Posts

Featured Post

ട്വന്റി 20 ലോകകപ്പിന് ജയത്തോടെ തുടക്കമിട്ട് ഇന്ത്യ

Image
  മുംബയ്: ഐസിസി മെന്‍സ് ട്വന്റി 20 ലോകകപ്പിന് ജയത്തോട് തുടക്കമിട്ട് നിലവിലെ ചാമ്പ്യന്‍മാര്‍. അമേരിക്കയെ 29 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സിനുള്ള അമേരിക്കന്‍ മറുപടി 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സില്‍ അവസാനിച്ചു. മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ ഇന്ത്യയെ പിടിച്ചുകെട്ടിയ അമേരിക്കന്‍ സംഘത്തിന് പക്ഷേ ബാറ്റിംഗില്‍ ആ മികവ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്. വിജയലക്ഷ്യം പിന്തുടര്‍ന്ന അമേരിക്കയുടെ തുടക്കം മോശമായിരുന്നു. 13 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഈ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഇന്നിംഗിസിന്റെ ഒരു ഘട്ടത്തിലും അമേരിക്കയ്ക്ക് കഴിഞ്ഞില്ല. ശുഭം രാഞ്ജനെ 37(22), സഞ്ജയ് കൃഷ്ണമൂര്‍ത്തി 37(31), മിലിന്ദ് കുമാര്‍ 34(34) എന്നിവര്‍ മാത്രമാണ് അമേരിക്കന്‍ നിരയില്‍ പിടിച്ചുനിന്നത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വരുണ്‍ ചക്രവ...

പാപ്പിനിശ്ശേരി വെസ്റ്റ് : ധർമക്കിണർ റോഡിൽ നാട്ടുമാടത്തിനു വടക്ക് 'സുവിജ ' യിൽ സി ഇ പവിത്രൻ (63 ) നിര്യാതനായി .

Image
  പാപ്പിനിശ്ശേരി വെസ്റ്റ് : ധർമക്കിണർ റോഡിൽ നാട്ടുമാടത്തിനു വടക്ക്  'സുവിജ ' യിൽ  സി ഇ പവിത്രൻ (63 ) നിര്യാതനായി . അച്ഛൻ : പരേതനായ പി പി കുഞ്ഞപ്പ  അമ്മ : പരേതയായ യശോദ ഭാര്യ : ഗിരിജ മക്കൾ : സുവിജ , വിജിൻ , ജിതിൻ മരുമകൻ: പ്രിയേഷ് ( പാളിയത്ത് വളപ്പ് )  സഹോദരങ്ങൾ : ചന്ദ്രമതി , ഗീത , പരേതരായ ചന്ദ്രൻ , രാജീവൻ സംസ്കാരം : ഫിബ്രവരി 7 ശനിയാഴ്ച രാവിലെ 11 മണിക്ക്  കരിക്കൻകുളം സമുദായ ശ്മശാനത്തിൽ .

കണ്ണൂർ : മരണം കവർന്നത് 35ാം വയസ്സിൽ, ബഹ്‌റൈൻ നിന്ന് കൊച്ചി യാത്രയ്ക്കിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം, വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയിട്ടും ജീവൻ രക്ഷിക്കാനായില്ല.

Image
  കണ്ണൂർ: ബഹ്‌റൈനിൽ നിന്നും നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട മലയാളി യുവാവ് മരിച്ചു. വേലൂർ വെങ്ങിലശ്ശേരി സ്വദേശി ചാങ്കര സുധാകരൻ്റെ മകൻ അഖിൽ (35) ആണ് മരിച്ചത്. ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ദാരുണമായ സംഭവം നടന്നത്.  വിമാനം ബഹ്‌റൈനിൽ നിന്ന് പറന്നുയർന്ന് ഏകദേശം 2 മണിക്കൂർ പിന്നിട്ടപ്പോൾ അഖിലിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.​യാത്രക്കാരന് അടിയന്തര മെഡിക്കൽ സഹായം ലഭ്യമാക്കാൻ വിമാന അധികൃതർ പരമാവധി ശ്രമിച്ചെങ്കിലും ആരോഗ്യനില അതിവേഗം വഷളായി. തുടർന്ന് വിമാനം അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കാൻ തീരുമാനിച്ചു.. ലാൻഡ് ചെയ്യാൻ വെറും അരമണിക്കൂർ മാത്രം ബാക്കിനിൽക്കെ കണ്ണൂരിൽ ഇറക്കി ചികിത്സ ലഭ്യമാക്കാൻ ശ്രമിച്ചുവെങ്കിലും വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപേ മരണം സംഭവിക്കുകയായിരുന്നു. ​സംസ്കാരം ശനിയാഴ്ച രാവിലെ വീട്ടുവളപ്പിൽ നടക്കും..

ചെറുകുന്ന്: പള്ളിച്ചാൽ വാഹനാപകടം:പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു.

Image
  ഇരിണാവ് പിലാത്തറ-പാപ്പിനിശ്ശേരികെഎസ്ടിപി റോഡിൽ ചെറുകുന്ന് പള്ളിച്ചാലിനു സമീപം നിർത്തിയിട്ട ഓട്ടോയിൽ കാർ ഇടിച്ച് പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ഇരിണാവ് കൊട്ടപ്പാലത്തിന് പടിഞ്ഞാറ് ബ്രദേഴ്സ് ക്ലബ്ബിന് സമീപത്തെ കാവിലെ വളപ്പിൽ ശിവദാസനാ(65)ണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ ചെറുകുന്ന് പള്ളിച്ചാലിലെ   കടയിലേക്ക് കൊണ്ടുവന്ന സാധനങ്ങൾ ഇറക്കുകയായിരുന്നതിനിടയിലാണ് നിർത്തിയിട ഓട്ടോറിക്ഷയുടെ മുൻഭാഗത്ത് കാർ ഇടിച്ചത്. ഓട്ടോയുടെ പിൻഭാഗത്ത് നിന്ന് കടയിലേക്കുള്ള സാധനങ്ങൾ എടുക്കുകയായിരുന്ന ശിവദാസൻ ദൂരേക്ക് തെറിച്ചു വീണു ഓട്ടോറിക്ഷ തൊട്ടടുത്ത് നിർത്തിയിട്ട സ്കൂട്ടറിന് മേലേക്കാണ് മറിഞ്ഞത്.പഴയങ്ങാടി ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ കാറാണ് അപകടത്തിനിടയാക്കിയത്. ഗുരുതരമായി പരിക്കേറ്റ് കണ്ണുരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് .പരിയാരം കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെൻ്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് മരിച്ചു.സംസ്കാരം ശനിയാഴ്ച പകൽ ഒന്നിന് കൊട്ടിൽക്കണ്ടം ശ്മശശാനത്തിൽ. ഭാര്യ:കെ വി കാർത്യായനി. മക്കൾ: സബീന, അവിനാശ്, അഭിജിത്ത്. മരു...

മയ്യിൽ: കസേരയിൽ നിന്നെഴുന്നേൾക്കുമ്പോൾ വീ ണ് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഫുട്ബോൾ താരം മരിച്ചു.

Image
   കസേരയിൽ നിന്നെഴുന്നേൾക്കുമ്പോൾ വീ ണ് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഫുട്ബോൾ താരം മരിച്ചു. കുറ്റ്യാട്ടൂർ പത്താം മൈലിലെ ഒ. സുജി ത്ത്(45) ആണ് ചികിത്സക്കിടെ മരിച്ചത്. കഴിഞ്ഞ ഞാ യറാഴ്‌ച രാത്രി എട്ടിന് വീട്ടിൽ വരാന്തയിൽ കസേര യിൽ നിന്ന് എഴുന്നേൽക്കുമ്പോഴാണ് തെന്നി വീ ണത്. പത്താംമൈൽ യുവതരംഗം സ്പോർട്സ് ക്ല ബ്ബ്, 97 മയ്യിൽ ഫുട്ബോൾ ക്ലബ്ബ് എന്നീ ക്ലബ്ബുകളിലെ ഫുട്ബോൾ താരമാണ്. തുടർന്ന് കണ്ണൂരിലും മംങ്കളു രുവിലും ചികിത്സ നടത്തി വരികയായിരുന്നു. അച്ഛൻ: = പരേതനായകെ. ഉത്തമൻ. അമ്മ: ഒ. രോഹിണി. ഭാര്യ: അതുല്യ (മട്ടന്നൂർ). മകൾ: ഏക. സഹോദരങ്ങൾ: സുമേഷ്(പത്താംമൈൽ) സുനില( തലശ്ശേരി) സംസ് കാരം ശനിയാഴ്ച രാവിലെ പത്തിന് കുറ്റ്യാട്ടൂർ പൊ റോളം പൊതുശ്‌മശാനത്തിൽ.

പയ്യാമ്പലം കൊലപാതകം; പ്രതിക്ക് ജീവപര്യന്തം തടവും 40,000/- രൂപ പിഴയും

Image
  കണ്ണൂർ: പയ്യാമ്പലത്ത് വച്ച് ചാലാട് സ്വദേശി പി.എം. ഷൈജുവിനെ കൊലപ്പെടുത്തിയ കേസിൽ എറണാകുളം വൈപ്പിൻ സ്വദേശി എ.വി. ശ്രീഗുരുവിന് ജീവപര്യന്തം തടവ് ശിക്ഷയും 40,000 രൂപ പിഴ അടക്കാനും വിധിച്ചു. പിഴ അടച്ചില്ല എങ്കിൽ മൂന്ന് മാസത്തെ കഠിനതടവും അനുഭവിക്കണം. തലശ്ശേരി അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (II) ജഡ്ജി ശ്രീ. ടിറ്റി ജോർജ് ആണ് ശിക്ഷ വിധിച്ചത്. 2018 ഡിസംബർ 12-നായിരുന്നു സംഭവം. കണ്ണൂർ കൺട്രോൾ റൂം എസ്.ഐ. ദിനേശ് കുമാറിന്റെ പരാതിയിൽ അന്നത്തെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എസ്.ഐ. ശ്രീജിത്ത് കോടേരി കേസ് രജിസ്റ്റർ ചെയ്യുകയും പോലീസ് ഇൻസ്പെക്ടർ ടി.കെ. രത്നകുമാർ അന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന് പോലീസ് ഇൻസ്പെക്ടർ പ്രദീപൻ കണ്ണിപ്പൊയിൽ ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ. വി.എസ്. ജയശ്രീ ഹാജരായി.

കണ്ണൂർ : അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾക്ക് 14000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Image
  ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ചന്തപ്പുര ടൗണിൽ പ്രവർത്തിച്ചു വരുന്ന വിവിധ സ്ഥാപനങ്ങൾക്ക് 14000 രൂപ പിഴ ചുമത്തി. ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ ചാക്കുകളിൽ ഒന്നിച്ചു കൂട്ടിയിട്ടത്തിന് കമല കോംപ്ലക്സിന് 5000 രൂപയും മാലിന്യങ്ങൾ പൊതു റോഡിനു സമീപം കൂട്ടിയിട്ടതിന് തിരുവാതിര സ്റ്റോറിന് 2000 രൂപയും പിഴയിട്ടു. സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറാത്തത്തിന് ചന്തപ്പുര ഫാർമസി, ബുൾ ബുൾ ബ്യൂട്ടി പാർലർ & ടൈലറിങ് ഷോപ്പ് എന്നീ സ്ഥാപനങ്ങൾക്ക് 1000 രൂപ വീതവും പിഴയിട്ടു. ചന്തപുരയിൽ പ്രവർത്തിച്ചു വരുന്ന സി. പി സ്റ്റോർ ഉൾപ്പെടെയുള്ള സ്ഥാപനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ പുറക് വശത്ത് വലിയ തോതിൽ മാലിന്യ കൂമ്പാരം കണ്ടെത്തിയതിനെ തുടർന്നു സ്ഥലമുടയ്ക്ക് സ്‌ക്വാഡ് 5000 രൂപയും പിഴയിട്ടു. പ്ലാസ്റ്റിക് മാലിന്യങ്ങളാൽ ആവരണം ചെയ്യപ്പെട്ട നിലയിലാണ് പ്രദേശം പരിശോധനയിൽ കാണപ്പെട്ടത്. പ്രദേശത്ത് നിന്ന് മാലിന്യങ്ങൾ എടുത്തുമാറ്റി സ്ഥലം വൃത്തിയാക്കുന്നതിനുള്ള നടപടികൾ കൈകൊള്ളൂന്നതിനു സ്ഥലമുടമയെ അറിയിക്കാൻ സ്‌ക്വാഡ് പഞ്...