Posts

Showing posts from July, 2026

മദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്

Image
കാഞ്ഞങ്ങാട്: കുമ്പളയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് യൂട്യൂബര്‍ക്കെതിരെ കേസ്. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ സജീവയായ പെരുമ്പള സ്വദേശി ധന്യ എസ് ആറി(28)നെതിരെയാണ് കേസെടുത്തത്. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കും വിധം പ്രതി വാഹനവുമായി കടന്നു കളഞ്ഞെന്ന് എഫ്‌ഐആറില്‍ പറയുന്നു. മംഗൽ പാടി ഗ്രാമത്തിൽ ബന്തിയോട് ഭഗവതി നഗർ എന്ന സ്ഥലത്ത് റോഡിൽ വെച്ച് പരിശോധിച്ചപ്പോഴാണ് പ്രതി മദ്യ ലഹരിയിൽ അശ്രദ്ധയിലും ജാഗ്രത പാലിക്കാതെയും മനുഷ്യ ജീവന് അപകടം ഉണ്ടാക്കും വിധം കാർ ഓടിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടതെന്ന് എഫ്ഐആറിൽ പറയുന്നു. ആദ്യം ടിക് ടോക് വീഡിയോകളിലൂടെയാണ് ധന്യ ശ്രദ്ധ നേടിയത്. ടിക് ടോക് നിരോധിച്ചതോടെ ഇൻസ്റ്റഗ്രാം റീലുകളിൽ സജീവമായിരുന്നു.

മാട്ടൂൽ : യൂസുഫ് മരണപ്പെട്ടു

Image
  മാട്ടൂൽ സൗത്ത് ഹദിയ പള്ളിക്ക് സമീപം താമസിക്കുന്ന അവരക്കൻ നഫീസ യുടെ മകൻ യൂസുഫ് മരണപ്പെട്ടു. ദിവസങ്ങൾക്ക് മുമ്പ് സ്ട്രോക്ക് വന്നിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. (ഹബീബ്, റയീസ് എന്നിവരുടെ സഹോദരൻ ) 

തളിപ്പറമ്പ്: അമ്മയും മകളും കിണറിൽ ചാടി, മകൾ മരിച്ചു.

Image
 തളിപ്പറമ്പ്: അമ്മയും മകളും കിണറിൽ ചാടി, മകൾ മരിച്ചു. ചവനപ്പുഴ അങ്കണവാടിക്ക് സമീപം കരിയാപ്പത്ത് വീട്ടിൽ ചിത്രലേഖ (40) ആണ് മരിച്ചത്. അമ്മ ലക്ഷ്മികുട്ടി(65) ന് ഗുരുതരമായി പരിക്കേറ്റു. ഇവരെ പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്‌ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. വിവരമറിഞ്ഞ് തളിപ്പറമ്പ് അനിശമന നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി.കെ നിതീഷിൻ്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഇരുവരെയും പുറത്തെടുത്തത്. ഒൻപത് കോൽ ആഴമുള്ള കിണറിൽ രണ്ടര അടി വെള്ളം ഉണ്ടായിരുന്നു. സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ രതീഷ്, ഫയർ ആൻ്റ് റെസ്‌ക്യു ഓഫീസർമാരായ രജീഷ്, ഗിരീഷ്, നികേഷ്, കിരൺ, വൈശാഖ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ഓട്ടോയിൽ നിന്നും കളഞ്ഞു കിട്ടിയ യുവതിയുടെ സ്വർണാഭരണം തിരിച്ചേൽപ്പിച്ച് ഓട്ടോ ഡ്രൈവർ

Image
  ഓട്ടോയിൽ നിന്നും കളഞ്ഞു കിട്ടിയ യുവതിയുടെ സ്വർണാഭരണം തിരിച്ചേൽപ്പിച്ച് ഓട്ടോ ഡ്രൈവർ സത്യസന്ധത പുലർത്തി. ഒന്നേകാൽ പവൻ തൂക്കം വരുന്നസ്വർണ ചെയിനായിരുന്നു ഡ്രൈവർക്ക് ഓട്ടോയിൽ നിന്നും കളഞ്ഞു കിട്ടിയത് . പടന്ന മൂസഹജിമുക്ക് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ടി.പി. മുത്തലിബ് ആണ് സ്വർണാഭരണം ഉടമക്ക് തിരികെ നൽകി മാതൃകയായത്. ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോകുംവഴിയാണ് സംഭവം. രണ്ട് സ്ത്രീകൾ കൈകാണിച്ച് ഓട്ടോയിൽ കയറി. 400 മീറ്റർ പിന്നിട്ടപ്പോൾ ഫോൺ കോൾ വന്നതിനെ തുടർന്ന് ഇവർ വാഹനം നിർത്താൻ ആവശ്യപ്പെട്ട് ഇറങ്ങിപ്പോയി. 500 മീറ്റർ അകലെയുള്ള വീട്ടിലെത്തിയപ്പോഴാണ് ഓട്ടോയുടെ പിൻസീറ്റിൽ സ്വർണ ചെയിൻ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ തിരികെ പോയി വഴിയിൽ ഇറങ്ങിയ സ്ത്രീകളെ അന്വേഷിച്ച് കണ്ടെത്തി ആഭരണം കൈമാറുകയായിരുന്നു. ഐ.എൻ.ടി.യു.സി ഓട്ടോ തൊഴിലാളി യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കൂടിയാണ് മുത്തലിബ്.

കണ്ണൂർ : പതിനൊന്നുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച റിട്ട എസ്.ഐ പോക്സോ കേസിൽ അറസ്റ്റിൽ

Image
  ​പരിയാരം പതിനൊന്നുവയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ റിട്ടയേർഡ് സബ് ഇൻസ്പെക്ടർ അറസ്റ്റിലായി. പരിയാരം കാപ്പുങ്ങൽ സ്വദേശി ഇ.വി. ഗോപി (62) നെയാണ് പരിയാരം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ​ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പ്രതിയുടെ വീട്ടിൽ വെച്ച് കുട്ടി ക്രൂരമായ പീഡനത്തിനിരയാവുകയായിരുന്നു. വിവരം പുറത്തുപറയാതിരിക്കാൻ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഭയന്നുപോയ കുട്ടി വീട്ടിലെത്തിയ ഉടൻ തന്നെ വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ​തുടർന്ന് രക്ഷിതാക്കൾ ഉടൻ തന്നെ ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിച്ചു. ചൈൽഡ് ലൈൻ നൽകിയ നിർദ്ദേശത്തെ തുടർന്ന് പരിയാരം പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Image
നാദാപുരം:  നാദാപുരത്ത് യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം സ്വദേശി നികിലേഷിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച മുന്‍പ് വിദേശത്തേക്ക് പോയ നികിലേഷ് ഭാര്യയെ ഒപ്പം കൂട്ടുന്നതിനായി കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്. ഇന്നലെ രാത്രി നികിലേഷിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഒന്നരമാസം മുന്‍പാണ് നികിലേഷിന്റെ വിവാഹം കഴിഞ്ഞത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സമസ്ത കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഉമ്മർ കോയ തങ്ങൾ നിര്യാതനായി.

Image
മാട്ടൂൽ :  സമസ്ത കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് ഉമ്മർ കോയ തങ്ങൾ നിര്യാതനായി. പഴയങ്ങാടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ മാട്ടൂല്‍ മൂസക്കാം പള്ളി സ്വദേശി മൗസ മസ്ജിദിന് സമീപത്തെ എ. ഉമര്‍കോയ തങ്ങള്‍ (75) അന്തരിച്ചു. വാർധക്യ കാല അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കബറടക്കം : നാളെ വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് പുതിയങ്ങാടി തലക്കലെ പള്ളി കബർസ്ഥാനിൽ.

പാപ്പിനിശ്ശേരി : നരയൻ കുളം കൃഷ്ണപ്പിള്ള വായനശാലയ്ക്ക് സമീപത്തെ മാതോടൻ രാജൻ (69) (Lic എജന്റ് തളിപ്പറമ്പ)നിര്യാതനായി

Image
 നരയൻ കുളം കൃഷ്ണപ്പിള്ള വായനശാലയ്ക്ക് സമീപത്തെ മാതോടൻ രാജൻ (69) (Lic എജന്റ് തളിപ്പറമ്പ)നിര്യാതനായി സി പി.ഐ.എം പഴഞ്ചിറ, നരയൻ കുളം ബ്രാഞ്ച് സെക്രട്ടറിയായും യുവതരംഗ് ആട്സ് & സ്പോർസ് ക്ലബ് പ്രസിഡന്റ്, കർഷക സംഘം പഴഞ്ചിറ യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സി.പി ഐ എം പഴഞ്ചിറ ബ്രാഞ്ച് മെമ്പറായും  വേളാപുരം സഹൃദയ കലാവേദി സെക്രട്ടറിയായും പ്രവർത്തിച്ചു വരുന്നു. പരേതരായ സ്വാതന്ത്ര്യ സമര സേനാനി കുഞ്ഞിരാമൻ്റെയും പാഞ്ചാലിയുടെയും മകനാണ് ഭാര്യ സുഷമ മക്കൾ ശിൽപ്പ , അർജുൻ. സഹോദരങ്ങൾ മുകുന്ദൻ (മുംബൈ) ചന്ദ്രിക, (കീഴറ) തങ്ക (പാപ്പിനിശ്ശേരി) പ്രേമൻ രാധാകൃഷ്ണൻ (ഗൾഫ് ) ഉഷ പൊതുദർശനം പഴഞ്ചിറ യുവത രംഗിൽ 3.30 pm തുടർന്ന് വീട്ടിലും സംസ്കാരം പാപ്പനിശ്ശേരി പഞ്ചായത്ത് സമുദായ ശ്മ്ശാനത്തിൽ 5.30ന്

ആദ്യം ഓട്ടോ ഡ്രൈവർ, പിന്നീട് ബസിലേക്ക്; കണ്ണൂരിലെ 'മിന്നൽ' ഡ്രൈവർ ഇനി സ്കൂൾ വൈസ് പ്രിൻസിപ്പൽ അരുൺ വർഗീസ്

Image
  കണ്ണൂർ–കോഴിക്കോട് റൂട്ടിൽ മിന്നൽ വേഗത്തിൽ ബസ് ഓടിക്കുന്ന ഡ്രൈവർമാരുടെ ഫാനാണ് പല വിദ്യാർഥികളും. കോഴിക്കോട് റൂട്ടിൽ ബസ് പറപ്പിച്ചിരുന്ന അതേ ഡ്രൈവർ ഒരു സ്കൂളിന്റെ വൈസ് പ്രിൻസിപ്പലായി. ‘രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടിയുള്ള ഓട്ടം’ എന്ന ബസ് ജീവനക്കാരുടെ സ്ഥിരം ഡയലോഗിനപ്പുറത്തേക്കാണ് സ്വകാര്യ ബസ് ഡ്രൈവറായ അഭിജിത് ജീവിതം ഓടിച്ചു കയറ്റിയത്. കണ്ണൂർ താവക്കര ബസ് സ്റ്റാൻഡിൽ സ്ഥിരമായി എത്തുന്നവർക്ക് പരിചിത മുഖമാണ് അഭിജിത്തിന്റേത്. കണ്ണൂർ– കോഴിക്കോട്, കൊട്ടിയൂർ–പയ്യന്നൂർ തുടങ്ങി കണ്ണൂരിൽ പല റൂട്ടുകളിലും അഭിജിത് ബസ് ഓടിച്ചു. ഓട്ടോറിക്ഷ ഓടിച്ച് ഡ്രൈവർ ജോലി തുടങ്ങിയ എം.കെ. അഭിജിത്തിന് (31) അധ്യാപകനാകണമെന്നായിരുന്നു ആഗ്രഹം. പല റൂട്ടുകളിൽ അലയുമ്പോഴും ആ ആഗ്രഹത്തെ മുറുകെ പിടിച്ചു. ഒടുവിൽ കാസർകോട് ചിൻമയ സ്കൂളിന്റെ വൈസ് പ്രിൻസിപ്പൽ കസേരയിൽ അഭിജിത് എത്തിച്ചേർന്നു. കണ്ണൂർ കോയ്യോട് കണ്ണോത്ത് ഹൗസിൽ സി.കെ. ദിനേശ് ബാബു- എം.കെ. കാഞ്ചന ദമ്പതകളുടെ മകനായ അഭിജിത് കണ്ണൂർ എസ്എൻ കോളജിൽ ഇംഗ്ലീഷ് ബിരുദത്തിന് പഠിക്കുമ്പോഴാണ് പഠനച്ചെലവിനായി ഓട്ടോറിക്ഷ ഓടിച്ചുതുടങ്ങിയത്. ക്ലാസ് കഴിഞ്ഞ ശേഷവും അവധിദിനങ്ങളിലും കണ്ണൂർ ടൗണില...

ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാകമ്മിറ്റി കെ അനുശ്രീ പ്രസിഡന്റ്‌, മുഹമ്മദ്‌ അഫ്‌സൽ സെക്രട്ടറി

Image
  തലശ്ശേരി: ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ല പ്രസിഡന്റായി കെ അനുശ്രീയെയും സെക്രട്ടറിയായി മുഹമ്മദ്‌ അഫ്‌സലിനെയും തലശ്ശേരിയിൽ കൂത്തുപറമ്പ് രക്തസാക്ഷി നഗറിൽ ചേർന്ന സമ്മേളനം തെരഞ്ഞെടുത്തു. വി കെ നിഷാദ്, എ പി അൻവീർ, ഷിബിൻ കാനായി (വൈസ് പ്രസിഡന്റ്‌), പി എം അഖിൽ, പി പി അനിഷ, പി പി സിദിൻ (ജോ. സെക്രട്ടറി), മുഹമ്മദ്‌ സിറാജ് (ട്രഷറർ) എന്നിവരാണ്‌ മറ്റു ഭാരവാഹികൾ. കണ്ണൂർ ജില്ലയിലെ ഡിവൈഎഫ്‌ഐയുടെ ചരിത്രത്തിൽ ആദ്യമായാണ്‌ ഒരു വനിത ജില്ലാ പ്രസിഡന്റാവുന്നത്‌. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്തംഗവും എസ്‌എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റുമാണ്‌ കെ അനുശ്രീ. സിപിഎം ജില്ലകമ്മിറ്റി അംഗമായ മുഹമ്മദ്‌ അഫ്‌സൽ നിലവിൽ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാണ്‌.

കണ്ണൂർ : മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീടിന് നാശം

Image
  കൂടാളി പഞ്ചായത്തിലെ പട്ടാന്നൂരിൽ മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീടിന് നാശം. കെ.കെ. ഓമനയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത് ആർക്കും പരിക്കില്ല

മലക്കപ്പാറയിൽ വ്യൂ പോയിന്റിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ വിനോദസഞ്ചാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തി പൊലീസ്

Image
മലക്കപ്പാറ: അതിർത്തി മേഖലയായ മലക്കപ്പാറ തോട്ടാപുര വ്യൂ പോയിന്റിൽ നിന്നും നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് വീണ വിനോദസഞ്ചാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. മലക്കപ്പാറ പൊലീസിന്റെയും വനംവകുപ്പിന്റെയും ഒരു ടൂറിസ്റ്റ് ബസ് ഡ്രൈവറുടെയും അതിസാഹസികമായ ഇടപെടലാണ് മലയോര മേഖലയിൽ വലിയൊരു ദുരന്തം ഒഴിവാക്കിയത്. മണിക്കൂറുകൾ നീണ്ട ദുഷ്കരമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് വിനോദസഞ്ചാരിയെ സുരക്ഷിതമായി മുകളിലെത്തിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. മുള്ളശ്ശേരി പഞ്ചായത്തിലെ പെരുവള്ളൂർ ദേശം കാരമക്കൽ വീട്ടിൽ അർജുൻ (55) ആണ് വ്യൂ പോയിന്റിൽ നിന്ന് കാഴ്ചകൾ കാണുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കൊക്കയിലേക്ക് വീണത്. അഗാധമായ ഗർത്തത്തിലേക്ക് വീണ അർജുൻ നിലവിളി കേട്ടതോടെ സമീപത്തുണ്ടായിരുന്ന മറ്റ് സന്ദർശകർ മലക്കപ്പാറ പൊലീസിലും വനംവകുപ്പിലും വിവരമറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ ഉടൻ തന്നെ മലക്കപ്പാറ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെയ്സൺ, സിവിൽ പൊലീസ് ഓഫീസർമാരായ സുശാന്ത്, പ്രവീൺ, മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ ഗിരീഷ് എന്നിവർ സംഭവസ്ഥലത്ത് കുതിച്ചെത്തി. മഴ പെയ്ത് വഴുവഴുപ്പുള്ളതും കടുത്ത അപകടസാധ്യത നിറ...

രണ്ടാം വിവാഹ വാർഷികം കഴിഞ്ഞ് രണ്ടാം ദിവസം യുവതി തൂങ്ങി മരിച്ചു ; പരാതിയുമായി ബന്ധുക്കൾ

Image
  യുവതിയെ ഭർതൃവീട്ടിൽ തൂ,ങ്ങിമ,രിച്ച നിലയിൽ കണ്ടെത്തിയ സംഭവം, ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27) യാണ് മ,രിച്ചത്.  നാഗർകോവിൽ സ്വദേശികളായ നാഗരാജൻ– കല ദമ്പതികളുടെ മകളാണ് വിഘ്നേശ്വരി. ഇന്നലെ വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂ,ങ്ങിമ,രിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. സന്ധ്യയ്ക്ക് എത്തുമ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നുവെന്ന് ഭർതൃപിതാവ് ചന്ദ്രൻ പറഞ്ഞു.  ഫോൺ എടുക്കാത്തതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്റെ ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മൃ,തദേ,ഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികമെന്നും മറ്റ് പ്രശ്‌നങ്ങൾ ഒന്നുമില്ലായിരുന്നെന്നും ചന്ദ്രൻ പൊലീസിനോട് പറഞ്ഞു. എന്നാൽ, വിഘേനേശ്വരി ഭർതൃവീട്ടിൽ അധിക്ഷേപം നേരിട്ടിരുന്നെന്നും ആത്മ,ഹ,ത്യയ്ക്ക് കാരണമറിയില്ലന്നും യുവതിയുടെ സഹോദരൻ പറഞ്ഞു. വിഘ്നേശ്വരിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചിറക്കൽ പഞ്ചായത്തിലെ കോട്ടക്കുന്ന് ശാഖാ മുസ്ലിം ലീഗ് കമ്മറ്റി കോട്ടക്കുന്ന് യു.പി. സ്‌കൂളിന് സമീപം നിർമ്മിച്ച കടവൻ അബൂബക്കർ ഹാജി സ്മാരക വെയ്റ്റിംഗ് ഷെൽട്ടർ ഉദ്ഘാടനം കരീം ചേലേരി നിർവഹിച്ചു.

Image
  ചിറക്കൽ പഞ്ചായത്തിലെ കോട്ടക്കുന്ന് ശാഖാ മുസ്ലിം ലീഗ് കമ്മറ്റി കോട്ടക്കുന്ന് യു.പി. സ്‌കൂളിന് സമീപം നിർമ്മിച്ച കടവൻ അബൂബക്കർ ഹാജി സ്മാരക വെയ്റ്റിംഗ് ഷെൽട്ടർ ഉദ്ഘാടനം കരീം ചേലേരി നിർവഹിച്ചു. അഴിക്കോട് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും ചിറക്കൽ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന അബുബക്കർ ഹാജി സ്മരണാർത്ഥമാണ് ഈ ബസ് ഷെൽട്ടർ.

കമ്പിൽ ചെറുകുന്നിലെ സരസ്വതി നിര്യാതയായി.

Image
  കമ്പിൽ :- ചെറുക്കുന്ന് തിരുമംഗലത്ത് പരേതനായ കുഞ്ഞമ്പു വൈദ്യരുടെയും മാധവി പി പി യുടെയും മകൾ സരസ്വതി പി പി (52) മരണപ്പെട്ടു. ഭർത്താവ് പി പി ചന്ദ്രൻ (മുംബൈ) മകൾ:- തീർത്ഥ, മരുമകൻ അനീത് സഹോദരങ്ങൾ:- കുഞ്ഞിക്കണ്ണൻ പി (കമ്പിൽ),രവി പി (അരോളി), പവിത്രൻ പി പി (ടി കെ ആയുർവേദിക് ഷോപ്പ്ക,മ്പിൽ), പരേതയായ രാഗിണി പി പി (ചിറക്കൽ). ഭൗതിക ശരീരം 02.07.2026 വ്യാഴാഴ്ച 1 മണിക്ക് വീട്ടിൽ പൊതു ദർശനത്തിന് വെക്കും.സംസ്ക്‌കാരം വ്യാഴാഴ്‌ 2 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.

സ്വന്തം വിവാഹത്തിനും പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിനും നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവാവ് തൂങ്ങി മരിച്ചു

Image
  സ്വന്തം വിവാഹത്തിനും പുതുതായി നിർമിച്ച വീടിന്റെ ഗൃഹപ്രവേശനത്തിനുമായി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെ സൗദിയിൽ ജീവനൊടുക്കിയ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് ഖബറടക്കി. കോഴിക്കോട് എടക്കാട് പുതിയങ്ങാടി സ്വദേശി ഉഴുത്താൽ പറമ്പിൽ മുന്ന സാഹിലെിൻറ (26) മൃതദേഹമാണ് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചത്. അഞ്ച് മാസം മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ മുന്ന സാഹിൽ, പുതിയ വീടെിൻറ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുക്കാനും മാസങ്ങൾക്ക് ശേഷം നടക്കാനിരുന്ന തെൻറ വിവാഹത്തിൻറ ഒരുക്കങ്ങൾക്കുമായി ഈ മാസം 26ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ഈ കാത്തിരിപ്പുകൾക്കിടയിലാണ് പ്രവാസി സമൂഹത്തെയും പ്രിയപ്പെട്ടവരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് മുന്ന ജീവിതം അവസാനിപ്പിച്ചത്

ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും മരിച്ചത് അതിദാരുണമായി അപകടം മകൻ്റെ പിറന്നാൾ ദിനത്തിൽ, മട്ടന്നൂരിനെ നടുക്കി ഇരട്ട മരണം

Image
  മട്ടന്നൂർ:മട്ടന്നൂർ - ഇരിട്ടി കെ എസ് ടി പി റോഡിൽ ഉളിയിൽ കൂരൻ മുക്കിൽ യുവാവ് പിതാവിനൊപ്പം ബസ് കയറി മരിച്ചത് പിറന്നാൾ ദിനത്തിൽ. ബുധനാഴ്ച്ച രാവിലെ 10.15 നാണ് അപകടം. മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് (52) മകൻ വൈഷ്ണവ് (25) എന്നിവരാണ് അതിദാരുണമായി മരിച്ചത്. വൈഷ്ണവിന്റെ ജന്മദിനത്തിലാണ് ഇരുവരേയും മരണം കവർന്നത്. കൂരൻ മുക്കിൽ രാവിലെ പത്തേ കാലിനാണ് അപകടമുണ്ടായത്. ഇരിട്ടിയിൽ നിന്ന് മട്ടന്നൂരിലേക്ക് പോകുകയായിരുന്ന ധനലക്ഷ്മി ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. വിനോദും മകൻ വൈഷ്ണവും നടപ്പാതയിലേക്ക് ഇരച്ചുകയറിയ ചക്രത്തിനടിയിൽപ്പെട്ടുപോയി. ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ബസിന്റെ മുന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വലത്തേക്ക് വെട്ടിച്ചപ്പോൾ എതിർ ദിശയിൽ നിന്നു വന്ന സ്‌കൂട്ടറിൽ നിന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ ഫിറോസിനും പരുക്കേറ്റു. ക്രെയിൻ ഉപയോഗിച്ച് ബസ് മാറ്റിയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് നാട്ടുകാരു പൊലിസും ചേർന്ന് മാറ്റിയത്. ബസിൻ്റെ അമിത വേഗതയിൽ പ്രതിഷേധിച്ച് നാട്ടുകാരും പൊലിസും തമ്മിൽ വാക്തർക്കമുണ്ടായി. അപകടമുണ്ടായ ബസിലെ ജീവനക്കാർ ഓടി രക്ഷപ...

കണ്ണൂർ : എ.ടി. വേലായുധൻ നായർ (82) അന്തരിച്ചു.

Image
 പട്ടാനൂർ : തൃശ്ശിനാപ്പള്ളി ബി.എച്ച് ഇ.എല്ലിൽ നിന്നും വിരമിച്ച ചോലയിലെ എ.ടി. വേലായുധൻ നായർ (82) അന്തരിച്ചു.  ഭാര്യ: കൊളങ്ങരേത്ത് രാധ(കണ്ണാടിപ്പറമ്പ് ).മക്കൾ:അനിത(പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ്, കണ്ണൂർ),പ്രസീത(അദ്ധ്യാപിക, പരിയാരം ഉർസുലിൻ ഹയർ സെക്കൻ്ററി സ്കൂൾ),വിനീഷ്( ബിസ്സിനസ്,ബംഗ്ലൂരു).മരുമക്കൾ:ജയകുമാർ( റിട്ട:എൽ.ഐ .സി),ശശിധരൻ(ബിസ്സിനസ്,കാഞ്ഞങ്ങാട്),സന്ധ്യ(അദ്ധ്യാപിക, ബംഗ്ലൂരു) സഹോദരങ്ങൾ:രാമചന്ദ്രൻ ,പരേതരായ ദേവിയമ്മ,ബാലൻ നായർ,രോഹിണി,രാഘവൻ, ലക്ഷ്മണൻ. സംസ്കാരം 02/07/2026 വ്യാഴാഴ്ച കാലത്ത് 10 മണിക്ക് പട്ടാനൂർ നാലു പെരിയ പൊതു ശ്മശാനത്തിൽ.

കോഴിക്കോട്: മുക്കത്ത് രണ്ടേകാൽ കിലോയിലധികം എംഡിഎംഎ പിടികൂടിയ കേസിൽ നിർണായക കണ്ണിയായ യുവതി പോലീസ് പിടിയിലായി

Image
  കോഴിക്കോട്: മുക്കത്ത് രണ്ടേകാൽ കിലോയിലധികം എംഡിഎംഎ പിടികൂടിയ കേസിൽ നിർണായക കണ്ണിയായ യുവതി പോലീസ് പിടിയിലായി. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനി ഖദീജ (40)യെയാണ് താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നീലേശ്വരത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്.

പിലാത്തറ സ്വര്‍ണം പൊട്ടിക്കല്‍; മാലൂർ സ്വദേശി അറസ്റ്റില്‍

Image
  പയ്യന്നൂര്‍: പിലാത്തറയിലെ സ്വര്‍ണം പൊട്ടിക്കല്‍ കേസിലെ അക്രമി സംഘത്തിലൈ ഒരാള്‍ കൂടി അറസ്റ്റില്‍. മാലൂർ കുണ്ടേരിപൊയിലിലെ അശ്വന്തിനെയാണ്(26) കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഈ കേസില്‍ അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് (42) നേരത്തെ പിടിയിലായിരുന്നു. പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങൾ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ജൂണ്‍ രണ്ടിനായിരുന്നു മഹാരാഷ്ട്ര സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ച് രഹസ്യ അറയില്‍ സൂക്ഷിച്ച സ്വര്‍ണവും 55 ലക്ഷം രൂപയും കവര്‍ന്നത്. ഈ കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.

കരിമ്പം മയങ്ങീല്‍ റോഡിലെ വടക്കേവളപ്പില്‍ വീട്ടില്‍ ടി.കൃഷ്ണനെയാണ്(73)ജൂണ്‍ 28 മുതല്‍ കാണ്മാനില്ല

Image
  തളിപ്പറമ്പ്: ഗൃഹനാഥനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കരിമ്പം മയങ്ങീല്‍ റോഡിലെ വടക്കേവളപ്പില്‍ വീട്ടില്‍ ടി.കൃഷ്ണനെയാണ്(73)ജൂണ്‍ 28 മുതല്‍ കാണാതായത്. ഉച്ചക്ക് ഒന്നോടെ വീട്ടില്‍ നിന്ന് പോയ കൃഷ്ണന്‍ തിരികെ വന്നില്ലെന്നാണ് പരാതി. മകന്‍ വി.വി.രൂപേക്ഷിന്റെ പരാതിയിലാണ് കേസെടുത്തത്. ഈ വര്‍ഷം ഏപ്രില്‍ 14 ന് രാത്രി 9.30 ന് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സംഘട്ടനത്തില്‍ പോലീസ് കൃഷ്ണനെയും മകന്‍ രൂപേക്ഷിനെയും ബന്ധുക്കളേയും പ്രതികളാക്കി കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ നിന്നും കൃഷ്ണനെ വിളിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

കണ്ണൂരിൽ സ്കൂട്ടറിൽ സ്വകാര്യ ബസ്സിടിച്ച് വൻ അപകടം; അച്ഛനും മകനും ദാരുണാന്ത്യം

Image
  കണ്ണൂർ: ഉളിയിൽ കൂരൻ മുക്കിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും മരിച്ചു. മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് (52), മകൻ വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്. ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ, ഇരിട്ടിയിൽനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ധനലക്ഷ്മി ബസ്സ് ഇടിക്കുകയായിരുന്നു.

കണ്ണൂർ : ട്രെയിനിൽ കൊണ്ടുവരുമ്പോൾ കണ്ണൂർടൗൺ പൊലീസിൻ്റെകസ്റ്റഡിയിൽനിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയിൽ

Image
കണ്ണൂർ: ട്രെയിനിൽ കൊണ്ടുവരുമ്പോൾപൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസിലെ പ്രതിയെ കണ്ണൂർ ടൗൺ പോലിസ് പിടികൂടി. പുനെ സ്വദേശി സഞ്ജുരാജ് മൽഹോത്രയെയാണ് പിടികൂടിയത്. മഹാബലേശ്വറിൽ വെച്ചാണ് പ്രതിയെ കണ്ടെത്തിയത്.ഇയാളെ കണ്ണൂർ ടൗൺസ്റ്റേഷനിൽ എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കും കണ്ണൂർ ടൗൺ പോലീസ് പൂനയിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയാണ് ട്രെയിൻ യാത്രക്കിടെ കഴിഞ്ഞ തിങ്കളാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെ രക്ഷപ്പെട്ടത്. രത്നഗിരി റെയിൽവേ സ്റ്റേഷനിൽ വെച്ച് തിങ്കളാഴ്ച്ച പുലർച്ചെയാണ് പ്രതി കാവലുണ്ടായിരുന്ന രണ്ട് പൊലിസുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.

മുൻ പയ്യന്നൂർ നഗരസഭാ കൗൺസിലർ മരണപ്പെട്ടു.

Image
മുൻ പയ്യന്നൂർ നഗരസഭാ കൗൺസിലർ പരത്തി കണ്ണൻ നിര്യാതനായി പയ്യന്നൂര്‍: മുന്‍പയ്യന്നൂർ നഗരസഭ കൗണ്‍സിലർ കണ്ടങ്കാളിയിലെ മാടക്ക വീട്ടില്‍ പരത്തി കണ്ണൻ(62) നിര്യാതനായി. സി.പി.എം ബ്രാഞ്ച് സെക്രട്ടെറി, പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍, നഗരസഭ കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതരായ മാടക്ക കുഞ്ഞിക്കണ്ണന്‍ വെളിച്ചപ്പാട്-പരത്തി യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ; സുനന്ദ. മക്കള്‍:സുകിന, സെനക. മരുമകന്‍: അജേഷ്(ഏഴിലോട്). സഹോദരങ്ങള്‍: രാമചന്ദ്രന്‍, പുരുഷോത്തമന്‍, നളിനി, സതി, സതീശന്‍, അജിത. ശവസംസ്‌ക്കാരം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പുഞ്ചക്കാട്ടെ സമുദായ ശ്മശാനത്തില്‍ നടക്കും.

ഇരട്ടഗോളുമായി എംബപെയുടെ പടയോട്ടം;സ്വീഡനെ തകർത്ത് ഫ്രാൻസ് പ്രീക്വാർട്ടറിൽ

Image
  ന്യൂജഴ്സി: കിലിയൻ എംബപെയുടെ ഇരട്ടഗോൾ മികവിൽ സ്വീഡനെ 3–0ന് തകർത്ത് ഫ്രാൻസ് ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി. ബ്രാഡ്‌ലി ബാർകോളയും ഒരിക്കൽ വലകുലുക്കിയ മത്സരത്തിൽ ഫ്രാൻസ് തുടക്കം മുതൽ ആധിപത്യം പുലർത്തി. നിരവധി തവണ പോസ്റ്റ് രക്ഷകനായെങ്കിലും ഒടുവിൽ ഫ്രഞ്ച് ആക്രമണങ്ങൾക്ക് മുന്നിൽ സ്വീഡിഷ് പ്രതിരോധം കീഴടങ്ങുകയായിരുന്നു. ആദ്യ പകുതിയിൽ തന്നെ ഫ്രാൻസ് ആക്രമണങ്ങളുടെ പെരുമഴ സൃഷ്ടിച്ചു. കിലിയൻ എംബപെ, മിഖായേൽ ഒലിസെ, ഉസ്മാൻ ഡെംബലെ എന്നിവർ ചേർന്ന മുന്നേറ്റനിര സ്വീഡൻ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. എംബപെയുടെ ഒരു ഗോൾ ഓഫ്‌സൈഡിൽ നിഷേധിക്കപ്പെടുകയും മറ്റൊരു ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തെങ്കിലും ഫ്രാൻസ് പിന്മാറിയില്ല. കളിയുടെ 45-ാം മിനിറ്റിൽ ഫ്രാൻസ് ലീഡ് നേടി. കോർണറിൽ നിന്നാരംഭിച്ച നീക്കത്തിൽ ഡെംബലെയും ഒലിസെയും ചേർന്ന് ഒരുക്കിയ അവസരം എംബപെ കൃത്യമായ ഫിനിഷിലൂടെ ഗോളാക്കി മാറ്റി. ഗോൾകീപ്പർ സെറ്റർസ്ട്രോമിന് യാതൊരു അവസരവും നൽകാതെയായിരുന്നു ഫ്രഞ്ച് നായകന്റെ ഫിനിഷ്. രണ്ടാം പകുതി ആരംഭിച്ച് എട്ട് മിനിറ്റ് പിന്നിടുമ്പോൾ ഫ്രാൻസിന്റെ ലീഡ് ഇരട്ടിയായി. ബോക്‌സിന് പുറത്തുനിന്ന് ഒലിസെ നൽകിയ പാസ് സ്വ...