Posts

Featured Post

മാതാപിതാക്കളുടെ മരണം താങ്ങാനായില്ല, കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി 17 വസ്സുകാരൻ മകനും വിടവാങ്ങി. ഒരു കുടുംബം മുഴുവൻ ഇല്ലാതായ വേദനയിൽ പ്രവാസി ലോകം...

Image
  റിയാദ്: പ്രവാസി മലയാളി സമൂഹത്തെയടക്കം നടുക്കിയ റിയാദ് ഹാരയിലെ ആ ദാരുണമായ സംഭവത്തിന് ഇരയായ ദമ്പതികള്‍ ഇന്ന് അന്ത്യയാത്രയാകുന്നു.. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശികളായ പ്രഭാകർ ഗാലി രവി (55), ഭാര്യ ശ്രീദേവി (54) എന്നിവരുടെ ഭൗതികശരീരങ്ങളാണ് നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുന്നത്.. കഴിഞ്ഞ ഫെബ്രുവരി 26ന് രാത്രിയിലാണ് റിയാദിലെ ഹാരയിലുള്ള താമസസ്ഥലത്ത് പ്രഭാകറിനെയും, ഭാര്യയായ ശ്രീദേവിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ദാരുണമായ ഈ മരണവാർത്ത ആന്ധ്രയിലെ ഇവരുടെ ജന്മനാടിനെ മാത്രമല്ല, റിയാദിലെ പ്രവാസി സമൂഹത്തെയും ഒരുപോലെ തളർത്തിയിരുന്നു.. വ്യാഴാഴ്ച പുലർച്ചെ ഒന്നിന് റിയാദിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈനാസ് വിമാനത്തിൽ ഹൈദരാബാദിലേക്കാണ് കൊണ്ടുപോകുന്നത്. ​ഇവരുടെ ഏക മകൻ ഇസ്ര ആകുലസ് (17)  വെള്ളിയാഴ്ച രാത്രിയിലുള്ള വിമാനത്തിൽ നാട്ടിലെത്തിക്കും..  'തന്റെ മാതാപിതാക്കളുടെ മരണത്തിന് തൊട്ടുപിന്നാലെ സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ഈ പതിനഞ്ചുകാരനും ജീവനൊടുക്കിയത് നോവുന്ന ഓർമ്മയാകുന്നു.' സൗദിയിലെ സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്ന പ്...

T-20 ലോകകപ്പ് ക്രിക്കറ്റിൽ സഞ്ജു (42 പന്തിൽ 89) 3 തീർത്ത വെടിക്കെട്ടിൽ ഇന്ത്യക്ക് ജയം

Image
  ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ; സഞ്ജുവിനും ടീമിനും ആവേശജയം                      ​മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 7 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ടി20 ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 254 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 246 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ​സഞ്ജുവിന്റെ ബാറ്റിംഗ് വെടിക്കെട്ട് ​ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനമാണ് കരുത്തായത്. വെറും 42 പന്തിൽ നിന്ന് 7 സിക്സറുകളും 8 ഫോറുകളുമടക്കം 89 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇഷാൻ കിഷൻ (18 പന്തിൽ 39), ശിവം ദുബെ (25 പന്തിൽ 43) എന്നിവരും തകർത്തടിച്ചതോടെ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് എന്ന കൂറ്റൻ സ്കോറിലെത്തി. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും ഉയർന്ന സ്കോറുകളിൽ ഒന്നാണി...

പാപ്പിനിശ്ശേരി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.

Image
  മലപ്പട്ടം കൊളന്ത സ്കൂളിന് മുൻപിൽ കാർ വൈദ്യുത പോസ്‌റ്റിൽ ഇടിച്ച് അപകടം. വാഹനത്തിൽ ഉണ്ടായിരുന്നു. രണ്ട് യാത്രക്കാർക്ക് നിസാര പരുക്കേറ്റു. ശ്രീകണ്ഠപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന പാപ്പിനിശ്ശേരി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. വൈദ്യുതി തൂൺ തകർന്നതിനെ തുടർന്ന് വൈദ്യുതി ബന്ധം ഈ മേഖലയിൽ തടസ്സപ്പെട്ടു. ഗതാഗതവും ഏറെ നേരം സ്‌തംഭിച്ചു

ഓട്ടോയിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കവെ സ്കൂൾ വാൻ ഇടിച്ചുതെറിപ്പിച്ചു, വേങ്ങരയിൽ 6ാം ക്ലാസുകാരൻ ദാരുണാന്ത്യം.

Image
  ഓട്ടോയിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കവെ സ്കൂൾ വാൻ ഇടിച്ചുതെറിപ്പിച്ചു, വേങ്ങരയിൽ 6ാം ക്ലാസുകാരൻ ദാരുണാന്ത്യം. ഒരു നിമിഷത്തെ അശ്രദ്ധ കവർന്നത് പിഞ്ചുജീവനെ... ​വേങ്ങര: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂൾ വാൻ ഇടിച്ച് 6ാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. വേങ്ങര വലിയോറ പാണ്ടികശാല സ്വദേശി മോയൻ ഇസ്മായിലിന്റെ മകൻ മുഹമ്മദ് റിസ്‌വാൻ ആണ് മരിച്ചത് 12 വയസ്സായിരുന്നു പ്രായം. ഇന്ന് വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിലെ വിദ്യാർത്ഥിയായ റിസ്‌വാൻ, ഓട്ടോയിൽ നിന്നിറങ്ങി റോഡിന്റെ മറുഭാഗത്തേക്ക് നടക്കുകയായിരുന്നു. ഈ സമയം എതിർദിശയിൽ നിന്നെത്തിയ അൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാൻ കുട്ടിയെ ഇടിച്ച് തെറിപ്പിക്കുക ആയിരുന്നു. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്ന് റിസ്‌വാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല. സംഭവത്തിൽ വേങ്ങര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..

