കണ്ണൂർ :പ്രശസ്ത ഫിസിഷനും ഡയബറ്റോളജിസ്റ്റുമായ ഡോ. ചന്ദ്രശേഖരൻ അന്തരിച്ചു.




തലശ്ശേരി തിരുവങ്ങാട് സ്വദേശിയും പ്രശസ്ത ഫിസിഷനും ഡയബറ്റോളജിസ്റ്റുമായ ഡോ. ചന്ദ്രശേഖരൻ അന്തരിച്ചു. മികച്ച ചികിത്സകനെന്നതിലുപരി, മനുഷ്യസ്നേഹവും സൗമ്യതയും നിറഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹം. നല്ല ഒരു നീന്തൽ വിദഗ്ധനായി അറിയപ്പെട്ടിരുന്ന ഡോ. ചന്ദ്രശേഖരൻ, ദീർഘകാലം കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനം അനുഷ്ഠിച്ച ശേഷം വി.ആർ.എസ് സ്വീകരിച്ച് തലശ്ശേരിയിലെ സ്വന്തം വസതിയിൽ പ്രാക്റ്റീസ് | തുടരുകയായിരുന്നു. അസുഖ ബാധിതനായിട്ടും കർമോൽസുകനായി രോഗികളെ പരിചരിക്കാനുള്ള സന്മനസ്സ് കാണിക്കാറുള്ള വ്യക്തിയായിരുന്നു. രോഗികൾക്ക് ഏറ്റവും കുറഞ്ഞ മരുന്ന് മാത്രം എഴുതി, ഒന്നാമത്തെ മരുന്ന്

"നടത്തം " എന്ന് മലയാളത്തിൽ കുറിച്ചിടുന്ന തലശ്ശേരിയിലെ ഏക ഡോക്ടർ. ആദ്യമായി തലശ്ശേരി ഭാഗത്ത് നിന്നും പ്രധാനമന്ത്രി ജൻ ഔഷധി

മരുന്ന് വാങ്ങിക്കാൻ ഒരു ഡോക്ടർ തന്റെ മരുന്ന് കുറിപ്പിൽ ജൻ ഔഷധി എംബ്ലം വരച്ചുകൊണ്ട് "ഈ മരുന്ന് വാങ്ങിച്ചോളൂ" എന്ന് പബ്ലിസിറ്റി കൊടുത്ത ജനകീയൻ


കോടിയേരിയിലെ പരേതരായ കെ. കുഞ്ഞിക്കണ്ണൻ നായരുടെയും പറമ്പത്ത് മാധവി അമ്മയുടെയും മകനാണ്(73). തിരുവങ്ങാട് ഹരിപ്രസാദത്തിൽ ആണ് താമസം.

​റിട്ട. നഴ്സിംഗ് സൂപ്രണ്ട് വി.പി. രാധയാണ് ഭാര്യ.

​മക്കൾ: പ്രിയ (മുംബൈ), രാഹുൽ (സീറം ഇൻസ്റ്റിറ്റ്യൂട്ട്, പൂനെ).

മരുമക്കൾ: ദീപക് (മുംബൈ), അമൃത (അധ്യാപിക, പൂനെ).

സഹോദരങ്ങൾ: പി. ശാന്തകുമാരി, പി. പ്രഭാകരൻ, പി. പ്രേമകുമാരി, പരേതനായ പി. രാജേന്ദ്രൻ.

​സംസ്കാരം: നാളെ (22.01.2026, വ്യാഴാഴ്ച) രാവിലെ 10 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.