Posts

Showing posts from 2026

നാറാത്ത് കല്ലൂരിക്കടവ് കമ്പനിയിൽ അസ്മ കെ കെ പി 75 വയസ്സ് നിര്യാതയായി.

Image
  നാറാത്ത് കല്ലൂരിക്കടവ് കമ്പനിയിൽ അസ്മ കെ കെ പി 75 വയസ്സ് നിര്യാതയായി. ഭർത്താവ് :പരേതനായ മൂസാൻ കുട്ടി. മക്കൾ : മുഹമ്മദ് കുഞ്ഞി, അസീസ് (അക്ഷയ നാറാത്ത് )ശംസുദ്ധീൻ, മുസമ്മിൽ. സഹോദരങ്ങൾ :ഇബ്രാഹിം കുട്ടി, മുസ്തഫ മൊയ്‌ദീൻ,മൂസാൻ.മുഹമ്മദ് കുഞ്ഞി. കബറടക്കം :നാറാത്ത് ജുമാ മസ്ജിദ് കബർസ്ഥായിൽ.

നാറാത്ത്: ഓണപ്പറമ്പിലെ കെ.കെ. രതീശൻ 57 വയസ്സ് നിര്യാതനായി.

Image
  നാറാത്ത്: ഓണപ്പറമ്പിലെ കെ.കെ. രതീശൻ 57 വയസ്സ് നിര്യാതനായി.  പിതാവ് പരേതനായ പറമ്പിൽ പുതിയ പുരയിൽ രാമൻ,  മാതാവ് കെ.കെ മാധവി.  സഹോദരങ്ങൾ മോഹനൻ , സോമൻ , ഇന്ദിര ,രവീന്ദ്രൻ , ബാബു.  സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ.

ചെറുപുഴ സ്വദേശി ആലക്കോട്ടെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍

Image
ആലക്കോട്: ചെറുപുഴ സ്വദേശിയായ യുവാവിനെ ആലക്കോട്ടെ ബന്ധുവീട്ടില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടത്തില്‍ വീട്ടില്‍ എബിന്‍ ജോസ് (39) ആണ് മരിച്ചത്. ആലക്കോട്ടെ അമ്മാവന്റെ വീട്ടിലാണ് ഇയാളെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌ക്കൂൾ റിട്ട.അധ്യാപകന്‍ ജോസ്-പ്രാപ്പൊയില്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ റിട്ട.അധ്യാപിക പരേതയായ ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: പെരിങ്ങാല കണക്കാശേരി കുടുംബാംഗം സുമിയ റാണി. മകന്‍ അബ്രാം ജോസ്. സഹോദരങ്ങള്‍: ജെസ്റ്റിന്‍ ജോസ് (ബംഗളൂരു), സെബിന്‍ ജോസ് (കെ.എസ്.ഇ.ബി, എറണാകുളം).

വളപട്ടണം: ചിറക്കല്‍ റെയില്‍വെ സ്റ്റേഷന് സമീപം ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു.

Image
  വളപട്ടണം: ചിറക്കല്‍ റെയില്‍വെ സ്റ്റേഷന് സമീപം ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു. പുരുഷനാണ് മരിച്ചത്. മൃതദേഹം ചിന്നി ചിതറിയ നിലയിലാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നേത്രാവതി എക്‌സ്പ്രസാണ് തട്ടിയത്. വളപട്ടണം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

കണ്ണൂർ : വി.പി.സുജേഷ് നിര്യാതനായി

Image
  കണ്ണൂർ: പയ്യാമ്പലം ലയേൺസ് കമ്യൂണിറ്റി ഹാളിനു സമീപം വെസ്റ്റേൺ മൈനർ ഫ്ലാറ്റിൽ വി.പി.സുജേഷ് (53) നിര്യാതനായി. സിവിൽ എഞ്ചിനീയറായിരുന്നു. പരേതരായ രാഘവന്റെയും മീനാക്ഷിയുടെയും മകനാണ്. സഹോദരങ്ങൾ: വി.പി.അനിൽകുമാർ ( കോൺട്രാക്ടർ), ശ്രീജിത്ത്, രേഷ്മ. സംസ്കാരം ഇന്ന് വ്യാഴാഴ്ച്ച പകൽ മൂന്നരയ്ക്ക് പയ്യാമ്പലത്ത് നടക്കും

മാട്ടൂൽ മടക്കരയിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു.

Image
മാട്ടൂൽ മടക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മാട്ടൂൽ മടക്കര സ്വദേശി നിഖിൽ പണ്ണേരിയെ മടക്കര മുനമ്പ് റോഡിന് സമീപത്തെ പരേതരായ മുണ്ടോൻ അശോകൻ്റെയും പണ്ണേരി കല്ല്യാണിയുടെയും മകൻ നിഖിലിനെയാണ് (36) മരിച്ച നിലയിൽ കണ്ടെത്തിയത് സഹോദരൻ: രഖിൽ. പോലീസ് ഇൻക്വസ്റ്റ് സംഭവ സ്ഥലത്ത് നിന്ന് ആരംഭിച്ചു.

യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി.

Image
  തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. ബാറിലെ തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. തർക്കത്തിനിടെ ബാറിൽ നിന്ന് ഇറങ്ങിയ യുവാവിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. തിരുവല്ലം വണ്ടിത്തടം പാലപുരിൽ വാടകയ്ക്ക് താമസിക്കുന്ന സുമൻ (38) എന്ന യുവാവണ് കൊല്ലപ്പെട്ടത്. വിഷു ആഘോഷവുമായി ബന്ധപ്പെട് ചൊവ്വാഴ്ച രാത്രി 11 ഓടെ ഇവർ ബാറിൽ എത്തിയതായിരുന്നു. തുടർന്ന് മദ്യപാനത്തിനിടെ പരസ്പരം തർക്കത്തിലേർപ്പെട്ടു. തുടർന്ന് ബാറിന് പുറത്തിറങ്ങിയ ശേഷം സുമനെ മൂന്ന് പേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ് റോഡിൽ അബോധാവസ്ഥയിലായിരുന്ന യുവാവിനെ വിഴിഞ്ഞം പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിക്രൂരമായാണ് യുവാവിനെ സംഘം മർദ്ദിക്കുന്നത്. നെഞ്ചിനും മുഖത്തും ആഞ്ഞ് ചവിട്ടുകയും കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും തലയ്ക്ക് നിരന്തരം മർദിക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.  റോഡിൽ കൂടി കടന്ന് പോയ കാറിലെ ആളാണ് വീഡിയോ ചിത്രീകരിച്ചത്. യുവാവിന്റെ മുഖം ചതച്ചരക്കുന്നതിന് ഇടയിൽ 'വീഡിയോ എട്രാ, വീഡിയോ എട...

മാട്ടൂൽ മടക്കര തെക്ക് മുനമ്പ് ഭാഗത്ത് വീടിന്റെ പിറകിൽ ഒരാളെ ദുരൂഹസാചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Image
  BREAKING NEWS  മാട്ടൂൽ മടക്കര തെക്ക് മുനമ്പ് ഭാഗത്ത് വീടിന്റെ പിറകിൽ ഒരാളെ ദുരൂഹസാചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി കൂടുതൽ വിവരവങ്ങൾ ലഭ്യമായിട്ടില്ല

പാപ്പിനിശ്ശേരി വെൽഫെർ സ്കൂളിന് സമീപം താമസിക്കുന്ന ആയിഷ നിര്യാതയായി.

Image
  പാപ്പിനിശ്ശേരി വെൽഫെർ സ്കൂളിന് സമീപം താമസിക്കുന്ന പത്താല പുതിയ പുരയിൽ ആയിഷ 75 വയസ്സ്  നിര്യാതയായി. ഭർത്താവ് : പരേതനായ മാമു  മക്കൾ : നാസർ, സൈബുന്നിസ്സ, നസ്രിയ, സുമയ്യ മരുമക്കൾ :സീനത്ത്, നസീർ, അലാവുദ്ദീൻ, ഖാദർ  സഹോദരങ്ങൾ : പരേതനായ മൂസാൻ, അബ്ദുറഹ്മാൻ, സലാം, മഹമൂദ്, സുഹറാബി. കബറടക്കം: ഉച്ചയ്ക്ക് മുമ്പ് കാട്ടിലെ പള്ളി കബർസ്ഥാനിൽ.

കണ്ണൂർ സ്വദേശി ഒമാനിൽ വച്ച് മരണപ്പെട്ടു

Image
 പെരുവളത്ത് പറമ്പ് സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി ഇരിക്കൂർ : പെരുവളത്ത് പറമ്പ് സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി. കെ.വി ദിനേശൻ - കെ കെ ലിസ് ന ദമ്പതികളുടെ മകൻ കെ.കെ ആദർശാ (25) ണ് മരണമടഞ്ഞത്. സഹോദരി: അഞ്ചൽ. ഭൗതിക ശരീരം വ്യാഴാഴ്ച്ച രാവിലെ 8 മണി മുതൽ 9 മണി വരെ കുളിഞ്ഞ ദേവീ വിലാസം എൽ പി സ്കുളിൽ പൊതുദർശനത്തിന് വയ്ക്കും തുടർന്ന് സംസ്‌കാരം രാവിലെ 9.30 ന് ഇരിക്കൂർ പഞ്ചായത്ത ശാന്തി തീരത്ത് നടക്കും.

യൂട്യൂബ് നോക്കി, സ്റ്റീൽ പാത്രത്തിനടിയിൽ വെച്ച് പടക്കം പൊട്ടിച്ചു, പാത്രം പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം; സംഭവം കൊയിലാണ്ടിയിൽ

Image
  കോഴിക്കോട്: കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. 16കാരനായ അദ്വൈതാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ​​ഗ്രൗണ്ടിൽ വെച്ച് കൂ‌ട്ടുകാർക്കൊപ്പം അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു. യൂട്യൂബ് നോക്കി, സ്റ്റീൽ പാത്രത്തിനടിയിൽ വെച്ച് പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് അപകടം. സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ച് ശരീരത്ത് തുളഞ്ഞു കയറിയാണ് മരണം സംഭവിച്ചത്. പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടിയാണ് അപകടമുണ്ടായതെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. അപകടം ഉണ്ടായ ഉ‌ടനെ തന്നെ അദ്വൈതിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണുള്ളത്.  സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചു കുട്ടിയുടെ ശരീരത്തിൽ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. തോളിലാണ് തുളച്ചു കയറിയത്. യൂട്യൂബ് നോക്കിയാണ് അദ്വൈത് പടക്കം പൊട്ടിച്ചത്. പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു അദ്വൈത്. കൂട്ടുകാർക്കൊപ്പം വിഷു ആഘോഷിക്കാൻ വാങ്ങി...

പ്ലാവിൽ നിന്നും വീണ് യുവാവ് മരിച്ചു

Image
  ഭാര്യവീട്ടിലെത്തിയ സനൽ, പറമ്പിലെ പ്ലാവിൽ ചക്കയിടാനായി കയറുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു കോലഞ്ചേരി: എറണാകുളം കോലഞ്ചേരിയിൽ പ്ലാവിൽ നിന്നും വീണ് യുവാവ് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ചെരയ്ക്കാപറമ്പ് മൂലയിൽ സ്വദേശി എം.ജെ. സനൽ (33) ആണ് മരിച്ചത്. കോലഞ്ചേരി കറുകപ്പിള്ളിയിലുള്ള ഭാര്യവീട്ടിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. കറുകപ്പിള്ളിയിലെ ഭാര്യവീട്ടിലെത്തിയ സനൽ, പറമ്പിലെ പ്ലാവിൽ ചക്കയിടാനായി കയറുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ സനലിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സനലിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും..

കണ്ണൂർ, സൗത്ത് ബസാർ, എല്ലോറ എൻജിനീയറിങ് സ്ഥാപനത്തിന്റെ ഉടമ സ്വാമിനാഥൻ നിര്യാതനായി.

Image
കണ്ണൂർ, സൗത്ത് ബസാർ, എല്ലോറ എൻജിനീയറിങ് സ്ഥാപനത്തിന്റെ ഉടമ സ്വാമിനാഥൻ (63) ഇന്ന് പുലർച്ചെ 2.30 ന് MIMS ഹോസ്പിറ്റലിൽ വെച്ച് നിര്യാതനായി പരേതരായ മുട്ടുങ്ങൽ കുഞ്ഞിരാമന്റെയും എരഞ്ഞോളി നാലു പുരക്കൽ സതീദേവിയുടെയും മകനാണ്. ഭാര്യ: ഗിരിജാ സ്വാമിനാഥ് (ആക്സിസ് മാക്സ് ലൈഫ് ഇൻഷുറൻസ്, ആകാര ബോട്ടിക്ക്),  മക്കൾ: ശ്വേത സർവേഷ്, ശ്രേയ സ്വാമിനാഥ്, ശ്രീപൽ സ്വാമിനാഥ്. സഹോദരങ്ങൾ: ,ആശാ കേശവൻ, ദുർഗാ പ്രസാദ്, ശ്രീകുമാർ, ഹരിപ്രസാദ്, ജഗദീഷ് കുമാർ പരേതരായ ഹേമലതാ ശിവശങ്കർ,ഗിരിജാ പ്രേമചന്ദ്രൻ, നന്ദകുമാർ,സതീഷ് കുമാർ, സംസ്ക്കാരം : 16/04/2026 ന് 11am പയ്യാമ്പലം

വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം.

