Posts

Featured Post

പൂളിലേക്ക് എടുത്തുചാടി, ഒടുവിൽ ദാരുണാന്ത്യം! ഒരു നിമിഷത്തെ അശ്രദ്ധ പൊലിഞ്ഞത് 25-കാരന്റെ ജീവൻ

Image
  കൂട്ടുകാരോടൊപ്പം അടിച്ചുപൊളിക്കാൻ പോയ ഒരു ട്രിപ്പ് ഒടുവിൽ ചെന്നവസാനിച്ചത് വലിയൊരു ദുരന്തത്തിലാണ് . സാംഗ്ലിയിൽ നിന്ന് മാൽവനിലേക്ക് ടൂറിന് പോയ ശ്രേണിക് മിലിന്ദ് തകലെ (25) എന്ന യുവാവാണ് റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മരണപ്പെട്ടത്. ഈ ദാരുണമായ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കരളലിയിക്കുന്ന കാഴ്ചയായി പ്രചരിക്കുന്നുണ്ട്. പത്ത് കൂട്ടുകാർക്കൊപ്പമാണ് ശ്രേണിക് വാരാന്ത്യം ആഘോഷിക്കാൻ മാൽവനിലെ ഒരു റിസോർട്ടിൽ എത്തിയത്. പാട്ടും നൃത്തവുമൊക്കെയായി എല്ലാവരും പൂളിന് ചുറ്റും നല്ല മൂഡിലായിരുന്നു 🎶🕺. ഇതിനിടയിലാണ് ആവേശത്തിൽ ശ്രേണിക് പൂളിന്റെ അരികിലെ അല്പം ഉയർന്ന സ്ഥലത്ത് കയറി വെള്ളത്തിലേക്ക് ഡൈവ് ചെയ്തത്. എന്നാൽ, ഏകദേശം എട്ട് മുതൽ പത്ത് അടി വരെ ഉയരത്തിൽ നിന്നാണ് താൻ ചാടുന്നത് കുട്ടികൾക്ക് കളിക്കാൻ വേണ്ടിയുള്ള വെറും നാലടി മാത്രം ആഴമുള്ള പൂളിലേക്കാണെന്ന കാര്യം ആ പാവം തിരിച്ചറിഞ്ഞിരുന്നില്ല 🛑. തലകുത്തി വീണ പാടെ ശ്രേണികിന്റെ തല പൂളിന്റെ അടിത്തട്ടിൽ ശക്തമായി ഇടിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു 😰. സുഹൃത്തുക്കൾ ഉടൻ തന്നെ വെള്ളത്തിൽ നിന്ന് കയറ്റി അടുത്തുള്ള ഗ്രാമീണ ആശുപത്രിയിൽ എത...

കണ്ണൂർ : എംഡിഎംഎ സഹിതം യുവാവ് പിടിയിൽ

Image
  ഇരിക്കൂർ: പെരുവളത്തുപ്പറമ്പിലെ വീട്ടിൽ നിന്നു എംഡിഎംഎ സഹിതം യുവാവ് പിടിയിൽ. തട്ടുപറമ്പിലെ കെ നജിമുദ്ദീനെ (32) ആണ് ശ്രീകണ്‌ഠപുരം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജോബി ജോസും സംഘവും പിടികൂടിയത്. പ്രതിയിൽ നിന്നും രണ്ട് ഗ്രാമിലധികം മയക്കുമരുന്നാണ് കണ്ടെത്തിയത്. ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായാണ് ശ്രീകണ്‌ഠപുരം എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടന്നത്.

പാപ്പിനിശ്ശേരി: പഴഞ്ചിറ പള്ളിക്ക് അടുത്ത് താമനിക്കുന്ന ബങ്കന്റ കത്ത് നബീസ മരണപ്പെട്ടു.....

Image
പാപ്പിനിശ്ശേരി: പഴഞ്ചിറ പള്ളിക്ക് അടുത്ത് താമനിക്കുന്ന ബങ്കന്റ കത്ത് നബീസ മരണപ്പെട്ടു.....

