Posts

Featured Post

പാമ്പുരുത്തി പാലം യാഥാർത്ഥ്യമാക്കുക ; പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

Image
  മലപ്പുറം : കണ്ണൂർ ജില്ലയിലെ പാമ്പുരുത്തി ദ്വീപിനെ മടത്തികൊവ്വലുമായി ബന്ധിപ്പിക്കുന്ന പുതിയ പാലം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാമ്പുരുത്തി ശാഖ മുസ് ലിം ലീഗ് നേതാക്കൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറിന് നിവേദനം നൽകി. പുതിയ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നേരത്തേ സാധ്യത പഠനം നടത്തുകയും നാട്ടുകാർ സ്ഥലം വിട്ടുനൽകുകയും ചെയ്തിരുന്നു. എന്നാൽ ഫണ്ട് ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പദ്ധതി പാതി വഴിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.  യു.ഡി.എഫ് സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയതോടെ പുതിയ പാലം എന്ന സ്വപ്നം യഥാർത്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. പുതിയ പാലത്തിന്റെ ആവശ്യകതയെ കുറിച്ച് മന്ത്രിയെ നേതാക്കൾ ബോധ്യപ്പെടുത്തി. പാലം നിർമാണം അനുഭാവപ്പൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി. മുസ് ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, പാമ്പുരുത്തി ശാഖ പ്രസിഡണ്ട് എം ആദം ഹാജി, ജനറൽ സെക്രട്ടറി കെ.പി അബ്ദുൽസലാം, കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ മൻസൂർ പാമ്പുരുത്തി, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് കുഞ്ഞി, എം അനീസ് മാസ്റ്റർ എന്നിവർ നിവേ...

കാസർകോട് ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കി: ഭർതൃമാതാവ് മാനസികമായി പീ‍ഡിപ്പിച്ചെന്ന് പരാതിയുമായി ബന്ധുക്കൾ

Image
  കാസർകോട്: ആദൂർ പള്ളപ്പാടിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തു. കർണാടക പുത്തൂർ സ്വദേശി സെറീന (27)യെ ആണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർതൃമാതാവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രം​ഗത്തെത്തി. കുട്ടികൾ ഉണ്ടാകത്തതിന്റെ പേരിൽ ഭർതൃമാതാവിന്റെ മാനസിക പീഡനം ഉണ്ടായിരുന്നു എന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.ഭർത്താവിനോടൊപ്പം താമസിക്കുന്ന സെറീനയെ പള്ളപ്പാടിയിലെ വീടിനോട് ചേർന്നുള്ള ഷെഡിലാണ് കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൾക്കാരുടെ മുന്നിൽ അപമാനിക്കാറുണ്ടെന്നും പരാതിയുണ്ട്. മാനസിക പീഡനം സഹിക്കാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്തതെന്ന് സെറീനയുടെ സഹോദരൻ അബ്‌ദുൾ റഹ്മാൻ പറഞ്ഞു.മരണത്തിൽ ദുരൂഹത ഉണ്ടെന്നു ചൂണ്ടിക്കാട്ടി ആദൂർ പോലീസിൽ പരാതി നൽകി.സെറീന മരണപ്പെട്ട വിവരം ഭർത്താവിന്റെ വീട്ടുകാരാണ് ഫോൺ മുഖേന യുവതിയുടെ ബന്ധുക്കളെ അറിയിച്ചത്. സംഭവത്തിൽ ആദൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിനെത്തിയ മുംബൈമോഡല്‍ പാറമടയിൽ മുങ്ങി മരിച്ചു

Image
  ആലുവ :പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡല്‍ മുങ്ങി മരിച്ചു. ഡല്‍ഹി അംബേദ്കര്‍ നഗര്‍ സ്വദേശി ദിയാന്‍ഷു ജോഷിയാണ് മരിച്ചത്. പാറമടയിലെ വെള്ളക്കെട്ടില്‍ നീന്താന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തുണിമിലിന്റെ പരസ്യ ചിത്രീകരണത്തിനാണ് പെരുമ്പാവൂരില്‍ എത്തിയത്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതിന് മുന്‍പും ഇതേ പാറമടയില്‍ യുവാക്കള്‍ മരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടർന്ന് പാറമടയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.

