രാമായണ യജ്ഞവും മെയ് 2ന് രാവിലെ 8 മണി മുതൽ ദേവീമാഹാത്മ്യ പാരായണവും നടക്കും . ഉച്ചക്ക് 3 മണിക്ക് തായമ്പക, വൈകുന്നേരം  4 മണിക്ക് മോതിരം വെച്ച് തൊഴൽ,  4.30 ന്‌ തിടമ്പ് നൃത്തോത്സവം (ബ്രഹ്മശ്രീ ഡോ: ധനഞ്ജയഭട്ട് മധുർ ). മെയ് 3 ന് ഉച്ചക്ക് വരഡുര് ചാമുണ്ഡേശ്വരി സ്ഥാനത്ത്  കെട്ടികലശം.വാർത്താ സമ്മേളനത്തിൽപി വി സുനിൽ കുമാർ, കെ വിനോദ് , സി വി രഘു ,പി ഗംഗാധരൻ എന്നിവരും പങ്കെടുത്തു.

ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത് പറശ്ശിനിക്ക്

Image
  കണ്ണൂർ : ഗായികയും ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ജില്ലാ സെക്രട്ടറിയുമായിരുന്ന ബിന്ദു സജിത്ത് കുമാറിൻ്റെ സ്മരണാർത്ഥം അവാക് ഏർപ്പെടുത്തിയ ബിന്ദു സജിത്ത് കുമാർ ഗാനശ്രേഷ്ഠ പുരസ്കാരത്തിന് ഗായകൻ പ്രശാന്ത് പറശ്ശിനിയെ തിരഞ്ഞെടുത്തു. ഫലകവും പൊന്നാടയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ബിന്ദുസജിത്ത് കുമാറിൻ്റെ രണ്ടാം ചരമവാർഷികദിനമായ ഏപ്രിൽ 24 ന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് തളാപ്പ് സംഗീത കലാക്ഷേത്രത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ച് പ്രശാന്ത് പറശ്ശിനിക്ക് പുരസ്കാരം നൽകും. പുരസ്കാരദാനം ക്ഷേത്ര കലാ അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് സി. രാമചന്ദ്രൻ നിർവഹിക്കും

പാപ്പിനിശ്ശേരി റെയിൽ വേ സ്റ്റേഷന് സമീപം താമസിക്കുന്ന പാറോൽ ഹൌസിൽ യശോദ കെ നിര്യാതയായി

Image
  പാപ്പിനിശ്ശേരി റെയിൽ വേ സ്റ്റേഷന് സമീപം താമസിക്കുന്ന പാറോൽ ഹൌസിൽ യശോദ കെ 93 വയസ്സ്  നിര്യാതയായി  ഭർത്താവ് :പറോൽ നാരായണൻ (പരേതൻ ) മക്കൾ :പവിത്രൻ, പ്രേമലത, പുഷ്പലത, ശ്രീലത, മരുമക്കൾ :സജിത, പദ്മനാഭൻ, ബാലൻ , കൃഷ്ണൻ  സംസ്ക്കാരം ഇന്ന് ബുധൻ ഉച്ചക്ക് 1 മണിക്ക് പാപ്പിനിശ്ശേരി ഹാജിറോഡ് സമുദായ സ്മശാനത്തിൽ

ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു, തകർന്ന കാർ വെട്ടിപ്പൊളിച്ചു പുറത്തെടുത്തിട്ടും രക്ഷിക്കാനായില്ല, പിഞ്ചുമക്കളും അമ്മയും തീവ്രപരിചരണ വിഭാഗത്തിൽ...

Image
  ആയൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു, തകർന്ന കാർ വെട്ടിപ്പൊളിച്ചു പുറത്തെടുത്തിട്ടും രക്ഷിക്കാനായില്ല, പിഞ്ചുമക്കളും അമ്മയും തീവ്രപരിചരണ വിഭാഗത്തിൽ... ​കോഴഞ്ചേരി: വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. കോഴഞ്ചേരി കിഴക്കേവലിയ വീട്ടിൽ നൈനാൻ വർഗീസ് (60), വാഹനം ഓടിച്ചിരുന്ന മകൻ റോബിൻ നൈനാൻ (33) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നൈനാൻ വർഗീസിന്റെ ഭാര്യ റോസി നൈനാൻ, റോബിന്റെ മക്കളായ ആദം, അഥീൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.. ചൊവ്വാഴ്ച വൈകിട്ട് ആയൂർ പാലത്തിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരം ഹാപ്പി ലാൻഡ് സന്ദർശിച്ച് മടങ്ങുകയായിരുന്നു കുടുംബം. കോഴഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കാറും, തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിയ റോബിനെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. രക്ഷാപ്രവർത്തകർ കാർ വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്...

