Posts

Featured Post

അർബുദത്തോട് പൊരുതുന്ന പുല്ലൂപ്പിയിലെ അനുഷയ്ക്ക് കൈത്താങ്ങായി നാടൊരുമിക്കുന്നു: ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

Image
  അർബുദത്തോട് പൊരുതുന്ന പുല്ലൂപ്പിയിലെ അനുഷയ്ക്ക് കൈത്താങ്ങായി നാടൊരുമിക്കുന്നു: ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു പുല്ലൂപ്പി: അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പുല്ലൂപ്പി 13-ാം വാർഡിലെ അനുഷയുടെ (38) തുടർചികിത്സയ്ക്കായി നാടൊരുമിക്കുന്നു. ഇതിനോടകം തന്നെ ചികിത്സയ്ക്കായി വലിയൊരു തുക ചെലവായിക്കഴിഞ്ഞു. തുടർചികിത്സയ്ക്ക് ഇനിയും ഭീമമായ തുക ആവശ്യമായ സാഹചര്യത്തിൽ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് ‘അനുഷ ചികിത്സാ സഹായ കമ്മിറ്റി’ രൂപീകരിച്ചു. ഈ കാരുണ്യപ്രവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് പുല്ലൂപ്പി ഫ്രണ്ട്സ് കൂട്ടായ്മ സമാഹരിച്ച തുക ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ നൗഫൽ കെ.പി, കൺവീനർ ബിജു ജോൺ എന്നിവർ ഏറ്റുവാങ്ങി. കമ്മിറ്റി ഭാരവാഹികൾ: • രക്ഷാധികാരികൾ: കെ. സുധാകരൻ (MP), കെ.വി സുമേഷ് (MLA), റഹ്മത്ത് കെ.പി (പ്രസിഡന്റ്, നാറാത്ത് ഗ്രാമ പഞ്ചായത്ത്), മുസ്തഫ കൊടിപ്പോയിൽ (ജില്ലാ പഞ്ചായത്ത് മെമ്പർ), പ്രശാന്തൻ മാഷ്, വിഷിജ (ബ്ലോക്ക് പഞ്ചായത്തംഗം). • ചെയർമാൻ: നൗഫൽ കെ.പി (വാർഡ് മെമ്പർ 12) • ജോ: ചെയർമാൻ: നസ്റിയ (വാർഡ് മെമ്പർ 13) • കൺവീനർ: ബിജു ജോൺ • ജോ: കൺവീനർ: പ്രമോദ് ഇ.കെ • ട്രഷറർ: അസീബ് ഈ...

പാപ്പിനിശ്ശേരി മേൽപ്പാലം അറ്റകുറ്റപ്പണി പുരോഗമിക്കുന്നു; മാർച്ച് 25-ഓടെ ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്ന് പി.ഡബ്ല്യു.ഡി.

Image
  പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. കെ.വി സുമേഷ് എം.എൽ.എ മേൽപ്പാലം സന്ദർശിച്ച് പ്രവൃത്തികൾ വിലയിരുത്തുകയും പണികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. നിലവിലെ ടാറിംഗ് പാളി ജെ.സി.ബി ഉപയോഗിച്ച് പൂർണമായും ഇളക്കിമാറ്റിയുള്ള പരിശോധനയിൽ ആദ്യം കണക്കാക്കിയതിലും ഇരട്ടി കേടുപാടുകൾ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ വളരെ വ്യാപകമായ അറ്റകുറ്റപ്പണികളാണ് ഇപ്പോൾ നടക്കുന്നത്. പണികൾ വേഗത്തിൽ പൂർത്തിയാക്കി മാർച്ച് 25-ഓടെ പാലം തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് പി.ഡബ്ല്യു.ഡി അധികൃതർ അറിയിക്കുന്നത്.

വിനോദയാത്രയ്‌ക്കായി വാഗമണ്ണിലെത്തിയ യുവാവ് കയത്തിൽ വീണ് മുങ്ങിമരിച്ചു.

