Posts

Featured Post

ചക്കരക്കൽ : നവജാത ശിശുവിനെവിൽപ്പന നടത്തിയ സംഭവം; ചക്കരക്കൽ പോലീസും പ്രതികളുടെഅറസ്റ്റ് രേഖപ്പെടുത്തി, കസ്റ്റഡി അപേക്ഷ നൽകും

Image
   ചക്കരക്കൽ : നവജാത ഗിശുവിനെവിൽപ്പന നടത്തിയ സംഭവത്തിൽ ചക്കരക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലാ, കോട്ടയം ജയിലുകളിൽ എത്തിയാണ് ചക്കരക്കൽ പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾക്കായി ചക്കരക്കൽ പോലീസ് കസ്റ്റഡി അപേക്ഷയും നൽകും.പ്രതികളായ തമിഴ്നാട് സ്വദേശി മുപ്പിലി രാജ, വാഗമൺ സ്വദേശി അപർണ, കൊല്ലം പരവൂർ സ്വദേശി അനീന തസ്നി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കോട്ടയം തീക്കോയിയിൽ അസം സ്വദേശിയായ ഗർഭിണിയെ തടവിലാക്കി നവജാതശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണ് കുട്ടികളെ വിൽക്കുന്ന സംഘത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. വീട്ടുകാർ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതോടെയാണ് അസം സ്വദേശിയായ ഗർഭിണി കോട്ടയം തീക്കോയിയിലെ കേന്ദ്രത്തിലെത്തിയത്. സാമൂഹികമാധ്യമങ്ങൾ വഴിയാണ് യുവതി ഈ കേന്ദ്രം കണ്ടെത്തിയത്. പ്രസവിക്കാനുള്ള സൗക...

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 22കാരി മരിച്ചു.

Image
  വെള്ളരിക്കുണ്ട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 22കാരി മരിച്ചു. കടുമേനി പട്ടേങ്ങാനത്തെ പാപ്പിനി വീട്ടിൽ രവിയുടെ മകൾ പി.ആർ. രഞ്ജിത (22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയായിരുന്നു മരണം. നാലുദിവസം മുമ്പാണ് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് രഞ്ജിതയെ പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ടെക്സ്റ്റൈൽ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു രഞ്ജിത. മാതാവ്: ഓമന. സഹോദരങ്ങൾ: രമ്യ, രഞ്ജു, രമിത, രാഹുൽ.

ഹൃദയാഘാതം; കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശി ബഹ്റൈനിൽ മരിച്ചു.

Image
  കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശി ഗൾഫിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കാഞ്ഞങ്ങാട് മീനാപ്പിസ്ഹദ്ദാദ് നഗർ സെറാമി പള്ളിക്ക് സമീപം താമസിക്കുന്ന അഷ്റഫ് (45) ആണ് മരിച്ചത്. രാവിലെ ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽഎത്തിച്ചെങ്കിലും ഹൃദയാഘാതം ഉണ്ടായി മരണംസംഭവിക്കുകയായിരുന്നു. 15 വർഷത്തിലേറെയായി ബഹ്റൈനിൽ ജോലി ചെയ്തുവരികയായിരുന്നു. ആവിയിൽ സ്വദേശി മജീദിന്റെ മാക്സി ഹോൾസെയിൽ ഷോപ്പിൽജോലിചെയ്തുവരികയായിരുന്നു. പിതാവ്: ലത്തീഫ്. മാതാവ്: പരേതയായ ബീവി. ഭാര്യ: സാബിത. ഏക മകൾ: ഷിഫാന (വിദ്യാർത്ഥിനി). സഹോദരങ്ങൾ: മജീദ്, ഇസ്മായിൽ, റാഷിദ്. മയ്യിത്ത്നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

ബേക്കൽ : മാലിന്യക്കൂമ്പാരത്തിൽ നിന്ന് സ്വർണ്ണമാലയും പണവും; ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ.

Image
  ബേക്കൽ: മാലിന്യത്തിനിടയിൽ കണ്ടുകിട്ടിയ രണ്ട് പവൻ സ്വർണമാലയും മുപ്പതിനായിരത്തിലധികം രൂപയും ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ മാതൃകയായി. പള്ളിക്കര പഞ്ചായത്ത് 10, 11 വാർഡുകളിലെ ഹരിതകർമ സേനാംഗങ്ങളായ കമല എൻ.യും മമതയുമാണ് സത്യസന്ധതയുടെ മാതൃകയായത്. പൊയിനാച്ചി പറമ്പിലെ കൃഷ്ണന്റെ വീട്ടിൽനിന്ന് മാലിന്യം ശേഖരിക്കുന്നതിനിടെയാണ് ഇവർക്ക് സ്വർണവും പണവും ലഭിച്ചത്. ശേഖരിച്ച മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടെ പഴകിയ ഒരു ചെറിയ സഞ്ചി ശ്രദ്ധയിൽപ്പെട്ടു. സഞ്ചി തുറന്ന് പരിശോധിച്ചപ്പോഴാണ് കടലാസിൽ പൊതിഞ്ഞ പേഴ്സിൽ സൂക്ഷിച്ചിരുന്ന സ്വർണമാലയും മറ്റൊരു കടലാസിൽ പൊതിഞ്ഞ നിലയിൽ പണവും കണ്ടെത്തിയത്. കൃഷ്ണന്റെ ഭാര്യ ജാനകി അടുത്തിടെ മരിച്ചിരുന്നു. ജാനകി ഉപയോഗിച്ചിരുന്ന സഞ്ചിയിൽ ചീർപ്പ്, പൗഡർ തുടങ്ങിയ സാധനങ്ങളുണ്ടായിരുന്നു. ഇത് മാലിന്യക്കൂട്ടത്തിലേക്ക് മാറ്റിയതായിരുന്നു. സഞ്ചി പരിശോധിച്ചില്ലായിരുന്നെങ്കിൽ വിലപിടിപ്പുള്ള സ്വർണവും പണവും മാലിന്യത്തോടൊപ്പം നഷ്ടപ്പെടുമായിരുന്നു. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കണ്ടെത്തിയ സ്വർണവും പണവും ഹരിതകർമ സേനാംഗങ്ങൾ ഉടൻ തന്നെ ഗൃഹനാഥനായ കൃഷ്ണന് കൈമാറി. ഹരിതകർമ സേനാംഗങ്ങളുട...

മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിന് 17 വയസുകാരൻ നാടുവിട്ടതായി പരാതി

Image
  തലശേരി : പെരിങ്ങത്തൂരിൽ കത്തെഴുതിവച്ച് പതിനേഴ് വയസുകാരൻ നാടുവിട്ടതായി പരാതി. പ്ലസ് ടു വിദ്യാർത്ഥിയെയാണ് കാണാതായത്. `ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്. മൊബൈൽ ഗെയിം പതിവാക്കിയത് വിലക്കിയതോടെയാണ് വിദ്യാർത്ഥി നാടുവിട്ടത്. കുട്ടിയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി വെച്ചിരുന്നു എന്ന് അച്ഛൻ പറയുന്നു. കുട്ടി വീട് വിട്ട് ഇറങ്ങുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മൂന്നുദിവസം മുൻപാണ് കാണാതായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

തെരുവുവിളക്കിൽ നിന്നും വൈദ്യുതാഘാതം, സംരക്ഷണം നൽകി യുവാക്കൾ

Image
  നാറാത്ത്: നാറാത്ത് രണ്ടാം വാർഡ് തൃക്കൺമഠം ശിവക്ഷേത്രത്തിന് സമീപത്തെ തെരുവ് വിളക്ക് മഴ സമയങ്ങളിൽ ഓൺ ചെയ്യുമ്പോൾ വൈദ്യുതി ആഘാതം ഏൽക്കാതിരിക്കുന്നതിന് സമീപത്തെ യുവാക്കൾ സംരക്ഷണം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ മഴ സമയത്ത് തെരുവ് വിളക്ക് ഓൺ ചെയ്ത പ്രദേശ വാസികളായ അതുൽ കെ വി, സമീപത്ത് കച്ചവടം നടത്തുന്ന പള്ളിക്കണ്ടി രാജീവൻ എന്നിവർക്കാണ് ഷോക്കേറ്റത്. തുടർന്ന് അതുൽ, ജിഷ്ണു, രാജീവൻ എന്നിവർ ചേർന്നാണ് സൽകർമ്മം ചെയ്തത്. നിരവധി തവണ വാർഡ് മെമ്പറുടെ ആവശ്യപ്പെട്ടെങ്കിലും കാര്യമായ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല എന്നും ഇവർ പറഞ്ഞു.

കാസർഗോഡ് : നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കാസർഗോഡ് സ്വദേശി ഐജ ആർ മഹേഷിന്റെ സഹോദരൻ മരിച്ച നിലയിൽ.

Image
   ഒന്നിനു പുറകെ ഒന്നായി എത്തിയ ദുരന്തങ്ങളുടെ ആഘാതത്തിൽ കണ്ണീരണിഞ്ഞ് ഒരു കുടുംബം. നീറ്റ് പരീക്ഷാ പുനഃപരിശീലനത്തിനിടെ മനോവിഷമത്താൽ ജീവിതം അവസാനിപ്പിച്ച കാസർകോട് സ്വദേശി ഐജ മഹേഷിൻ്റെ വേർപാടിന് പിന്നാലെ സഹോദരൻ അർജുനും (24) വിടവാങ്ങി. മംഗളൂരുവിലെ ഹോട്ടൽ മുറിയിലാണ് ദുബായിൽ നിന്നും കഴിഞ്ഞ ദിവസം നാടണഞ്ഞ അർജുനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് പള്ളിക്കര മുക്കുട്ട് സ്വദേശിയായ അർജുൻ ദുബായിൽ ഓട്ടോ മൊബൈൽ എഞ്ചിനീയറായി ജോലി ചെയ്തു‌ വരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്‌ചയാണ് അർജുൻ ദുബായിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് ബജ്പെയ്ക്കടുത്തുള്ള മരവൂരിലെ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയായിട്ടും മുറി തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. പോലീസും ബന്ധുക്കളും സ്ഥലത്തെത്തി വാതിൽ തുറന്നപ്പോഴാണ് ദാരുണമായ കാഴ്ച കണ്ടത്.