കണ്ണൂർ സിറ്റി പോലീസിന് പുതിയ ആസ്ഥാനം; കണ്ണൂരിൽ 4 കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു.

Image
  കണ്ണൂർ :കണ്ണൂർ സിറ്റി പോലീസിന്റെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. കണ്ണൂർ സിറ്റി ജില്ലാ പോലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ ഷംസീർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ജി. എച്ച് ഐപിഎസ് പറഞ്ഞു. കണ്ണൂരിൽ നാലു നിലകളിലായി 12.625 കോടി രൂപ ചെലവിൽ നിർമ്മിച്ച ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം, തളാപ്പിൽ മൂന്ന് നിലകളിലായി 1.89 കോടി രൂപ ചെലവിൽ നിർമ്മിച്ച ആറ് ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്‌സുകൾ, കൂത്തുപറമ്പിൽ അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് ഓഫീസിന് മുകളിലായി 51 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച സെൻട്രൽ കസ്‌റ്റോഡിയൽ ഫെസിലിറ്റേഷൻ സെൻ്റർ എന്നിവയും കണ്ണൂർ റേഞ്ച് ഡിഐജി ഓഫീസിനു മുകളിലായി പുതുതായി നിർമ്മിച്ച ട്രെയിനിംഗ് സെന്ററുമാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. അഴിക്കോട് എം.എൽ.എ. കെ. വി. സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി കെ. ടി....

സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാനെത്തിയ ഹരികൃഷ്ണന്‍, തടിക്കഷണം കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. 4 ദിവസത്തെ പോരാട്ടത്തിനൊടുവിൽ മരണത്തിന് കീഴടങ്ങി.

Image
  കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ ക്രൂരമായ ഉപദ്രവത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന വിദ്യാർത്ഥി മരിച്ചു. കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളിൽ സോപാനം വീട്ടിൽ ജയസേനൻ്റെയും, രജനിയുടെയും മകൻ ഹരികൃഷ്ണൻ (18) ആണ് മരിച്ചത്. വികലാംഗരും നിർദ്ധനരുമായ മാതാപിതാക്കളുടെ ഏക പ്രതീക്ഷയായിരുന്നു ഈ യുവാവ്.. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം. സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാന്‍ എത്തിയതായിരുന്നു ഹരികൃഷ്ണനും, സഹോദരൻ ജയകൃഷ്ണനും. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘം ഹരികൃഷ്ണനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.. സഹോദരൻ ഇടപെട്ട് പ്രശ്നം പരിഹരിച്ച് മടങ്ങിയെങ്കിലും, പിന്നീട് പ്രതികൾ ഇവരെ ഓഡിറ്റോറിയത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി ഉപദ്രവിക്കുക ആയിരുന്നു. 'തടിക്കഷണം കൊണ്ട് തലയ്ക്ക് മാരകമായി അടിയേറ്റ ഹരികൃഷ്ണൻ സംഭവസ്ഥലത്ത് തന്നെ ബോധരഹിതനായി വീണു.' തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോട...

ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി ജസ്‌ലിയ ജോൺസൺ യാത്രയായി.

Image
  പഠിച്ചു വളരാന്‍ മോഹിച്ചവള്‍, കുടുംബത്തിന് താങ്ങായവള്‍. അപകടത്തില്‍ മരണം സംഭവിച്ച ആ മിടുക്കി യാത്രയാകുന്നത് അനേകര്‍ക്ക് വെളിച്ചമായി, ജസ്‌ലിയ ഇനി നാലുപേരിലൂടെ ജീവിക്കും... അങ്കമാലി: ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി ജസ്‌ലിയ ജോൺസൺ യാത്രയായി. എന്നാൽ പോകുമ്പോഴും 4 പേരിലൂടെ ലോകം കാണാൻ ആ മിടുക്കി അവസരമൊരുക്കി. അങ്കമാലിയില്‍ ഉണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ജസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ എടുത്ത തീരുമാനം നാടിനാകെ മാതൃകയാവുകയാണ്.. വൈപ്പിൻ എടവനക്കാട് സ്വദേശിയായ ജസ്‌ലിയ (19) അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ 2ാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. സാധാരണ കുടുംബത്തിന്റെ പ്രാരബ്ധങ്ങൾക്കിടയിലും പഠനത്തോടൊപ്പം കുടുംബത്തെ സഹായിക്കാൻ പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജസ്‌ലിയയെ, ഫെബ്രുവരി 28ന് രാത്രി ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് കാർ ഇടിച്ചുതെറിപ്പിച്ചത്.. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്‌ലിയയെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം പരമാവധി ശ്രമിച്ചുവെങ്കിലും മാർച്ച് 3-ന് പുലർച്ചെ ...