Posts

Featured Post

സഹോദരൻ ടിവി റിമോട്ട് നൽകിയില്ല; 12 വയസുകാരൻ മരിച്ചനിലയിൽ

Image
  പാലക്കാട്: സഹോദരൻ ടിവി റിമോട്ട് നൽ കാത്തതിൽ പ്രകോപിതനായി 12 വയസു കാരൻ ജീവനൊടുക്കി. തച്ചമ്പാറ മുതുകുറി ശി ഭഗവതിപ്പറമ്പിൽ പ്രമോദിൻന്റെ മകൻ പ്ര ദോഷ് ആണ് മരിച്ചത്.സഹോദരൻ ടിവിയുടെ റിമോട്ട് നൽകാത്തതിൽ പ്രകോപിതനായതോടെയാണ് സംഭവ മെന്നാണ് വിവരം. വീടിൻ്റെ തട്ടിൻ പുറത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തി ച്ചെങ്കിലും രക്ഷിക്കാനായില്ല.

പാപ്പിനിശ്ശേരിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

Image
  പാപ്പിനിശ്ശേരിയിൽ അജ്ഞാത മൃതദേഹം കെ എസ് ടി പി റോഡിൽ ബലിയപട്ടണം ടൈൽവർക്ക് കമ്പനി റോഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്

പള്ളിക്കുന്നിൽ വാഹനാപകടം വ്യവസായി മരണപ്പെട്ടു.

Image
  പള്ളിക്കുന്നിൽ റോഡു മുറിച്ചു കടക്കുന്നതിനിടെ  വ്യവസായി ലോറി  ഇടിച്ചു മരിച്ചു. കണ്ണൂർ :പള്ളിക്കുന്നിൽ കാ റിൽനിന്നിറങ്ങിയ വ്യവസായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറിയിടിച്ച് മരിച്ചു. ചിറക്കൽ കുന്നാവ് ക്ഷേത്രത്തിനു സമീപത്തെ ഷാ ജി കുന്നത്ത് (43) ആണ് മരിച്ചത്. ഇന്നലെ രാത്രി 11:30 ഓടെ പള്ളി ക്കുന്ന് ഗവ.എച്ച്എസ്എസിനു സമീപമാണ് അപകടം. കാറിൽനിന്ന് ഇറങ്ങി റോഡി ലേക്ക് നടക്കുന്നതിനിടെ പിറ കിൽ നിന്നെത്തിയ ലോറി ഇടി ക്കുകയായിരുന്നു. നാടുകാർ കണ്ണൂർജില്ലാ ആശുപത്രിയിൽ എത്തി ച്ചെങ്കിലും രക്ഷിക്കാനായില്ല. മൃത ദേഹം ജില്ലാ ആശുപത്രി മോർച്ച റിയിൽ. മലബാർ മെറ്റീരിയൽ സ് ഉടമയാണ് ഷാജികുന്നത്ത്. സംഭവത്തിൽ ഷാജിയുടെ സഹോദരൻ ശ്രീശൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് ലോറി ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

മുയ്യം അടുക്കത്ത് താമസിക്കുന്ന ഉബൈദ് 47 വയസ്സ് മരണപ്പെട്ടു.

Image
  മുയ്യം പള്ളിവയലിൽ താമസിക്കുന്ന ടി.വി ഉബൈദ് 47 വയസ്സ്നിര്യാതനായി.ഏഴാം മൈൽ ഓട്ടോ ഡ്രൈവറാണ്. ഭാര്യ ഹസീന .മക്കൾ ഹർഷിദ .തസ്‌ലീമ. ആഷിക്ക് . ഉപ്പ അബ്ദുൾ റഹിമാൻ .ഉമ്മ അലിമ കടമ്പേരി . മരുമക്കൾ ജാമ്പിർ മോറാഴ .അൽയസഹ് വരഡൂൽ. വൈകുന്നേരം 3 മണി മുതൽ 4 മണി വരെവീട്ടിൽ പൊതുദർശനം. ഖബറടക്കം കയ്യം ജുമാ മസ്ജിദ്

ഗർഭിണിയുടെ മരണത്തിൽ ട്വിസ്റ്റ് ; പെട്രോൾ വാങ്ങി ബാഗിലാക്കിയത് സോന, കാറിന് തീപിടിച്ചതിൽ ഭർത്താവിന് പങ്കില്ലെന്ന് പൊലീസ്

Image
  പേരാമ്പ്രയിൽ കാറിൽ ​ഗർഭിണി പൊളളലേറ്റ് മരിച്ച സംഭവത്തിൽ പെട്രോൾ വാങ്ങിയത് സോനയെന്ന് പൊലീസ്. കാറിന് തീപിടിച്ചതിൽ ഭർത്താവിന് പങ്കില്ലെന്നും പൊലീസ് പറഞ്ഞു. സംഭവംനടന്ന 15-ന് വൈകീട്ട് 7.25-ഓടെ ഒരു സ്ത്രീ പമ്പിൽ നിന്നും പെട്രോൾ വാങ്ങുന്നതായാണ് ദൃശ്യത്തിലുള്ളത്. ഈ യുവതി സോനയാണെന്നാണ് കുടുംബം സ്ഥിതീകരിച്ചു. കാറിൽ പെട്രോൾ കത്തിയാണ് തീപ്പിടിത്തമുണ്ടായതെന്നും അന്വേഷണസംഘം നിഗമനത്തിലെത്തിയിട്ടുണ്ട്. സോനയുടെ അമ്മാവൻ സത്യൻ ഉൾപ്പെടെയുള്ളവരെ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി സോന പെട്രോൾവാങ്ങുന്ന ദൃശ്യം കാണിക്കുകയുംചെയ്തു. കാറിന് ഉൾവശം മാത്രമായിരുന്നു കത്തിനശിച്ചത്. എൻജിൻ ഭാഗത്തോ, ഡീസൽ ടാങ്ക് ഭാഗത്തോ തീപ്പിടിത്തമുണ്ടായിട്ടില്ല. സി.സി.ടി.വി. ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ സോന തന്നെ പെട്രോളൊഴിച്ച് കത്തിച്ചതാണോ എന്ന കാര്യമാണ് അന്വേഷണസംഘം ഒടുവിൽ പരിശോധിക്കുന്നത്. തീപ്പിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ കക്കറമുക്ക് പൂവത്തുംചാലിൽ രജിൻലാൽ (34) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രജിൻലാലിന്റെ മൊഴിയും പോലീസ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. പെട്രോളിന്റെ മണം ...

വളപട്ടണത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ക്രസന്റ് സ്കൂളിലെ അദ്ധ്യാപകൻ മരണപ്പെട്ടു.

Image
  വളപട്ടണം:. കളരി വാതുക്കൽ പെട്രോൾ പമ്പിനടുത്ത് ബസ്സ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മാട്ടൂൽ തെക്കുമ്പാട് ലെ മുഹമ്മദലി സഅദി (43) യാണ് മരിച്ചത്. കീരിയാട് ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രധാന അധ്യാപകനാണ്  ഇപ്പോൾ ഇരിണാവ് ആണ് താമസം  എസ് വൈ എസ് കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗവും മാടായി സോൺ മുൻ പ്രസിഡന്റുമായിരുന്നു  "ഭാര്യ: ജുമൈല വി എ. (ഇരിണാവ് ) 4 മക്കളുണ്ട്.  ഇന്ന് ഉച്ചയ്ക്ക് ശേഷം 3:30 ഓടെ ആണ് അപകടം നടന്നത്  കബറടക്കം നാളെ വ്യാഴം

പാപ്പിനിശ്ശേരി തുരുത്തിയിൽ മാലിന്യം തള്ളിയതിന് സ്ഥാപനത്തിനും വ്യക്തികൾക്കും 20000 രൂപ പിഴ ചുമത്തി ത. സ്വ. ഭ വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്.

Image
  ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ തുരുത്തിയിൽ നടത്തിയ പരിശോധനയിൽ പൊതു സ്വകാര്യ സ്ഥലങ്ങളിൽ റോഡ് വശത്തു മാലിന്യങ്ങൾ തള്ളിയതിന് അഞ്ച് കേസുകളിലായി 20000 രൂപ പിഴ ചുമത്തി. തിരുത്തി റോഡിൽ പ്രവർത്തിച്ചു വരുന്ന ചമ്പക്കര പ്ലൈവുഡ്‌സ് & ബയോ ഫ്യൂവൽസ് എന്ന സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ റോഡ് വശത്തു തള്ളിയതിന് സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി. സ്ഥാപനത്തിൻ്റെ എതിർവശത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും വ്യാപകമായ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും സിമന്റ്‌ ചാക്കുകളും കെട്ടിട അവശിഷ്ടങ്ങളുംമാലിന്യങ്ങൾ തള്ളി വരുന്നത് ശ്രദ്ധയിൽപ്പെട്ടത് പ്രകാരം സ്ഥലത്തിന്റെ ഉടമയ്ക്കും സ്‌ക്വാഡ് പിഴയിട്ടു. വലിയ തോതിലാണ് സ്ഥലത്തു മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്.സ്ഥലമുടമയെ കണ്ടെത്തി 5000 രൂപ പിഴ ചുമത്താൻ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. തുരുത്തി റോഡിൽ തന്നെ പല ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ തള്ളിയതിനു പ്രദീപ്‌ എസ് നായർക്ക് 5000 രൂപയും ആക്രി കച്ചവടം നടത്തി വരുന്ന തമിഴ്നാട് സ്വദേശി ചന്ദ്രഹാസന് 2000 രൂപയും സി കെ ആനന്ദി എന്നവർക്ക് 3000 ...