Image
​ബേപ്പൂർ: കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിൽ ഗുണ്ടൽപേട്ടിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം. ബേപ്പൂർ നടുവട്ടം പുഞ്ചപ്പാടം റോഡിൽ 'അസ്മാസിൽ' പി.കെ. മുഹമ്മദ് അജീർ (37), സഹോദരിയും ബംഗളൂരുവിൽ കോളേജ് അധ്യാപികയുമായ ആയിശ നൂറി (40), ആയിഷയുടെ മക്കളായ നുഹാ മുബാറക്ക് (18), നഹിയാൻ മുബാറക്ക് (9) എന്നിവരാണ് മരണപ്പെട്ടത്.. തുടര്‍ നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് നടുവട്ടം ഖുവ്വത്തുൽ ഇസ്ലാം മദ്രസയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് രാവിലെ 11 മണിയോടെ നടുവട്ടം ജുമാഅത്ത് പള്ളിയിൽ മയ്യിത്ത് നമസ്കാരവും ഖബറടക്കവും നടക്കും.. അരക്കിണറിലെ ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത ശേഷം ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് കുടുംബത്തെ ദുരന്തം തട്ടിയെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ദേശീയപാത 766ൽ ഗുണ്ടൽപേട്ടിന് സമീപം മല്ലയനപുര ഗേറ്റിൽ വെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിർദിശയിൽ നിന്ന് വന്ന മണൽ കയറ്റിയ ടിപ്പർ ലോറി പാഞ്ഞു കയറുകയായിരുന്നു.. അജീറും ആയിശയും സംഭവസ്ഥലത്ത് വെച്ചും, നുഹ ആശുപത്രിയിലേക്കുള്ള വഴിയേയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് മൈസൂരിലെ...

കൊളച്ചേരിയിൽ ബൈക്കിടിച്ച് ഗുരുതര പരുക്കേറ്റ വഴിയാത്രക്കാരന് ദാരുണാന്ത്യം.

Image
  കൊളച്ചേരിയിൽ ബൈക്കിടിച്ച് ഗുരുതര പരുക്കേറ്റ വഴിയാത്രക്കാരന് ദാരുണാന്ത്യം.  കൊളച്ചേരി പറമ്പിലെ പി പി ഗോപിനാഥൻ (61) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. ബൈക്കിടിച്ച് റോഡിലേക്ക് തെറിച്ച് വീണ ഗോപിനാഥനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഇന്ദിര. മക്കൾ: അപർണ, ഉകേഷ് (ഡ്രൈവർ). മരുമകൻ: വിജേഷ്. സഹോദരങ്ങൾ: വല്ലി, ഗീത, ദേവകി

നാറാത്ത് കുന്നുമ്പുറത്ത് താമസിക്കുന്ന മജീദ് പി പി 65 വയസ്സ് നിര്യാതനായി

Image
  നാറാത്ത് കുന്നുമ്പുറത്ത് താമസിക്കുന്ന മജീദ് പി പി 65 വയസ്സ് നിര്യാതനായി. ഭാര്യ :സുഹറ കെ പി  മക്കൾ :അഫ്നാസ്, മുസ്താക്, അഫ്രീന, അഫ്രാസ്   മയ്യിത്ത് നിസ്കാരം ളുഹർ നിസ്കാരാനന്തരം നാറാത്ത് ടൗൺ മസ്ജിദിൽ. കബറടക്കം : കണ്ണൂർ സിറ്റിയിൽ.

കണ്ണൂർ : നിയന്ത്രണം വിട്ട സ് കൂട്ടർ മറിഞ്ഞ് വയലപ്ര സ്വദേശിയായ യുവാവ് മരിച്ചു

Image
  പഴയങ്ങാടി:സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ സുരക്ഷാ കുറ്റിക്കിടിച്ച് യുവാവ് മരി ച്ചു. ചെറുതാഴം വയലപ്ര വായനശാലക്ക് സമീപ ത്തെ എം സനിൽകുമാറാ (33) ണ് മരിച്ചത്. ചൊവ്വാഴ്ച പകൽ 2.40നായിരുന്നു അപകടം. ചെമ്പല്ലിക്കുണ്ട് ഭാഗത്തുനിന്നുവന്ന സന ൽകുമാർ ഓടിച്ച സ്കൂട്ടി നി യന്ത്രണംവിട്ട് മൈൽ കുറ്റി ക്കിടിച്ച് ചെറിയ തോട്ടിലേ ക്ക് വീഴുകയായിരുന്നു. ഉടൻ കണ്ണൂർ ഗവ. മെഡി ക്കൽ കോളേജിലെത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ ലക്ഷ്മണൻ പോള.അമ്മ: എം രാധ. ഭാര്യ: വർഷ (മാ ടായി). മകൾ: ഐസൽ ഇസ സനിൽ. സഹോദരി സൗമ്യ (അമ്പലം റോഡ്

ഒരു വീടിനുള്ളിൽ ഒടുങ്ങിയ 2 ജീവനുകൾ, 13 വയസ്സുകാരിയായ മകളെ ശ്വാസംമുട്ടിച്ച് ജീവനെടുത്ത ശേഷം അമ്മ ജീവനൊടുക്കി...

Image
  ​ബെംഗളൂരു: കർണാടക തലസ്ഥാനത്തെ നടുക്കി അമ്മയുടെയും, മകളുടെയും മരണം. 13 വയസ്സുകാരിയായ മകളെ ശ്വാസംമുട്ടിച്ച് ജീവനെടുത്ത ശേഷം അമ്മ ജീവനൊടുക്കി.. ബെംഗളൂരുവിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം പുറത്തറിയുന്നത്. സുവർണ (40), മകൾ (13) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.. ​സംഭവത്തിൽ പോലീസ് നിലവിൽ 2 വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 'സുവർണ മകളെ ശ്വാസംമുട്ടിച്ച് കൃത്യം നടത്തിയെന്ന് കാട്ടി ഭർത്താവ് ചന്ദ്രശേഖർ (45) നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. മകളെ കൃത്യം നടത്തിയ ശേഷം സുവർണ സ്വയം ജീവനൊടുക്കിയത് ആണെന്നാണ് ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം.' 'എന്നാൽ സുവർണയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരൻ മഞ്ജുനാഥ് രംഗത്തെത്തി. ഇദ്ദേഹത്തിൻ്റെ പരാതിയിൽ മരണത്തെക്കുറിച്ച് പോലീസ് രണ്ടാമതൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.' മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണത്തിൽ ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് പോലീസ്...

