പാപ്പിനിശ്ശേരിയിൻ മണലൂറ്റാൻ സ്വകാര്യ കമ്പനിക്ക് 25 വർഷത്തേക്ക് കരാർ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധ പ്രകടനം ഇന്ന്.
പാപ്പിനിശ്ശേരി: അഴീക്കൽ കപ്പൽ ചാ
ലിന് ആഴംകൂട്ടാൻ എന്ന പേരിൽ വളപട്ടണം പുഴയിൽ പാപ്പിനിശ്ശേ രിയിൽ നിന്ന് മണലെടുക്കാൻ വ ൻകിട കമ്പനിക്ക് കരാറായി. ജന ങ്ങൾ തിങ്ങി താമസിക്കുന്ന സ്ഥ ലത്താണ് കമ്പനി മണൽ ശേഖ രിക്കുന്നതിനും ഫിൽട്ടറിങ്ങിനും ഒരുക്കങ്ങൾ നടത്തിവരുന്നത്. മ ണൽ ഫിൽട്ടറിങ് നടക്കുന്നതോ ടെ പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറുന്നതിനും അ നിയന്ത്രിത മണൽ വാരൽകാര ണം കര ഇടിയുന്നതിനും കാര ണമാകും. ശുദ്ധജലവും ശുദ്ധവാ യും മലിനമാക്കുന്ന മണൽ ശേഖ രണവും ഫിൽട്ടറിങ്ങും അനുവദി ക്കരുതെന്നാണ് ജനകീയ കമ്മറ്റി ആവശ്യപ്പെടുന്നത്. അഴീക്കൽ തു റമുഖത്ത് പുഴ മണൽ ശുദ്ധീകര ണ പ്ലാന്റ് സ്ഥാപിക്കാൻ ഇത് സം ബന്ധിച്ച് കേരള മാരിടൈം ബോ ർഡ് കഴിഞ്ഞ വർഷം താത്പര്യ പത്രം ക്ഷണിച്ചിരുന്നു. കണ്ണൂരി ലെ ഒരു സ്വകാര്യ നിർമാണക്ക മ്പനിയുമായാണ് ധാരണാപത്ര ത്തിൽ ഒപ്പുവെച്ചത്. നടപടികൾ അവസാന ഘട്ടത്തിലാണ്. വൻ കിട കമ്പനിക്ക് വളപട്ടണം പുഴ യുടെ അടിത്തട്ട് ഇളക്കി ലക്ഷക്ക ണക്കിന് ടൺ മണലൂറ്റാൻ 25 വ ർഷത്തേക്കാണ് കരാറെടുത്തിരി ക്കുന്നതെന്നാണ് ജനകീയ കമ്മ റ്റിയുടെ പരാതി.
പൊന്നാനി തുറമുഖത്ത് തുട ങ്ങിയ മാതൃകയിലാണ് പ്ലാന്റ്. കു റ്റിപ്പുറത്തെ കിൻഫ്ര പാർക്കിൽ രാജധാനി മിനറൽസ് എന്ന സ്വ കാര്യ സ്ഥാപനമാണ് പ്ലാൻ്റ് സ്ഥാ പിച്ചത്. അഴീക്കലിൽ നിന്നുള്ള മ ണൽ 2015 വരെ സൊസൈറ്റികൾ വഴിയായിരുന്നു മണൽ വിതര ണം നടന്നത്. പ്രതിമാസം മൂന്നു കോടി രൂപ തുറമുഖത്തിന് വരു മാനം ലഭിച്ചിരുന്നു. 2016ൽ തദ്ദേ ശസ്ഥാപനങ്ങളെ നേരിട്ട് ഏൽ പ്പിച്ചു. അഴീക്കോട്, മാട്ടൂൽ, പാപ്പി നിശ്ശേരി, വളപട്ടണം പഞ്ചായത്തു കളിലെ കമ്മിറ്റി വഴിയായി വിതര ണം. പുഴമണൽ കഴുകിയെടുക്കു ന്നത് 2023ൽ കോടതി തടഞ്ഞതോടെ മണൽ വാരൽ നിലച്ചു. ഇത്ത രം സാഹചര്യങ്ങൾ നിലനിൽക്കു മ്പോഴാണ് മണലൂറ്റാൻ 25 വർഷ ത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാ ർ അനുവദിച്ചത്. തിരുവനന്തപു രത്തെ കേരളാ മാരിടൈം ഓഫി സിലാണ് കരാർ നടപടി നടന്നത്. മണലൂറ്റ് നടക്കുമ്പോൾ ശുദ്ധജ ല, പരിസ്‌ഥിതി പ്രശ്നങ്ങൾ ഉന്ന യിച്ചു നാട്ടുകാരുടെ നേതൃത്വത്തി ൽ ജനകീയ കൂട്ടായ്മ രൂപീകരിച്ച് പ്രക്ഷോഭത്തിലേക്ക് ഇറങ്ങിയി രിക്കുകയാണ്. കെ.കെ. മുഹമ്മ ദ് (ചെയർമാൻ), പി.എം. വിനോദ് കുമാർ, കെ.കെ. പൂക്കുട്ടി കുമാ രൻ, കെ.കെ. ജലീൽ കൺവീനർ മാരായാണ് കമ്മറ്റി രൂപവത്കരി ച്ചിരിക്കുന്നത്.25ന് വൈകീട്ട് നാ ലിന് പാപ്പിനിശ്ശേരി ബോട്ടുജെട്ടി പരിസരത്തുനിന്ന് പ്രകടനമായി ഹാജി റോഡ് ഫാത്തിമാ സൂപ്പർ മാർക്കറ്റിനടുത്ത് പ്രതിഷേധസം ഗമം നടത്തുമെന്ന് ജനകീയ കൂ ട്ടായ്മ ചെയർമാൻ കെ.കെ. മുഹ മ്മദ് അറിയിച്ചു.
പ്രതിഷേധ സംഗമത്തിൽ പ്ര മുഖ പരിസ്ഥിതി മനുഷ്യാവ കാ ശ പോരാളികളായ അഡ്വ.കസ്തൂ രിദേവൻ, ഡോ. ഡി. സു രേന്ദ്രനാ ഥ് തുടങ്ങിയ പ്രമുഖരായ നിരവധി പേർ പങ്കെടുക്കും..

Comments
Post a Comment