Posts

Featured Post

ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് നടത്തിപ്പുകാരെ നോയിഡയിൽ നിന്ന് പിടികൂടി സൈബർ ക്രൈം പോലീസ്.

Image
  കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഭീഷണി മുഴക്കിയ "ഇൻസ്റ്റന്റ് ഫണ്ട്സ്" എന്ന ലോൺ ആപ്പ് നടത്തിപ്പുകാരായ പ്രധാന പ്രതികളെ നോയിഡയിൽ വച്ച് അതിസാഹസികമായി കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടി.  ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി (32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവൽ (28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ് (54) എന്നിവരാണ് പിടിയിലായത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്ന്റെ നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.ഐ. മിഥുൻ്റെ നേതൃത്വത്തിൽ സി.പി.ഒമാരായ കെ സുനിൽ, നിജിൻ രാജ് എന്നിവരാണ് നോയിഡയിൽ വച്ച് പ്രതികളെ പിടികൂടിയത്. വിദ്യാർത്ഥിയുടെ അധ്യാപിക നൽകിയ പരാതിയിലാണ് നടപടി ഉണ്ടായത്. വിദ്യാർത്ഥി ലോൺ ആപ്പ് വഴി കടമെടുക്കുകയും തിരിച്ചടക്കാത്തതിനെ തുടർന്ന് റഫറൻസ് എന്ന രീതിയിൽ നൽകിയിരുന്ന ടീച്ചറുടെ ഫോൺ നമ്പറിലേക്ക് നിരന്തരം കോളുകളും മെസ്സേജുകളും വരികയുമായിരുന്നു. പണം അടച്ചില്ലെങ്കിൽ നിരന്തരം ശല്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഇവർ ഒരു മണിക്കൂറിൽ തന്നെ നിരവധി കോളുകൾ അധ്യാപികയ്ക്ക് ചെയ്തിരുന്നു...

കണ്ണൂർ : കക്കാട് ഒണ്ടെൻ പറമ്പ് സായിപ്പ് റോഡിലെ ഷാജിയുടെ മകൾ അമല്യ ഷാജി (25) ബാംഗ്ലൂരിൽ നിര്യാതയായി.

Image
  കക്കാട് ഒണ്ടെൻ പറമ്പ് സായിപ്പ് റോഡിലെ ഷാജിയുടെ മകൾ അമല്യ ഷാജി (25) ബാംഗ്ലൂരിൽ നിര്യാതയായി.  അച്ഛൻ ഷാജി, അമ്മ മനോജ്ന, സഹോദരി അഹല്യ. ഇന്ന് രാത്രി ഒണ്ടെൻ പറമ്പിലെ വീട്ടിലെത്തിക്കുന്ന ഭൗതികശരീരം നാളെ ശനി രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കുന്നു.

യാത്രപോതത് 13 അംഗ സംഘം, നിയന്ത്രണം വിട്ട വാഹനം റോഡിലെ സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിഞ്ഞു. 13ാം ഹെയർപിൻ വളവിൽ നിന്നും മിനിവാൻ പതിച്ചത് 9ാം വളവിലേക്ക്. കുട്ടികളള്‍ ഉൾപ്പെടെ 9 പേർക്ക് ദാരുണാന്ത്യം, അധ്യാപകരുടെ വിനോദയാത്ര ദുരന്തമായപ്പോൾ.

Image
പൊള്ളാച്ചി: വിനോദയാത്രയ്ക്കിടെ തമിഴ്നാട്ടിലെ വാൽപ്പാറയിൽ മിനി വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 9 മലയാളികൾ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂ‌കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ 7 സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടുന്നു. പൊള്ളാച്ചി, വാൽപ്പാറ റോഡിലെ 13ാം ഹെയർപിൻ വളവിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ഇന്ന് പുലർച്ചെ 3 മണിക്ക് മലപ്പുറം കോളത്തൂർ പോലീസ് പരിധിയിൽ നിന്നാണ് 13 അംഗ സംഘം യാത്ര പുറപ്പെട്ടത്. വാൽപ്പാറയിലേക്കുള്ള യാത്രയ്ക്കിടെ വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.. വാൻ പൂർണ്ണമായും തകർന്ന നിലയിലാണ്. ഡ്രൈവറും 12 യാത്രക്കാരുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട 5 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതിൽ 3 കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട് പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിനോദസഞ്ചാരികൾ എത്തിയ ...