റെയിൽവേ മേൽപ്പാലം കയറുന്നതിനിടെ ബൈക്ക് നിയന്ത്രണം നഷ്ടപെട്ട് തെന്നിമറിഞ്ഞതോടെ യുവാവ് റോഡിൽ തലയടിച്ച് വീഴുകയായിരുന്നു

Image
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവള റോഡിലെ റെയിൽവേ മേൽപ്പാലത്തിന് സമീപം നിയന്ത്രണം വിട്ട് ബൈക്ക് തെന്നിമറിഞ്ഞ് ഉണ്ടായ അപകടത്തിൽ 21 വയസ്സുകാരനായ യുവാവ് മരിച്ചു. വെങ്ങോല കുറ്റിപ്പാടം കോരപ്പിള്ളിക്കുടി വീട്ടിൽ റഹീമിന്റെയും, റസീനയുടെയും മകൻ മുഹമ്മദ് ഇഖ്ബാൽ ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം സംഭവിച്ചത്. 2 സുഹൃത്തുക്കളുമൊത്ത് 2 ബൈക്കുകളിലായിരുന്നു ഇഖ്ബാൽ നെടുമ്പാശ്ശേരി ഭാഗത്തേക്ക് യാത്ര ചെയ്തിരുന്നത്. ഇഖ്ബാൽ തനിച്ചാണ് ബൈക്ക് ഓടിച്ചിരുന്നത്.. റെയിൽവേ മേൽപ്പാലം കയറുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമറിഞ്ഞതോടെ ഇഖ്ബാൽ റോഡിൽ തലയടിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിഴക്കമ്പലത്തെ ഒരു സ്വകാര്യ കൂറിയർ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു ഇഖ്ബാൽ. ആലുവ ജില്ലാ ആശുപത്രിയിൽ തണ്ടേക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ സംസ്കാരം നടത്തി..

സ്വഭാവദൂഷ്യം ചോദ്യം ചെയ്തു തർക്കം, കോഴിക്കോട് 16കാരിയെ കഴുത്തിൽ ഷാൾ മുറുക്കി ബന്ധുവായ യുവാവ് ജീവനൊടുക്കി

Image
  സ്വഭാവദൂഷ്യം ചോദ്യം ചെയ്തു തർക്കം, കോഴിക്കോട് 16കാരിയെ കഴുത്തിൽ ഷാൾ മുറുക്കി ബന്ധുവായ യുവാവ് ജീവനൊടുക്കി. ഒരു കുടുംബത്തെ തകർത്ത ദാരുണ കാഴ്ച, മൂഴിക്കലിനെ നടുക്കിയ ഇരട്ടമരണം... കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ 16 കാരിയായ നസ്രിനയെ ജീവനെടുത്ത ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. കുളത്തൂർ സ്വദേശിയായ അദ്‌നാൻ (21) ആണ് നസ്രിനയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച് കൃത്യം നടത്തിയത്. ശേഷം മറ്റൊരു മുറിയിൽ അദ്നാനെയും മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു.. ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിൽ കള്ളൻ കയറിയെന്ന് കരുതി വീട്ടുകാർ പരിശോധിച്ചപ്പോഴാണ് നസ്രിനയെ മുകള്‍ നിലയിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നസ്രിനയുടെ അമ്മയും, മുത്തശ്ശിയും സഹോദരങ്ങളും വീട്ടിലുള്ളപ്പോഴായിരുന്നു അതിക്രൂരമായ ഈ കൃത്യം നടന്നത് നടന്നത്.. നസ്രിനയുടെ വീട്ടിൽ താമസിച്ചായിരുന്നു അദ്‌നാൻ പഠിച്ചിരുന്നത്. അദ്‌നാൻ്റെ സ്വഭാവദൂഷ്യത്തെക്കുറിച്ച് നസ്രിന ചോദ്യം ചെയ്തിരുന്നതായും ഇതാണ് ഇതിലേക്ക് നയിച്ച പകയ്ക്ക് കാരണമെന്നും പൊലീസ് കരുതുന്നു. കൂടാ...

പുലർച്ചെ അഞ്ചരയ്ക്കും സുഹൃത്തുക്കളോട് ചിരിച്ചുസംസാരിച്ചു, ഒരു മണിക്കൂറിപ്പുറം ഹോസ്റ്റൽ മുറ്റത്ത് മരിച്ച നിലയിൽ,

Image
  പുലർച്ചെ അഞ്ചരയ്ക്കും സുഹൃത്തുക്കളോട് ചിരിച്ചുസംസാരിച്ചു, ഒരു മണിക്കൂറിപ്പുറം ഹോസ്റ്റൽ മുറ്റത്ത് മരിച്ച നിലയിൽ, എറണാകുളം സ്വദേശിയായ നിയമ വിദ്യാർഥിയുടെ വിയോഗം വിശ്വസിക്കാനാവാതെ പ്രിയപ്പെട്ടവർ... കൊച്ചി: എറണാകുളം സ്വദേശിയായ നിയമ വിദ്യാർഥിയെ കൊൽക്കത്തയിൽ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി കോർപറേഷൻ 33ാം ഡിവിഷനിൽ പാലാരിവട്ടം പഴശ്ശി ലൈനിൽ ജെബിൻ ജോസിൻ്റെ ഏക മകൻ ജുവൻ ജോസ് (19) ആണ് മരിച്ചത്. ഒന്നാം വർഷ എൽ.എൽ.ബി വിദ്യാർഥിയാണ് ജുവൻ. പ്ലസ്ടുവിന് ശേഷം മികച്ച വിജയം കൈവരിച്ച്, ദേശീയതലത്തിലെ ക്ലാറ്റ് പ്രവേശന പരീക്ഷയിലൂടെയാണ് ഏതാനും മാസം മുമ്പ് ജുവൻ കൊൽക്കത്തയിൽ എത്തിയത്.. എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കാറുള്ള ജുവൻ ഞായറാഴ്ച രാത്രി ഏഴരയ്ക്കും വീട്ടുകാരുമായി സംസാരിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ചര വരെ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നതായും വിവരമുണ്ട്. എന്നാൽ, രാവിലെ ആറരയോടെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.. ഏറെ ആഗ്രഹിച്ചു കിട്ടിയ പഠന സൗകര്യത്തിൽ ജുവൻ വളരെയധികം സന്തോഷവാനായിരുന്നുവെന്ന്...

കണ്ണൂർ : മദ്ധ്യവയസ്‌ക്കന്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍.

Image
  തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ ദുരൂസാഹചര്യത്തില്‍ രക്തംവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ത്തികപുരം സ്വദേശിയും ഇപ്പോള്‍ അമ്മംകുളത്ത് താമസക്കാരനുമായ തുരുത്തിപ്പള്ളി ജോസിനെയാണ് (67) പൂവത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. അമ്മംകുളത്തെ വീട്ടില്‍ നിന്നു പൂവത്തുള്ള വീട്ടില്‍ എത്തിയ ജോസ് ഇന്നലെ ഉച്ചക്ക് 12 ന് ഭാര്യ കുഞ്ഞമ്മയെ വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ എടുക്കാതിരിക്കുകയും വിവരമൊന്നും ലഭിക്കാതിരിക്കുകയും ചെയ്തിനാല്‍ തൊട്ടടുത്ത താമസക്കാരനോട് ഫോണില്‍ വിളിച്ച് വീട്ടില്‍ ചെന്നുനോക്കാന്‍ ഭാര്യ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി ഏഴരയോടെ വീട്ടിലെത്തിയപ്പോള്‍ രണ്ടാം നിലയിലെ സെന്‍ട്രല്‍ ഹാളില്‍ വീണുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. രക്തം വാര്‍ന്നുപോയ നിലയിലായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഡോക്ടറെ വീട്ടില്‍ വരുത്തിച്ച് മരണം ഉറപ്പുവരുത്തി. പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. മക്കള്‍: തലശേരി അതിരൂപതയിലെ ഫാ.ഡയസ് തുരുത്തിപ്പള്ളി (യു.എസ്), സാല്‍വിന്‍ (ലണ്ടന്‍).

നാറാത്ത് ഓണപ്പറമ്പ് നാഗമുള്ള പറബിനു സമീപം നന്ദനത്തിൽ രാജു നിര്യാതനായി.

Image
നാറാത്ത് ഓണപ്പറമ്പ് നാഗമുള്ള പറബിനു സമീപം നന്ദനത്തിൽ രാജു നിര്യാതനായി. നാറാത്ത്: രാജു 71 വയസ്സ് ഭാര്യ: സരസ്വതി മക്കൾ: ശരത്, സജിത്ത്, സജിത, മരുമക്കൾ: പ്രിൻസോ, അഞ്ജലി, നിത്യ സംസ്കാരം നാളെ 10 (14ന് ) മണിക്കു പയ്യാമ്പലത്ത്

നൂഞ്ഞേരി സ്വദേശി മുഹമ്മദ് സുഫിയാൻ (19) ആണ് മരിച്ചത്.

Image
  മരണപ്പെട്ട സൂഫിയാൻ  സ്‌കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച് ഡിഗ്രി വിദ്യാർത്ഥി മരിച്ചു    കണ്ണാടിപ്പറമ്പ് : ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രികനായ ഡിഗ്രി വിദ്യാർത്ഥിമരിച്ചു. കണ്ണൂർ കോളേജ് ഓഫ് കൊമേഴ്‌സ് ഡിഗ്രി വിദ്യാർത്ഥി ചേലേരി നൂഞ്ഞേരി യിലെ സഫവില്ലയിൻ മുഹമ്മദ് സൂഫിയാൻ (19) ആണ് മരിച്ചത്. മുഹമ്മദ് കുഞ്ഞി മൗലവിയുടെയുടെയും ജുവൈരിയയുടെയും മകനാണ്. സഹോദരൻ: മുഹമ്മദ് സിനാൻ(ഗൾഫ് ) ഇന്ന് രാവിലെ 8. 30 മണിയോടെ കണ്ണാടിപ്പറമ്പ് ഗവ. സ്‌കൂളിന് സമീപത്തായിരുന്നു അപകടം. സ്‌കൂട്ടിയുമായി കൂട്ടിയിടിച്ച് ബൈക്ക് നിയന്ത്രണം വിട്ടതോടെ റോഡരികിലെ ഇരുമ്പ് കൈവരിയിൽ തലയിടിച്ച് അപകടത്തിൽപ്പെട്ടാണ് വിദ്യാർത്ഥി മരിച്ചത്. മയ്യിൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

നാറാത്ത്: ചോയിച്ചേരി കൃഷ്ണൻ പിടികക്ക് സമീപം മഞ്ചകണ്ടി രാജൻ 78 നിര്യാതനായി.

Image
  നാറാത്ത്: ചോയിച്ചേരി കൃഷ്ണൻ പിടികക്ക് സമീപം മഞ്ചകണ്ടി രാജൻ 78 നിര്യാതനായി.   ഭാര്യ യശോദ E P,  മക്കൾ രേഖ, രാജോഷ് ,രഘേഷ്, രേഷ്മ.  സഹോദരി : ലീല അഴീക്കോട്. സംസ്കാരം ഇന്ന് 13.04.2026 ഉച്ചക്ക് ഒരു മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ

പുതിയതെരു : പുന്നക്കൽ മജീദ് (റിട്ടേർഡ് .എസ് ഐ ) മരണപ്പെട്ടു.

Image
 പുന്നക്കൽ മജീദ് (റിട്ടേർഡ് .എസ് ഐ ) മരണപ്പെട്ടു. പുതിയതെരു കുന്നിൻ്റെ താഴെ വിവേകാനന്ദ റോഡിൽ താമസിക്കുന്ന ചാണ്ടി ഷമീമിൻ്റെ ഉപ്പ പുന്നക്കൽ മജീദ് (റിട്ടേർഡ് .എസ് ഐ ) മരണപ്പെട്ടു.

കണ്ണൂർ : വൻ മയക്കുമരുന്ന് വേട്ട 70 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

Image
 തലശേരിയിൽ വൻ മയക്കുമരുന്ന് വേട്ട   70 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ കണ്ണൂർ:തലശേരി നഗരത്തിൽകാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎ സഹിതം രണ്ടു യുവാക്കളെ തലശ്ശേരി പോലീസ് പിടികൂടി. മാഹി പള്ളൂർ സ്വദേശി പി.കെ മസീദ് (31), തലശ്ശേരി മട്ടാമ്പ്രം സ്വദേശി ബി. മുഹമ്മദ് നസീഫ് (35) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നു 70.07 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്.  നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജിൻ്റെ നിർദ്ദേശപ്രകാരം തലശ്ശേരി പോലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ, സംശയം തോന്നിയ കാർ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. തലശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ അഭിലാഷിൻ്റെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ ലിംനേഷ്, പ്രവീഷ്, സിപിഒ പ്രശോഭ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

17കാരിക്ക് പീഡനം; കേളകത്ത് വൈദികൻ അറസ്റ്റിൽ

Image
  കേളകം: വിവാഹവാഗ്ദാനം നല്കി  17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. കേളകം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പള്ളിയിലെ അസി.വികാരി സുൽത്താൻ ബത്തേരി മാനിവയൽ സ്വദേശി ഉപ്പുവീട്ടിൽ അഖിൽ ജോഷിയെയാണ് (33) കേളകം പോലീസ് ഇൻസ്പെക്ടർ ഇതിഹാസ് താഹ അറസ്റ്റ് ചെയ്ത‌ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പെൺകുട്ടിയുടെ പരാതിയിന്മേൽ കഴിഞ്ഞ മാസം 13ന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതി ഒളിവിൽ പോവുകയായിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ ഉന്നത ഇടപെടൽ നടന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിക്കുകയും സംഭവം വിവാദമാവുകയും ചെയ്‌തതോടെയാണ് വൈദികനെ പോലീസ് അറസ്റ്റ് ചെയ്തത്.  പോക്സോ കേസിലെ വിവിധ വകുപ്പുകളും ബി.എൻ.എസ് വകുപ്പുകളും ചേർത്താണ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്.

കണ്ണൂർ : മുസ് ലിം ലീഗ് മുൻ ജില്ലാ പ്രസിഡൻ്റ് പി. കുഞ്ഞി മുഹമ്മദ് അന്തരിച്ചു.

Image
  കണ്ണൂർ: മുസ് ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രവർത്തക സമിതി അംഗവും കണ്ണൂർ നഗരസഭാ മുൻ ചെയർമാനുമായ പി. കുഞ്ഞി മുഹമ്മദ് (84) അന്തരിച്ചു. ഖബറടക്കം ഇന്ന് മഗ്‌രിബ് നിസ്കാരത്തിന് ശേഷം കണ്ണൂർ ചിറക്കൽക്കുളം ജുമാ മസ്ജിദിൽ.

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെമരണം; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

Image
  കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി. ഡി എസ് വിദ്യാർത്ഥി തിരുവനന്തപുരം ചാലക്കാട്ടെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ എം കെ റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെയാണ് അന്വേഷണ വിധേയമായി മെഡിക്കൽ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തത്. ദന്ത വിഭാഗം അധ്യാപകര്‍ക്കെതിരെ നിതിൻ രാജിൻ്റെ കുടുംബം ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി.  എന്നാൽ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടില്ലെന്നും പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഡെന്റൽ കോളേജ് പ്രിൻസിപ്പൽ വിനോദ് മോനി വ്യക്തമാക്കി.  കോളേജിന്‍റെ ഭാഗത്ത് നിന്ന് എൻക്വയറി കമ്മിറ്റി രൂപീകരിച്ചതായും പ്രിൻസിപ്പൽ അറിയിച്ചു. ആരോപണ വിധേയരായവരെ സസ്പെൻഡ് ചെയ്ത് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. സീനിയേഴ്സിന്‍റെ ഭാഗത്ത് നിന്നും റാംഗിങ്ങ് നേരിട്ടെന്ന രീതിയിലുള്ള പരാതികളും ലഭിച്ചിട്ടില്ലെന്നാണ് പ്രിൻസിപ്പലിന്‍റെ പ്രതികരണം.  ഇന്നലെ ഉച്ചയ്ക്ക് രണ്ടരക്കാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കെട്ടിടത്തിന് മുകളിൽ നിന്ന് 23 വയസുകാരനായ നിതിൻ ചാടിയത്...

പയ്യന്നൂരിലെ മുഴുവൻ അക്രമ സംഭവങ്ങളിലും കേസെടുത്ത് നടപടി സ്വീകരിക്കും സമാധാനം പുന:സ്ഥാപിക്കാൻ സർവ്വകക്ഷി യോഗ തീരുമാനം

Image
  പയ്യന്നൂർ:തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂർ നിയോജകമണ്ഡലത്തിൽ ഇതുവരെ നടന്ന മുഴുവൻ അക്രമ സംഭവങ്ങളിലും കേസെടുത്ത് നടപടി സ്വീകരിക്കാൻ ശനിയാഴ്ച്ച എ.ഡി. എമ്മിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പോലീസിനോട് നിർദേശിച്ചു. രാഷ്ട്രീയ പാർട്ടി നേതാക്കളെയോ സ്ഥാനാർഥികളെയോ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകളോ പരാമർശങ്ങളോ നടത്താൻ പാടില്ല. സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കാൻ പോലീസ് പിക്കറ്റുകളുടെ എണ്ണം കൂട്ടുകയും കൂടുതൽ പോലീസിനെ ഉൾപ്പെടുത്തി പെട്രോളിംഗ് കർശനമാക്കാനും യോഗം തീരുമാനിച്ചു.  അക്രമസംഭവങ്ങളെ അപലപിച്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വരും ദിവസങ്ങളിൽ പ്രകോപനപരമായ പ്രസ്താവനകളോ അക്രമ സംഭവങ്ങളോ ഉണ്ടാകില്ലെന്ന് യോഗത്തിൽ ഉറപ്പ് നൽകി. യോഗത്തിൻ്റെ തീരുമാനപ്രകാരം പയ്യന്നൂർ, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിലെ പ്രശ്നമുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ സ്ഥലങ്ങളിൽ ക്യാമറ ഘടിപ്പിച്ച വാഹനങ്ങൾ വിന്യസിക്കും. തിരഞ്ഞെടുപ്പിന് ഉപയോഗിച്ച ഫ്ലൈയിങ്ങ് സ്ക്വാഡിന്റെ 15 വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുക. ഇതിന് പുറമെ പ്രദേശത്ത് സ്റ്റാറ്റിക് ക്യാമറകളും സ്ഥാപിച്ച് പൂർണ്ണ നിരീക്ഷണത്തിലാക്കും. പയ്യന്നൂർ താലൂക്ക് ക...

കണ്ണൂർ : പകല്‍ റെക്കോര്‍ഡ് ചൂട്; വൈകീട്ട് ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

Image
  കണ്ണൂർ:സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരിയാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നലെ വേനല്‍മഴ ലഭിച്ചു. അതേസമയം സംസ്ഥാനത്ത് പകല്‍ സമയങ്ങളില്‍ കടുത്ത ചൂട് തുടരുകയാണ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 °C വരെയും കൊല്ലം ജില്ലയില്‍ 38°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഉയരാന്‍ സാധ്യതയുണ്ട്. സാധാരണയെക്കാള്‍ 2 to 3°C വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്...

കണ്ണൂർ : ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർ മരിച്ചു

Image
  ഉളിയിലിൽ ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർ മരിച്ചു മട്ടന്നൂർ: ഉളിയിൽ പാലത്തിന് സമീപം ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. ചക്കരക്കൽ കൊയ്യോട് ആലക്കണ്ടി സ്വദേശിയും ഇപ്പോൾ കണ്ണൂർ ചാല ചക്കകുന്നുമ്പ്രത്ത് താമസക്കാരനുമായ നാസിന മൻസിലിൽ അബ്ദുൽ അസീസിൻ്റെ മകൻ യൂനു സാ (38) ണ് മരിച്ചത്. ഇന്നലെ രാത്രി 11.50ഓടെയായിരുന്നു അപകടം. ഇരിട്ടിയിൽ നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് യൂനുസ് ഡ്രൈവറായി ഓടിച്ചു വന്ന പിക്കപ്പ് വാനും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസ് ജീവനക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കണ്ണാടിപ്പറമ്പ് പുല്ലുപ്പിയിലെ രാജൻ (75) നിര്യാതനായി.

Image
  കണ്ണാടിപ്പറമ്പ് പുല്ലുപ്പിയിലെ രാജൻ (75) നിര്യാതനായി. ഭാര്യ:ലീല മക്കൾ:രാജേഷ്,രിജേഷ്,ലീഷ്മ മരുമക്കൾ:സിനി,രതീഷ്. സംസ്ക്കാരം ഇന്ന് രാത്രി 7:30 ന് പുല്ലുപ്പി സമുദായ.ശ്മശാനത്തിൽ

മയ്യിൽ: പൊറോളത്തെ പൂഞ്ഞേൻ പ്രമോദ് (48) നിര്യാതനായി.

Image
  മയ്യിൽ പൊറോളത്തെ പൂഞ്ഞേൻ പ്രമോദ് (48) നിര്യാതനായി. കണ്ണൂർ ജില്ലാ ഹോൾസെയിൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോഴ്സ് ജീവനക്കാരനാണ്.  പരേതനായ പൂഞ്ഞേൻ ഗോവിന്ദൻ- രോഹിണി എന്നിവരുടെ മകനാണ്. ഭാര്യ: സരിത (കണ്ണാടിപ്പറമ്പ് മാലോട്ട്). മകൾ: വൈഗ. സഹോദരങ്ങൾ: പ്രേമി, രാജേഷ്, ബിജേഷ്. സംസ്കാരം ഇന്ന് വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.

നാറാത്ത് സ്വദേശിയും ഇപ്പോൾ തലശ്ശേരി താമസക്കാരനുമായ കുറുന്താഴ മുകുന്ദൻ നിര്യാതനായി.

Image
  നാറാത്ത് സ്വദേശിയും ഇപ്പോൾ തലശ്ശേരി താമസക്കാരനുമായ കുറുന്താഴ മുകുന്ദൻ നിര്യാതനായി.  80 വയസ്സായിരുന്നു.  പരേതരായ കുറുന്താഴ കുഞ്ഞമ്പു വിന്റെയും ശ്രീമതിയുടെയും മകനാണ്  ഭാര്യ :ശോഭ. മകൾ : മനീഷ. സഹോദരങ്ങൾ : ദാക്ഷായനി, അരവിന്ദാക്ഷൻ, കാഞ്ചനമാല, ദേവരാജൻ.  സംസ്കാരം നാളെ ശനിയാഴ്ച രാവിലെ എട്ടുമണിക്ക് തലശ്ശേരി നഗരസഭ കണ്ടിക്കൽ ശ്മശാനത്തിൽ.

ചെക്കിക്കുളം: തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്ന ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു.

Image
  ചെക്കിക്കുളം' തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്ന ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. മാണിയൂർ പാറാൽ കുണ്ടലക്കണ്ടി ചാളവളപ്പിൽ എ അബ്ദുൾ ഖാദർ (59) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ചെക്കിക്കുളം രാധാകൃഷ്ണൻ എയുപി സ്കൂളിലെ 204-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചിരുന്നു. ഭാര്യ: സി വി മൈമൂനത്ത്. മക്കൾ: മർജാന, ജുനൈദ്, ഷമ്മാസ്. മരുമകൻ: മുനീർ (കമ്പിൽ).

കണ്ണീരായി ശ്രീനന്ദ; 4 ദിവസം മുമ്പ് കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തി

Image
  ചിക്കമഗളൂരു: കർണാടകത്തിലെ ചിക്കമഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയിൽ നിന്നാണ് ശ്രീനന്ദയുടെ മൃതദേഹം ലഭിച്ചത്.  ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്.  ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നുമാണ് കാണാതായത്.

കണ്ണൂർ : സി. വി ഇന്ദുചൂഡൻ 52 വയസ്സ് അന്തരിച്ചു

Image
  സി. വി ഇന്ദുചൂഡൻ 52 വയസ്സ് അന്തരിച്ചു. ,മാവിച്ചേരി (മഹാവിഷ്‌ണു ക്ഷേത്രത്തിന് സമീപം)) ഭാര്യ: ജിഷ (ഏമ്പേറ്റ് ) മക്കൾ : കാർത്തിക, സാരംഗ് അച്ഛൻ : പരേതനായ രാഘവൻ മാരാർ അമ്മ : ചന്ദ്രമതി സഹോദരങ്ങൾ: സുധ (ഏച്ചൂർ), സുപ്രിയ (ബാംഗ്ലൂർ) പൊതുദർശനം : 12 മണിക്ക് വീട്ടിൽ സംസ്‌കാരം: നെല്ലിപ്പറമ്പ് പൊതു സ്‌മശാനം ( 3 മണി

പുതിയതെരു സ്വദേശി ചെറുവത്തൂരിൽ വെച്ച് മരണപ്പെട്ടു.

Image
  പുതിയതെരു സ്വദേശി ചെറുവത്തൂരിൽ (തൃക്കരിപ്പൂർ )താമസിക്കുന്ന കുരിക്കളക്കത്ത് അബ്ദുള്ള ഹാജി (80) മരണപ്പെട്ടു. കബറടക്കം വൈകുന്നേരം വളപട്ടണം മന്ന കബർസ്ഥാനിൽ, ഭൗതിക ശരീരം പുതിയതെരുവിലെ ഹുദാ മസ്ജിദിൽ എത്തിക്കും  സഹോദരങ്ങൾ: മഹമൂദ് .അലി .സത്താർ .അമീർ .ഹഫ്സത് .സുലൈഖ  പരേതരയായ അബ്ദുൾറഹിമാൻ (ടോപ്സ്റ്റർ ).ആയിഷ .മറിയുമ്മ.

മയ്യിലില്‍ സിപിഐഎം പ്രവര്‍ത്തകന് കുത്തേറ്റു

Image
  മയ്യിൽ: മയ്യിലില്‍ സിപിഐഎം പ്രവര്‍ത്തകന് കുത്തേറ്റു. മുല്ലക്കൊടി അരിമ്പ്ര സ്വദേശി പി പി പ്രകാശനാണ് (52) കുത്തേറ്റത്.  മുല്ലക്കൊടി എയുപി സ്കൂളിന് സമീപത്തെ റോഡിൽ വച്ച് വൈകീട്ട് ആറോടെയാണ് സംഭവം. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു. പരുക്കേറ്റ പ്രകാശനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ : വോട്ട് ചെയ്‌ത പുറത്തിറങ്ങിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു.

Image
  കണ്ണൂർ: വോട്ട് ചെയ്‌ത പുറത്തിറങ്ങിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു. പൊതുവാച്ചേരിയിലെ അഫില ഹൗസിൽ മുഹമ്മദ് റിയാസ് (57) ആണ് മരിച്ചത്. വോട്ട് ചെയ്ത‌ത് പുറത്തിറങ്ങി കാറിൽ കയറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തലശ്ശേരി ലോഗൻസ് റോഡിലെ സീനാസ് ടെക്സ്റ്റൈൽ ഉടമയാണ്.

മുണ്ടേരി കടവിനു സമീപം കിണർ കുഴിക്കുന്നതിനിടെ റോപ്പ് പൊട്ടിവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

Image
   മുണ്ടേരി കടവ് സതീശൻ റോഡിന് സമീപം കിണർ കുഴിക്കുന്നതിനിടെ റോപ്പ് പൊട്ടിവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 6.30ഓടെയായിരുന്നു അപകടം. തൊഴിലാളികളായ ചേലേരി മുക്ക് സ്വദേശി അബ്ദുൽ ഗഫൂർ, കണ്ണൂർ അത്താഴക്കുന്ന് സ്വദേശിയും ഇപ്പോൾ കണ്ണാടിപറമ്പ് ടാക്കീസ് റോഡിൽ താമസക്കാരനുമായ രാജേഷ് എന്നിവരാണ് മരിച്ചത്.  കിണർ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന റോപ്പ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സുസും സ്ഥലത്തെത്തി അതിസാഹസികമായി രണ്ടുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തു.  ഉടൻ കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മുണ്ടേരി കടവ് കിണർ കുഴിക്കുന്നതിനിടെ റോപ്പ് പൊട്ടിവീണ് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

Image
  നൂഞ്ഞേരി : മുണ്ടേരി കടവ് സതീശൻ റോഡിന് സമീപത്ത് കിണർ കുഴിക്കുന്നതിനിടെ റോപ്പ് പൊട്ടിവീണ് രണ്ട് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്. ഇന്ന് (വ്യാഴാഴ്‌ച) രാവിലെ 7 മണി -ഓടെയായിരുന്നു അപകടം സംഭവിച്ചത്. കിണർ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന റോപ്പ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി അതിസാഹസികമായി രണ്ടുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് ഇവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. അപകടത്തിൽപ്പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

സ്വപ്നങ്ങളുമായി വിദേശത്തെത്തി, ഒടുവിൽ അപകടത്തില്‍ വിധി തട്ടിയെടുത്തു. 14 മാസത്തെ ആശുപത്രി വാസത്തിനൊടുവിൽ അവല്‍ യാത്രയായി. മരണത്തിലും മറ്റുള്ളവർക്ക് വെളിച്ചമേകി അവയവദാനത്തിലൂടെ തൻ്റെ പേര് അനശ്വരമാക്കി ഈ 35കാരി

Image
മുംബൈ: അമേരിക്കയിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് 14 മാസത്തോളം കോമയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥിനി നീലം ഷിന്ദേ (35) അന്തരിച്ചു. മഹാരാഷ്ട്രയിലെ സത്താറ സ്വദേശിനിയായ നീലം, കാലിഫോർണിയയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് 28ന് ആണ് അന്തരിച്ചത്. സംസ്കാര ചടങ്ങുകൾ ഇന്ന് കാലിഫോർണിയയിലെ മൗണ്ട് വെർനോൺ മെമ്മോറിയൽ പാർക്കിൽ നടന്നു. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ എൻജിനീയറിങ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി ആയിരുന്ന നീലത്തിന് 2025 ഫെബ്രുവരി 14ന് ആണ് അപകടം സംഭവിച്ചത്. പുലർച്ചെ നടക്കാനിറങ്ങിയ നീലത്തെ അമിതവേഗതയില്‍ എത്തിയ കാർ ഇടിച്ച് തെറിപ്പിക്കുക ആയിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നീലം അന്നുമുതൽ അബോധ അവസ്ഥയിലായിരുന്നു.. അപകടത്തിന് പിന്നാലെ കോമയിലായ മകളെ കാണാൻ നീലത്തിന്റെ പിതാവ് തനാജിക്ക് വിസ ലഭിക്കാൻ വൈകിയത് വലിയ വാർത്തയായിരുന്നു. സുപ്രിയ സുലേ എം.പി ഉൾപ്പെടെയുള്ളവർ ഇടപെട്ടതിനെ തുടർന്നാണ് പിതാവിനും ബന്ധുവിനും അമേരിക്കയിലേക്ക് പോകാൻ അനുമതി ലഭിച്ചത്. 2 മാസത്തെ സന്ദർശനത്തിന് ശേഷം ഇവർ മടങ്ങിയതിനെത്തുടർന്ന് അമേരിക്കയിലുള്ള മറ്റ് ബന്ധുക്കളാണ് നീലത്തിന്റെ കാര്യങ്ങൾ നോക്കിയിരുന്...