Posts

Featured Post

ബംഗളുരുവിൽ ബൈക്ക് അപകടം; രണ്ടു മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം.

Image
  ബംഗളൂരു: കെങ്കേരിയിലുണ്ടായ ബൈക്കപകടത്തിൽ രണ്ടു മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ബി.ജി.എസ് കോളജില്‍ നാലാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥികളായ എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലിൽ വീട്ടിൽ ഗിരീഷ് കുമാറിന്‍റെ മകന്‍ ഗൗരി ശങ്കര്‍ (22), കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി അതുല്‍ സിബി (22) എന്നിവരാണ് മരിച്ചത്.  കെങ്കേരിയിലെ ആര്‍.ആര്‍ ഡെന്‍റല്‍ കോളജിനടുത്ത് ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറില്‍ ഇടിക്കുകായിരുന്നു.  വിദ്യാര്‍ഥികള്‍ മൈസൂരുവില്‍ നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് ഇരുവരും മരണപ്പെട്ടു. മൃതദേഹം ആൾ ഇന്ത്യ കെഎംസിസി ബംഗളുരു പ്രവർത്തകരുടെ നേതൃത്വത്തിൽ രാജ രാജേശ്വരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

ഇല്ലിപ്പുറം : കാണാതായ ആളെ അഞ്ചാം പീടികയിൽ നിന്ന് കണ്ടെത്തിട്ടിട്ടുണ്ട്.

Image
  കാണാതായ ഇല്ലി പ്പുറം സ്വദേശിയെ അഞ്ചാം പീടികയിൽ നിന്ന് കണ്ടെത്തിട്ടിട്ടുണ്ട്. ഷെയർ ചെയ്ത എല്ലാവർക്കും നന്ദി ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല.

തളിപ്പറമ്പിലെ ആദ്യകാല വ്യാപാരികളിൽ ഒരാളായിരുന്ന പടവിലെ കുന്നൂൽ ഗോവിന്ദൻ നിര്യാതനായി.

Image
  തളിപ്പറമ്പ് പോസ്റ്റ് ഓഫീസ് റോഡിൽ ദീപ ഹാർഡ്‌വെയേഴ്സ് എന്ന പേരിൽ പെയിന്റ് കട നടത്തിയിരുന്നു.   കൽക്കത്ത പ്രവാസ ജീവിതത്തിലെ കഠിനാധ്വാനത്തിലൂടെ ജീവിതം കെട്ടിപ്പടുക്കുകയും വ്യാപാര രംഗത്ത് സ്വന്തമായൊരു സ്ഥാനം കണ്ടെത്തുകയും ചെയ്ത അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് മാതൃകയാണ്. ഭാര്യ : ദേവകി (പടവിൽ) സഹോദരങ്ങൾ: സരോജിനി (പടവിൽ), പരേതരായ കൃഷ്ണൻ ( പറശിനി ),  നാരായണി (പടവിൽ),  ജാനകി ( മോറാഴ),  മക്കൾ : മോഹനൻ (ദീപ ഹാർഡ് വേർഴ്സ്, തളിപ്പറമ്പ ) ,  പരേതനായ സോഹൻ .  മരുമകൾ : ശിധി ( ചെട്ടിപീടിക )  സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് ശേഷം അമ്മാനപ്പാറ പൊതുശ്‌മശാനത്തിൽ.

ശ്രീകണ്ഠപുരത്ത് എം ഡി എം എ യുമായി ചെങ്ങളായി സ്വദേശി പിടിയിൽ.

Image
  ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ ശ്രീകണ്ഠാപുരത്ത് 4532 ഗ്രാം എംഡിഎംഎയുമായി ഒരാൾ അറസ്റ്റിലായി. ചെങ്ങാളായി സ്വദേശി കെ കെ ലത്തീഫിനെയാണ് ഡാൻസാഫ് ടീമും ശ്രീകണ്ഠാപുരം പോലീസും ചേർന്ന് പിടികൂടിയത്. ചേരൻകുന്നിലെ ബസ് വെയിറ്റിംഗ് ഷെൽറ്ററിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഡാൻസാഫ് ടീം എസ് ഐ ജിജിമോന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ശ്രീകണ്ഠാപുരം എസ് ഐ അമൽ വർഗീസ്, എസ് ഐ പി പി അലി അക്ബർ, സീനിയർ സിപിഒ ദേവൻ ബാബു, സിപിഒ ജുബീഷ്, സിപിഒ ജുബീഷ് ചാക്കോ, ഡാൻസാഫിലെ എസ് ഐ ജിജിമോൻ, സീനിയർ സിപിഒമാരായ നിഷാദ്, ഷൗക്കത്തലി, അനൂപ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

ആസാം വിമാനാപകടം: അഞ്ച് സൈനികർക്ക് വീരമൃത്യു.