തളിപ്പറമ്പ് കുപ്പം കപ്പണത്തട്ടിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു: പത്ത് പേർക്ക് പരിക്ക്

Image
  തളിപ്പറമ്പ് കുപ്പം കപ്പണത്തട്ടിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു: പത്ത് പേർക്ക് പരിക്ക്  തളിപ്പറമ്പിലേക്ക് വരികയായിരുന്ന പാലക്കാടൻസ് ബസും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന പി കെ ബസുമാണ് അപകടത്തിൽപ്പെട്ടത് പരിക്കേറ്റവർ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി ആരുടെയും പരുക്ക് ഗുരുതരമല്ല

പറശിനിക്കടവിലെത്തിയ വീട്ടമ്മയുടെ അഞ്ചരപവൻ്റെ താലിമാല കവര്‍ന്നു

Image
ധർമശാല : പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ അഞ്ചരപവൻ്റെ സ്വര്‍ണ താലിമാല അജ്ഞാതന്‍ പിടിച്ചുപറിച്ചതായി പരാതി. കാസര്‍ഗോഡ് രാവണീശ്വരത്തെ രാമഗിരി വീട്ടില്‍ പി. രാധയുടെ മാലയാണ് കവര്‍ന്നത്. ജൂണ്‍ 21 ന് രാവിലെ എട്ടിനും 8.15 നും ഇടയിലായിരുന്നു സംഭവം. ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു ക്ഷേത്രത്തിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ്.

എംഡിഎംഎ ഒളിപ്പിച്ചത് യുവതികളുടെ സ്വകാര്യ ഭാഗത്ത്;നാലംഗ സംഘമെത്തിയത് റിസോർട്ടിലെ ലഹരി ഉപയോഗം കഴിഞ്ഞ്; രണ്ട് യുവതികൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

Image
  തൃശ്ശൂർ: സംസ്ഥാന വ്യാപകമായി നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളുടെ ഭാഗമായി തൃശ്ശൂരിൽ പൊലീസ് നടത്തിയ പരിശോധനയിൽ 320 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് യുവതികൾ ഉൾപ്പെടെ അഞ്ച് പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. പാലക്കാട് മുതലമടയിലെ ഒരു റിസോർട്ടിൽ ലഹരി ഉപയോഗിച്ച ശേഷം തൃശ്ശൂരിലേക്ക് മടങ്ങുകയായിരുന്ന സംഘത്തെ വാണിയംപാറയിൽ വെച്ചാണ് പൊലീസ് തടഞ്ഞത്. കാക്കശ്ശേരി സ്വദേശി ഷിഫാസ്, നമ്പഴിക്കോട് സ്വദേശി ജിഷ്ണു, ഗുരുവായൂർ സ്വദേശികളായ വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് ആദ്യം പിടിയിലായത്. പരിശോധനയ്ക്കിടെ യുവതികളിൽ ഒരാളുടെ ശരീരത്തിൽ സ്വകാര്യഭാ​ഗത്ത് ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തി. തുടർന്ന് പണ്ടാരക്കാടുള്ള ഷിഫാസിന്റെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ 18 ഗ്രാം എംഡിഎംഎ കൂടി പൊലീസ് കണ്ടെടുത്തു. ഇതിനിടെ, പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് ഷിഫാസിന്റെ സുഹൃത്തായ സുമേഷ് വീട്ടിൽ നിന്ന് വലിയ അളവിൽ എംഡിഎംഎ മറ്റൊരിടത്തേക്ക് മാറ്റിയെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ചാവക്കാട് പഞ്ചാരമുക്കിലെ ഒരു അലുമിനിയം ഫാബ്രിക്കേഷൻ വർക്ക്‌ഷോപ്പിൽ നടത്തിയ റെയ്ഡിൽ 300 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുത്തു...

നാറാത്ത് ഓണപ്പറമ്പ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം പി.വി പ്രസീത (60) നിര്യതയായി.

Image
 നാറാത്ത് ഓണപ്പറമ്പ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം പി.വി പ്രസീത (60) നിര്യതയായി.  ഭർത്താവ്: പരേതനായ കെ.പി മോഹനൻ.  മക്കൾ: പ്രസൂൺ കെ.പി,പ്രനീഷ് കെ പി, പ്രമീഷ കെ.പി.  മരുമക്കൾ : അനിഷ, ആദിത്യ, ഉമേഷ് കൂത്തുപറമ്പ്..  സഹോദരങ്ങൾ: പ്രകാശൻ, പ്രസന്നൻ, ഗീത, ഷീജ. ഭൗതിക ശരീരം  രാവിലെ 9:00 മണിക്ക് വീട്ടിൽ കൊണ്ട് വരും.  സംസ്ക്കാരം രാവിലെ 11 ന് ഓണപ്പറമ്പ് സമുദായ ശ്മശാനം.