വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ മാതാവിനെ സാഹസികമായി രക്ഷപ്പെടുത്തി മകൻ
മലപ്പുറം നിലമ്പൂർ: കാൽ വഴുതി കിണറ്റിൽ വീണ മാതാവിനെ മകൻ അതിസാഹസികമായി രക്ഷപ്പെടുത്തി. വഴിക്കടവ് ആലപ്പൊയിലിലെ മുണ്ടക്കതൊടിക ആമിനയെയാണ് (60) മകൻ അബ്ദുൽ റഷീദ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 11.30ഓടെയാണ് സംഭവം. വീടിന് ചേർന്നുള്ള കിണറ്റിൽനിന്ന് വെള്ളം കോരുന്നതിനിടെയാണ് കാൽ തെന്നി ആമിന 31 റിങ്ങുള്ള കിണറ്റിൽ വീണത്. ശബ്ദം കേട്ട് ഓടിയെത്തിയ അബ്ദുൽ റഷീദ് ഉടൻ കിണറ്റിലേക്ക് എടുത്തു ചാടി.
17 റിങ് വെള്ളമുണ്ടായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ബോധം പോയ ഉമ്മയെ മകൻ റിങ്ങിൽ പിടിച്ച് വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ ആമിനയുടെ ഇളയമകൻ അഷറഫും കിണറ്റിലേക്ക് അതിസാഹസികമായി ഇറങ്ങി. രണ്ടുപേരും കൂടി

ഉമ്മയെ വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിച്ചു. ഓടിയെത്തിയ നാട്ടുകാരും
രക്ഷാപ്രവർത്തകരായി. കുറച്ചുപേർ കിണറ്റിലിറങ്ങി കയറിന്റെ സഹായത്തോടെ ആദ്യം ആമിനയെ രക്ഷപ്പെടുത്തി. പിന്നീട് അബ്ദുൽ റഷീദിനെയും അഷറഫിനെയും കരകയറ്റി. കിണറ്റിലേക്ക് ചാടുന്നതിനിടെ റിങ്ങിൽ തട്ടി റഷീദിന്റെ കാൽ ഒടിഞ്ഞിട്ടുണ്ട്. ആമിനക്ക് കാര്യമായ
പരിക്കില്ല. ഇരുവരെയും മഞ്ചേരിയിലെ
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Comments
Post a Comment