പൊള്ളാച്ചി വാൽപ്പാറ വാഹനാപകടം: അപകടത്തിൽപ്പെട്ടത് മലപ്പുറത്തെ അധ്യാപകർ മരിച്ചത് 7 സ്ത്രീകളും ഒരു പുരുഷനും 12 അധ്യാപകരാണ് ട്രാവലറിൽ ഉണ്ടായിരുന്നത്

Image
  പൊള്ളാച്ചി വാൽപ്പാറ വാഹനാപകടം: അപകടത്തിൽപ്പെട്ടത് മലപ്പുറത്തെ അധ്യാപകർ മരിച്ചത് 7 സ്ത്രീകളും ഒരു പുരുഷനും 12 അധ്യാപകരാണ് ട്രാവലറിൽ ഉണ്ടായിരുന്നത് ചെന്നൈ: തമിഴ്‌നാട് വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് 8 മലയാളികള്‍ മരിച്ചു. വാഹനത്തില്‍ 16 പേരാണുണ്ടായിരുന്നത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. പെരിന്തല്‍മണ്ണയില്‍ നിന്നു വന്ന സഞ്ചാരികളാണ് വാഹനത്തിലുണ്ടായിരുന്നത്. വിനോദ സഞ്ചാരികളുമായി എത്തിയ ടെമ്പോ ട്രാവലര്‍ പതിമൂന്നാം ഹെയര്‍പിന്നിന്റെ കൈവരിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്

ഭാര്യയുടെ വിയോഗത്തിന് പിന്നാലെ ഭർത്താവും മടങ്ങി, പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി ശ്രീകുമാർ നായരുടെ മരണം...

Image
  ജുബൈൽ: അവധിക്ക് നാട്ടിലെത്തിയ കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി ശ്രീകുമാർ നായർ (40) അന്തരിച്ചു. കഴിഞ്ഞ ദിവസമാണ് മകൾ ദേവികക്കൊപ്പം അദ്ദേഹം നാട്ടിലെത്തിയത്. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള ജുബൈലിൽ റാസ് തനൂറയിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു.. ഒരു വർഷം മുൻപ് ഇതേ സമയത്താണ് ശ്രീകുമാറിന്റെ ഭാര്യ ശ്രീലക്ഷ്മി അന്തരിച്ചത്. ജുബൈൽ അൽ മന ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന ശ്രീലക്ഷ്മി ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ഭാര്യയുടെ ഒന്നാം ചരമവാർഷിക വേളയിൽ തന്നെ ശ്രീകുമാറും വിടവാങ്ങിയത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വലിയ ആഘാതമായി.. ​ജുബൈലിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം നവോദയ കുടുംബവേദി ജുബൈൽ ടൗൺ ഏരിയ കമ്മിറ്റി അംഗമായിരുന്നു. രാജൻ നായരുടെയും, ശാന്തയുടെയും മകനാണ്. ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ 6ാം ക്ലാസ് വിദ്യാർത്ഥിനി ദേവിക ഏക മകളാണ്. മാതാപിതാക്കൾ രണ്ടുപേരെയും നഷ്ടപ്പെട്ട ഈ കൊച്ചു പെൺകുട്ടിയുടെ ദുഃഖം പ്രവാസലോകത്തെ നോവിക്കുന്ന ഒന്നായി മാറി. സംസ്കാരം പിന്നീട് നടക്കും..

മുയ്യം വരഡൂൽ മസ്ജിദ് സമീപം താമസിക്കുന്ന സിദ്ദീഖ് നിര്യാതനായി.

Image
മുയ്യം വരഡൂൽ മസ്ജിദ് സമീപം താമസിക്കുന്ന സിദ്ദീഖ് നിര്യാതനായി. ഭാര്യ : സഫിയ   മക്കൾ : ആയിഷ ഫാത്തിമ മമ്മാലി ഷാഫി.

നിതിൻ രാജിന്റെ ആത്മഹത്യ കേസ്; മുന്‍കൂര്‍ ജാമ്യം തേടി ഡോ. റാമും ഡോ. സംഗീത നമ്പ്യാരും തലശേരി സെഷൻസ് കോടതിയിൽ ഹരജി നൽകി

Image
  കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റല്‍ കോളേജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി അധ്യാപകരായ ഡോ. എം കെ റാമും ഡോ. സംഗീതയും. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. നിതിന്റെ മരണത്തില്‍ പങ്കില്ലെന്നും ആത്മഹത്യയ്ക്ക് കാരണം ലോണ്‍ ആപ്പിന്റെ ഭീഷണി മൂലമാണെന്നും അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. സംഭവദിവസം പ്രിന്‍സിപ്പലിന്റെ റൂമില്‍ താന്‍ ഇല്ലായിരുന്നുവെന്നും റാം പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് ഉച്ചയ്ക്ക് ഒന്നരയോടെ നിതിൻ രാജ്  കോളേജ് കെട്ടിടത്തില്‍ നിന്നും ചാടിയത്. മെഡിക്കൽ കോളേജ് അതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ അന്നേ ദിവസം വെകിട്ട് മരണമടഞ്ഞു.വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമുണ്ടായിരുന്നു.ഡോ. റാമും സംഗീതയും ഒളിവില്‍ തുടരുകയാണ്. ഇരുവരെയും പിടികൂടാന്‍ വൈകുന്നതില്‍ പൊലീസിനെതിരെ വിമര്‍ശ...