Posts

Featured Post

നാറാത്ത് ആലിങ്കീഴിൽ സ്വദേശി അജ്മൽ മരണപ്പെട്ടു.

Image
  നാറാത്ത് ആലിങ്കീഴിൽ സ്വദേശി അജ്മൽ 28 വയസ്സ്  മരണപ്പെട്ടു. കണ്ണാടിപ്പറമ്പ് അമ്പലകുളത്തിൽ അപകടത്തിൽ പെടുകയായിരുന്നു. (നാറാത്ത് വാചാപുറത് താമസിക്കും ചിറ്റാരിക്കാൽ കമാൽകായുടെ മകളുടെ മകൻ ആണ് )  ഉപ്പ :മുഹമ്മദ്‌ കുഞ്ഞി ദുബായ് (അമീന കൂൾഹോം ) ഉമ്മ : അസ്മ ബീവി. സഹോദരങ്ങൾ : അഫ്സൽ, അമീന, ഇരുവരും വിദ്യാർത്ഥികൾ. കബറടക്കം നാളെ വ്യാഴം നാറാത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ.

കണ്ണൂർ നഗരത്തിൽ സ്‌കൂൾ ബസ് തകർത്ത നിലയിൽ.

Image
  കണ്ണൂർ പയ്യാമ്പലം ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ബസ്സിൻ്റെ ചില്ലുകളാണ് തകർത്തത്. കെ സുധാകരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസ്സാണ് രാവിലെ ആറോടെ തകർത്ത നിലയിൽ കണ്ടെത്തിയത്. സ്‌കൂൾ കെട്ടിടത്തിൻ്റെ ജനൽ ചില്ലും തകർത്തിട്ടുണ്ട്. സ്‌കൂൾ അധികൃതരുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ച് വരികയാണ്. കുട്ടികളെ കൊണ്ടുപോയി ഇറക്കിയ ശേഷം സ്‌കൂൾ കോംപൗണ്ടിൽ നിർത്തിയിട്ട ബസ്സാണ് തകർത്തത്

നടുവിലിൽ കന്നുകുട്ടിയുടെ ചവിട്ടേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

Image
  ആലക്കോട്: നടുവിലിൽ കന്നുകുട്ടിയുടെ ചവിട്ടേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വിളക്കന്നൂർ ഓർക്കയത്തെ ചൊള്ളംമാക്കൽ ജോയി(65) ആണ് മരിച്ചത്. കഴിഞ്ഞദിവസം വീട്ടുപറമ്പിൽ വച്ചാണ് ജോയി വളർത്തുന്ന കന്നുകുട്ടിയുടെ ചവിട്ടേറ്റത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

മയ്യിലിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ വിഭാഗം പരിശോധന നടത്തി

Image
  മയ്യിൽ: മയ്യിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മയ്യിൽ ടൗണിലെ ഹോട്ടൽ, കൂൾ ബാർ, മറ്റ് ഭക്ഷ്യവിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നിയമലംഘനങ്ങൾ നടത്തിയവർക്ക് നോട്ടീസ് നൽകി പിഴയിട്ട് തുടർനടപടി സ്വീകരിച്ചു. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ സാക്കിർ ഹുസൈൻ പി വി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രുതി സുരേഷ് എന്നിവർ നേതൃത്വം നൽകി.

തൊണ്ടയിൽ മീൻ മുള്ള് തറച്ചതിനെ തുടർന്ന് നടത്തിയ ചികിത്സയിൽ പിഴവെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസ്

Image
  കണ്ണൂർ: തൊണ്ടയിൽ മീൻ മുള്ള് തറച്ചതിനെ തുടർന്ന് നടത്തിയ ചികിത്സയിൽ പിഴവ് പറ്റിയെന്നും പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടുവെന്നുമുള്ള പരാതിയിൽ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിലെ ഡോ. ഗൗരവിനെതിരെ (35) ആണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. കാസർകോട് പിലിക്കോട് ഏച്ചിക്കോവിൽ സ്വദേശി പി.വി സാവിത്രിയാണ് പരാതിക്കാരി. കഴിഞ്ഞ ജൂൺ 16നാണ് തൊണ്ടയിൽ മീൻ മുള്ള് തറച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. തൊണ്ടയിലെ പരിക്ക് ഭേദമാകാത്തതിനാൽ തുടർ ചികിത്സ തേടേണ്ടി വന്നതായും സാവിത്രി കണ്ണൂർ ഡിഐജിക്ക് നൽകിയ പരാതിയിൽ പറയുന്നു. പ്രിലിമിനറി എൻക്വയറിക്ക് ശേഷമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കണ്ണൂരിലെ 925 സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന; 94 കടകൾക്ക് നോട്ടീസ്ഒരു ബേക്കറി യൂണിറ്റ് അടച്ചു പൂട്ടാൻ നിർദേശം

