തളിപ്പറമ്പ് : ഷമില്‍ മുഹമ്മദിന്റെ കബറടക്കം ഉച്ചക്ക് ശേഷം, ഫസലിന് ഗുരുതരം.
തളിപ്പറമ്പ്: ബുള്ളറ്റ് ബൈക്കില്‍ ഓട്ടോറിക്ഷയിടിച്ച് മരണപ്പെട്ട കുപ്പം പുളിയോട് മദീനനഗറിലെ അപ്‌സര ഹൗസില്‍ കുട്ടുക്കന്‍ പാറപ്പുറത്ത് കെ.എം.ഷമില്‍ മുഹമ്മദിന്റെ(19)മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം കുപ്പം ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കും.
ഇന്നലെ രാത്രി 11.20 നാണ് പുഷ്പഗിരി നിലംപതിക്ക് സമീപം ഷമിലിനെയും സുഹൃത്ത് ആസാദ്‌നഗറിലെ ഫസല്‍(20)നെയും റോഡരികില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഷമില്‍ മരണപ്പെട്ടിരുന്നു.
ഫസലിനെ ഗുരുതരനിലയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുപ്പത്തെ കെ.എം.അബൂബക്കര്‍ സിദ്ദിഖിന്റെയും ഞാറ്റുവയല്‍ സ്വദേശി കെ.പി.മുംതാസിന്റെയും മകനാണ്.ഷമിൽ പൂനെ യിൽ ബി ടെക്ക് വിദ്യാർത്ഥി ആണ് ദീപാവലി വെക്കേഷന് നാട്ടിൽ വന്നതാണ് ഷമിൽ
സഹോദരന്‍ ഷെജില്‍ മഹമ്മദ്.
തളിപ്പറമ്പ് ആലക്കോട് റോഡില്‍ അണ്ടിക്കളം കയറ്റത്തില്‍ വെച്ച് ബുള്ളറ്റ് ബൈക്കില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ ഓട്ടോ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നിര്‍ത്താതെ പോയ ഓട്ടോ പോലീസ് പിടികൂടിയതായാണ് വിവരം.
സി.എച്ച്.റോഡിലെ കുട്ടാമി ഹംസയുടെ ചെറുമകനാണ്.
കബറടക്കം ഇന്ന് ഉച്ചക്ക് ശേഷം കുപ്പം ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍.

Comments
Post a Comment