Posts

Featured Post

വിഷു ആഘോഷിക്കാൻ എത്തിയ നവവധു മരിച്ച നിലയില്‍, ഭർതൃവീട്ടിലേക്ക് പോകാൻ ഓട്ടോ വിളിച്ചുവരുത്തി, കുട്ടികൾക്ക് ഉടുപ്പുകളും വാങ്ങി, പിന്നാലെ കൃഷ്ണപ്രിയയുടെ വിയോഗം.

Image
കൊച്ചി: സ്വന്തം വീട്ടിൽ വിഷു ആഘോഷിക്കാന്‍ എത്തിയ നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിന് സമീപം ഇഞ്ചിക്കപ്പറമ്പിൽ കൃഷ്ണപ്രിയ (24) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയിൽ ശനിയാഴ്ച വൈകിട്ടാണ് കണ്ടത്. ഉടൻ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല. കഴിഞ്ഞ സെപ്റ്റംബർ 14ന് ആയിരുന്നു വിവാഹം. 2 മാസത്തെ അവധിക്ക് ശേഷം ഭർത്താവ് ശ്രീക്കുട്ടൻ വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു. ഈ മാസം 14ന് ആണ് കൃഷ്ണപ്രിയ സ്വന്തം വീട്ടിലെത്തിയത്. ഇന്നലെ തൃശൂരിലെ വീട്ടിലേക്ക് പോകാൻ ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയും ഏർപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് സഹോദരനൊപ്പം ഭക്ഷണം കഴിക്കുമ്പോഴും സന്തോഷവതിയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.. തൃശൂരിലെ ഭർതൃ സഹോദരിയുടെ കുട്ടികൾക്ക് നൽകാൻ കുട്ടിയുടുപ്പുകളും വാങ്ങിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായി ആലുവ ഇൻസ്പെക്ടർ കെ ജി ഗോപകുമാർ അറിയിച്ചു. ദുരൂഹതകളൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. ആലുവ ജില്ലാ ആശുപത്രിയിൽ വിശദമായ നടപടികള്‍ നടത്തി ബന്ധ...

പാപ്പിനിശ്ശേരി: ഗെയിറ്റ് കുഞ്ഞിപ്പള്ളി പാപ്പിക്കാം തോട് റോഡിൽ താമസിക്കുന്ന മുസ്തഫ( ലണ്ടൻ ) മരണപ്പെട്ടു.

Image
  പാപ്പിനിശ്ശേരി: ഗെയിറ്റ് കുഞ്ഞിപ്പള്ളി പാപ്പിക്കാം തോട് റോഡിൽ താമസിക്കുന്ന മുസ്തഫ( ലണ്ടൻ ) മരണപ്പെട്ടു. കബറടക്കം : വൈകിട്ട് കാട്ടിലെ പള്ളി കബർസ്ഥാനിൽ.

വടകരയിൽ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി

Image
 കോഴിക്കോട് വടകരയിൽ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ ആപ്പ് അല്ല മറ്റ് സാമ്പത്തിക ബാധ്യതകളാണെന്നാണ് പൊലീസ് പറയുന്നത്.  വിഷ്ണുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. വിഷ്ണുവിന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ പോലീസ് മൊഴി എടുക്കും. ഒളിവിൽ കഴിഞ്ഞ സമയം ആരെയൊക്കെ ബന്ധപ്പെട്ടു എന്നതും പൊലീസ് പരിശോധിക്കും. തിരോധാനത്തിന് പിന്നിൽ മറ്റ് സാമ്പത്തിക ബാധ്യതകളെന്ന് പൊലീസ് പറയുന്നത്. പതിനായിരം രൂപയാണ് 25കാരനായ വിഷ്ണു ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ, മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ലോൺ ആപ്പ് മാഫിയാ സംഘത്തിലുള്ളവർ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. ഇക്കഴിഞ്ഞ പതിമൂന്നിനാണ് ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ കാണാതായത്. 65000 രൂപ ലോണെടുത്തിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ആയെന്നും ആണ് വിഷ്ണു സഹോദരങ്ങൾക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നത്.

കണ്ണൂർ : റിട്ട. സി.ഐ. സുരേന്ദ്രൻ കല്ല്യാടൻ നിര്യാതനായി

Image
  കണ്ണൂർ: ഇരിട്ടി ആറളം സ്വദേശിയും പുന്നാട് താമസക്കാരനുമായ റിട്ട. സി.ഐ. സുരേന്ദ്രൻ കല്ല്യാടൻ (57) നിര്യാതനായി. എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.  പ്രമാദമായ നിരവധി കേസുകൾ തെളിയിച്ച ഉദ്ദ്യോഗസ്ഥനാണ്. ജില്ലയിലും പുറത്തും വിവിധ സ്‌റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആറളത്തെ പരേതരായ ഗോവിന്ദൻ നമ്പ്യാരുടെയും പാർവ്വതിയമ്മയുടെയും മകനാണ്. ഭാര്യ: പി.സി ശർമ്മിള മക്കൾ: ശ്രീലക്ഷ്‌മി (ആസ്‌റ്റർ മിംസ്, കാസർക്കോട് ) കാർത്തിക (ബി.ബി.എ വിദ്യാർത്ഥി, ബംഗ്ലുരു ) സഹോദരങ്ങൾ: രവീന്ദ്രൻ, ഹരീന്ദ്രൻ, ദേവി സുജാത കണ്ണൂർ വിജിലൻസ് സി.ഐ പി.സി. സഞ്ജയ് കുമാറിൻ്റെ സഹോദരി ഭർത്താവ് കൂടിയാണ് സുരേന്ദ്രൻ കല്ല്യാടൻ. നാളെ ( 21-4-26, ചൊവ്വാഴ്ച ) പുന്നാട് വീട്ടിൽ 11 മണി വരെ പൊതുദർശനം. ശേഷം മൃതദേഹം ആറളത്തെ തറവാട് വീട്ടിലേക്ക് കൊണ്ടുപോകുന്നതാണ്. സംസ്ക്കാര ചടങ്ങുകൾ തറവാട്ട് ശ്മശാനത്തിൽ നടക്കുന്നതാണ്.

ചെങ്ങളായി : പെരുന്തലേരി ബോട്ടുകടവിലെ സിപി അബ്ദുള്ള മൗലവി നിര്യാതനായി.

Image
 പെരുന്തലേരി ബോട്ടുകടവിലെ സിപി അബ്ദുള്ള മൗലവി നിര്യാതനായി.  ഏറെ കാലം സൗദിയിൽ ഉണ്ടായിരുന്നു ഇപ്പോൾ ചെങ്ങളായി മദ്രസതുൽ ഇർഷാദിയയിലെ ഉസ്താദ് ആണ്  ഭാര്യ: മുംന്താസ്   മക്കൾ: വാഹിദ് (പരേതൻ ) മുഹ്സീന സ്വാലിഹ്. കബറടക്കം :മയ്യത്ത് ഇപ്പോൾ പെരുന്തേരി ബോട്ടുകടവിൽ വീട്ടിൽ ളുഹർ നമസ് കാരന്തരം ബോട്ട് കടവ് പള്ളിയിൽ നിന്ന് മയ്യത്ത് നമസ്കരിച്ച് വളക്കൈ ഖബർസ്ഥാനിൽ ഉച്ചയ്ക്ക് 1:00 കബറടക്കം .

വേദാന്ത പവർ പ്ലാന്റ് സ്ഫോടനം: മരിച്ചവരുടെ എണ്ണം 24 ആയി

Image
  ഛത്തീസ്ഗഡ്: ശക്തി ജില്ലയിലെ വേദാന്ത പവർ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരണം 24 ആയി.ചികിത്സയിലുണ്ടായിരുന്ന ഒരു തൊഴിലാളി കൂടെ ഇന്ന് മരിച്ചതോടെയാണ് മരണ സംഖ്യ ഉയർന്നത്. 12 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്. പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഈ മാസം പതിനാലാം തിയതി ഉച്ചയ്ക്കാണ് പ്ലാൻ്റിൽ പൊട്ടിത്തെറിയുണ്ടായത്. സിംഗിതാരായി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിലെ ബോയിലറിൽ നിന്ന് ടർബൈനിലേക്ക് അതിമർദ്ദത്തിലുള്ള ആവി എത്തിക്കുന്ന സ്റ്റീൽ പൈപ്പ് പെട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം. 11 പേർ അപകട സമയത്ത് തന്നെ മരണപ്പെട്ടു . ചികിത്സയിലിരിക്കെയാണ് ബാക്കി തൊഴിലാളികൾ മരിച്ചത്. അപകടത്തെത്തുടർന്ന് വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ, പ്ലാന്റ് മേധാവി ദേവേന്ദ്ര പട്ടേൽ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ പ്ലാൻ്റിൽ ഒരുക്കിയിരുന്നില്ലെന്ന കണ്ടെത്തലിലാണ് കേസ്.

കൊളച്ചേരി ലെനിൻ റോഡിൽ ടി കെ ബാബു 61 വയസ്സ് അന്തരിച്ചു.

Image
  കൊളച്ചേരി ലെനിൻ റോഡിൽ ടി കെ ബാബു 61 വയസ്സ് അന്തരിച്ചു.  ഭാര്യ: പി പി പൂർണിമ (മാങ്ങാട്). മക്കൾ: ടി കെ ഷമിൽ, ടി കെ ജിതിൻ. സഹോദരങ്ങൾ: ടി കെ വാസന്തി (കൊല്ലറത്തിക്കൽ പള്ളി), ടി കെ രമേശൻ (റിട്ട. ക്യാബിനറ്റ് സെക്രട്ടറേറ്റ് ഡെൽഹി) ടി കെ രാജീവൻ (ടി കെ ജ്വല്ലറി, നാറാത്ത്), ടി കെ രവീന്ദ്രൻ (സ്റ്റൈൽ ജ്വല്ലറി, നടുവിൽ), ദിനേശൻ (ദിനേഷ് ഗോൾഡ് ആൻഡ് ഡയമണ്ട്സ്, കമ്പിൽ). സംസ്കാരം നാളെ തിങ്കൾ പകൽ 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.