Posts

Featured Post

വയനാട് മണ്ണിടിച്ചിലിൽ മൂന്ന് മരണം; ആറ് പേരെ കാണാതായി; നിരവധി പേർ കുടുങ്ങി കിടക്കുന്നു

Image
  കൽപ്പറ്റ: കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് മൂന്ന് മരണം. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്, തുരങ്ക പാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നു. മണ്ണിനടിയിൽ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ആറു പേരെ കാണാനില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്ഐക്കും പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ മുതൽ അതിതീവ്ര മഴയാണ് വയനാട്ടിൽ. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മുഖ്യമന്ത്രി ഉടൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്തെത്തും. പ്രിയങ്ക ഗാന്ധി എംപി വയനാട് കലക്ടറുമായി ഫോണിൽ സംസാരിച്ച് തുരങ്കപാതയിലെ അപകടത്തിൻ്റെ വിവരങ്ങൾ തേടി. തുരങ്കപാതയുടെ നിർമാണത്തിനിടെ അശാസ്ത്രീയമായി മണ്ണ് കൂട്ടിയതു കൊണ്ടാണ് ദുരന്തമുണ്ടായതെന്ന് മന്ത്രി ടി.സിദ്ദിഖ്. കനത്ത മഴ കാരണം നിർമാണ ജോലികൾ ഇന്നലെ നിർത്തിവച്ചിരുന്നു. പ്രദേശത്തുണ്ടായിരുന്നവരാണ് മണ്ണിനടിയിൽ ...

കണ്ണൂർ : എം ഡി എംഎ യുമായി 2 യുവാക്കൾ പൊലിസ് പിടിയിൽ

Image
ചക്കരക്കല്ലിൽ എം ഡി എംഎ യുമായി 2 യുവാക്കൾ പൊലിസ് പിടിയിൽ ചക്കരക്കൽ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചക്കരക്കൽ പോലീസ് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി.  ചേലോറ സ്വദേശികളായ മുഹമ്മദ് പി (30), സൂരജ് പി പി (19) എന്നിവരാണ് പോലീസ് പെട്രോളിങ്ങിനിടെ മൗഞ്ചേരിയിൽ വെച്ച് ലഹരിവസ്തുക്കൾ സഹിതം അറസ്റ്റിലായത്. പിടിയിലായവരിൽ നിന്നും 4.225 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തിട്ടുണ്ട്.  ചക്കരക്കൽ പോലീസ് സ്റ്റേഷൻ എസ് ഐ വിനീത് ഈ വിയുടെ നേതൃത്വത്തിൽ സിപിഒ മാരായ ശ്രീരാഗ്, പ്രത്യുഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

തളിപ്പറമ്പിൽ സ്‌കൂൾ പരിസരത്ത് എം ഡി എം എയുമായി യുവാവ് പിടിയിൽ

Image
  തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പരിശോധന. 3.5024ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് ഞാറ്റുവയലിലെ അബ്ദുറഹ്‌മാന്റെ മകന്‍ മീത്തലെപാത്ത് വീട്ടില്‍ എം.പി.മന്‍സൂറി(39)നെയാണ് റൂറല്‍ ജില്ല പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധസേനയായ ഡാന്‍സാഫും തളിപ്പറമ്പ് പോലീസും സംയുക്തമായി പിടികൂടിയത്. തിങ്കളാഴ്ച്ച രാത്രി 8.25 ന് സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ഗ്രൗണ്ടിന് സമീപത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. നേരത്തെയും ഇയാള്‍ എം.ഡി.എം.എയുമായി പിടിയിലായിരുന്നതായി പോലീസ് പറഞ്ഞു. എസ്.ഐ പി.യദുകൃഷ്ണന്‍, എസ്.ഐ യു.എച്ച്.അസ്ബര്‍ബാബു, എ.എസ്.ഐ മുഹമ്മദാലി, സീനിയര്‍ സി.പി.ഒ സുജീഷ് എന്നിവരും ഡാന്‍സാഫ് ടീം അംഗങ്ങളും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. മന്‍സൂറിനെ കോടതിയില്‍ ഹാജരാക്കും.

സ്വര്‍ണ്ണ പണയ സ്ഥാപനത്തിലെ തട്ടിപ്പ് ; ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു, സ്വർണം കൈക്കലാക്കിയ സിന്ധു അറസ്റ്റിൽ

Image
  സ്വകാര്യധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ചാവടിനട സ്വദേശി ഐശ്വര്യ (32) ആണ് മരിച്ചത്. ഐശ്വര്യയ്‌ക്കൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ച അഞ്ജു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. ജൂണ്‍ 30നാണ് ഇരുവരും ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജോലി ചെയ്യുന്ന സ്വര്‍ണ്ണ പണയ സ്ഥാപനത്തില്‍ നിന്നും ഐശ്വര്യയും അഞ്ജുവും കേസിലെ പ്രതിയും പരിചയക്കാരിയുമായ സിന്ധുവിന് 70 പവന്‍ സ്വര്‍ണം എടുത്തുനല്‍കുകയായിരുന്നു. പണയംവെച്ച സ്വര്‍ണം തിരികെയെടുക്കാന്‍ ഉടമസ്ഥര്‍ സ്ഥാപനത്തില്‍ എത്തിയതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. ഇതിനകം യുവതികളില്‍ നിന്ന് സ്വര്‍ണം കൈക്കലാക്കിയ സിന്ധു രാജ്യം വിട്ടിരുന്നു. അഞ്ജുവില്‍ നിന്നും 20 പവനും ഐശ്വര്യയില്‍ നിന്നും 50 പവന്‍ സ്വര്‍ണവുമാണ് സിന്ധു കൈക്കലാക്കിയത്. തട്ടിപ്പ് വിവരം പുറത്തറിഞ്ഞതോടെ കടുത്തമാനസിക സമ്മര്‍ദ്ദത്തില്‍ ഐശ്വര്യയും അഞ്ജുവും ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് പൊലീസ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്....

എക്കാലത്തെയും നാണംകെട്ടവൻ! റൊണാൾഡോയ്ക്കെ‌തിരെ ആരാധക രോഷം

Image
  ലോകകപ്പ് നോക്കൗട്ടിൽ സ്പെയിനോട് തോറ്റ് പുറത്തായതിന് പിന്നാലെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ നടത്തിയ പ്രതികരണത്തിൽ രൂക്ഷ വിമർശനവുമായി ആരാധകർ. 2016 ലെ യൂറോ കപ്പ് താൻ പോർച്ചുഗലിനായി നേടിയെന്നും അത് തനിക്ക് ലോകകപ്പിന് തുല്യമാണെന്നുമായിരുന്നു താരം പറഞ്ഞത്. 'പോർച്ചുഗലിനായി മൂന്ന് കിരീടങ്ങൾ ഞാൻ നേടി. ക്രിസ്റ്റ്യാനോയ്ക്ക് മുൻപ് പോർച്ചുഗൽ ഒരു കിരീടങ്ങളും നേടിയിരുന്നില്ല. എന്റെ നേട്ടത്തിൽ മികച്ചത് 2016 ലെ യൂറോകപ്പാണ്. സത്യം പറഞ്ഞാൽ ലോകകപ്പിന് തുല്യമാണ് എനിക്കത്. തികഞ്ഞ സംതൃപ്‌തിയോടെയാണ് ഞാൻ മടങ്ങുന്നത്. എൻ്റെ ഏറ്റവും മികച്ചത് പോർച്ചുഗലിനായി നൽകിക്കഴിഞ്ഞു. നാളെ പുതിയ ദിവസമാണ്, ജീവിതം മുന്നോട്ട് തന്നെ പോകും'- എന്നായിരുന്നു ക്രിസ്‌റ്റ്യാനോ പോസ്റ്റ് മാച്ച് ഇൻ്റർവ്യൂവിൽ പ്രതികരിച്ചത്

മലയാളി വിദ്യാർത്ഥിനി ഉസ്ബെയ്ക്കിസ്ഥാനിൽ കൊല്ലപ്പെട്ടു

Image
  ആലപ്പുഴ: മലയാളി വിദ്യാർത്ഥിനി ഉസ്ബൈക്കിസ്ഥാനിൽ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശി സാവരിയ (22)ആണ് മരണപ്പെട്ടത്. സഹപാഠിയായ മലപ്പുറം പെരിന്തൽമണ്ണ സൗറുൽ അനം ലാപ്പ്ടോപ്പ് ഉപയോഗിച്ച് സാവരിയയുടെ തലക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം.

റാപ്പിഡോ ബൈക്ക് ടാക്സി അപകടം; മലയാളി യുവതിയുടെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കമ്പനി

Image
  ബെംഗളുരുവിൽ റാപ്പിഡോ ബൈക്ക് ടാക്സി അപകടത്തിൽ പരുക്കേറ്റ മലയാളി യുവതിയുടെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കമ്പനി. ഉപഭോക്താക്കൾക്ക് നൽകുന്ന ഇൻഷുറൻസ് പരുക്കേറ്റ സാനി കൃഷ്ണന് ലഭിക്കാനുള്ള നടപടികൾ തുടങ്ങിയെന്നും റാപ്പിഡോ വക്താവ് വ്യക്തമാക്കി. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും റാപ്പിഡോ വക്താവ് അറിയിച്ചു. ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശി സാനി കൃഷ്ണന്റെ നില ഗുരുതരമായി തുടരുകയാണ്. റാപ്പിഡോ കമ്പനിയുടെ ഭാഗത്ത് നിന്നും സഹായങ്ങൾ ലഭിച്ചില്ലെന്ന് യുവതിയുടെ സഹോദരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഹായം വാ​ഗ്ദാനം ചെയ്തെന്ന് കമ്പനി വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുന്നത്. അപകടത്തിൽ യുവതിയുടെ 12 വാരിയെല്ലുകൾ പൊട്ടി. കരൾ, വൃക്ക ഉൾപ്പെടെയുള്ള അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു. 20 ലക്ഷം രൂപയാണ് ഇതുവരെ ചികിത്സയ്ക്ക് ചിലവഴിച്ചത്. മൂന്ന് മാസ് റെസ്റ്റാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ബെംഗളൂരുവിൽ 13 ദിവസം മുൻപാണ് അപകടം സംഭവിച്ചത്. ഓഫീസിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ചുണ്ട് അടക്കം മുറിഞ്ഞുപോയി. പിന്നീട് പ്ലാസ്റ്റിക് സർജറി ചെയ്തു. നിലവിൽ രണ്ട് ശസ്ത...