Image
  ജോർഹട്ട്: ആസാമിലുണ്ടായ വിമാന അപകടത്തിൽ അഞ്ച് വ്യോമസേന ഉദ്യോ ഗസ്ഥർക്ക് വീരമൃത്യു. സഹപൈലറ്റ് രക്ഷപ്പെട്ടു. ആസാമിലെ ജോർഹട്ടിലാണ് വ്യോമസേനാ വിമാനം അപകടത്തിൽപ്പെട്ടത്.എഎൻ-32 എന്ന ട്രാൻസ്പോർട്ട് വിമാനമാണ് തകർന്നുവീണത്. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തകർന്നു വീണ വിമാനത്തിന് തീപിടിക്കുകയായിരുന്നു. ആറ് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 45 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വിമാനമാണ് തകർന്നത്. പരിക്കേറ്റ സഹ പൈലറ്റ് ഗുരുതര പരിക്കോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ പത്തിനാണ് അപകടമുണ്ടായത്. പരിശീലന പറക്കലിനിടെയാണ് അപകടമെന്നും അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്നും വ്യോമസേന അറിയിച്ചു. അപകടത്തിന് പിന്നാലെ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടു; യദുവിന് നിയമസഭയിൽ താത്കാലിക ഡ്രൈവറായി നിയമനം

Image
  തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആർടിസി താത്കാലിക ഡ്രൈവറായിരുന്ന യദുവിന് നിയമനം. നിയമസഭയിലെ താത്കാലിക ഡ്രൈവറായാണ് നിയമിച്ചത്.ജോലിയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് യദു കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് തന്നെ രം ഗത്തെത്തിയിരുന്നു. അന്നത്തെ ഗതാ ഗതമന്ത്രിക്ക് ഉൾപ്പെടെ കത്ത് നൽകിയിരുന്നു. ഒന്നുകിൽ തിരിച്ചെടുക്കണം അല്ലെങ്കിൽ പറഞ്ഞു വിടണമെന്ന് യദു കത്തിൽ പറഞ്ഞുആര്യാ രാജേന്ദ്രൻ്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയാണ് നടുറോഡിൽ വാക്പോര് നടന്നത്. തിരുവനന്തപുരത്ത് പാളയത്തുവെച്ചായിരുന്നു സംഭവം. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ അപകടകരമായി ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രൻ്റെ പരാതിയിൽ യദുവിനെതിരെ കേസെടുത്തിരുന്നു. നേരത്തെ യദു പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയർക്കും ഭർത്താവിനുമെതിരെ കേസെടുത്തത്.

മൊറാഴ പാളിയത്ത് വളപ്പിലെ നടക്കൽ ഹൗസിലെ ഇ. ജി.വിനീത ടീച്ചർ (58)അന്തരിച്ചു.

Image
  മൊറാഴ പാളിയത്ത് വളപ്പിലെ നടക്കൽ ഹൗസിലെ ഇ. ജി.വിനീത ടീച്ചർ (58)അന്തരിച്ചു. (റിട്ട. പ്രിൻസിപ്പാൾ CBKM GHSS പുതുപരിയാരം പാലക്കാട് ) ഭർത്താവ് പരേതനായ നടക്കൽ ഗണേശൻ മകൾ. ഡോ: വിഷ്ണു പ്രിയ (അർബൻപ്രൈമറി ഹെൽത്ത് സെന്റർ കൂവോട്) സഹോദരൻ . വിശ്വപ്രകാശ് പള്ളിക്കുന്ന് (സൂപ്രണ്ടിംഗ് എഞ്ചിനീയർ PWD) സംസ്ക്കാരം 14.06.2026 ഞായറാഴ്ച രാവിലെ 10 മണിക്ക് ധർമ്മശാല ശാന്തി തീരം ശ്‌മ്ശാനത്തിൽ... രാവിലെ 8 മണി മുതൽ വീട്ടിൽ പൊതു ദർശനം