പാപ്പിനിശ്ശേരി : മലിനജലം ഒഴുക്കിയതിനു ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

 




ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മലിനജലം പൊതുചാലിലേക്ക് ഒഴുക്കിയതിനു രണ്ട് ഹോട്ടലുകൾക്ക് 5000 രൂപ വീതം പിഴ ചുമത്തി. കരിക്കിൻകുളത്ത് പ്രവർത്തിച്ചു വരുന്ന യശോദ കിച്ചൺ, എ. ആർ ടീ സ്റ്റാൾ എന്നീ ഹോട്ടലുകൾക്കാണ് സ്‌ക്വാഡ് പിഴ ചുമത്തിയത്. റോഡിനു ഇരു വശങ്ങളിലും പ്രവർത്തിച്ചു വരുന്ന രണ്ട് ഹോട്ടലുകളിൽ നിന്നുമുള്ള മലിനജലം പൊതു ചാലിലേക്ക് ഒഴുക്കി വിടുകയും ഹോട്ടലിന് സമീപം ചാലിൽ മലിനജലം കെട്ടി കിടന്നു ദുർഗന്ധം പരത്തുന്നതായും പ്രദേശത്ത് കൊതുക് ശല്യം രൂക്ഷമായിട്ട് ഉള്ളതായും സ്‌ക്വാഡ് പരിശോധനയിൽ കണ്ടെത്തി. സ്‌ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.രണ്ട് ഹോട്ടലുകൾക്കും 5000 രൂപ വീതം പിഴ ചുമത്തുകയും മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുമിൽ കെ വി തുടങ്ങിയവർ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.