Posts

Featured Post

കുറ്റ്യാടിപ്പുഴയിൽ യുവതിയും മകനും ഒഴുക്കിൽപെട്ട് മരിച്ചു

Image
  കോഴിക്കോട്: അലക്കാൻ പുഴയിൽ പോയ യുവതിയും മകനും ഒഴുക്കിൽപ്പെട്ട് മരിച്ചു. കുറ്റ്യാടി അണ്ടിക്കുന്നുമ്മൽ സുബീഷിന്റെ ഭാര്യ രമ്യയും മകൻ ശിവനന്ദുവുമാണ് മരിച്ചത്. കുറ്റ്യാടിപ്പുഴയുടെ തോട്ടത്താംകണ്ടി ഭാഗത്തു വച്ച് ശനിയാഴ്ച വൈകീട്ടാണ് അപകടം. രമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് ശിവനന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശിവനന്ദു ഒഴുക്കിൽപ്പെട്ടത് കണ്ട് മകനെ രക്ഷിക്കാൻ വേണ്ടി രമ്യ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. പേരാമ്പ്ര ഫയർ ഫോഴ്സും നാദാപുരം ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ശിവനന്ദുവിന്റെ മൃതദേഹം ലഭിച്ചത്. കടിയങ്ങാട്ടെ സ്വകാര്യ മെഡിക്കൽ ഷോപ്പിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു രമ്യ.

സർഗാത്മക ക്യാമ്പസിന് വിദ്യാർത്ഥി രാഷ്ട്രീയം അനിവാര്യം : മഹമൂദ് അള്ളാംകുളം

Image
തളിപ്പറമ്പ് : സർഗാത്മക ക്യാമ്പസ് പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥി രാഷ്ട്രീയം അനിവാര്യമാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മഹമൂദ് അള്ളാംകുളം. എം എസ് എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ ക്യാമ്പസുകളിലെ msf ഹരിത ഭാരവാഹികൾക്ക് സംഘടിപ്പിച്ച ക്യാമ്പസ് പൾസ് വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാൽ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം എം എസ് എഫ് പ്രസിഡൻ്റ് ആഷിഖ് തടിക്കടവ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലത്തിലെ വിവിധ ക്യാംപസുകളിലെ അൻപതോളം ഭാരവാഹികൾ പങ്കെടുത്തു. ജില്ല എം.എസ്.എഫ് സെക്രെട്ടറി സഫ്‌വാൻ കുറ്റിക്കോൽ, മണ്ഡലം എം.എസ്.എഫ് ഭാരവാഹികളായ അജ്മൽ പാറാട്, അഷ്ഫാഖ് കൊടിയിൽ, അഷ്കർ കുറ്റ്യാട്ടൂർ, റാസിം പാട്ടയം, കെ. വി ഇസ്ഹാഖ്, ബിലാൽ കാലടി വിവിധ കോളേജുകളിലെ യൂണിറ്റ് ഭാരവാഹികളായ മുഫൈസ്, ഷാനിഫ്, ഷഹസീം, റിഷാൽ, ഷിയാസ്, നിമ, ഫാത്തിമത്ത് ശസ എന്നിവർ സംസാരിച്ചു. ഫായിസ് കുപ്പം സ്വാഗതവും ആരിഫ് പാമ്പുരുത്തി നന്ദിയും പറഞ്ഞു.

കാസർകോട് അഡൂരിൽ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികൾക്ക് ദാരുണാന്ത്യം

Image
  കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഡൂർ സഞ്ചക്കടവിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. ഒരു കുട്ടിയെ ഗുരുതര നിലയിൽ ചെങ്കള ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്. അബൂബക്കറിൻ്റെ മക്കളായ മുൻസീർ (10), മുസമ്മിൽ (14) എന്നിവരാണ് മരിച്ചത്. മൂന്ന് കുട്ടികളും അടുത്തിടെ ഗൃഹപ്രവേശനം നടന്ന വീടിന്റെ സമീപത്ത് കളിച്ചുകൊണ്ടിരിക്കെ മൺതിട്ട ഇടിഞ്ഞു വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആദൂർ പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനെത്തി.

ചിറക്കൽ : കനത്ത മഴയിലും കാറ്റിലും ചിറക്കൽ ചാമുണ്ഡി കോട്ടത്തെ പൈതൃക മണ്ഡപം തകർന്ന് വീണു

Image
  ചിറക്കൽ : കനത്ത മഴയിലും കാറ്റിലുംചിറക്കൽ ചാമുണ്ഡി കോട്ടത്തിൻ്റെ ഭാഗമായുള്ള പൈതൃക മണ്ഡപം തകർന്ന് വീണു ശനിയാഴ്ച്ച രാവിലെ 11.30 ഓടെയാണ് ഒരു മാസം മുൻപ് നിർമ്മിച്ച പൈതൃക മണ്ഡപം നിലംപൊത്തിയത് കനത്ത മഴയും കാറ്റുമാണ് മണ്ഡപം തകരാൻ ഇടയായതെന്ന് ക്ഷേത്രം സംരക്ഷണ സമിതി പ്രസിഡണ്ട് സുരേഷ് വർമ്മ പറഞ്ഞു. ക്ഷേത്ര കമ്മിറ്റി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മണ്ഡപം നിർമ്മിച്ചത്. അപകട സമയത്ത പരിസര പ്രദേശത്ത് ആരുമില്ലാത്തത് വൻ ദുരന്തമൊഴിവാക്കി. മേൽക്കൂര ഉൾപ്പെടെ പൈതൃക മണ്ഡപം ഉഗ്രശബ്‌ദത്തോടെ പൈതൃക മണ്ഡപം തകർന്നു വീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു ചിറക്കൽ ചിറയുടെ തീരത്താണ് പൈതൃക മണ്ഡപം സ്ഥിതി ചെയ്യുന്നത്. നിരവധി സാംസ്കാരിക, അധ്യാത്മിക പരിപാടികൾ നടന്നു വരുന്നതാണ് പൈതൃക മണ്ഡപം.

മലയാളികളുടെ പ്രിയ നടൻ സലീം കുമാർ ഗുരുതരാവസ്ഥയിൽ തുടരുന്നു

Image
  കൊച്ചി: കരൾ രോഗം ബാധിച്ചു ഗുരുതരാവസ്ഥയിൽ ഇടപ്പള്ളി അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ച മലയാളികളുടെ പ്രിയ നടൻ സലിം കുമാർ വെൻ്റിലേറ്ററിൽ തുടരുന്നു. . അമൃത ആശുപത്രിയില്‍ മെഡിക്കൽ സംഘത്തിൻ്റെ നിരീക്ഷണത്തിലാണ് ഇദ്ദേഹം. നടന്റെ ആരോഗ്യനില അതീവ ഗുരുതരമാന്നെന്നാണ് മെഡിക്കൽ റിപ്പോര്‍ട്ടുകൾ. കരൾ രോഗബാധിതനായി ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു താരം. എങ്കിലും അടുത്തിടെ മുഖ്യമന്ത്രി വി.ഡി. സതീശന് നല്‍കിയ സ്വീകരണ പരിപാടികളില്‍ അടക്കം സലിം കുമാര്‍ പങ്കെടുത്തിരുന്നു. പറവൂരില്‍ നടന്ന ചടങ്ങില്‍ സലിം കുമാര്‍ സംസാരിക്കുകയും ചെയ്തിരുന്നു. പല തവണ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്ത അഭിനയ പ്രതിഭയാണ് സലീം കുമാർ. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലുടെ ദേശീയ അവാർഡും സംസ്ഥാന അവാർഡും മറ്റു നിരവധി പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്.

കണ്ണൂർ : ഭർത്താവിനൊപ്പം സഞ്ചരിക്കവെ ബൈക്കിൽനിന്നും റോഡിലേക്ക് തെന്നി വീണ വീട്ടമ്മ ദാരുണമായി മരിച്ചു

Image
പയ്യന്നൂര്‍: ഭര്‍ത്താവിനൊപ്പം ബുള്ളറ്റ് ബൈക്കിൻ്റെ പിറകിലിരുന്ന് യാത്രചെയ്യുന്നതിനിടയില്‍ വീണ് പരിക്കേറ്റ വീട്ടമ്മ ദാരുണമായി മരിച്ചു. കോറോം ദേവീസഹായം സ്‌കൂളിന് സമീപത്തെ കെ.പി. ലീല (62)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 മണിയോടെ പയ്യന്നൂരിലെ ഹോട്ടൽ അടച്ച ശേഷം വീട്ടിലേക്ക് പോകുന്നതിനിടെ ഭര്‍ത്താവോടിച്ചിരുന്ന ബുള്ളറ്റിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുന്നതിനിടയില്‍ കോറോം റോഡില്‍ വർക്ക്ഷോപ്പിന് സമീപം തെന്നി വീഴുകയായിരുന്നു.വീഴ്ചയില്‍ തലയിലുണ്ടായിരുന്ന ഹെല്‍മറ്റ് ഊരിത്തെറിച്ചതിനാല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടയിൽ ഇന്നലെ രാത്രിയിലാണ് അന്ത്യം. ഭര്‍ത്താവ്: ബാലകൃഷ്ണന്‍ തെക്കുംകര (കാന്റീന്‍ മുകുന്ദ ഹോസ്പിറ്റല്‍). മക്കള്‍: സൗമ്യ, ഷൈമ. മരുമക്കള്‍: രമേശന്‍ (അമ്മ ഡ്രൈവിംഗ് സ്‌കൂള്‍ പഴയങ്ങാടി), വിനയകുമാരന്‍ (സ തേണ്‍ റെയില്‍വേ മംഗലാപുരം). പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പാപ്പിനിശ്ശേരി : കനത്ത മഴയിൽ വീട് തകർന്നു.

Image
  കനത്ത മഴയിൽ വീട് തകർന്നു. പാപ്പിനിശ്ശേരി തുരുത്തിക്കൊവ്വൽ ആർ സി പള്ളിസെമിത്തേരിക്ക് സമീപത്തെ പാലങ്ങാടൻ സൂരജ് ജോണിൻ്റെ വീടാണ് തകർന്നത് . ആളപായമില്ല