Image
  കണ്ണൂർ: കണ്ണൂർജില്ലയിൽ ഭക്ഷ്യ-ജലജന്യ പകർച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ 103 സ്ക്വാഡുകൾ ജില്ലയിലെ വിവിധ ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, ജ്യൂസ് കടകൾ, തട്ടുകടകൾ, സോഡ- സോഫ്റ്റ് ഡ്രിങ്ക്- ഐസ് ഉൽപാദക കടകൾ ഉൾപ്പെടെ 925 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച ഇരിവേരി മേഖലയിലെ ഒരു ബേക്കറി ഉൽപാദക യൂണിറ്റ് അടച്ചുപൂട്ടാൻ നിർദേശം നൽകി. യൂണിറ്റിന് ജലഗുണനിലവാര സർട്ടിഫിക്കറ്റോ ജീവനക്കാരുടെ ഹെൽത്ത്‌ കാർഡോ ഉണ്ടായിരുന്നില്ല. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യൽ, ശുചിത്വക്കുറവ്, മലിന ജലം പുറത്തേക്ക് ഒഴുക്കിവിടൽ, മാലിന്യം ശരിയായി സംസ്ക്കരിക്കാതിരിക്കൽ, പകർച്ച വ്യാധി പടരുന്ന സാഹചര്യം സൃഷ്ടിക്കൽ, ഹെൽത്ത് കാർഡ്, ലൈസൻസ്, ജലഗുണനിലവാര സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കൽ എന്നീ ന്യൂനതകൾ കണ്ടെത്തിയ 94 കടകൾക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരമുള്ള ലീഗൽ നോട്ടീസ് നൽകി. പൊതുസ്ഥലത്തെ പുകവലി നിയമ ലംഘനത്തിനും പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്തതിനും 11600 രൂപ കോട്പ ആക്ട് പ്രകാരം പിഴ ഈടാക്കുകയും ചെയ്തു. ഭക്ഷ്യശ...

വിജയ് ദഹങ്ക എവിടെ? ഇരിട്ടി വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിയെ കാണാതായിട്ട് രണ്ടാഴ്ച; ഡ്രോൺ തെരച്ചിലും പരാജയം

Image
  ഇരിട്ടി: ഇരിട്ടി അയ്യങ്കുന്ന് വാളത്തോട് വനമേഖലയിൽ ജാർഖണ്ഡ് സ്വദേശിയായ വിജയ് ദഹങ്കയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. ഡ്രോണുകൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഉൾവനത്തിൽ വരെ തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കുറിച്ച് യാതൊരു വിവരവും കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ദുരൂഹത ഏറുന്ന സാഹചര്യത്തിൽ അന്വേഷണം ജാർഖണ്ഡിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.ഈ മാസം പത്താം തീയതിയാണ് വിജയ് ദഹങ്ക വാളത്തോട് വനത്തിനുള്ളിൽ അകപ്പെടുന്നത്. വിവരമറിഞ്ഞതിനെ തുടർന്ന് പൊലീസും വനം വകുപ്പും സംയുക്തമായി ഉൾവനങ്ങളിൽ വരെ കയറി ദിവസങ്ങളോളം വ്യാപക തെരച്ചിൽ നടത്തിയിരുന്നു. കാടിന്റെ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. വിജയ് ദഹങ്ക വനപാതയിലൂടെ സഞ്ചരിച്ച് അതിർത്തി കടന്ന് കർണാടകയിൽ എത്തിയോ എന്ന സംശയവും ശക്തമാണ്. മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലയായതിനാൽ തിരോധാനത്തിൽ ദുരൂഹതയെറുകയാണ്.