വീണാജോർജും കുടുംബവും സഞ്ചരിച്ചിരുന്നവാഹനം അപകടത്തിൽ പ്പെട്ടു

Image
  കൊല്ലം: മുൻ മന്ത്രി വീണാ ജോർജുംകുടുംബവുംസഞ്ചരിച്ചിരുന്നകാർഅപകടത്തിൽപ്പെട്ടു. കൊല്ലം മടത്തറക്ക് സമീപമാണ് സംഭവം. പത്തനംതിട്ടയിൽ നിന്നു തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് അപകട‌മുണ്ടായത്. കനത്ത മഴയെ തുടർന്ന് വാഹനം തെന്നി മാറിയതാണ് അപകടകാരണം.നിയന്ത്രണംവിട്ട കാർ സമീപത്തു പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിൽ ഇടിക്കുകയും തുടർന്ന് അടുത്തുള്ള ഒരു പോസ്റ്റിൽ ഇടിച്ചുനിൽക്കുകയുമായിരുന്നു. വീണാജോർജുംകുടുംബാംഗങ്ങളുംനിസാരപരിക്കുകളോടെ രക്ഷപെട്ടു. നിലവിൽ കുടുംബംമറ്റൊരുവാഹനത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

മലയാളി അഭിഭാഷക ബെംഗളൂരുവിൽ മരിച്ചനിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം

Image
  ബെംഗളൂരു :മലയാളി അഭിഭാഷകയെ മത്തിക്കരെയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി തെക്കേടത്ത് വീട്ടിൽ ജോയിയുടെ മകൾ അനുഷ ജോയ് (28) ആണ് മരിച്ചത്. 2 മാസം മുൻപാണ് ഇവർ ബെംഗളൂരുവിലെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം യശ്വന്തപുര പൊലീസിൽ പരാതി നൽകി. മൃതദേഹം എം.എസ് രാമയ്യ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മാതാവ്: ലിൻസി.

കണ്ണൂരിലേയുംകോഴിക്കോട്ടേയും ഇ ഡി റെയ്ഡ്അവസാനിച്ചു;ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു

Image
  കണ്ണൂര്‍ : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെയും മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് അവസാനിച്ചു.റെയ്ഡ് വിവരമറിഞ്ഞ് കണ്ണൂരില്‍ പിണറായിയുടെ വീടിന് മുന്നിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഇഡി ഉദ്യോഗസ്ഥരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും കൂവി വിളിച്ചു. ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഇ ഡിയുടെ മൂന്ന്വാഹനങ്ങളുടെയും ചില്ലുകള്‍ പൂര്‍ണമായി തകര്‍ത്തു കോഴിക്കോട് മുഹമ്മദ് റിയാസിന്റെ വീടിന് മുന്നിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഇഡി ഉദ്യോഗസ്ഥരുടെ കാര്‍ തടഞ്ഞെങ്കിലും നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. അതേ സമയം പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് തുടരുകയാണ്. ഇരുവരുടേയും വസതികളടക്കം 12 ഓളം ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നുണ്ട്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്.

കണ്ണൂർ നഗരത്തിൽ ബസും സ്‌കൂട്ടറും കൂടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

Image
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ബസും സ്‌കൂട്ടറും കൂടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശിയും ഇപ്പോൾ തോട്ടട വട്ടക്കുളം ഹൈറൂസ് നിവാസിൽ താമസക്കാരനുമായ മുഹമ്മദ് റാഷിദിൻ്റെ മകൻ പി മുഹമ്മദ് റബീഹ് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ കണ്ണൂർ നഗരത്തിൽ ആശീർവാദ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റബീഹിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത സുഹൃത്ത് ഫെബിനും അപകടത്തിൽ പരിക്കേറ്റു.