പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി. പാപ്പിനിശ്ശേരി മാർ ക്കറ്റ് റോഡിന് സമീപ ത്തെ ഹംന ഫാത്തിമ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.20-നാണ് അപകടം നടന്നത്. പാപ്പി നിശ്ശേരി ഇ.എം.എസ്. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.
ആളുകളുടെ സഹായ മനസ്കതയെ മുതലെടുക്കുന്ന ചെറുപ്പക്കാരൻ എല്ലാവരോടും സംസാരിച്ചു സിമ്പതി പിടിച്ചു പെറ്റാൻ അതിവിദഗ്ധനാണ് കഴിഞ്ഞ ദിവസം എന്റെ ബന്ധുവിന് ഉണ്ടായ ഒരു അനുഭവം ഞാൻ വിവരിക്കാം. കണ്ണൂർ ജില്ലാ ഹോസ്പിറ്റലിൽ ആണ് സംഭവം അത്യാസനമായി എന്റെ ഉമ്മ ic യുവിൽ ആണ് 2500 ഗൂഗിൾ പേ ചെയ്യാം 2500 ക്യാഷ് ആയി തരാമോ നിഷ്കളങ്കനായ എന്റെ ബന്ധു 2500 കൊടുക്കുകയും ചെയ്തു gpay ഇപ്പോൾ ചെയ്യാം പറഞ്ഞു മുങ്ങി സമാനമായ സംഭവം പാപ്പിനിശ്ശേരി ഹാജി റോഡിലെ ഹോമിയോ ഡോക്ടറെയും പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഒരു ആയുർവേദ ഡോക്ടറെയും പറ്റിച്ചിരുന്ന 1500 രൂപയും പാപ്പിനിശ്ശേരി ഹാജിറോഡിൽ നിന്നും 700 രൂപ പാപ്പിനിശ്ശേരി പഞ്ചായത്ത് നിന്നും ഇവന്റെ പേര് അഷ്റഫ്, സ്ഥലം മുയ്യം.
പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം ആന്തൂർ: പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീ മരിച്ച നിലയിൽ. കണ്ണപുരം അയ്യോത്ത് മുട്ടിൽ സ്വദേശിനി കെ വി സീമ (50) ആണ് മരിച്ചത്. മരണം കൊലപാതകമെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്. സീമയുടെ കൂടെയുണ്ടായിരുന്ന അയൽവാസിയായ ആൺ സുഹൃത്ത് അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ പി വിജയനെ കണ്ടെത്തിയിട്ടില്ല. ബുധൻ ഉച്ചയ്ക്ക് 12.50 നാണ് ഇരുവരും ചേര്‍ന്ന് പറശിനിക്കടവ് സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയെടുത്തത്. വൈകീട്ട് ആറോടെ വിജയന് മുറി പൂട്ടി പുറത്തേക്ക് പോയി. ഇയാള്‍ തിരിച്ച് വരാത്തതിനെ തുടര്‍ന്നാണ് ലോഡ്ജ് അധികൃതര്‍ പോലീസിനെ അറിയിച്ചത്. വിജയന്റെ മൊബൈല്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Comments
Post a Comment