തൃശൂരിലെ പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനം: 12 പേരുടെ മരണം സ്ഥിരീകരിച്ചു

Image
  തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. 12 പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ​ഗുരുതരമാണ്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നിരവധി തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് ലഭ്യമാകുന്ന വിവരം.തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുകയാണ്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്. പടക്ക നിർമാണ ശാലയിൽ എത്ര പേർ ജോലിക്ക് ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല. പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തു.

തിരൂരിനെ നടുക്കിയ ദുരന്തം, പിതാവ് പള്ളിയിൽ പോയ സമയം നോക്കി മകനെയും ചേർത്തുപിടിച്ച് കിണറ്റിൽ ചാടി ജീവനൊടുക്കി, ഉമ്മയുടെ വേർപാട് ഏൽപ്പിച്ച കടുത്ത മനോവിഷമം എന്ന് നിഗമനം...

Image
  തിരൂർ: മലപ്പുറം തിരൂർ എഴൂരിൽ അമ്മയെയും ഒന്നര വയസ്സുകാരനായ മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന, മകൻ അമൻ മാലിക് എന്നിവരാണ് ജീവനൊടുക്കിയത് ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് ഇർഫാനയുടേതെന്ന് കരുതുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.. ഇന്നലെ ഉച്ചയോടെയാണ് ഇർഫാനയെയും, കുഞ്ഞിനെയും വീട്ടിൽ നിന്ന് കാണാതാകുന്നത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ വിശദമായ തിരച്ചിലിനൊടുവിൽ വൈകിട്ടോടെ വീടിന് സമീപത്തെ കിണറ്റിൽ കണ്ടെത്തുക ആയിരുന്നു. ഫയർഫോഴ്സും, പൊലീസും എത്തിയാണ് ഇവരെ പുറത്തെടുത്തത്. 4 മാസം മുൻപ് സ്വന്തം ഉമ്മ മരിച്ചതിന്റെ കടുത്ത മനോവിഷമത്തില്‍ ആയിരുന്നു ഇർഫാനയെന്ന് പൊലീസ് പറയുന്നു. കുടുംബത്തോടൊപ്പം ഉംറ നിർവഹിച്ച് കഴിഞ്ഞ 15ാം തീയതിയാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയത്. വിദേശത്തായിരുന്ന പിതാവ് ഇബ്രാഹിം കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. അദ്ദേഹം പള്ളിയിൽ പോയ സമയത്തായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്.. കോഴിക്കോട് സ്വദേശി റാഫിയാണ് ഇർഫാനയുടെ ഭർത്താവ്. തിരൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു..

പ്രസംഗവേദിയിൽ കുഴഞ്ഞുവീണു, പിന്നാലെ മരണം, പ്രബന്ധം അവതരിപ്പിക്കാന്‍ എത്തിയ മലപ്പുറം സ്വദേശിനിക്ക് പാലക്കാട്ട് ദാരുണാന്ത്യം, കണ്ണീരോടെ വിടപറഞ്ഞ് ക്യാമ്പസ്...

Image
  പ്രസംഗവേദിയിൽ കുഴഞ്ഞുവീണു, പിന്നാലെ മരണം, പ്രബന്ധം അവതരിപ്പിക്കാന്‍ എത്തിയ മലപ്പുറം സ്വദേശിനിക്ക് പാലക്കാട്ട് ദാരുണാന്ത്യം, കണ്ണീരോടെ വിടപറഞ്ഞ് ക്യാമ്പസ്... മലപ്പുറം: പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കോളജ് വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. വളാഞ്ചേരി ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ബയോടെക്നോളജി വിദ്യാർഥിനിയായ തിരൂർ പറവണ്ണ സ്വദേശിനി ഷെഫീഖയാണ് (20) മരിച്ചത്. ഇന്റേൺഷിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒരു എൻജിനിയറിങ് കോളജിൽ പ്രബന്ധം അവതരിപ്പിക്കുന്നതിന് ഇടെയായിരുന്നു കുഴഞ്ഞുവീണത്. സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂർ ടൗണിലെ ഓട്ടോ ഡ്രൈവറായ പറവണ്ണ പാലക്കാവളപ്പിൽ ഷംസുദ്ദീന്റെയും ഷെരീഫയുടെയും മകളാണ്..