Posts

Featured Post

ഒമാനിലുണ്ടായ വാഹനാപകടത്തിൽ 2 മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം..

Image
മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ 2 മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ സജിത് കുമാർ (55), സഹോദരപുത്രൻ ആകാശ് ജിത് (25) എന്നിവരാണ് മരണപ്പെട്ടത്. ഒമാനിലെ അൽ ഖലൂഫിൽ വെച്ചായിരുന്നു അപകടം. ഒമാനിലെ മാഹൂത്തിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള അൽ ഖലൂഫിൽ രാത്രി സമയത്ത് നടക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. ഈ സമയത്ത് നിയന്ത്രണം വിട്ടു വന്ന പിക്കപ്പ് വാൻ ഇവരെ ഇടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.. നിലവിൽ സിനാവ്, സമദ്ഷൻ എന്നിവിടങ്ങളിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കു. കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. ​കുടുംബത്തെയും നാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ അപ്രതീക്ഷിത വിയോഗം..

കണ്ണൂർ : പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ്; തലശ്ശേരിയിലെ സ്ഥാപന ഉടമയായ മുഖ്യപ്രതി അറസ്റ്റിൽ

Image
തലശ്ശേരി: പലിശരഹിത സ്വർണ്ണ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതിയെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു. എടക്കാട് ഉസ്സൻ മുക്ക്‍ സ്വദേശി പി പി ഇസ്മയിൽ (42) ആണ് കൊച്ചിയിൽ വച്ച് പിടിയിലായത്. ഇസ്മയിൽ കൊച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്നു. തലശ്ശേരി ജനറൽ ആശുപത്രിക്ക് സമീപം 'ഹാർബർ സിറ്റി' ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സിറ്റി അൽമാസ് ഗോൾഡ് ആൻഡ് ഡയമണ്ട് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ധർമ്മടം സ്വദേശിനിയായ പരാതിക്കാരിയെയാണ് പ്രതികൾ ചേർന്ന് വഞ്ചിച്ചത്.  പ്രതികൾ ചേർന്ന് പരാതിക്കാരിയെ സമീപിച്ച് ഒരു വർഷത്തേക്ക് പലിശരഹിതമായി സ്വർണ്ണ വായ്പ നൽകാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വായ്പാ കാലാവധി കഴിയുമ്പോൾ തുക തിരിച്ചടച്ചാൽ പണയം വെച്ച അതേ സ്വർണ്ണമോ അല്ലെങ്കിൽ അതിന് തുല്യമായ തൂക്കത്തിൽ ആവശ്യപ്പെടുന്ന പുതിയ മോഡലുകളോ നൽകാമെന്നായിരുന്നു വാഗ്ദാനം. 2,50,000 രൂപ വായ്പയ്ക്കായി 62.300 ഗ്രാം സ്വർണ്ണാഭരണങ്ങൾ പരാതിക്കാരിയിൽ നിന്ന് കൈക്കലാക്കി. കൂടാതെ സ്വർണ്ണം തിരികെ നൽകാമെന്ന് പറഞ്ഞ് 1,25,000 രൂപ കൂടി കൈവശപ്പെടുത്തി. പണം കൈപ്പറ്റിയ ശേഷവും പണയം ...

മകൻ തൂങ്ങി മരിച്ചതിന് പിന്നാലെ പിതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി

Image
  കാഞ്ഞങ്ങാട് :20 ദിവസം മുൻപ് മകൻ തൂങ്ങി മരിച്ചതിന് പിന്നാലെ പിതാവ് പൊട്ട കിണറ്റിൽ ചാടി ജീവനൊടുക്കി. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കരിവേടകം ശങ്കരൻ പാടി കൊറോമ്പരയിലെ എ. ബാലകൃഷ്‌ണൻ നായർ ( 77) ആണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ 7.30 മണിയോടെയാണ് സംഭവം. വീടിന് കുറച്ച് മാറി റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറിൽ ചാടുകയായിരുന്നു. ബേഡകം പൊലീസ് ഇൻക്വസ്ററ് നടപടികൾ ആരംഭിച്ചു. ഇദ്ദേഹത്തിന്റെ മകൻ മണികണ്ഠൻ (42)  ജീവനൊടുക്കുകയായിരുന്നു

പാപ്പിനിശ്ശേരി : മലിനജലം ഒഴുക്കിയതിനു ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Image
  ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മലിനജലം പൊതുചാലിലേക്ക് ഒഴുക്കിയതിനു രണ്ട് ഹോട്ടലുകൾക്ക് 5000 രൂപ വീതം പിഴ ചുമത്തി. കരിക്കിൻകുളത്ത് പ്രവർത്തിച്ചു വരുന്ന യശോദ കിച്ചൺ, എ. ആർ ടീ സ്റ്റാൾ എന്നീ ഹോട്ടലുകൾക്കാണ് സ്‌ക്വാഡ് പിഴ ചുമത്തിയത്. റോഡിനു ഇരു വശങ്ങളിലും പ്രവർത്തിച്ചു വരുന്ന രണ്ട് ഹോട്ടലുകളിൽ നിന്നുമുള്ള മലിനജലം പൊതു ചാലിലേക്ക് ഒഴുക്കി വിടുകയും ഹോട്ടലിന് സമീപം ചാലിൽ മലിനജലം കെട്ടി കിടന്നു ദുർഗന്ധം പരത്തുന്നതായും പ്രദേശത്ത് കൊതുക് ശല്യം രൂക്ഷമായിട്ട് ഉള്ളതായും സ്‌ക്വാഡ് പരിശോധനയിൽ കണ്ടെത്തി. സ്‌ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.രണ്ട് ഹോട്ടലുകൾക്കും 5000 രൂപ വീതം പിഴ ചുമത്തുകയും മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുമിൽ കെ വി തുടങ്ങിയവർ പങ്കെടുത്തു

17 വയസുകാരിയ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ

Image
കോഴിക്കോട്∙ ഹോട്ടലിൽ നിന്നു പരിചയപ്പെട്ട 17 കാരിയെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ കണ്ണൂർ സ്വദേശി തലശ്ശേരി അയ്യൻകുന്ന് കച്ചേരിക്കടവ് കല്ലുമ്മൽപുറത്ത് വീട്ടിൽ അജിൽ വിനോദ് (29) നെ നടക്കാവ് ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിൽ നടക്കാവ് പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. നഗരത്തിൽ അശോകപുരത്തെ ഹോട്ടൽ ജീവനക്കാരനായ പ്രതി ഹോട്ടലിൽ ജ്യൂസ് കുടിക്കാൻ എത്തിയ കുറ്റിക്കാട്ടൂർ സ്വദേശിയായ പെൺകുട്ടിയെ സ്നേഹം നടിച്ചു പ്രതിയുടെ ഫ്ലാറ്റിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പ്രതി ലൈംഗികമായി പിഢിപ്പിച്ചു. യുവാവുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞതോടെ പെൺകുട്ടി വീട്ടിൽ നിന്നിറങ്ങി. വീണ്ടും ഹോട്ടലിൽ എത്തിയപ്പോൾ പ്രതി പെൺകുട്ടിക്ക് താമസിക്കാൻ അരയിടത്തുപാലത്ത് സ്ഥലം ഒരുക്കി. രാത്രി ഹോസ്റ്റലിൽ നിന്ന് പ്രതിയുടെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുന്നത് പതിവാക്കിയെന്ന് പൊലീസ് പറഞ്ഞു. നാലു മാസം മുൻപ് വീട്ടിലേക്ക് പോയ കുട്ടിക്ക് കഴിഞ്ഞ ദിവസം വയറു വേദന വന്നതിനെത്തുടർന്ന് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് ഗർഭിണിയായതറിഞ്ഞത്. പ്രായം കുറവായതിനാൽ ആശുപത്രി അധികൃതർ മെഡിക്കൽ ...