Image
  സുഹൃത്തുക്കളോടൊപ്പം വാഗമണ്ണിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടം, നാരകക്കാനം ഡബിൾകട്ടിംഗ് സ്വദേശി സിറിളിന് നാടിൻ്റെ വിടവാങ്ങൽ... വാഗമൺ: വിനോദയാത്രയ്‌ക്കായി വാഗമണ്ണിലെത്തിയ യുവാവ് കയത്തിൽ വീണ് മുങ്ങിമരിച്ചു. ഇടുക്കി നാരകക്കാനം ഡബിൾകട്ടിംഗ് സ്വദേശി പറപ്പനാൽ ബെന്നി ഫ്രാൻസിസിൻ്റെ മകൻ സിറിൾ (26) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 6.45ന് ആയിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. എറണാകുളത്തെ സ്വകാര്യ ജിമ്മിലെ പരിശീലകനായിരുന്ന സിറിൾ, തന്റെ ജിമ്മിലെ സുഹൃത്തുക്കളും, അവരുടെ കുടുംബാംഗങ്ങളുമൊത്താണ് വിനോദസഞ്ചാരത്തിനായി വാഗമണ്ണിലെത്തിയത്. കുളിക്കാനായി കയത്തിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

മക്കൾക്ക് ജ്യൂസിൽ വിഷം നൽകി അച്ഛൻ ജീവനൊടുക്കി

Image
 ആലപ്പുഴയില്‍ മക്കൾക്ക് ജ്യൂസിൽ വിഷം നൽകി അച്ഛൻ ജീവനൊടുക്കി, അച്ഛന്‍ നല്‍കിയ ജ്യൂസിൽ വിഷം കലർത്തിയ വിവരം അറിയാതെയാണ് നിഷ്കളങ്കരായ ആ കുരുന്നുകൾ അത് കുടിച്ചത്... ആലപ്പുഴ: നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി മാന്നാറിൽ പിതാവ് 2 മക്കൾക്ക് വിഷം നൽകി ജീവനൊടുക്കി. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്. മനോജ് നൽകിയ വിഷം കലർന്ന ജ്യൂസ് കുടിച്ച 6ാം ക്ലാസ് വിദ്യാർത്ഥിനി ശിവഗംഗ, 2ാം ക്ലാസ് വിദ്യാർത്ഥിനി ശിവകീർത്തന എന്നിവർ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.. സ്കൂളിൽ നിന്ന് മക്കളെ കൂട്ടി വരുന്ന വഴിയാണ് മനോജ് കുട്ടികൾക്ക് ജ്യൂസ് വാങ്ങി നൽകിയത്. ജ്യൂസിൽ വിഷം കലർത്തിയ വിവരം അറിയാതെയാണ് നിഷ്കളങ്കരായ ആ കുരുന്നുകൾ അത് കുടിച്ചത്. പാലത്തിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മൂന്നുപേരെയും അബോധാവസ്ഥയിൽ കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനോജിന്റെ ജീവൻ രക്ഷിക്കാനായില്ല. നിലവിൽ കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കടുത്ത സാമ്പത്തിക ബാധ്യതയാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ മനോജിനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമ...

ഗള്‍ഫ് മേഖലയിലെ ലുലു സ്റ്റോറുകളില്‍ വില കൂട്ടില്ലെന്ന് എംഎ യൂസഫലി, അവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ല.

