Posts

Featured Post

യുക്രൈനില്‍ കപ്പല്‍ ആക്രമണം; കൊല്ലപ്പെട്ട പത്തു പേരില്‍ വെള്ളരിക്കുണ്ട് സ്വദേശിയായ യുവാവും

Image
  കാഞ്ഞങ്ങാട് :യുക്രൈനിലെ ഒഡേസ തീരത്തുണ്ടായ കപ്പല്‍ ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെട്ടു. കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് സ്വദേശി അഖില്‍ ജോയന്‍(26) ആണ് മരിച്ചത്. അഞ്ച് വര്‍ഷമായി ഇദ്ദേഹം മറൈനറായി ജോലി ചെയ്ത് വരികയായിരുന്നു. വിവാഹം ഉറപ്പിച്ച ശേഷം ഒരു മാസത്തിന് മുമ്പാണ് ഇദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിച്ചത്. കപ്പലില്‍ ഉണ്ടായിരുന്ന ജീവനക്കാരില്‍ അധികവും ഇന്ത്യ,സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ന് ഉച്ചയ്ക്കാണ് കപ്പലിന് നേരെ മിസൈല്‍ ആക്രമണമുണ്ടായത്. തുര്‍ക്കിയില്‍ നിന്നുള്ള ഗോള്‍ഡന്‍ ലിയോ എന്ന കപ്പലാണ് റഷ്യ ആക്രമിച്ചത്. 17 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. റോയിട്ടേഴ്‌സ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കപ്പലിന് തീപിടിച്ചതായും പ്രദേശത്താകെ പുക ഉയരുന്നതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ധാന്യങ്ങളുമായി പോയ കപ്പലാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒഡേസ മേഖലയില്‍ റഷ്യ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. ഈ മാസം മാത്രം റഷ്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 28 പേരാണ്.

കുന്നുംകൈ അസ്നാപ്പുറത്തു ഹൗസ് താമസിക്കുന്ന മൈമൂനത്ത് നിര്യാതയായി.

Image
കുന്നുംകൈ അസ്നാപ്പുറത്തു ഹൗസ് താമസിക്കുന്ന മൈമൂനത്ത് നിര്യാതയായി.(52 വയസ്സ് )  മാതാവ് :പരേതയായ പാത്തൂഞ്ഞി. എ. പി  പിതാവ് :പരേതനായ അബ്ദുറഹിമാൻ. വി. സി  ഭർത്താവ് :ബഷീർ  മകൻ :നിസാർ  മരുമക്കൾ :നിദ ഫാത്തിമ  സഹോദരങ്ങൾ : നസീമ,അൻസാരി, നൗഫൽ, ഷഫീന, സലീന  കബറടക്കം :നാളെ ഉച്ചക്ക്.വളപട്ടണം മന്ന കബർസ്ഥാനിൽ 

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരക്ക് വധശിക്ഷ

Image
  പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വിലയിരുത്തിയ കോടതി പ്രതിക്ക് മാനസാന്തരത്തിന് സാധ്യതയില്ലെന്നും നിരീക്ഷിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ഇരട്ട കൊലപാതകം നടത്തിയത്. കൊലപാതകത്തിനുശേഷവും പ്രതിക്ക് കുറ്റബോധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിൻറെ വാദങ്ങളെല്ലാം കോടതി തള്ളി കളഞ്ഞു. കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു പ്രതിഭാഗത്തിൻറെ വാദം. വധശിക്ഷ നൽകണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടു. . കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 20 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊല്ലപ്പെട്ട സുധാകരൻറെ മക്കള്‍ക്ക് നൽകണം. 2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്.കൊലപാതകം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. സാക്ഷിവിസ്താരത്തിനും, വിശദമാ...

കാക്കാട് :കണ്ണൂരില്‍ ഫ്ളാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു

Image
  കണ്ണൂര്‍: കണ്ണൂരില്‍ ഫ്ളാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. മട്ടന്നൂര്‍ വായാന്തോട് എല്‍ഐസി ഓഫീസിനു സമീപത്തെ സമ്രത്തിന്റെ മകന്‍ അനീഖ് (17) ആണ് മരിച്ചത്. കക്കാട് ബെല്‍മെയര്‍ ഡൈനാസ്റ്റി ഫ്ളാറ്റിലെ പതിനേഴാം നിലയിലെ എഫ് ബ്ലോക്ക് ഭാഗത്ത് നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 12.30ഓടെയായിരുന്നു സംഭവം. കണ്ണൂര്‍ ഭവന്‍സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. അസീം സഹോദരനാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് 4 മണിയോടെ മൃതദേഹം മട്ടന്നൂര്‍ പാലോട്ടുപള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

കണ്ണൂർ : അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ വിദ്യാർഥിയുടെ മരണം,ഡോ. എം കെ റാം പിടിയിൽ

Image
കണ്ണൂർ:അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യയിൽ പ്രതിയായ അധ്യാപകൻ ഡോ. എം കെ റാം പിടിയിൽ. റാമിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് പിടികൂടിയത്. എസ് പി കെ വി വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കർണാടകയിലെ കുടകിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇയാളെ കണ്ണൂരിലെത്തിച്ച് മൊഴിയെടുത്ത ശേഷം തലശേരി കോടതിയിൽ ഹാജരാക്കുo. സുപ്രീം കോടതി അടക്കം മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയത്. സംഭവത്തില്‍ പ്രതി ഡോ.എം.കെ.റാമിന് മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതിയും അതിന് മുൻപ് ഹൈക്കോടതിയും തള്ളിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 10നാണ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി നിതിൻ രാജ ജീവനൊടുക്കുന്നത്

തനിച്ച് താമസിച്ചുവരുന്ന പെയിന്റിംഗ് തൊഴിലാളിയായ യുവാവ് തൂങ്ങിമരിച്ചു.

Image
  പെരിങ്ങോം: തനിച്ച് താമസിച്ചുവരുന്ന പെയിന്റിംഗ് തൊഴിലാളിയായ യുവാവ് തൂങ്ങിമരിച്ചു. വെള്ളോറ കടവനാട്ടെ ഇളയിടത്ത് വീട്ടില്‍ നാരായണന്‍ എന്ന പീറ്റര്‍-ആനി ദമ്പതികളുടെ മകന്‍ ഇ.വി.സുനില്‍(36)ആണ് മരിച്ചത്. ഇന്നലെ ജൂലൈ 19 ന് രാവിലെ 11 നാണ് ഇയാളെ വീടിന്റെ കഴുക്കോലില്‍ ലുങ്കിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഭാര്യ: സൂര്യ.. മകള്‍: ആരാധ്യ. സഹോദരന്‍: നിധിന്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് (ജൂലായ്-20)ഉച്ചകഴിഞ്ഞ് രണ്ടിന് കായപ്പൊയില്‍ സെന്റ് സെബാസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും

കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലെ പോസ്റ്റൽ അസിസ്റ്റന്റ് അശ്വിൻ സി എം (37) കുഴഞ്ഞു വീണു മരണപ്പെട്ടു.

Image
  കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലെ പോസ്റ്റൽ അസിസ്റ്റന്റ് അശ്വിൻ സി എം (37) കുഴഞ്ഞു വീണു മരണപ്പെട്ടു. താഴെ ചൊവ്വയിലെ പരേതനായ എം.എം. രാമകൃഷ്ണന്റെ്റെയും, വി.സി. ആനന്ദ വല്ലിയുടെയും മകനാണ് ഭാര്യ :ആശ്‌ മക്കൾ :വിഹാൻ, യുവാൻ സഹോദരങ്ങൾ :ദിൻല, ദിവിന(ക്ലാർക് എസ്.ബി.ഐ,മാഗ്ളൂർ) സഹോദരീ ഭർത്താക്കന്മാർ :വിനോദ് കുമാർ, കാനൂ ൽ(അഡ്മിനി നി സ്ട്രേറ്റീവ് ഓഫീസർ,വൈൽഡ് ലൈഫ് ഡിപ്പാർട്മെന്റ്,ചെന്നൈ)സുജിത്(ക്ലാർക്,എസ്. ബി.ഐ, മാഗ്ളൂർ) സംസ്ക്കാരം  ഇന്നലെ കഴിഞ്ഞു