Posts

Featured Post

കാസർഗോഡ് : പോലീസ് പട്രോളിംഗ് സംഘത്തിലേക്ക് കാർ പാഞ്ഞുകയറി; രണ്ട് പോലീസുകാർക്ക് ഗുരുതര പരിക്ക്

Image
  കാസർഗോഡ്: കാസർഗോഡ് കാഞ്ഞങ്ങാട് നിയന്ത്രണം നഷ്‌ടപ്പെട്ട കാർ പോലീസ് പട്രോളിംഗ് സംഘത്തിന് നേരെ പാഞ്ഞുകയറി അപകടം. ഹൈവേ പട്രോളിംഗിലുണ്ടായിരുന്ന പോലീസ് സംഘത്തെയാണ് നിയന്ത്ര ണം നഷ്ട‌മായ മാരുതി കാർ ഇടിച്ചുതെറിപ്പി ച്ചത്.ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം നട ന്നത്. രണ്ട് പോലീസുകാർക്ക് സംഭവത്തിൽ ഗുരുതര പരുക്കേറ്റിട്ടുണ്ട്. വാഹനത്തിന് പിന്നിൽ നിൽക്കുകയായിരുന്ന ഹൈവേ പട്രോളിംഗ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റിട്ടുള്ളത്. അപകടത്തിൽ സിവിൽ പോലീസ് ഓഫിസ ർമാരായ സൂരജ്, അലോഷി എന്നിവർക്കാ ണ് പരിക്കേറ്റത്. സൂരജിന് കാലിനാണു പരിക്ക്. അലോഷിക്കും സാരമായ പരിക്കുണ്ട്. ഇരുവരെയും ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിലവിൽ മംഗളുരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കണ്ണൂർ സ്വദേശി റാസൽ ഖൈമയിൽ നിര്യാതനായി

Image
  പയ്യന്നൂർപെരുമ്പ സ്വദേശി റാസൽ ഖൈമയിൽ നിര്യാതനായി  പയ്യന്നൂർ: പെരുമ്പചിറ്റാരിക്കൊവ്വൽ സ്വദേശി ഗൾഫിൽ ഹൃദയാഘാതം കാരണം മരണമടഞ്ഞു..പരേതരായ കെ. കെ അബ്ദുൾ ഖാദറിൻ്റെയും അസ്മയുടെയും മകൻ അൻവറാ (44) ണ് ജോലിസ്ഥലമായറാസൽ ഖൈമയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. മൃതദേഹം റാസൽ ഖൈമ ബിൻ ഗോബാഷ് ആശുപത്രിയിൽ. ഭാര്യ : ഫൈനൂസ.മക്കൾ : അബ്ദുൾ ഖാദർ, ആമിന ഇൻശ.സഹോദരങ്ങൾ: അനീസ, ആരിഫ, ആ സിഫ.

റോഡ് ടാറിങ്: NH ൽ ഗതാഗത നിയന്ത്രണം

Image
  പാപ്പിനിശ്ശേരി -പുതിയതെരു റോഡിൽ ഓവർലെ ടാറിങ് പുനരാരംഭിച്ചു.പാപ്പിനിശ്ശേരി മുതൽ താഴെ ചൊവ്വ വരെയുള്ള നാഷണൽ ഹൈവേയുടെ ഓവർലേ ടാറിങ് പണികൾ നേരത്തെ ആരംഭിച്ചിരുന്നെങ്കിലും പാതിവഴിയിൽ നിലച്ചിരുന്നു.മഴക്കാലം കൂടി വന്നതോടുകൂടി പുതിയതെരു പാപ്പിനിശ്ശേരി ഭാഗത്ത്കനത്ത ട്രാഫിക് ബ്ലോക്കും അനുഭവപ്പെട്ടിരുന്നു. റോഡിൻ്റെ അവസ്ഥയും ശോചനീയമായിരുന്നു. കഴിഞ്ഞദിവസം കണ്ണൂർ ജില്ലാ കലക്ടർക്ക് പ്രവർത്തി നടക്കാത്തത് സംബന്ധിച്ച് അഴീക്കോട് എംഎൽഎ കെ വി സുമേഷ് നിവേദനം നൽകിയിരുന്നു.കളക്ടർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടുകയും ടാറിങ് പുനരാരംഭിക്കുകയും ചെയ്തു.ഇന്ന് ഉച്ചയ്ക്ക് ശേഷം വളപട്ടണം ടോൾ ബൂത്ത് ഭാഗത്തുനിന്ന് ഓവർലേ ടാറിങ് ആരംഭിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ പാപ്പിനിശ്ശേരി മുതൽ പുതിയതെരു ഭാഗത്തേക്ക് ഓവർ ലേ ടാറിങ് നടക്കും.ഇതിൻ്റെ ഭാഗമായി ഈ റൂട്ടിൽ ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കും.