Image
  ഇറാന്‍റെ ആക്രമണം; ഗള്‍ഫ് മേഖലയിലെ ലുലു സ്റ്റോറുകളില്‍ വില കൂട്ടില്ലെന്ന് എംഎ യൂസഫലി, അവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ല ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ദൈനംദിന ഉല്‍പ്പന്നങ്ങള്‍ സ്റ്റോറുകളിലും ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളിലും തടസ്സമില്ലാതെ ലഭ്യമാണ്. 26-ലധികം രാജ്യങ്ങളിലായുള്ള ലുലുവിന്റെ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രങ്ങള്‍ വഴി ഉല്‍പ്പന്നങ്ങളുടെ കൃത്യമായ ലഭ്യത ഉറപ്പാക്കുന്നുണ്ട്. അതിനാല്‍ ഉല്‍പ്പന്നങ്ങളുടെ കുറവോ വിതരണ തടസ്സമോ ഉണ്ടാകില്ല. വിപണിയില്‍ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ലുലു ഗ്രൂപ്പ് ശ്രദ്ധ നല്‍കുന്നുണ്ട്. റമദാൻ സമയത്തും വിലവർധനവ് ഉണ്ടാകില്ലെന്നും വിലസ്ഥിരത ഉറപ്പാക്കിയിട്ടുണ്ടെന്നും ഗ്രൂപ്പ് അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തറിലെ ലുലു സ്റ്റോറുകളുടെ പ്രവർത്തനം 24 മണിക്കൂറായി നീട്ടിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അതത് രാജ്യങ്ങളിലെ സർക്കാർ സംവിധാനങ്ങളുമായി ലുലു ഗ്രൂപ്പ് നിരന്തരം കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നും എം.എ യൂസഫലി പറഞ്ഞു...👏👏👍 ​"പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികൾക്കും പൊതുജനങ്ങൾക്കും താങ്ങായി നിൽക്കുന്ന അങ്ങയുടെ കരുതലിന് നന്ദി. വിപണിയി...

കണ്ണൂർ :കെ എസ് ആർ ടിസി ബസിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

Image
  പെരളശേരിയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം കൂത്തുപറമ്പ്: പെരളശേരിയിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു.കോട്ടയം തള്ളോട് വള്ളിൽ ഹൗസിൽ എം.സുജിന (42) ആണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം. കണ്ണൂരിലെ മിംസ് ആശുപത്രി ജീവനക്കാരിയാണ്. വൈകീട്ട് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന മിംസ് ആശുപത്രി ജീവനക്കാരി പാനുണ്ട റോഡിലെ വാടക വീട്ടിൽ താമസക്കാരി എം. ബിന്ദു (48)വിനും പരിക്കേറ്റു.ഇവരെ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കൂത്തുപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർ ടി സി ബസും സകൂട്ടറും ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സുജിനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: പി.രാജീവൻ (ഗുഡ്സ് ഓട്ടോ ഡ്രൈവർ). മക്കൾ: ആഷിത്ത് രാജ്, ആഷിൽ രാജ് (ഗൾഫ്), മാലൂർ കുരുമ്പോളിയിലെ മമ്മത്ത് വസന്തൻ - മൂര്യൻ നളിനി ദമ്പതികളുടെ മകളാണ്. സഹോദരൻ: സുമേഷ്.

യാത്രക്കാർക്ക് ആശ്വാസം, എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രഖ്യാപനം; കൊച്ചിയും കോഴിക്കോടും അടക്കം ഇന്ത്യയിലെ 6 നഗരങ്ങളിൽ മസ്കറ്റ്' സർവീസ് നാളെ പുനരാംരഭിക്കും

Image
  കൊച്ചി: പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രഖ്യാപനം. കൊച്ചിയും കോഴിക്കോടുമടക്കം 6 ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കടക്കമുള്ള സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നത്.  മസ്‌കറ്റിൽ നിന്ന് കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, മംഗളൂരു, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് നാളെ (മാർച്ച് 3) മുതൽ സർവീസുകൾ നടത്തുമെന്നാണ് അറിയിപ്പ്. നാളെ പ്രാദേശിക സമയം രാവിലെ 10:25 ന് മസ്‌കറ്റിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാനമായിരിക്കും ആദ്യം പുറപ്പെടുക.  യാത്രക്കാർ വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾക്കായി വെബ്സൈറ്റോ വാട്സാപ്പ് സേവനമോ ഉപയോഗിക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. *യാത്രക്കാരുടെ ശ്രദ്ധക്ക്* മസ്‌കറ്റ് സർവീസ് തുടങ്ങുന്നുണ്ടെങ്കിലും യു എ ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന വിലക്ക് മാർച്ച് 3 അർദ്ധരാത്രി വരെ തുടരും. നിലവിലെ സാഹചര്യത്തിൽ വിമാനങ്ങൾ റദ്ദാക്കുന്നവർക്കും സമയം മാറ്റുന്നവർക്കും പ്രത്യേക ഇളവുകൾ അനുവദിക്കുമെന്നും അധിക...