പാപ്പിനിശ്ശേരി : സ്കൂളിനും സ്വകാര്യ ആശുപത്രിയ്ക്കും പിഴ ചുമത്തി

 


പാപ്പിനിശ്ശേരി: ശുചിത്വ മാലിന്യ പരിപാലന രംഗത്തെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾക്ക് സ്വകാര്യ ആശുപത്രിയ്ക്കും സ്കൂളിനും പിഴ ചുമത്തി. പ്ലാസ്റ്റിക് അടങ്ങിയ മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിനും മലിന ജലം പൊതു ഓടയിലേക്ക് ഒഴുക്കി വിട്ടതിനും പാപ്പിനിശ്ശേരി എം.എം ഹോസ്പിറ്റലിന് 25000 രൂപയും പ്ലാസ്റ്റിക് അടങ്ങിയ മാലിന്യം കൂട്ടിയിട്ട് തത്സമയം കത്തിച്ചതിന് അരോളി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് 5000 രൂപയും പിഴ ചുമത്തി. തുടർനടപടികൾ സ്വീകരിക്കുന്നതിന് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന് സ്ക്വാഡ് നിർദ്ദേശം നൽകി.






     പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി.പി , സ്‌ക്വാഡ് അംഗം നിതിൻ വത്സലൻ, പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുമിൽ കെ.വി. എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം