Posts

Featured Post

യു.എ.ഇ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്. തടസ്സങ്ങൾക്ക് പിന്നാലെ ഷെഡ്യൂളുകൾ പുനഃക്രമീകരിച്ച് സ്ഥിരത കൈവരിക്കുന്നു

Image
ദുബൈ : മേഖലയിൽ ഉണ്ടായ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾക്ക് നേരിട്ട വലിയ തടസ്സങ്ങൾക്കുശേഷം, യു.എ.ഇയിൽ വിമാന ഗതാഗതം ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുന്നതായി എയർലൈൻ കമ്പനികൾ അറിയിച്ചു. വ്യോമയാന ഡാറ്റ വിശകലന സ്ഥാപനമായ സിറിയത്തിന്റെ കണക്കുകൾ പ്രകാരം, മാർച്ച് 18നുള്ളപ്പോൾ റദ്ദാക്കൽ നിരക്ക് 26.5% ആയി കുറഞ്ഞു. മാർച്ച് ആദ്യത്തിൽ ഇത് 65% കവിഞ്ഞിരുന്നു. മിഡിൽ ഈസ്റ്റിൽ ഇപ്പോഴും ചില തടസ്സങ്ങൾ നിലനിൽക്കുന്നതിനിടെ, യു.എ.ഇയിൽ പുരോഗതിയുടെ സൂചനകളാണ് കാണുന്നത്. യു.എ.ഇയിലെ വിമാനക്കമ്പനികളിൽ കൂടുതൽ സ്ഥിരത പ്രകടമാക്കുന്നത് എമിറേറ്റ്സാണ്. മാർച്ച് 18ന് അവരുടെ സർവീസുകളിൽ വെറും 5.3% മാത്രമാണ് റദ്ദാക്കിയത്. ഫെബ്രുവരി 28 മുതൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഏകദേശം 30,900 വിമാനങ്ങൾ (മൊത്തം ഷെഡ്യൂൾ ചെയ്ത സർവീസുകളുടെ പകുതി) റദ്ദാക്കിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനിടെ ഇത്തിഹാദ് എയർവേയ്‌സ് മാർച്ച് 6 മുതൽ സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിച്ചു. അബൂദബി വഴി ലണ്ടൻ, പാരീസ്, മാഡ്രിഡ്, ടൊറന്റോ, ചിക്കാഗോ, റോം, മ്യൂണിക്, ഡബ്ലിൻ, ന്യൂയോർക്ക്, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് സർവീസുകൾ തുടരുന്നു. വ്യോമഗതാഗതം സാധ...

ചികിത്സാ സഹായം കൈമാറി

Image
  പാവന്നൂർ മൊട്ട : ഇവ ഏഞ്ചൽ (പൊറോളം), ലീക്ഷിത്ത് (ആറാം മൈൽ) എന്നിവരുടെ ചികിത്സാ സഹായനിധിയിലേക്ക് പാവന്നൂർ ദേശം കലശ കമ്മിറ്റി സഹായ ധനം കൈമാറി. പാവന്നൂർ മൊട്ട വാണീവിലാസം വായനശാലയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ കെ പി നാരായണൻ പി വി കോമള കലശ കമ്മിറ്റി ഭാരവാഹികൾ ചികിത്സ കമ്മിറ്റി ഭാരവാഹികൾ വായനശാല ഭാരവാഹികൾ എന്നിവർ പങ്കെടുത്തു

എൽഡിഎഫ് ചേലേരി ലോക്കൽ കൺവൻഷൻ ചേലേരി വൈദ്യർക്കണ്ടിയിൽ നടന്നു

Image
  ചേലേരി: എൽഡിഎഫ് ചേലേരി ലോക്കൽ കൺവൻഷൻ ചേലേരി വൈദ്യർക്കണ്ടിയിൽ ടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി കെ വി പവിത്രൻ, പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ അനിൽകുമാർ സ്വാഗതം പറഞ്ഞു. പി സുരേന്ദ്രൻ മാസ്റ്റർ (ചെയർമാൻ), അഷറഫ് കയ്യാങ്കോട് (വൈസ് ചെയർമാൻ), കെ അനിൽകുമാർ (കൺവീനർ), പി വി ശിവദാസൻ (ജോ. കൺവീനർ).

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാരൻ തൂങ്ങി മരിച്ചു

Image
  പരിയാരം: പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കരാര്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ചു. വിളയാങ്കോട് ഈസ്റ്റിലെ എം.വി.രമേശനാണ്(55)മരിച്ചത്. മെഡിക്കല്‍ കോളേജ് സ്വീവേജ് പ്ലാന്റിലെ കരാര്‍ ജീവനക്കാരനാണ്. ഇന്ന് രാവിലെ ഒന്‍പതിനാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ ക്രൗണ്‍പ്ലാസ ബില്‍ഡിങ്ങിലെ താഴെ നിലയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. രമേശന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന്‌മെഡിക്കല്‍ കോളേജിലെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പരേതനായ പൊക്കന്റെയും എം.വി. കല്യാണിയുടെയും മകനാണ്. ഭാര്യ: പി.വി.റോജ. മക്കള്‍:ശ്യാംകുമാര്‍, അശ്വിന്‍. സഹോദരങ്ങള്‍ എം.വി.ചന്ദ്രന്‍, എം.വി.പ്രേമലത (കോറോം), എം.വി.സതീശന്‍ (സി.പി.എം കടന്നപ്പള്ളി സൗത്ത് എല്‍.സി മെമ്പര്‍), എം.വി.വിജയന്‍, എം.വി.വിശ്വനാഥന്‍ (സി.പി.എം വിളയാങ്കോട് ഈസ്റ്റ് ബ്രാഞ്ച് അംഗം). നാളെ രാവിലെ 08:00 മണി മുതല്‍ വിളയാങ്കോട്ടെ വീട്ടില്‍ പൊതുദര്‍ശനം. സംസ്‌കാരം രാവിലെ ഒൻപതു മണിക്ക് നടക്കും.

നാടിനെ നടുക്കി ദമ്പതികളുടെ മരണം,

Image
  5 ദിവസത്തോളം പഴക്കമുള്ള ശരീരം, വീട്ടിൽ നിന്ന് ഉയർന്നത് ദുർഗന്ധം. ഫോൺ വിളിച്ചിട്ട് എടുത്തില്ല, നേരിട്ടെത്തി നോക്കാനിരിക്കെ മകന്‍ അറിഞ്ഞത് അച്ഛന്റെയും അമ്മയുടെയും മരണവാർത്ത... തിരുവനന്തപുരം: ഉള്ളൂർ ആക്കുളം മാവടിനടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആക്കുളം മാവടിനട പുഷ്‌പ ഭവനിൽ രഘുനാഥൻ നായർ (64), ഭാര്യ പുഷ്പ (57) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുഷ്പയെ ജീവനെടുത്ത ശേഷം രഘുനാഥൻ സ്വയം ജീവനൊടുക്കി ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രി 9 മണിയോടെ വീട്ടിൽ നിന്ന് ശക്തമായ ദുർഗന്ധം ഉയർന്നതിനെ തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളേജ് പോലീസിനെ വിവരമറിയിക്കുക ആയിരുന്നു. പോലീസ് എത്തി വീട് പരിശോധിച്ചപ്പോഴാണ് ദാരുണമായ കാഴ്ച കണ്ടത്. രഘുനാഥൻ നായരെ അടുക്കളയിൽ തൂങ്ങിയ്മരിച്ച നിലയിലും പുഷ്പയുടെ ശരീരം തറയിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. 5 ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.. 4 വർഷം മുമ്പ് ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ശേഷമാണ് പുഷ്പ രഘുനാഥനോടൊപ്പം താമസം ആരംഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച വളർത്തുമകൻ ഇവരെ ഫോണിൽ വിളിച്ചിരുന്നു. പിന്നീട് പലതവണ ബന്ധപ്പെടാൻ ശ്രമ...

രാവിലെ പതിവുപോലെ കോളജിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങി അനുപ്രിയ. എന്നാൽ വൈകുന്നേരമായിട്ടും പെൺകുട്ടി തിരികെ വീട്ടിലെത്തിയില്ല, ഉച്ചകഴിഞ്ഞാണ് മണലിത്തറ തോട്ടിൽ ഒരു ശരീരം കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്...

Image
  തൃശൂർ: വീട്ടിൽ നിന്നും കോളജിലേക്ക് പോയ എംബിഎ വിദ്യാർത്ഥിനിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അവണൂർ സ്വദേശിനി അനുപ്രിയ (25) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മണലിത്തറ തോട്ടിൽ നിന്നാണ് ശരീരം കണ്ടെടുത്തത്. തൃശൂർ അരുണാട്ടുകര ജോൺ മത്തായി സെന്ററിലെ 2ാം വർഷ എംബിഎ വിദ്യാർത്ഥിനിയായിരുന്നു അനുപ്രിയ.. രാവിലെ പതിവുപോലെ കോളജിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു അനുപ്രിയ. എന്നാൽ വൈകുന്നേരമായിട്ടും പെൺകുട്ടി തിരികെ വീട്ടിലെത്തിയില്ല. തുടർന്ന് ബന്ധുക്കൾ സുഹൃത്തുക്കളെയും സഹപാഠികളെയും ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുക ആയിരുന്നു.. ​പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കെയാണ് ഉച്ചകഴിഞ്ഞ് മണലിത്തറ തോട്ടിൽ ഒരു ശീരരം കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത് കാണാതായ അനുപ്രിയയാണെന്ന് സ്ഥിരീകരിച്ചത്.. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം വിശദമായ പരിശോധനകള്‍ക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ എന്തെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ...

ഡോ. വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപിന് 30 വർഷം കഠിന തടവ്, ശേഷം ജീവപര്യന്തം

Image
കൊല്ലം: സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ. മുപ്പത് വർഷം കഠിനതടവ് അനുഭവിച്ചതിന് ശേഷമാണ് പ്രതി ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വരിക. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ എഴുപതില്‍ അധികം സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചിരുന്നു. പിന്നാലെയാണ് കോടതി നിർണായകമായ ശിക്ഷ വിധിച്ചത്. 2023 മെയ് 10നായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ ചികിത്സയ്ക്ക് കൊണ്ടുവന്ന രോഗിയായ സന്ദീപ് ഡോ. വന്ദനയെ ആക്രമിക്കുകയായിരുന്നു. അയല്‍വാസിയുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കായി പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു കേസിലെ പ്രതിയായ സന്ദീപിനെ. പരിശോധനയ്ക്ക് പിന്നാലെ സന്ദീപ് പ്രകോപിതനാകുകയും ആശുപത്രിയില്‍ എത്തിച്ച അയല്‍വാസിയെ ആദ്യം ആക്രമിക്കുകയും ചെയ്തു. പിന്നാലെയാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെയും ഡോക്ടര്‍ വന്ദനയെയും സന്ദീപ് ആക്രമിക്കുന്നത്. മേശപ്പുറത്തുണ്ടായിരുന്ന കത്രിക ഉപയോ...