എം.എൽ.എയുടെ ഇടപെടൽ; ഷാർജ ജയിലിൽ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശിനി നാട്ടിലെത്തി

 



ഷാര്‍ജ: ലക്ഷക്കണക്കിന് രൂപ ഏജന്റിന് നല്‍കി ഹൗസ്‌മൈഡ് വിസയെടുത്ത് പ്രൈവറ്റ് ജോലിക്ക് ഷാര്‍ജയിലെത്തിയ തൃശൂര്‍ അരിമ്പൂര്‍ സ്വദേശിനി രണ്ട് വര്‍ഷം ജോലി ചെയ്യുകയും പിന്നീട് വിസ അടിക്കാന്‍ അറബിക്കും ഏജന്റിനും കൂടി 9000 ദിര്‍ഹംസ് (2.20 ലക്ഷം ഇന്ത്യന്‍ രൂപ) മൊത്തം കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ വിസ അടിക്കാതെ അനധികൃതമായി ജോലി ചെയതുവരികയായിരുന്നു. ഇതിനിടയില്‍ അറബിയുടെ ഭാഗത്ത് നിന്ന് ബിന്ദു ഓടിപ്പോയതായി എമിഗ്രേഷനില്‍ പരാതി നല്‍കി. 

വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയപ്പോള്‍ ഷാര്‍ജ പോലീസിന്റെ പ്രത്യേക നിരീക്ഷണ സംഘത്തിന്റെ ശ്രദ്ധയില്‍ പെടുകയും ഷാര്‍ജ പോലീസ് ബിന്ദുവിനെ അറസ്റ്റ് ചെയ്തു നിയമനടപടിക്ക് വിധേയമാക്കി.

ബിന്ദുവിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് മണലൂര്‍ എം.എല്‍.എ മുരളി പെരുനെല്ലി വിഷയത്തില്‍ ഇടപെടുകയും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയോട് സഹായം അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. 

തുടര്‍ന്ന് അദ്ദേഹം നിയമപരമായ നീക്കങ്ങളിലൂടെ ഷാര്‍ജ പോലീസ് ജയില്‍ വിഭാഗവുമായി ബന്ധപ്പെടുകയും രണ്ട് ദിവസത്തിനകം ഔട്ട്പാസ് റെഡിയാക്കുകയും ഫ്‌ളൈറ്റ് ടിക്കറ്റ് ഉള്‍പെടെ യാബ് ലീഗല്‍ സര്‍വീസസിന്റെ ഭാഗത്ത് നിന്ന് നല്‍കി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയായിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.