ഉമ്മയെ ശ്വാസം മുട്ടിച്ചു, മുത്തശ്ശിയെയും ബന്ധുക്കളെയും തലയ്ക്കടിച്ചു, ഒടുവിൽ അനിയന് ഇഷ്ടഭക്ഷണം വാങ്ങി നൽകി ജീവനെടുത്തു. കേരളം ഞെട്ടിയ ആ പകലിന് ഇന്നേക്ക് ഒരാണ്ട്...

Image
  ​തിരുവനന്തപുരം: മലയാളി മനസ്സാക്ഷിയെ മരവിപ്പിച്ച വെഞ്ഞാറമൂട് കൂട്ടമരണം നടന്നിട്ട് ഇന്ന് ഒരാണ്ട് തികയുന്നു. സ്വന്തം ഉറ്റവരടക്കം 5 പേരെ ക്രൂരമായി ഇല്ലാതാക്കിയ 23കാരനായ അഫാൻ ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ വിചാരണ കാത്തു കഴിയുകയാണ്. സാമ്പത്തിക ബാധ്യതകളുടെ പേരിൽ നടന്ന ഈ മരണത്തിന്റെ നടുക്കത്തിൽ നിന്നും ഉറ്റവരും നാടും ഇന്നും മുക്തരായിട്ടി.. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് നാടിനെ ഞെട്ടിച്ച ആ വാർത്ത പുറത്തുവന്നത്. ഒരു പകൽ മുഴുവൻ നീണ്ടുനിന്ന ദാരുണ സംഭവങ്ങള്‍ക്ക് ശേഷം അഫാൻ സ്വയം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.. 'സ്വന്തം ഉമ്മയായ ഷെമിയെ ഷാൾ കഴുത്തിൽ മുറുക്കി ജീവനെടുക്കാന്‍ ശ്രമിച്ച ശേഷം അഫാൻ പാങ്ങോടുള്ള പിതാവിന്റെ വീട്ടിലേക്ക് പോയി. ​അവിടെ വെച്ച് മുത്തശ്ശി സൽമാബീവിയെയും, പിതൃസഹോദരൻ ലത്തീഫിനെയും, ഭാര്യ ഷാഹിദയെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. തിരികെ വീട്ടിലെത്തിയ അഫാൻ, ഉമ്മയുടെ ശ്വാസോച്ഛ്വാസം കേട്ട് വീണ്ടും ആക്രമിച്ചു. ഇതിനിടെ പെൺസുഹൃത്ത് ഫർസാനയെ വിളിച്ചുവരുത്തി വീട്ടിനുള്ളിൽ വെച്ച് കൃത്യം ചെയ്തു. ഏറ്റവും ഒടുവില്‍ സ്കൂൾ വിട്ടെത്തിയ അനിയന് അഫ്‌സാന് ഇഷ്ടപ്പെട്ട കുഴിമന്തി വാങ്ങി നൽകിയ ശേഷമാണ് അഫാൻ ...

കീച്ചേരിക്കുന്ന് ബസ്സ് സ്റ്റോപ്പിന് സമീപം തുരുത്തിയത്ത് ഹരിദാസൻ 60 വയസ്സ് അന്തരിച്ചു.

Image
  കീച്ചേരിക്കുന്ന് ബസ്സ് സ്റ്റോപ്പിന് സമീപം തുരുത്തിയത്ത് ഹരിദാസൻ 60 വയസ്സ് അന്തരിച്ചു. അസുഖ ബാധിതനായി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  പരേതനായ തുരുത്തിയത്ത് ഗോവിന്ദന്റെയും രുഗ്മിണിയുടെയും മകനാണ്.  ഭാര്യ: ലതിക    ഏക മകൻ: അരുൺ സഹോദരങ്ങൾ : ജയശ്രീ, രാജശ്രീ, രാഗിണി, പ്രദീപൻ,ഷീബ. പൊതു ദർശനം 2:30 ക്ക് ശേഷം വീട്ടിൽ  സംസ്ക്കാരം വൈകുന്നേരം 5:00 മണിക്ക്   കീച്ചേരിക്കുന്ന് സമുദായ ശ്മശാനത്തിൽ