ഗവിയിൽ അങ്കണവാടി ജീവനക്കാരി വനത്തിൽ കൊല്ലപ്പെട്ട നിലയിൽ: യുവാവ് കസ്റ്റഡിയിൽ

Image
സീതത്തോട് :പത്തനംതിട്ട ഗവിയിൽ മീനാറിലെ അങ്കണവാടി ജീവനക്കാരിയെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആദിവാസി യുവാവ് മൂഴിയാർ സ്വദേശി കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാവിലെയാണ് സംഭവം. ഗവിക്കു സമീപമുള്ള കെഎഫ്ഡിസി കോളനിയിലാണ് യുവതി താമസിച്ചിരുന്നത്. രാവിലെ എട്ടരയ്ക്കു വീട്ടിൽ നിന്നും അഞ്ച് കിലോമീറ്ററോളം ദൂരെയുള്ള മീനാർ അങ്കണവാടിയിലേക്ക് പോകുന്നതിനിടെ പിന്നാലെയെത്തിയ കുമാർ യുവതിയെ അപായപ്പെടുത്തിയെന്നാണു നിഗമനമെന്ന് പൊലിസ് പറഞ്ഞു .യുവതി അങ്കണവാടിയിൽ എത്താത്തതിനെ തുടർന്ന് ഗവിയിലെ ആളുകളും വനപാലകരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വനത്തിൽ കണ്ടെത്തിയത്. കൃത്യത്തിനു ശേഷം കുമാർ ഗവി കെഎസ്ആർടിസി ബസിൽ കയറി വണ്ടിപ്പെരിയാർ ഭാഗത്തേക്കു പോയതായി വനപാലകർക്കു വിവരം ലഭിച്ചിരുന്നു. തുടർന്ന് വള്ളക്കടവ് ഫോറസ്‌റ്റ് ചെക്ക് പോസ്റ്റിൽ വച്ച് കുമാറിനെ വനപാലകർ കസ്റ്റഡിയിൽ എടുത്ത് പൊലീസിനു കൈമാറുകയായിരുന്നു. മൂഴിയാർ പൊലിസ് കേസ് എടുത്തു.

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പട്ടുവത്ത് 12500 രൂപ പിഴ ചുമത്തി ത. സ്വ. ഭ. വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Image
  ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പട്ടുവം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ കച്ചേരിയിൽ സ്ഥിതി ചെയ്യുന്ന രുചി ഹോട്ടലിനും ഹോട്ടലിന് മുകളിൽ അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന ലക്ഷ്മണൻ കെ എന്നവരുടെ ക്വാർട്ടേഴ്സിനും 12500 രൂപ പിഴ ചുമത്തി.ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ ക്വാർട്ടേഴ്സിന്റെ ഉള്ളിൽ മാലിന്യങ്ങൾ വലിയ തോതിൽ പല ഇടങ്ങളിലായി കൂട്ടിയിട്ട നിലയിൽ കാണപ്പെട്ടു. പാത്രങ്ങൾ കഴുകുന്ന വാഷ് ബേസിനിൽ നിന്നും മലിനജലം പൈപ്പ് വഴി തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കി വിടുന്നതായും ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നതായും കണ്ടെത്തി. 22 ഓളം വരുന്ന തൊഴിലാളികൾക്കും ഹോട്ടലിനും കൂടി 3 ശുചിമുറികൾ മാത്രമാണ് കാണപ്പെട്ടത്.ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാൻ സംവിധാനങ്ങൾ ക്വാർട്ടേഴ്സിൽ ഒരുക്കി നൽകിയിട്ടില്ല എന്നും പരിശോധനയിൽ കണ്ടെത്തി. ഹോട്ടലിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങളുടെ വേർതിരിവ് ശെരിയായ രീതിയിൽ ചെയ്യുന്നില്ല എന്നും കണ്ടെത്തി. ക്വാർട്ടേഴ്സിന് 10000 രൂപയും ഹോട്ടലിന് 2500 രൂപയും സ്‌ക്വാഡ് പിഴയിട്ടു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബി...

നാണമല്ല, അവിടെ മനുഷ്യത്വമാണ് വലുത്! കൈയടിച്ച് കേരളം; ഷാജി എന്ന വലിയ മനുഷ്യൻ 👏❤️

Image
  വലിയൊരു അപകടം നടക്കുമ്പോൾ ക്യാമറ ഫോണുകളുമായി ഓടിയടുക്കുന്നവരുടെ കാലത്താണ് ഷാജി എന്ന ഈ ചായക്കച്ചവടക്കാരൻ വേറിട്ടുനിൽക്കുന്നത്. തൃപ്പൂണിത്തുറയിലുണ്ടായ ബസ് അപകടത്തിൽ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ്, റോഡിൽ ചോരയൊലിപ്പിച്ചു കിടന്ന ഒരു സ്ത്രീക്ക് ഒരു നിമിഷം പോലും ആലോചിക്കാതെ താൻ ഉടുത്തിരുന്ന മുണ്ട് അഴിച്ചുനൽകി ഈ മനുഷ്യൻ മാതൃകയായി. "അവര് അങ്ങനെ കിടക്കുന്നത് കണ്ടപ്പോൾ വലിയ വിഷമം തോന്നി. അന്നേരം എന്റെ നാണമോ സാഹചര്യമോ ഒന്നും ഞാൻ ആലോചിച്ചില്ല. ഒരു സ്ത്രീയാണല്ലോ എന്ന ചിന്ത മാത്രമാണുണ്ടായിരുന്നത്..." — ഷാജി പറയുന്നു. കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ ചായ വിൽപ്പന നടത്തുന്ന ഷാജി, കടകളിലേക്ക് ചായ കൊടുക്കാൻ പോകുന്ന വഴിക്കാണ് ഈ ദാരുണമായ കാഴ്ച കണ്ടത്. അപകടത്തിൽപ്പെട്ട സ്ത്രീയെ സുരക്ഷിതമായി ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് കയറ്റിവിട്ട ശേഷമാണ് അദ്ദേഹം അവിടെനിന്നും മടങ്ങിയത്. മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ലെന്ന് തെളിയിച്ച ഷാജിക്ക് ബിഗ് സല്യൂട്ട്! 🤝✨

കണ്ണൂർ സ്വദേശി ദുബായിൽ അന്തരിച്ചു

Image
  മട്ടന്നൂർ: മട്ടന്നൂർ സ്വദേശി ദുബായിൽ അന്തരിച്ചു. പരിയാരത്തെ ഉച്ചമ്പള്ളി കമലയുടെയും കാഞ്ഞിരാടിലെ രാഘവൻ ചാലാടൻ്റെയും മകനായ രജീഷ് ഉച്ചമ്പള്ളി (39) ആണ് മരിച്ചത്. ദുബായിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആണിക്കരിയിലെ കെ.പി റെൻസിയാണ് ഭാര്യ (സിപിഎം ആണിക്കരി സെൻ്റർ ബ്രാഞ്ച് അംഗം, മഹിളാ അസോസിയേഷൻ, ഡി.വൈ.എഫ്ഐ പരിയാരം വില്ലേജ് കമ്മിറ്റി അംഗം). തൻവിൻ, അൻവിൻ എന്നിവരാണ് മക്കൾ. സഹോദരി: രാജിത (നെല്ലൂന്നി). മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30 ന് ആണിക്കരിയിലെ വസതിയിലും 3 മണിക്ക് പരിയാരത്തും പൊതുദർശനത്തിന് വെക്കും. തുടർന്ന് 4 മണിക്ക് പൊറോറ നിദ്രാലയത്തിൽ സംസ്ക്കാരം.