Posts

Featured Post

ചൊറുക്കളയിൽ ബൈക്ക് അപകടം 6 വയസ്സുകാരിക്ക് പരിക്ക്.

Image
   കുറുമാത്തൂർ ചൊറുക്കളയിൽ ഇന്നലെ വൈകിട്ട് ഉണ്ടായ ബൈക്ക് അപകടത്തിൽ ആറു വയസ്സുകാരിക്ക് ഗുരുതര പരിക്ക്.(സഹറ 6 വയസ്സ് ) പരിക്ക്  ഇന്നലെ വൈകിട്ട് കുട്ടിയുടെ ഉമ്മമ്മയുടെ കൂടെ സീബ്ര ലൈനിൽ കൂടി റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ബൈക്ക് യാത്രക്കാരനും പരിക്ക് ഉണ്ട്  കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. മുയ്യത്തെ മുബഷിറ ചാണ്ടിക്കരി സ്വദേശി  മഹറൂഫ് എന്നിവരുടെ മകൾ ആണ്.

കണ്ണൂർ : പുഴയില്‍ ചൂണ്ടയിട്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Image
 ഉദയഗിരി : ഉദയഗിരിയിൽസുഹൃത്തുക്കളോടൊപ്പം പുഴയില്‍ ചൂണ്ടയിട്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഉദയഗിരി തലത്തണ്ണിയിലെ മങ്ങാട്ട് വീട്ടില്‍ ബിജുവിന്റെ മകന്‍ എം.പി.വിശാഖാണ്(24) മരിച്ചത്. ഇന്നലെ വൈകുന്നേരം 3.45 നാണ് സംഭവം നടന്നത്. കാര്‍ത്തികപുരം പുഴയില്‍ ചൂണ്ടയിട്ടുകൊണ്ടിരിക്കെ കുഴഞ്ഞുവീണ വിശാഖിനെ ഉടന്‍തന്നെ ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

കണ്ണൂരിൽ കഞ്ഞി കലത്തിൽ മൂർഖൻ പാമ്പ്; പൂച്ച സാറിൻ്റെ 'മാസ് എൻട്രി'യിൽ രക്ഷപ്പെട്ടത് ഒരു കുടുംബം

Image
  കണ്ണൂർ: അർധരാത്രി അടുക്കളയിൽ കഞ്ഞിക്കലത്തിനകത്ത് പതിയിരുന്ന മൂർഖൻ പാമ്പിനെ വെട്ടിലാക്കി വീട്ടുപൂച്ചയുടെ കിടിലൻ ജാഗ്രത. "പൂച്ച സാർ എന്നാൽ സുമ്മാവല്ല..." എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് വളർത്തു പൂച്ച. വീട്ടിലെ ഓമനമൃഗങ്ങളുടെ സമയോചിതമായ ഇടപെടൽ മൂലം ദുരന്തത്തിൽ നിന്ന് രക്ഷപെടുന്നതിന്റെ മറ്റൊരു ഉദാഹരണമായി മാറിയിരിക്കുകയാണ് തില്ലങ്കേരിയിലെ പൂച്ചയുടെ ഈ രക്ഷാ പ്രവർത്തനം കണ്ണൂർ തില്ലങ്കേരിയിലെ മുനീറിന്റെ വീട്ടിലാണ് സംഭവം.അർധരാത്രി കൃത്യം ഒരു മണി കഴിഞ്ഞിട്ടുണ്ടാകും. വീട്ടുകാരെല്ലാം നല്ല ഉറക്കത്തിലാണ്. പെട്ടെന്നാണ് അടുക്കളയിൽ നിന്ന് പൂച്ചയുടെ അസാധാരണമായ കരച്ചിലും ബഹളവും കേൾക്കുന്നത്. സാധാരണ പോലെ എന്തെങ്കിലും ഇരപിടിക്കുന്നതാകുമെന്നാണ് ആദ്യം കരുതിയതെങ്കിലും, പൂച്ചയുടെ വിടാത്ത കരച്ചിൽ പന്തികേടാണെന്ന് മുനീറിന് തോന്നി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അടുക്കളയിലെ കഞ്ഞിക്കലത്തിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് മുനീർ ഉടൻ തന്നെ രക്ഷാപ്രവർത്തകരെ ബന്ധപ്പെടുകയായിരുന്നു. വിവരം അറിഞ്ഞയുടൻ മാർക്ക് പ്രവർത്തകൻ ഫൈസൽ വിളക്കോട് വീട്ടിലെത്തുകയും മൂർഖൻ പാമ്പിനെ പിടികൂടുകയും ചെയ്തു.

പാപ്പിനിശ്ശേരി മാങ്കടവ് :ഓപ്പറേഷൻ ഗ്രിപ്പ്: ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപ്പുള്ളി പിടിയിൽ.

Image
  കണ്ണൂർ: 2010ൽ പറശ്ശിനിക്കടവ് മാങ്കടവിൽ ജലാലിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. വാഴയിൽ മുഹമ്മദ് അലി (55)യെയാണ് കണ്ണൂർ സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കാസർഗോഡ് ഉപ്പളയിൽ നിന്ന് പിടികൂടിയത്. 2010 സെപ്റ്റംബർ 17നാണ് കേസിനാസ്പദമായ സംഭവം. പറശ്ശിനിക്കടവ് മാങ്കടവിൽ മൊയ്തുവിന്റെ മക്കളായ ജലാലിനെയും ജ്യേഷ്ഠൻ ഷംസീറിനെയും സഹോദരിയുടെ ഭർത്താവായ മുഹമ്മദ് അലി സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജലാൽ പിന്നീട് മരണപ്പെടുകയും ഷംസീറിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ വളപട്ടണം പോലീസ് കേസെടുത്ത് മുഹമ്മദ് അലിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഓപ്പറേഷൻ ഗ്രിപ്പ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസിന്റെ മേൽനോട്ടത്തിലും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ...

11കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അദ്ധ്യാപകൻ 6 വർഷത്തിന് ശേഷം പിടിയിൽ

Image
  പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ആറുവർഷത്തി നുശേഷം മദ്രസാധ്യാപകൻ അറസ്റ്റിൽ. മലപ്പുറം തവനൂരിൽ പോത്തട്ടിപ്പാറയിലെ പാതിരിപ്പള്ളിയാലി ഹൗസിൽ മുഹമ്മദ് ബഷീറിനെ (45) ആണ് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്.  പുല്ലൂക്കര മുക്കിൽപ്പീടികയിലെ മദ്രസയിൽ അധ്യാപകനായിരിക്കെ 2017 മുതൽ 2020 വരെയായി 11-കാരനെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഇപ്പോൾ ജിം ട്രെയിനർ കോഴ്സിന് പഠിക്കുന്ന കുട്ടിയെ മാനസികപ്രശ്ന ങ്ങളെത്തുടർന്ന് കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.  ആറാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള പ്രതി എട്ടുവർഷത്തോളം പുല്ലൂക്കരയിലെ മദ്രസയിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. നാലുവർഷം മുമ്പ് മലപ്പുറത്തേക്ക് പോയ ഇയാളെ തലശ്ശേരി അസി. പൊലീസ് സൂപ്രണ്ട് നന്ദഗോപന്റെ നിർദേശപ്രകാരം തിരൂർ പോലീസ് കസ്റ്റഡിയിലെടുത്ത് ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ ചൊക്ലി പോലീസിന് കൈമാറുകയായിരു ന്നു.  രാവിലെ പത്തരയോടെ ചൊക്ലി പോലീസ് ഇൻസ്പെക്ടർ സി. ഷാജു, സ്റ്റേഷൻ ഹൗസിങ് ഓഫീസർ ആർ. രാകേഷ് എന്നിവർ അറസ്റ്റ് രേഖപ്പെടുത്തി. തലശ്ശേരി ജില്ലാ അഡീഷണൽ സെഷൻസ് ഒന്ന് ജഡ്ജ് പ്രതിയെ റിമാൻഡ് ചെയ്തു...

കണ്ണൂർ : ഇരുനില കെട്ടിടത്തിൽ പെയിന്റിംഗ് ജോലിക്കിടെ അപകടം ; തെന്നിവീണ് പാനൂർ സ്വദേശി മരിച്ചു.

Image
  പാനൂർ: തലശ്ശേരിയിൽ പെയിൻ്റിങ്ങ് ജോലിക്കിടെ കെട്ടിടത്തിൽ തെന്നിവീണ് പാനൂരിനടുത്ത മൊകേരി കടേപ്രം സ്വദേശി മരിച്ചു.കടേപ്രം തെരുവിലെ കുറ്റിക്കാട്ടിൽ പരേതനായ മൊയ്തു ഹാജിയുടെയും മറിയുമ്മയുടെയും മകൻ കുറ്റിക്കാട്ടിൽ മുസ്തഫ(60) യാണ് തലശേരിയിൽ ഇരുനില കെട്ടിടത്തിൽ നിന്ന് പെയിൻ്റിങ് ജോലിക്കിടെ കാൽതെന്നി താഴെ വീണ് മരണപെട്ടത്. ഇന്നലെയാണ് സംഭവം. ഭാര്യമാർ: ഹസിന,സാജിത,മക്കൾ : മുജീബ്,ഷുഹൈബ്,ഫാസി ഫൈസാൻ,സൈൻ അബ്ദുള്ള,മുഹമ്മദ് ജാഷ്. സഹോദരങ്ങൾ: അഷറഫ്,സലീം,മുനീർ.മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ നിന്നും പോസ്റ്റ്മോട്ടത്തിന് ശേഷം കടേപ്രം ജുമാ മസ്‌ജിദിൽ ഖബറടക്കും.

സ്വർണ്ണമാലയെന്ന് പറഞ്ഞ് മുക്കുപണ്ടം നൽകി 5 ലക്ഷം തട്ടി; സ്ത്രീ അറസ്റ്റിൽ.

Image
  ചെറുവത്തൂർ: സ്വർണ്ണമാലയെന്ന് വിശ്വസിപ്പിച്ച്സ്വർണ്ണനിറത്തിലുള്ള മുക്കുപണ്ടം നൽകി യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സ്ത്രീ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട കൂട്ടുപ്രതിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ചെറുവത്തൂർ പാക്കനാർ തിയേറ്ററിന് സമീപം കഴിഞ്ഞ ദിവസം രാവിലെ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് കർണാടക സ്വദേശിനിയായ ശാന്തി (50)യെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ടുപ്രതിയായ രാജുവിനെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. തൃക്കരിപ്പൂർ അപ്പിയാൽ സ്വദേശിയായ എം. അനീഷ് (46)ൽനിന്ന്സ്വർണ്ണമാലയെന്ന് പറഞ്ഞ് സ്വർണ്ണനിറത്തിലുള്ള മുക്കുപണ്ടം നൽകി അഞ്ച് ലക്ഷംരൂപതട്ടിയെടുത്തെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.