തളിപ്പറമ്പ് : കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ കണ്ടെത്തി.

 



തളിപ്പറമ്പ് തളിപ്പറമ്പിൽ മഞ്ഞപ്പിത്ത വ്യാപനം

തടയുന്നതിനായി ആരോഗ്യ വകുപ്പ് നഗരസഭാ ആരോഗ്യ വിഭാഗം എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ കണ്ടെത്തി.


മലത്തിൽ കാണുന്ന ബാക്ടീരിയ ആണിത്. കുടിക്കാനായി വിതരണം ചെയ്യുന്ന വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാവാൻ പാടില്ല.


സ്വകാര്യ കുടിവെള്ള വിതരണക്കാർ മലിന ജലമാണ് വിതരണം ചെയ്യുന്നത് എന്നും ഇതാണ് മഞ്ഞപ്പിത്തത്തിന് വഴിവെക്കുന്നതെന്നും ഇതോടെ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.


ഇ-കോളി ഉൾപ്പടെയുള്ള കോളിഫോം ബാക്ടീരിയ 100 മില്ലി ലിറ്ററിൽ 116 ആണ് കണ്ടത്. വ്യാഴാഴ്ച‌ നഗരസഭ പ്രദേശത്ത് വിതരണം ചെയ്യുമ്പോൾ പിടിച്ചെടുത്ത ജാഫർ കുടിവെള്ള വിതരണക്കാരുടെ വെള്ളം കേരള വാട്ടർ അതോറിറ്റിയുടെ ലാബിൽ പരിശോധിച്ചതിലാണ് ഇ-കോളി സാന്നിധ്യം കണ്ടെത്തിയത്.


ഇത് വിതരണം ചെയ്‌ത ജാഫർ കുടിവെള്ള വിതരണക്കാരുടെ ബാരലും ഗുഡ്‌സ് ഓട്ടോയും മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. സ്വകാര്യ ഏജൻസികളുടെ കുടിവെള്ള വിതരണം ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നഗരസഭ നിരോധിച്ചു.

Comments