കണ്ണൂർ : ജുബൈലിലെ നവോദയ നേതാവായിരുന്ന പ്രേംരാജ് നിര്യാതനായി.

 



ജുബൈലിലെ നവോദയ സ്ഥാപക നേതാക്കളില്‍ ഒരാളും സാമൂഹ്യ, ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കണ്ണൂർ താഴെ ചൊവ്വ സ്വദേശി പ്രേംരാജ് (64) നാട്ടില്‍ നിര്യാതനായി.

മൂന്ന് പതിറ്റാണ്ടിലേറെ ജുബൈലില്‍ നിറഞ്ഞു നിന്ന പ്രേംരാജ് അസുഖബാധയെ തുടർന്ന് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം, രക്ഷാധികാരി, ജുബൈല്‍ വെല്‍ഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവർത്തിച്ചിരുന്നു. ജുബൈലിലെ ഒരു കമ്ബനിയില്‍ മാനേജർ ആയി ജോലി ചെയ്തുവരികയായിരുന്നു. കോവിഡ് കാലം വരെ കുടുംബസമേതം ജുബൈലില്‍ മലയാളികള്‍ക്കിടയില്‍ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. 


ഇന്ത്യൻ സ്കൂള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും പൊതു, സാംസ്‌കാരിക വേദികളില്‍ എല്ലാവർക്കും സുപരിചിതനുമായിരുന്ന പ്രേംരാജിന്റെ വിയോഗം ജുബൈല്‍ നിവാസികളെ ഏറെ സങ്കടത്തിലാഴ്ത്തി. കണ്ണൂർ ചേളാരി സ്വദേശിയായ പ്രേംരാജ് താഴെ ചൊവ്വ 'മാണിക്കര' വീട്ടില്‍ ആണ് ഇപ്പോള്‍ താമസം. ഭാര്യ ടീന. മകള്‍ പ്രിന്ന, മകൻ പ്രസിൻ ജുബൈലില്‍ ബിസിനസ് ചെയ്യുന്നു. മരുമകള്‍ വിബിഷ. പ്രേംരാജിന്റെ വിയോഗത്തില്‍ ജുബൈലിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, മത സംഘടനകള്‍ അനുശോചിച്ചു.


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം