ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; ഒളിവിലായിരുന്ന പ്രതി ഇഡിക്ക് മുന്നിൽ ഹാജരായി

 



തൃശൂർ : ഒളിവിലായിരുന്ന ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രധാന പ്രതി ഇ ഡിയ്ക്കു മുമ്പാകെ ഹാജരായി. ഹൈറിച്ച് കമ്പനി ഉടമ കെ ഡി പ്രതാപനാണ് കൊച്ചിയിലെ ഓഫീസിൽ ഹാജരായത്. എന്നാൽ പ്രതാപൻ്റെ ഭാര്യയുംമറ്റൊരു പ്രതിയുമായ ശ്രീന ഹാജരായില്ല. പ്രതികള്‍ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ പ്രതിഭാഗം അഭിഭാഷകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.മണിചെയിൻ മാർക്കറ്റിങ്ങിലൂടെ 1.63 ലക്ഷം നിക്ഷേപകരിൽനിന്ന്‌ പ്രതികള്‍ 1630 കോടി തട്ടിയെടുത്തെന്നാണ് തൃശ്ശൂര്‍ ചേര്‍പ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ് ഐ ആറില്‍ പറയുന്നത്.100 കോടിയില്‍പ്പരം രൂപ ഹവാലയായി വിദേശത്തേക്ക് കടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഇതെക്കുറിച്ചാണ് ഇ ഡി അന്വേഷിക്കുന്നത്.ഇതിന്‍റെ ഭാഗമായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ കബളിപ്പിച്ച്, മുങ്ങിയ പ്രതികള്‍, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയയിരുന്നു.തുടര്‍ന്ന്, മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, പ്രതികള്‍ അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരാകണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം