അച്ഛനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി.

 



കോഴിക്കോട് :പയ്യോളിയിൽ അച്ഛനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. 

അച്ഛൻ അയനിക്കാട് സ്വദേശി പുതിയോട്ടിൽ സുമേഷിനെ (42) വീടിന് സമീപത്ത് ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്.


മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോപിക പത്താം ക്ലാസ്, ജ്യോതിക ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ്.


മക്കൾക്ക് വിഷം നൽകിയ ശേഷം സുമേഷ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത് ആണെന്നാണ് പ്രാഥമിക നിഗമനം. സുമേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത് അറിയിക്കാൻ എത്തിയപ്പോഴാണ് മക്കളെയും മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുന്നത്.


സുമേഷിന്റെ ഭാര്യ കോവിഡ് ബാധിച്ച് നാല് വർഷം മുമ്പ് മരിച്ചിരുന്നു. തുടർന്ന് സുമേഷും മക്കളുമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം