ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് കടന്ന് പോകാൻ അനുമതി നൽകി ഇറാൻ.

 


നയതന്ത്രതലത്തിൽ ഇന്ത്യ നടത്തിയ ശക്തമായ ഇടപെടലുകൾക്ക് പിന്നാലെയാണ് നിയന്ത്രണത്തിൽ ഇളവ് നൽകാൻ ഇറാൻ തയ്യാറായത്. 


പരിമൾ, പുഷ്പ എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. യു എസ് എ, യൂറോപ്പ്, ഇസ്രയേൽ കപ്പലുകൾക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേക അനുമതി.


ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ടെലിഫോൺ ചർച്ചകൾക്ക് ഒടുവിലാണ് തീരുമാനം.


ഇറാൻ നാവിക കപ്പലിന് കൊച്ചിയിൽ ഇന്ത്യ സുരക്ഷയൊരുക്കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെയും ഫലമായാണ് ഇന്ത്യയോട് ഇത്തരമൊരു സമീപനം സ്വീകരിക്കാൻ ഇറാൻ തയ്യാറായത് എന്നാണ് വിലയിരുത്തൽ.


ഇന്ത്യയിലേക്ക് പാചകവാതകവും എണ്ണയും എത്തിക്കുന്നതിൽ ഹോർമുസ് കടലിടുക്ക് നിർണായകമാണ്. ചരക്ക് നീക്കം തടസ്സപ്പെട്ടത് ഇന്ത്യയിൽ പെട്രോൾ, പാചകവാത ക്ഷാമം ഉണ്ടാക്കുമോ എന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. പുതിയ തീരുമാനത്തോടെ ഈ പ്രതിസന്ധിക്ക് ഒരുപരിധി വരെ പരിഹാരമാകുമെന്ന് കരുതപ്പെടുന്നു.


ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി നേരിടാൻ ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 45 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി.


പാചകവാതക ദൗർലഭ്യത്തിൻ്റെ പേരിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല, പ്രശ്ന പരിഹാരത്തിന് സർക്കാരിന് കൃത്യമായ നയമുണ്ടെന്നും പ്രധാനമന്ത്രി മോദി നേരത്തേ അറിയിച്ചിരുന്നു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.